22 October, 2011

ഗൃഹാതുരതയുടെ മൂക സാക്ഷികള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

തണുപ്പുള്ള ഒരു സായഹ്നം മഞ്ഞു മൂടി കിടക്കുന്ന പാതയോരത്തിലൂടെ .തണുത്ത കാറ്റ് ഏറ്റു നടന്നു നീങ്ങുകയായിരുന്നു ഞാന്‍ എന്റെ മനസിന്റെ മാസ്മരികതയില്‍ ശതകോടി റോസാ പുഷ്പങ്ങള്‍ വിടര്‍ന്നു മഞ്ഞു തുള്ളി ഏറ്റുവാങ്ങി എന്തിനോ വേണ്ടി കൊതിച്ചു നില്കുന്നത് പോലെ തോന്നി .വസന്തകാലത്തിലെ പ്രഭാതം നനുത്ത നാട്ടു വഴികള്‍ .ഹൃദയം തന്ത് വിറകുന്നതുപോലെ തോന്നി എന്റെ ഹൃദയം ചൂടിനു വേണ്ടി കൊതിച്ചു .തണുത്ത പകലുകള്‍ ഹൃദ്യമാണ്‌ ആകാശത്തിന്റെ അനന്ത വിഹായസിലെക് പറക്കാന്‍ തോന്നും .മഞ്ഞു തുള്ളികള്‍ നെറുകയില്‍ പതികുംപോള്‍ വല്ലാത്തൊരു അനുഭൂതിയാണ് .പൈന്‍ മരങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാണ് എന്റെ ക്യാമ്പസിന്റെ നിശ്വാസമാണ് .ഓരോ നിശ്വാസവും സമ്മാനികുന്നത് പ്രണയത്തിന്റെ തീവ്രതയാണ് .കലാലയത്തിന്റെ വേലി കെട്ടുകള്‍കു അകത്തു പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ഓരോ വൃക്ഷതിനും പറയാനുണ്ടാകും ഒരു പ്രണയത്തിന്റെ കഥ അത് ചിലപ്പോള്‍ അവന്റെയോ അവളുടെയോ നൊമ്പരങ്ങള്‍ ആകാം .കാലത്തിന്റെ മൂക സാക്ഷിയായി .കലാലയത്തിന്റെ ഹൃദയതുടിപുകള്‍ ഏറ്റുവാങ്ങി ആ വൃക്ഷ രാജക്ന്മാര്‍ അങ്ങനെ നിലനില്‍കുന്നു .ഗൃഹാതുരതയുടെ ഈ മൂക സാക്ഷികള്‍ എത്രയെത്ര വാക്ക് ദ്വോരണികള്‍ ഏറ്റു വാങ്ങിയിര്കുന്നു പക്ഷം പിടികാതെ നെഞ്ചകം കാട്ടി എത്ര ഏറുകള്‍ തടുതിരികുന്നു .ക്യാമ്പസുകളുടെ ഭംഗി ആവാഹിച്ചു നിലകൊള്ളുന്നത് വൃക്ഷ മുതക്ഷന്മാരിലൂടെയാണ് സ്വസ്ഥമായിരുന്നു സൊറ പറയാന്‍ ചെത്ത്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സൊള്ളാന്‍ വൃക്ഷങ്ങള്‍ തണലെകിയില്ലെങ്കില്‍ പിന്നെ എന്ത് കലാലയം .വികസനത്തിന്റെ ബലിയാട് ആകാതിരിക്കാന്‍ ക്യാമ്പസുകള്‍ കോടി പിടികട്ടെ .ഗൃഹാതുരതയുടെ മൂക സാക്ഷികളെ നിലനിര്തട്ടെ                        

0 comments:

Post a Comment