30 October, 2011

ആ മഴ

0


Karannan Madathara


ഹാ, നിന്‍  വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ  തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത്‌ എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.


പിന്നെ കുളിരും കൊണ്ട്‌ കുഞ്ഞ്‌ അരുവികള്‍
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ചെങ്കിലും...
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധൃകള്‍

എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്‌
ഈ അംഗണത്തില്‍ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.

27 October, 2011

'കുഞ്ഞളിയ'ന്റെ വിശേഷങ്ങള്‍

1


- മനോജ് പാലോടന്‍









ഒത്താലൊത്തു

0

- പ്രദീപ് പേരയം














ഇന്നത്തെക്കേരളമെന്ന വിളികേട്ട്‌,
ആകാംക്ഷയോടെ തിരിഞ്ഞുനോക്കി.

 നോക്കി നടക്കുകയായിരുന്നു ഞാനും,
ഒരു പിടിയും കിട്ടാതെ, കുറച്ചു ദിവസമായി,
ഒന്നു ഡെഫനിഷപ്പെടുത്താന്‍.

 ഇന്നത്തെക്കേരളം
ഇന്നത്തെക്കേരളം
വീണ്ടും ആര്‍ത്തു വിളിക്കുന്നു,
ഭാഗ്യക്കുറിക്കച്ചവടക്കാരന്‍
ഇന്നത്തെ കേരളം തന്നെ....

26 October, 2011

ഇരുട്ടിനോട്

0


- നക്ഷത്രു അജയ്















പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു
ദിനങ്ങളില്‍ രാത്രിയുടെ
ദൈര്‍ഖ്യം നീ കൂട്ടുന്നുണ്ടോ ?

വരണ്ട ഒരു പകലിലേക്ക്
ഞാന്‍ ഉള്‍വലിയപ്പെടുന്നു കൂട്ടുകാരാ

ചാത്തന്മാരുടെയുംചെകുത്താന്മാരുടെയും
കൊച്ചുഉണ്ണിയുടെയും പേരുപറഞ്ഞു
കിടാങ്ങള്‍ക്കു മുന്നിലെചിത്രപ്പെട്ടിയില്‍
നാം നിറഞ്ഞാടി
ഖദരിനും സത്യാഗ്രഹത്തിനും
വാദങ്ങള്‍ക്കും പ്രതി വാദങ്ങള്‍ക്കും
നാം ചുക്കാന്‍ പിടിച്ചു .
പുതിയ പൂമൊട്ടുകള്‍ക്കും
അവയുടെ മാതൃസസ്സ്യങ്ങല്‍ക്കുമിടയില്‍
നാം മൂകസാക്ഷികളായി നോക്കിനിന്നു.
ഒടുവില്‍ ,
ഒടുവിലതാ നിന്‍റെ ആളുകള്‍
കരിമരുന്നു കച്ചവടംതുടങ്ങിയിരിക്കുന്നു .
തീവിഴുങ്ങി പക്ഷികള്‍ക്ക് ദാഹംശമിക്കുന്നില്ല .

മതി കൂട്ടുകാരാ
നമുക്കിനി മൂടുപടങ്ങള്‍
അഴിച്ചു മാറ്റാം
ഏതെങ്കിലും മാര്‍ജിന്‍ ഫ്രീമാര്‍ക്കെറ്റില്‍
വില്പ്പനയ്ക്കായ്‌ കൊണ്ടുവയ്ക്കാം

പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു

25 October, 2011

നന്മയുടെ പുതു വെളിച്ചം

0

-ഷാനൂസ്‌ ദോഹ


എല്ലാ മനുഷ്യര്‍ക്കും നന്മയുടെ പുതു വെളിച്ചം നല്‍കാന്‍ ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം .. ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ദീപാവലി ആശംസകള്‍ ...............

23 October, 2011

കാറ്റേ നീവരുമോ,,

0


ജ്വാല ലിജിന്‍ , ഉം അല്‍ കുവൈന്‍













കാറ്റേ കാറ്റേ നീവരുമോ,,
എന്നോട് കൂടാന്‍ നീ വരുമോ..
ഈറ്റകള്‍ ആട്ടി ഇന്നെന്റെ കൂടെ
കളിക്കാന്‍ വരുമോ...
നല്ല വഴിയേ നമുക്ക് പോകാം
നല്ല വഴിയേ നമുക്ക് പോകാം
രസമുള്ള കാലമായ് നീവരുമോ
കാറ്റേ നീവരുമോ,,

മണ്‍ മറയുന്ന വയലേലകള്‍ വഴി മറക്കുന്ന മലയാളികള്‍...

1

സമ്പാദനം: മുഹമ്മദ്‌ സാദിര്ഷ പാലോട്

പരിദേവനം By Sunil Vettom



വരും തലമുറക്ക് ഒരുപക്ഷേ അന്ന്യമായേക്കാവുന്ന..ഒരു വലിയ കാഴ്ചയെ കുറിച്ചാണിത് ... വയലും പുഴയും നെല്‍കതിരും..കര്‍ഷകനും ...കാണാകാഴ്ച്ചകാളാകുന്ന.. വര്‍ത്തമാനത്തിന്റെ നേര്‍കാഴ്ച്കകളില്‍ ..വേദനയോടെ... പരിദേവനം.....


സ്വര്‍ണ്ണകതിരുകള്‍ പൂത്തു വിളയുന്ന
പുഞ്ച നെല്‍പാടങ്ങള്‍ കാണുന്നില്ല
പാടവരമ്പത്തു തെങ്ങോല തുംബത്തു
ഒലേഞ്ഞാലികൂടും കാണുന്നില്ല ...
ചാറുന്ന മഴയത്ത് കൂണ്‍ടംകുട ചൂടി
ഞാറ് നടുന്നോരാ കാഴ്ച്ചയില്ല ...
ഞാറുനടുന്നേരം ഒന്നിച്ചു പാടുന്ന
ഞാറ്റുവേല പാട്ടിന്‍ ഈണമില്ലാ ..
പൊന്‍വെയില്‍ നാളത്തില്‍ തലയാട്ടിടൂന്നോരാ
പൊന്‍മണി കതിരുകള്‍ കാണുന്നില്ലാ..
കതിര്‍മണി കൊത്തി പറന്ന് മറയുന്ന
പുഞ്ചക്കിളികളുമെങ്ങുമില്ലാ... ...
കറ്റകള്‍ എന്തി ,കൈ വീശി നടക്കുന്ന
കര്‍ഷക പെണ്ണുങ്ങള്‍ ഏങ്ങുമില്ലാ
കതിര്‍കൊയ്ത്ത് കൂട്ടി മെതിച്ചു നിറക്കുന്ന
പത്തായ പുരകളുമെങ്ങുമില്ലാ...
സ്വപനങ്ങള്‍ പൂത്തു വിളയുന്ന പാടത്ത്
സ്വര്‍ഗ്ഗം പണിയുവാനാരുമില്ലാ
കര്‍ഷകനില്ലാ വയലുമില്ലാ എന്ടെ
നാട്ടില് പൊങ്ങച്ച കൂട്ടം മാത്രം ..
പാടങ്ങള്‍ തൂര്‍ത്തവര്‍ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടുകള്‍ പണിയുന്നുണ്ടെ
പൊങ്ങച്ച കൂട്ടിലെ കുളിരില്‍ അലിഞ്ഞവര്‍
പാടത്തിന്‍ നന്‍മ്മ മറക്കുന്നുണ്ടെ ..
ഗ്രാമത്തിന്‍ നന്‍മ്മകളെല്ലാം മറക്കുന്ന
പുത്തന്‍ പരിഷ്കാര കൂട്ടങ്ങളെ...
പാടങ്ങള്‍ തൂര്‍ത്തെന്‍റെ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടാരം പണിയരുതെ..
പാടങ്ങള്‍ നാടിന്റെ നന്‍മ്മകളല്ലോ
നെല്‍കതിരുകള്‍ നമ്മുടെ ജീവനല്ലോ..

22 October, 2011

മൌന മേഘങ്ങളേ

0

- അനുജ പ്രദീപ്


മൌന മേഘങ്ങളേ നിങ്ങളെന്‍ നെഞ്ചിലെ

മധുര സ്വരങ്ങളേ പങ്കുവെച്ചു..

മധുരമായ് മൊഴിയുന്ന വാക്കുകളാലേ...

മാരിയെ മധുരമായ് മാറ്റിയെന്നോ...

മറയാത്ത ഓര്‍മകള്‍ കൊണ്ടു ഞാനെന്നും

ക്കോര്‍ക്കുന്ന മാല്യമായ്‌ തീര്‍ന്നു ജന്‍മം.


മറയരുതെന്നു ഞാന്‍ ആശിച്ചപോലെ..

മറയാതിരിക്കുവാന്‍ കഴിയുകില്ലേ..??

അറിയില്ല പറയുവാന്‍ എങ്കിലും ഞാന്‍ നിന്നെ

അറിയാതെ ഒരുപാട് സ്നേഹിച്ചുപോയ്.

അകതാരിലെവിടെയോ ഒരു നേര്‍ത്ത വിങ്ങലായ്

അറിയുന്നു ഞാന്‍ നിന്‍റെ പരഭാവങ്ങള്‍..


പറയുവാനേറെ കൊതിച്ചു വന്നെങ്കിലും

പറയരുതെന്ന് വിലക്കി മൌനം

പലനാളുമെന്നിലെ നിനവായി മാറി നീ

പാതിവഴിക്കെന്തേ പോയ് മറഞ്ഞു

പകലൊളി വിതറിയ നെയ്തിരി ഇന്നലെ

കരിന്തിരി കത്തിയണഞ്ഞുപോയി.



കാലമേ നീ ഏറെ സംതൃപതനെങ്കിലും

പ്രത്യാശയൊടെ ഞാന്‍ കാത്തിരിപ്പൂ....

ഒരു നല്ലേ നാളെയക്കായ്..കാത്തിരിപ്പൂ....

ഗൃഹാതുരതയുടെ മൂക സാക്ഷികള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

തണുപ്പുള്ള ഒരു സായഹ്നം മഞ്ഞു മൂടി കിടക്കുന്ന പാതയോരത്തിലൂടെ .തണുത്ത കാറ്റ് ഏറ്റു നടന്നു നീങ്ങുകയായിരുന്നു ഞാന്‍ എന്റെ മനസിന്റെ മാസ്മരികതയില്‍ ശതകോടി റോസാ പുഷ്പങ്ങള്‍ വിടര്‍ന്നു മഞ്ഞു തുള്ളി ഏറ്റുവാങ്ങി എന്തിനോ വേണ്ടി കൊതിച്ചു നില്കുന്നത് പോലെ തോന്നി .വസന്തകാലത്തിലെ പ്രഭാതം നനുത്ത നാട്ടു വഴികള്‍ .ഹൃദയം തന്ത് വിറകുന്നതുപോലെ തോന്നി എന്റെ ഹൃദയം ചൂടിനു വേണ്ടി കൊതിച്ചു .തണുത്ത പകലുകള്‍ ഹൃദ്യമാണ്‌ ആകാശത്തിന്റെ അനന്ത വിഹായസിലെക് പറക്കാന്‍ തോന്നും .മഞ്ഞു തുള്ളികള്‍ നെറുകയില്‍ പതികുംപോള്‍ വല്ലാത്തൊരു അനുഭൂതിയാണ് .പൈന്‍ മരങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാണ് എന്റെ ക്യാമ്പസിന്റെ നിശ്വാസമാണ് .ഓരോ നിശ്വാസവും സമ്മാനികുന്നത് പ്രണയത്തിന്റെ തീവ്രതയാണ് .കലാലയത്തിന്റെ വേലി കെട്ടുകള്‍കു അകത്തു പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ഓരോ വൃക്ഷതിനും പറയാനുണ്ടാകും ഒരു പ്രണയത്തിന്റെ കഥ അത് ചിലപ്പോള്‍ അവന്റെയോ അവളുടെയോ നൊമ്പരങ്ങള്‍ ആകാം .കാലത്തിന്റെ മൂക സാക്ഷിയായി .കലാലയത്തിന്റെ ഹൃദയതുടിപുകള്‍ ഏറ്റുവാങ്ങി ആ വൃക്ഷ രാജക്ന്മാര്‍ അങ്ങനെ നിലനില്‍കുന്നു .ഗൃഹാതുരതയുടെ ഈ മൂക സാക്ഷികള്‍ എത്രയെത്ര വാക്ക് ദ്വോരണികള്‍ ഏറ്റു വാങ്ങിയിര്കുന്നു പക്ഷം പിടികാതെ നെഞ്ചകം കാട്ടി എത്ര ഏറുകള്‍ തടുതിരികുന്നു .ക്യാമ്പസുകളുടെ ഭംഗി ആവാഹിച്ചു നിലകൊള്ളുന്നത് വൃക്ഷ മുതക്ഷന്മാരിലൂടെയാണ് സ്വസ്ഥമായിരുന്നു സൊറ പറയാന്‍ ചെത്ത്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സൊള്ളാന്‍ വൃക്ഷങ്ങള്‍ തണലെകിയില്ലെങ്കില്‍ പിന്നെ എന്ത് കലാലയം .വികസനത്തിന്റെ ബലിയാട് ആകാതിരിക്കാന്‍ ക്യാമ്പസുകള്‍ കോടി പിടികട്ടെ .ഗൃഹാതുരതയുടെ മൂക സാക്ഷികളെ നിലനിര്തട്ടെ                        

ഒരു വേദന

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

നിശബ്തതയില്‍ ഞാന്‍ അലിഞ്ഞു.
ഹൃദയം തണുത്തില്ല.
വേദന എന്നെ വല്ലാതെ കീറി മുറിച്ചു.
ചക്രവാളം ചുവന്നു തുടുത്തിരുന്നു.
അമ്പലമണി മുഴങ്ങി കെട്ടു .
ആകാശം ഇരുണ്ടു മൂടി .
മഴത്തുള്ളികള്‍ അടര്‍ന്നു വീണു .
വല്ലാത്ത വേദന .
ഹൃദയം തണുത്തില്ല .
നിശബ്തതയില്‍ ഞാന്‍ അലിഞ്ഞു .
നിലവിളികള്‍ ഉയര്‍ന്നു കേട്ടു.
   

പ്രവാസി

0

(മുഹമ്മദ്‌ സാദിര്‍ഷ അബുദാബി)
 
മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലില്‍ ചോര നീരാക്കി അയാള്‍ കാശുണ്ടാക്കി .നാട്ടിലുള്ളവരെയോകെ രക്ഷപെടുത്തി .അവസാനം അയാള്‍ വിമാനം കയറി സ്വന്തം നാട്ടില്‍ തിരിച്ചെത്തി .തളര്‍ന്നു അവശനായ അയാളില്‍ പ്രത്യാശ നാമ്പിട്ടു .ശിഷ്ട്ടകാലം സമാതാനത്തോടെ കഴിയണം .പാര്ടികാരും പിരിവുകാരും ആയിരങ്ങള്‍ ചോദിച്ചു .അയാള്‍ കൈമലര്‍ത്തി വാക് ദ്വോരണികള്‍ ഉയര്‍ന്നു പണമുണ്ടാക്കിയപ്പോള്‍ നാട്ടുകാരെ മറന്നു വീട്ടുകാരും കുറ്റപെടുത്തി .ഒരു നിശ്വാസത്തോടെ അയാള്‍ ഓര്‍ത്തു പ്രവാസം എത്ര നല്ലത് പിരിവില്ല പിഴിയലില്ല .യവ്വനം തകര്‍ത്തെറിഞ്ഞ അയാളുടെ ശരീരം അപ്പോള്‍ നന്നേ തളര്നിരുന്നു.    

21 October, 2011

കൂണുകളില്‍ അലങ്കാര വിസ്മയങ്ങളൊരുക്കി വീട്ടമ്മ

0

സമ്പാദനം: എഡിറ്റര്‍


മടത്തറ‍: കുമിളുകളില്‍ (കൂണ്‍) കരവിരുതാല്‍ ശലഭങ്ങളും പൂക്കളും കൃഷ്ണനും രാധയുമടക്കമുള്ള ദൈവസങ്കല്പങ്ങളും ഇതള്‍വിടര്‍ത്തുമ്പോള്‍, വീടുകളില്‍ അലങ്കാരവസ്തുക്കളുടെ ശേഖരത്തിലേക്ക് ഒരു പുതിയ സാധ്യത പരിചയപ്പെടുത്തുകയാണ് സരിതാ സുഭാഷ് എന്ന വിട്ടമ്മ. മടത്തറ ഒഴുകുപാറ സ്വദേശിയായ ഇവര്‍ കുമിളുകളെ മനോഹരമായ വര്‍ണ്ണത്തിലും രൂപത്തിലും കരകൗശല വസ്തുക്കളാക്കി മാറ്റുന്നു.മരക്കുറ്റികളിലും അടരുകളിലും പ്രകൃത്യാ ഉണ്ടാകുന്ന കുമിളുകള്‍ തേടിപ്പിടിച്ച് ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കി നന്നായി ഉണക്കി പ്രൈമര്‍ പെയിന്റ് ചെയ്തു വയ്ക്കുന്നതാണ് ശില്പനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം. മൂന്ന്-നാല് ദിവസത്തെ ഉണക്കിനുശേഷം ഭാവനയ്ക്കനുസരിച്ച് ഫ്രാബ്രിക്, ഗ്ലാസ് പെയിന്റുകള്‍ ഉപയോഗിച്ച് പല നിറങ്ങള്‍ നല്‍കുന്നു. നിറം പിടിപ്പിച്ച കുമിള്‍ രൂപങ്ങളില്‍ പിന്നീട് സീക്വന്‍സും മുത്തുകളും മറ്റും ഒട്ടിച്ച് ഉണ്ടാക്കുന്ന കലാരൂപം ടൈല്‍സില്‍ പശ ചേര്‍ത്ത് ഉറപ്പിക്കുന്നതോടെ ശില്പനിര്‍മ്മാണം പൂര്‍ത്തിയാകുന്നു. വീടിനടുത്തുള്ള പറമ്പില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് കിട്ടിയ കൂണുകളില്‍ കൗതുകത്തിന് ചെയ്തുതുടങ്ങിയതാണ് കൂണ്‍ ശില്പനിര്‍മ്മാണം. 'ഗാനോ ഡര്‍മ്മസ്' എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്നയിനം കൂണുകളാണിതിന് ഉപയോഗിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജിലെയും തിരുവനന്തപുരത്തെ കൂണ്‍പുരയിലെയും അധ്യാപകരുടെയും മറ്റും നിര്‍ദ്ദേശങ്ങളും സഹായങ്ങളും കൂണ്‍ ശില്പനിര്‍മ്മാണത്തില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സരിത പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സരിത പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ 'അഭിരാമ തീരങ്ങളില്‍' എന്ന തന്റെ പ്രഥമ കവിതാ സമാഹാരവും പുറത്തിറക്കി. ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രരചനയിലും താത്പര്യമുള്ള ഈ വീട്ടമ്മ. ഡ്രൈവറായ ഭര്‍ത്താവ് സുഭാഷിന്റെ വരുമാനവും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കി കിട്ടുന്ന തുകയുമാണ് കൂണ്‍ ശില്പനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

Cortesy: Mathrubhumi.com

പണ്ട്...പണ്ട്

0

പഴയ തിരുവനന്തപുരം

Diwan's Residence 
Fine Arts College 
 Fort School
 General Hospital 
 Kowdiar Palace
 Napier museam
 Ponmudi
 Sree Padmanabhaswamy Templ
 Sree Padmanabhaswamy Templ

 Trucks in chalai market
 University College
 Varkala Beach

VJT Hall

19 October, 2011

എന്‍റെ പാലോട് - ജഗ്ഗു അനീഷ്

0



101 സലീംകുമാര്‍ വിറ്റുകള്‍

0


Facebook Collection


സമ്പദനം: അഡ്മിനിസ്ട്രേറ്റര്‍



1. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു
2. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !!
3. അച്ഛന് ആണത്രേ അച്ഛന്.!!
4. അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
5. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
6. അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു..
7. ആരും പേടിക്കണ്ട ഓടിക്കോ
8. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ
9. ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത്
10. ഇത് പുതിയ ലിപി ആയിപ്പോയി പഴയതായിരുന്നെങ്കില് ഞാന് തകര്ത്തെനെ
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി
13. ഇതാ ലഡ്ഡു.. ലിലേഫി..
14. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍….അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?
15. ഇന്നാ പിടിച്ചോ തന്റെയൊരു ധവള
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..
17. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
18. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍
19. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?
20. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു
21. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
22. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്
25. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ .എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം
26. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ…
27. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
28. എന്റെ ആറ്റുകാല്‍ ഭാസ്കര ..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എനിക് വിശപിന്റെ അസുഖം ഉണ്ടേ
30. എനിക്കെല്ലാമായി തിരുപ്പതിയായി….
31. ഇല്ല വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഇതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം
32. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്
33. ഐ ആള്സോ ഫെയില്ഡ് ഓഫ് യു
34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി …
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു …
36. ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നു
37. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
38. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം…..
39. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
40. കന്നിമാസം വന്നോ എന്നറിയാന് പശുവിനു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
41. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
42. കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരം
43. കഴുത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
44. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?
45. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ…
46. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
47. കൊതുകിനുമില്ലേ ക്രിമികടി
48. ചത്ത കിളിക്ക് എന്തിനാ കൂട്
49. ഛെ ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു
50. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി …..”
51. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്
52. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്
53. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
54. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
55. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല
56. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാന് ആരാ മൊതല്
57. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് …
58. ഡോണ്ടു ഡോണ്ടു
59. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്..നോ….. നോ….. നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍
60. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
61. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
62. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ …
63. ധിധക്ക എന്ത്!
64. നന്ദി മാത്രമേ ഉള്ളു അല്ലെ
65. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .?
66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്
67. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ..ഈ ഞാനും പിന്നെ ഈ പൈപ്പും
68. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
69. നിങ്ങള്ക്ക് ഞാന്‍ കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന്‍ ആരാ മോന്‍
70. നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ ….
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും…
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍ …
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
76. പണി എപ്പോഴെ തീര്‍ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു …
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍
78. പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് .പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു .
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മൈക്കേല് ഏലിയാസ് ജാക്ക്സണ് ഏലിയാസ് വിക്രം ഏലിയാസ്
88. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല….
89. മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ
90. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’
91. ലവന് പാടുന്നു… നീ പാട് പെടും !
92. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
93. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീന്‍ …..ചാളമീന്‍ ……ഐലമീന്‍ …..സിലോപിമീന്‍
94. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു
95. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
96. സവാള ഗിരിഗിരിഗിരി
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ് .നൈസ് ടു മീറ്റ്‌ യു
98. സുരേഷ് ………..!!!!!!!
99. ഹു..കൊച്ചി എത്തീ #
100. ഒരു നായരെകൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചു
101. ഹോ ഞാന് വിചാരിച്ചു എന്റെ തല ചോറ് പുറത്തു വന്നതാണെന്ന് ...