09 December, 2012

തോട്ടത്തില്‍ പൊന്ന് വിളയിക്കാന്‍

2



Courtesy: Mathrubhumi Online Posted on: 23 Sep 2012


ചീരവിത്ത് മണലില്‍ കലര്‍ത്തി വിതറിയാല്‍ ചെടികള്‍ തമ്മില്‍ വേണ്ടത്ര അകലമുണ്ടാകും.

വരണ്ട കാലാവസ്ഥയില്ലാത്തിടത്ത് മുരിങ്ങയുടെ ചുവട്ടില്‍ ചെറു ചൂടു വെള്ളം ഒഴിച്ചാല്‍ മുരിങ്ങ വേഗം കായ്ക്കും.

ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍ കുമിള്‍രോഗം കുറയും.

25 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ പാവല്‍, പടവലം പൂ കൊഴിച്ചില്‍ തടയാം.

പച്ചക്കറിച്ചെടികളിലെ ഇലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതി.

മത്തന്‍ കൊടി നീളുംവരെ കുറച്ചേ നനയ്ക്കാവൂ.

തുമ്പ കൊത്തിയരിഞ്ഞ് മുളകുചെടിക്കു ചുറ്റുമിട്ടാല്‍ കൂടുതല്‍ മുളക് ഉണ്ടാകും.

ചീര വിതയ്ക്കും മുമ്പ് ചാരം വിതറിയാല്‍ ഉറുമ്പ് ശല്യം കുറഞ്ഞുകിട്ടും.

പടവലങ്ങയുടെ അറ്റത്ത് കല്ല് കെട്ടിയിട്ടാല്‍ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.

അന്നന്ന് കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം ചെനപ്പുകള്‍ പൊട്ടും.

പച്ചക്കറി വിത്തുകള്‍ പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിരിച്ചാല്‍ പച്ചക്കറിച്ചെടിക്ക് കരുത്ത് കിട്ടും.

ചേമ്പ്, ചേന എന്നിവ നട്ട് രണ്ടാഴ്ച കഴിഞ്ഞ് പച്ചച്ചാണകവും, ചാരവും അടക്കി മണ്ണിട്ടാല്‍ കൂടുതല്‍ കിഴങ്ങ് ഉണ്ടാകും.

റോസിന്റെ കൊമ്പും ശിഖരങ്ങളും മുറിച്ചു നടുമ്പോള്‍ മുകളറ്റത്ത് അല്‍പം പച്ചച്ചാണകം വെച്ചാല്‍ ഉണക്കില്‍ നിന്ന് സംരക്ഷണം കിട്ടും.

പൂക്കള്‍ അറുത്തെടുക്കുമ്പോള്‍ അതിന്റെ തണ്ട് ചെരിച്ചുപിടിക്കണം.

പൂക്കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ നടുന്ന ഭാഗം അല്‍പം വിനാഗിരിയില്‍ മുക്കിയെടുത്താല്‍ വേഗം വേര് പിടിക്കും.

ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും.

പഴയ ലെതര്‍ വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നാല്‍ അത് പൂച്ചെടികള്‍ക്ക് ഉത്തമ വളംപോലെ ഉപകരിക്കും.

ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി എന്നിവ കളയാതെ പൂച്ചെടിക്ക് വളമായി പ്രയോജനപ്പെടുത്താം. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്.

റോസാപൂ ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും വെയിലത്ത് വെച്ചില്ലെങ്കില്‍ ആറു മാസത്തെ ആയുസ്സേ അതിനു കാണുകയുള്ളു.

ഇറച്ചി കഴുകിയ വെള്ളമൊഴിച്ചാല്‍ റോസാച്ചെടി തഴച്ചുവളരുമെന്നു മാത്രമല്ല അതില്‍നിന്ന് വലിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.

പൂച്ചെടികളിലെ ജലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം തളിക്കുന്നത് നന്നായിരിക്കും.

പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടിയില്‍ അല്‍പം കടുകുപൊടി വിതറിയ ശേഷം തണുത്ത വെള്ളം ഒഴിച്ചാല്‍ മതി.

മുട്ടത്തോട് പൊട്ടിച്ച് ചാരവും കലര്‍ത്തി ഉപയോഗിക്കുന്നത് റോസിന് നല്ലൊരു വളപ്രയോഗമാണ്. ചായച്ചണ്ടി റോസിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതും റോസ് തഴച്ചുവളരാന്‍ സഹായിക്കും.

01 December, 2012

മഞ്ഞണിയും രാവില്‍

0

-Jijo Palode

 

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ

03 October, 2012

എമെര്‍ജിംഗ് കേരള

0

എം .ഷിറാസ്ഖാന്‍ പാലോട്
നമുക്ക് വേണ്ടത് എമെര്‍ജിംഗ് കേരളയിലൂടെ വന്‍കിട നിക്ഷേപ ങ്ങലോ സംരംഭാങ്ങലോ അല്ല .മൂലധനത്തിന്റെ ചെറുകിട വിന്യാസങ്ങളും അതിലൂടെ ഉളവാകുന്ന ചെറുകിട സംരഭങ്ങളും ആണ്.കേരളം വന്‍ മുതലാളിമാര്‍ക്ക് വിറ്റു തുലകുന്ന എമെര്‍ജിംഗ് കേരളയെ നോക്കി മിണ്ടാതിരിക്കുന്ന പി സി വിഷ്ണുനാഥ്. യൂത്ത് കൊണ്ഗ്രസിനും യുവജന സംഘടനകള്‍ക്കും അപമാനമാണ്.......!!!!!!!!!!!

02 October, 2012

നേന്ത്രക്കലവറ കിലോയ്ക്ക് 25 രൂപ

0

മാതൃഭൂമി

ഏത്തക്കായ വില കുതിച്ചുയരുന്നത് കണ്ട് വിഷമിക്കേണ്ട. ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന നേന്ത്രക്കലവറ തലസ്ഥാനത്തെ നിരത്തുകളിലിറങ്ങി.

ഇടുക്കി, വയനാട് ജില്ലകളില്‍ നേന്ത്രവാഴ കൃഷിയിലുണ്ടായ അമിതോല്പാദനം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ന്യായവില നല്‍കി ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച ഏത്തവാഴയ്ക്കയാണ് തിരുവനന്തപുരത്ത് വിതരണം ചെയ്യുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഇടുക്കി ജില്ലയിലെ രാജക്കാട്, തോപ്രാംകുടി, കാമാക്ഷി എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിട്ടുള്ളത്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായി ഒഴിവാക്കിയാണ് വിതരണം. ഇതിന്റെ ഭാഗമായിട്ടാണ് 'നേന്ത്ര കലവറ' എന്ന പേരില്‍ നാല് സഞ്ചരിക്കുന്ന വില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ യാത്ര തുടങ്ങിയത്.

തിരക്കേറിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പരിസരത്തുമാണ് ഇപ്പോള്‍ ഈ നേന്ത്രക്കലവറ എത്തുന്നത്. പൊതുവിപണിയില്‍ 36 മുതല്‍ 42 രൂപ വരെ വിലയുള്ളപ്പോഴാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഏത്തക്കായ വില്‍ക്കുന്നത്. വില ഇനിയും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ മനോജ് കുറുപ്പ് പറഞ്ഞു.

20 June, 2012

കാട്ടാനകളെ തുരത്താന്‍ തേനീച്ചക്കെണിയൊരുക്കുന്നു

0





മൈസൂര്‍: വന്യമൃഗങ്ങളെ ചെറുക്കാനുള്ള വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ആനകള്‍ ചരിയുന്നതു തടയാന്‍ വനം വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഉഗാണ്ടയില്‍ പരീക്ഷിച്ചു വിജയിച്ച തേനിച്ചക്കെണിയാണ് കര്‍ണാടകത്തിലെ വനങ്ങളോടു ചേര്‍ന്നുള്ള ജവനവാസപ്രദേശങ്ങളില്‍ പരീക്ഷിക്കുന്നത്. ഉഗാണ്ടയില്‍ ഈ പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കൃഷിയിടങ്ങള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു മുപ്പതിലേറെ ആനകള്‍ ചരിഞ്ഞിരുന്നു. ഇതു മൃഗസ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനു ഇടയാക്കിയതിനെ തുടര്‍ന്നാണ് ആനകളെ ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.

കൃഷിയിടങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലികളില്‍ തേനീച്ച കൂടുകള്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക. തട്ടിയാല്‍ തേനീച്ചക്കൂടുകള്‍ ഇളകുന്ന വിധത്തിലുള്ളതാണ് വേലികളുടെ ഘടന. ആനകള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ ഇളകിയെത്തുന്ന തേനീച്ചകള്‍ തന്നെ ആനകളെ തിരിച്ചോടിക്കും. മാത്രമല്ല തേനീച്ചകളുടെ സാന്നിധ്യം അറിയാന്‍ ആനകള്‍ക്കു പ്രത്യേക കഴിവുള്ളതിനാല്‍ അവ ഈ മേഖലകളിലേക്ക് വരാനും മടികാണിക്കും. ഉഗാണ്ടയിലെ കൃഷിയിടങ്ങളിലും ക്യൂന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഈ കെണികള്‍ ഏറെ പ്രചാരം നേടിയിരുന്നു.

വോള്‍ക്കാനോസ് സഫാരിസ് പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഉഗാണ്ടയില്‍ പദ്ധതി നടപ്പാക്കിയത്. കര്‍ണാടകത്തിലെ പദ്ധതിയുടെ മേല്‍നോട്ട ചുമതലയും ഇവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൈസൂര്‍, കുടക്, ഹാസന്‍, ചാമരാജനഗര്‍, തുംകൂര്‍, രാംനഗര, മാണ്ഡ്യ തുടങ്ങി ആനകളുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലായിരിക്കും ഇവ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ കുടക്, ഹാസന്‍ ജില്ലകളിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്.പിന്നീട് മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജയ്മിശ്ര പറഞ്ഞു. ആനകളെ തടയുന്നതിനൊപ്പം തേന്‍ ഉത്പാദിപ്പിച്ചുകൊണ്ട് അധിക വരുമാനം കൂടി കര്‍ഷകര്‍ക്കു നല്‍കാന്‍ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. ആവശ്യമായ തേനീച്ചകളെ വനംവകുപ്പ് തന്നെയായിരിക്കും നല്‍കുക. ഇവിടെ നിന്നു ലഭിക്കുന്ന തേന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങുകയും ചെയ്യുമെന്നും അജയ് മിശ്ര പറഞ്ഞു.

08 June, 2012

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...

0

ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക..."

03 June, 2012

'മാലാഖമാരുടെ വാദ്യം'

0



രേഷ്മ രാജു (കൃഷി ഓഫീസര്‍, പള്ളിക്കര കൃഷിഭവന്‍)





ഉദ്യാനപ്രേമികളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ ഇതാ ഒരു സുന്ദരി. 'ഏഞ്ചല്‍സ് ട്രമ്പറ്റ്' എന്നാണിവളുടെ പേര്. വഴുതനയും മുളകുമൊക്കെയുള്ള സൊളാനേസിയേ കുടുംബത്തിലെ ഒരംഗമാണിവള്‍. വലിപ്പമുള്ള മനോഹരമായ പൂക്കള്‍ ചെടി നിറയെ തൂങ്ങിനില്ക്കുന്നത് ഹൃദ്യമായ കാഴ്ചയാണ്. മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കള്‍. അടുക്കുള്ളതും ഇല്ലാത്തതുമായ ഇതളുകളുള്ള ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൂക്കള്‍ക്ക് 14 മുതല്‍ 50 സെ.മീ. വരെ നീളം കാണും. ഔഷധസസ്യമായ 'ഉമ്മ'ത്തിന്റെ പൂക്കളോട് സാദൃശ്യമുള്ളവയാണ് പൂക്കള്‍. പക്ഷേ, ഉമ്മത്തിന്റെതില്‍നിന്നും വ്യത്യസ്തമായി താഴേക്ക് തൂങ്ങിക്കിടക്കുന്നവയാണെന്നുമാത്രം.

വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. നല്ല സൂര്യപ്രകാശമുള്ളയിടങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ചെടി ഭാഗികമായ തണലും സഹിക്കും. തണ്ടുമുറിച്ച് നട്ടാണ് ചെടി നടേണ്ടത്. ഇതിനായി 10-20 സെ.മീ. നീളമുള്ള തലപ്പുകള്‍ വെട്ടിയെടുത്ത് നടണം. മണ്ണും മണലും കമ്പോസ്റ്റ് ചാണകവും 1: 2: 1 എന്ന അനുപാതത്തില്‍ എടുത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. അമ്ലത്വമുള്ള മണ്ണ് വളര്‍ച്ചയ്ക്കനുയോജ്യമാണ്. വരള്‍ച്ച തീരെ ഇഷ്ടമില്ലാത്തതിനാല്‍ ചെടി ഇടയ്ക്കിടെ നനച്ചുകൊടുക്കണം. പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിന് നനയും വളപ്രയോഗവുംകൂടുതല്‍ നല്‍കിയേ തീരൂ. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് ഗുണപ്രദമാണ്. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം ചട്ടികളില്‍ നട്ടും വളര്‍ത്താം. പുല്‍ത്തകിടിക്ക് മാറ്റുകൂട്ടാന്‍ ഏഞ്ചല്‍സ് ട്രമ്പറ്റ് ഉപകരിക്കുമെന്നതില്‍ സംശയമേ വേണ്ട.
Courtesy:mathrubhumi.com

13 May, 2012

മതേര്‍സ് ഡേ സ്പെഷ്യല്‍.!

0

ഇത് ജപ്പാനില്‍ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ.
ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെഅവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി ക...ുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു.

Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍ ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക്‌ ഉറപ്പായി .
ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം മുട്ട് കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “
എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ ശരീരത്തിനടയില്‍ വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌,ഒരു കമ്പിളി പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍ കൊടുത്ത് അവളുടെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍ തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.ടീം ലീഡര്‍ ആ കുഞ്ഞിനെ പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്.
കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.‍കുട്ടിയെ പുതച്ച പുതപ്പ് തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember that I love you.”) ആ സെല്‍ ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്.” അതാണ്‌ ഒരമ്മക്ക് മക്കളോടുള്ള സ്നേഹം....

Like nd Share if u ♥ Ur Mom

12 May, 2012

ഓര്‍മ്മക്കുറിപ്പ്

0

Bharathannoor Shameer,                                                                                              
    ഇന്ന് മാതൃദിനം..ഓര്‍ത്ത്പോകുന്നു ആ അമ്മയെ. അവര്‍ പറഞ്ഞ വാചകത്തെ., ഇടുക്കി തൊടുപുഴക്ക് അടുത്തെ വൃദ്ധ സദനത്തില്‍ ഒരുപാട് അമ്മമാര്‍ക്കിടയില്‍, ഒരാള്‍. മൂന്നുമക്കളും അവരെ നിര്‍ദയം അവരെ ഉപേക്ഷിച്ച് കളഞ്ഞു. അവര്‍ക്കിഷ്ടം, ഏറ്റവും ഇളയ മകനോടായിരുന്നു. കാരണം അവനെ ഗര്‍ഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴുമായിരുന്നു, അവര്‍ ഏറ്റവും കൂടുതല്‍ വേദന തിന്നത്. അവരുടെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു..'അടിയന്തിരാവസ്ഥ, പ്രഖ്യാപിച്ച കാലമായിരുന്നു അത്. ഗര്‍ഭിണിയായിരിക്കെ എന്റെ കുഞ്ഞ് ഗര്‍ഭപാത്രം പൊട്ടി പുറത്ത്വന്നു. ആ അവസ്ഥയില്‍ അമ്മയും കുട്ടിയും രക്ഷപ്പെടില്ല എന്നാരക്കയോ പറയുന്നത് ബോധം മറയുന്നതിനുമുമ്പ് ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥച്ചതാകട്ടെ എന്നെയെടുത്ത ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നായിരുന്നു. പക്ഷെ ദൈവം ഞങ്ങളെ രണ്ടുപേരെയും രക്ഷപ്പെടുത്തി., ആ മകനാണ് എന്നെ നിര്‍ദയം മറ്റ്മക്കളോടൊപ്പം ചേര്‍ന്ന് എന്നെ അവരുടെ വീടുകളില്‍നിന്ന് തല്ലിയോടിച്ചത്....

22 April, 2012

വട്ടിപ്പലിശയും മീറ്റര്‍ പലിശയും നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌

1


സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.

സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.നിരോധനം ലംഘിച്ചാല്‍ മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. മുതലും പലിശയും തിരിച്ചടച്ചിട്ടും അമിത തുക ഈടാക്കുകയും കടമെടുത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. പീഡനത്തെ തുടര്‍ന്ന്‌ കടമെടുത്ത വ്യക്‌തികള്‍ ജീവനൊടുക്കുകയോ ജീവനൊടുക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ പണം കടം കൊടുത്തവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. വട്ടിപ്പലിശയ്ക്ക്‌ പണം കടമെടുത്തശേഷം തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കൂടുതലായ സാഹചര്യത്തിലാണ്‌ കര്‍ശന വ്യവസ്‌ഥകളോടെ ഓര്‍ഡിനന്‍സ്‌ തയാറാക്കല്‍.

ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വന്നാല്‍ പലിശയ്ക്ക്‌ പണം കൊടുക്കുന്ന സ്‌ഥാപനങ്ങളും വ്യക്‌തികളും മുന്‍സിഫ്‌ കോടതിയില്‍ അപേക്ഷ നല്‍കണം. ഒരു മാസത്തിനുള്ളിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശയില്‍ കൂടുതല്‍ ഈടാക്കില്ലെന്ന്‌ അപേക്ഷയില്‍ വ്യക്‌തമാക്കണം. അമിതമായി ഈടാക്കിയ പലിശ, പണം കടമായി നല്‍കിയ ഇനത്തില്‍ വകകൊള്ളിക്കുമെന്നുള്ള ഉറപ്പോടെ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. പണം കടമെടുത്തിട്ടുള്ളവര്‍ ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വരുന്ന സമയത്ത്‌ സര്‍ക്കാര്‍ നിര്‍ദേശിച്ച പലിശ കണക്കാക്കി തുക തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ കടമെടുത്ത തുക അടച്ചു തീര്‍ത്തതായി കണക്കാക്കും.ഈടായി വാങ്ങിയ സ്‌ഥാവര ജംഗമ വസ്‌തുക്കള്‍, സ്വര്‍ണം, വസ്‌തുവിന്റെ ആധാരം എന്നിവ പണം കടമെടുത്തവര്‍ക്ക്‌ തിരികെ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌.

21 April, 2012

ശ്വാസം.....വിശ്വാസം

0

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

ബാലന്റെ‍ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല.
അപ്പോഴാണ് ഒരു വൃദ്ധന്റെ‍ വരവ്.

“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി.

“പട്ടം പറപ്പിക്കുവാ…” ബാലന്റെ‍ മറുപടി കേട്ട് വ‍ൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു.

“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”

“അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ‍ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ‍ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”

ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍ അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.

=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

20 April, 2012

വെളിച്ചം മാഞ്ഞു; നിഴലുകള്‍ നമ്മള്‍...

0

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ ചെറുമകന്‍ ഭരതന്നൂര്‍ ഷമീര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള


അസനാര്‍പിളള സഖാവിനെ കുറിച്ച് എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടത് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ശ്രീ മുസാഫിര്‍ അഹമ്മദാണ്.  ഫെയിസ്ബുക്കില്‍ കൂടിയുള്ള  എന്റെ ചുരുക്കം ചില വിവരണങ്ങള്‍ അറിഞ്ഞപ്പോഴാഴായിരുന്നു അത്. അല്ലെങ്കില്‍തന്നെ എനിക്ക് എന്റെ ഉമ്മയുടെ ബാപ്പ കൂടിയായ അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന തോന്നല്‍ ശക്തമായിരുന്നു. 90 ാം വയസിലും ചുറുചുറുക്കോടെ എട്ട് മക്കളുടെയും അവരുടെ ആകെയുള്ള 21 ചെറുമക്കളുടെയും അവരുടെ 12 മക്കളുടെയും അങ്ങനെ 57 പേരടങ്ങുന്ന രക്തനാരുകളെയും അതിന്റെ എത്രയോ അധികം പെരുപ്പമുള്ള ബന്ധു വേരുകളെയും ഒരു തണല്‍പോലെ കാത്ത കാരണവര്‍. മരിക്കുന്നതിന്തൊട്ട് നാല് ദിവസം മുമ്പ് നടന്ന ചെറുകുട്ടിയുടെ വിവാഹം നടത്തിച്ചതും ആ വിവാഹത്തിന്റെ കാര്‍മികത്വം നിര്‍വഹിച്ചതും ആശുപത്രി കിടക്കയില്‍നിന്നുംവന്ന അദ്ദേഹമായിരുന്നു എന്ന്കൂടിയോര്‍ക്കുക. തന്റെ കുടുംബത്തിന് വേണ്ടി പെടാപ്പാട് പെട്ടതതോ വെട്ടി പിടിച്ച സമ്പത്തിന്റെയോ പേരിലല്ല അദ്ദേഹം ഞങ്ങളുടെ വീരനായകനല്ല എന്ന്കൂടി അറിയുക. അതെല്ലാം ഒരു കാരണവരുടെ കടമകളില്‍പ്പെടുന്നു. പക്ഷെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കാലത്തെ മുന്നണി പടയാളിയായിരുന്നു അദ്ദേഹം. മലയോര മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തില്‍ എത്തി ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുജനും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വെഞ്ഞാറമൂട് എ.എച്ച് ബാവയുടെ പ്രവര്‍ത്തനവും ആദര്‍ശവും അസനാര്‍പിള്ള ഉപ്പാപ്പായെ പതിയെ സ്വാധീനിച്ചു. ആദ്യകാലത്ത് അനുജനുമായുള്ള രാഷ്ട്രീയ സംവാദങ്ങളും എതിര്‍പ്പും എല്ലാം മഞ്ഞുപോലെ അലിഞ്ഞിറങ്ങി. അങ്ങനെ എന്റെ ഉപ്പാപ്പായും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. യാഥാസ്ഥികത്വ മത പൌ
രോഹിത്യങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാരായ ബന്ധു ജനങ്ങളെയും സഹോദരന്‍മാരുടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുത്ത്നില്‍പ്പുകളെ അതേ നാണയത്തില്‍ തിരിച്ചടിച്ച്കൊണ്ട് ഇരുവരും ചുവന്ന കൊടിയുമായി പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. അനുജന്‍ പാര്‍ട്ടി താലൂക്ക്, ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ജേഷ്ഠന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു. അതിന്റെ പിന്നിലൊരു കാരണവുമുണ്ടായിരുന്നു. കൂട്ട് കുടുംബങ്ങള്‍ പലതും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹായവും തുണയും ഒക്കെയായിരുന്നു. ജാതി മതഭേതമന്യെയും കക്ഷി രാഷ്ട്രീയവും നോക്കാതെയും ആ കാരുണ്യം വഴിഞ്ഞൊഴുകിയിരുന്നു. നാട്ടില്‍ പട്ടിണിയും പരിവട്ടവും രൂക്ഷമായിരുന്ന ആ കാലത്ത് പകലന്തിയോളം മലഞ്ചരക്ക്വ്യാപാരവും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ആയി നാട്ടുകാരുടെയും തന്റെ വലിയ ബന്ധു ജനങ്ങളുടെയും പ്രിയപ്പെട്ടവന്‍ ആകുകയായിരുന്നു അസനാര്‍പിള്ള ഉപ്പാപ്പ. എന്റെ ഉപ്പാപ്പയോടുള്ള ആത്മര്‍ത്ഥമായ ഇഷ്ടം ഈ എഴുത്തില്‍ കടന്ന്കൂടി ഈ ലേഖനം അതിശയോക്തി ആകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയായാല്‍  അതിഷ്ടമാവാത്ത ഒരു മനസായിരുന്നു ഉപ്പയുടെതും. പക്ഷെ ഉപ്പ മറ്റുള്ളോര്‍ക്ക്വേണ്ടി ജീവിച്ച മഹാനായ ഒരു മനുഷ്യജന്മമായിരുന്നു. ആദ്യകാലത്ത് എതിര്‍ത്ത ബന്ധുക്കളില്‍ പലരെയും ഉപ്പയും അനുിജന്‍ ഹസന്‍ബാവ അവര്‍കളും ചേര്‍ന്ന് പതിയെ പതിയെ കമ്യൂണിസ്റ്റാക്കി. ആരെയും നിര്‍ബന്ധിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ട്വന്നതായിരുന്നലില്ല. പാവപ്പെട്ടവര്‍ക്ക്വേണ്ടി ഇവര്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവര്‍ക്കൊപ്പം ഏത് പാതിരാത്രിയിലും ഇറങ്ങിത്തിരിക്കുന്ന മനസ്. തല്ലിയാല്‍ തിരിച്ച് തല്ലുന്ന ചങ്കൂറ്റം. പോലീസിന്‍െയും രാഷ്ട്രീയ  ഗുണ്ടകളെയും വകവെച്ച്  കൊടുക്കാത്ത പൌരുഷം. ഇരുവരുടെയും മക്കളും മരുമക്കളും ഒക്കെ കമ്യൂണിസ്റ്റായി. വീട് പാര്‍ട്ടി കാര്യങ്ങള്‍ക്കയായെത്തുന്ന വലിയ നേതാക്കളുടെ സന്ദര്‍ശന വേദിയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും സി.പി.എമ്മിനോടൊപ്പം നിലയുറപ്പിച്ചു. ഇതിനിടയില്‍ ഹസന്‍ബാവ ഉപ്പാടെ മകന്‍ എച്ച്.എ ഷറഫും എച്ച്.എ സലീമും വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലെത്തി. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍കൂടി എച്ച്. എ ഷറഫ് സംസ്ഥാന നേതൃത്വത്തിന്റെ മുന്‍നിരയിലെത്തി. അസനാര്‍പിള്ള ഉപ്പാടെ മകന്‍ സൈഫുദ്ധീന്‍ , മറ്റൊരു മകന്‍ ഹുസൈന്‍ എന്നിവര്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരായി. മരുമകന്‍ അബ്ദുല്‍ റഹുമാന്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് പാര്‍ട്ടി നേതാവായി മാറി. അസനാര്‍പിള്ള ഉപ്പാപ്പ വെമ്പായം തേക്കട മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. മുന്‍ എം.എല്‍.എ ബി. അരുന്ധതിയെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമാക്കിയത് ഉപ്പാപ്പയായിരുന്നു. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റ് എന്നാണ് അവര്‍ ഉപ്പാപ്പ ജീവിച്ചിരിക്കുന്ന കാലത്ത് ഉപ്പാപ്പ കൂടി പങ്കെടുത്ത ഒരു പൊതുചടങ്ങില്‍ വിശേഷിപ്പിച്ചതും. 
അടിയന്തിരാവസ്ഥ കാലത്താണ് ഉപ്പാപ്പമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം നടന്നത്. ഹസന്‍ബാവ ഉപ്പ ഹൃദ്രോഗം പിടിപ്പെട്ട അവസരമായിരുന്നു അത്. കുടുംബങ്ങളിലെ പുരുഷന്‍മാരെല്ലാം ഒളിവില്‍. സ്ത്രീകളെല്ലാം ഒരുമിച്ച് കുടുംബവീടുകളില്‍. രാപ്പകലുകളിലെല്ലാം പോലീസിന്റെ ഇടിവണ്ടികള്‍ വന്നിരച്ചുനിന്നു. കമ്യൂണിസ്റ്റ്കാരെ കൈയ്യില്‍ കിട്ടിയാല്‍ കൊണ്ടുപോയി ഇടിച്ച് രക്തം കക്കിക്കുന്ന കാലം. എന്നിട്ടും തളരാതെ പിടിച്ച്നിന്നു എല്ലാവരും. ഒളിവില്‍പോയ പുരുഷന്‍മാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കാന്‍ കുടുംബനാഥകള്‍ കഷ്ടപ്പെട്ടു. അപ്പോഴും മാറി നിന്ന് കമ്യ
ൂണിസ്റ്റായതിന്റെ പേരില്‍ പരിഹസിച്ചവരും ആക്ഷേപിച്ചവരും പോലീസിന് വിവരം നല്‍കിയവരും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങടെ ആണുങ്ങള്‍ കമ്യൂണിസ്റ്റായത് നാടിന് വേണ്ടിയാണ് അവരെ തച്ചുകൊന്നാല്‍ ഞങ്ങളിറങ്ങി ചുവന്ന കൊടി പിടിക്കും എന്ന് പറഞ്ഞ ധീരവനിത ശ്രീമതി ഖദീജാബീവിയായിരുന്നു. ശ്രീ ഹസന്‍ബാവ ഉപ്പാന്റെ ധര്‍മ്മപത്നി. അവര്‍ ഇപ്പോഴും വെഞ്ഞാറമൂട് കുടുംബവീട്ടിലുണ്ട്. പക്ഷെ ഹസന്‍ബാവ ഉപ്പാന്റെ മകന്‍ എച്ച്.എ ഷറഫിനെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രകനത്തനിടെ തിരുവന്തപുരത്ത്വെച്ച് അറസ്റ്റ് ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ ഇന്‍ഡ്യയില്‍ ആദ്യമായുള്ള വിദ്യാര്‍ത്ഥ ിപ്രകടനമായിരുന്നു അത്.  അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു എച്ച്. എ. ഷറഫ്. എം.എ ബേബി, ജി.സുധാകരന്‍, കോടിയേരി, എം.വിജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഷറഫിനും ക്രൂര മര്‍ദം നേരിട്ടു. ഇടിവണ്ടിയിലിട്ട് നാട് മുഴുവന്‍ കൊണ്ടുപോയി. ഈ സമയത്ത് പട്ടിണിയും പരിവട്ടത്തിലുമായ പ്രദേശത്തെ കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ സഹായം എത്തിക്കാന്‍ ഒരു പരിധിവരെ അസനാര്‍പിളള ഉപ്പാപ്പാക്ക് കഴിഞ്ഞിരുന്നു.  
ഒടുവില്‍ പ്രായം ചെന്നപ്പോള്‍ ഉപ്പാപ്പ അനുഭാവിയായി. എന്നാല്‍ അതാകട്ടെ അതിശക്തനായ അനുഭാവിയായും. കല്ല്യാണ വീടുകളിലും പൊതുചടങ്ങുകളിലും ഒക്കെ അദ്ദേഹം എത്തുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. അതേ സമയം ദൈവ വിശ്വാസി കൂടിയായ കമ്യൂണിസ്ററായിരുന്നു അദ്ദേഹം. അത്കൊണ്ട് പളളിയില്‍ പോയാലും രാഷ്ട്രീയം പറയാന്‍ മടിച്ചിരുന്നുമില്ല. നാട്ടുകാര്‍ അദ്ദേഹത്തെ 'വെഞ്ഞാറമൂടന്‍' എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. വെഞ്ഞാറമൂട്ടുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും  വൈകാരികമായ മാനസികാവസ്ഥയും അതേ സമയം അവസരോചിതമായ നര്‍മ്മബോധവും അദ്ദേഹത്തെ നയിച്ചിരുന്നു. അവസാന വേളകളില്‍പ്പോലും ആ നര്‍മ്മബോധം പ്രകടമായിരുന്നു. തിരുവനന്തപുരം എസ്.യു. ടി ആശുപത്രിയില്‍ 2012 ഏപ്രില്‍ 3 നായിരുന്നു ആ മഹത്തായ ജീവിതത്തിന് തിരശീല വീണത്.  എല്ലാ  മക്കളും മരുമക്കളും ചെറുമക്കളും അന്ത്യ വേളയില്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.അവര്‍ കലിമ ചൊല്ലിക്കൊടുത്തു. സംസം വെളളം കൊടുത്തു..ഫെയിസ്ബുക്കില്‍ മരണ വിവരം പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയ സ്നേഹിതന്‍ കെ. എ സൈഫുദ്ധീന്‍ കുറിച്ചത് ഓര്‍ക്കുന്നു 'വെളിച്ചം മാഞ്ഞു..ഇനി നിഴലുകള്‍ മാത്രം..'

12 April, 2012

ഓര്‍മ്മയുടെ കിയോസ്ക്

0


-കെ.എസ്. സുജിലാല്‍


വിതുര:  ഇതൊരു ചരിത്ര സ്മാരകമാണ്. നൂറ്റാണ്ടുകളുടെ കഥകളൊന്നും ഇതിന്  പറയാനുണ്ടാവില്ല. എന്നാല്‍, അറിവും വിനോദവും ആഗ്രഹിμിരുന്ന പഴയകാല ഗ്രാമീ
ണന്റെ  ചിന്തയ്ക്ക് തീപിടിപ്പിμ വിവര വിനിമയകേന്ദ്രങ്ങളായിരുന്നു ഒരു കാലത്ത് ഇത്തരം മന്ദിര
ങ്ങള്‍.  ഇതിന് പേര് 'റേഡിയോ കിയോസ്ക്' . മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ഗൃഹാതുരമായ
സ്മരണകളില്‍ ഈ മന്ദിരം ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.
      പത്രങ്ങള്‍ വന്നെത്താതിരുന്ന,  ടെലിവിഷനും ചാനലുകളും വിദൂരസ്വപ്നം പോലുമല്ലാതി
രുന്ന ഗ്രാമങ്ങളില്‍ ഒരുകാലത്ത് വാര്‍ത്തകളും വിവരങ്ങളും അറിയാനുള്ള ഏക മാര്‍ഗ്ഗമായിരുന്നു റേഡിയോ കിയോസ്ക്. പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിക്കുകയും വീടുകളില്‍ ട്രാന്‍സിസ്റ്റര്‍ റേഡി
യോകള്‍ എത്തുകയും ചെയ്തതോടെ  കിയോസ്കുകളുടെ  പ്രതാപകാലം നഷ്ടപ്പെട്ടു. പിന്നീട് പുരോഗമനാശയക്കാരായ യുവാക്കള്‍ മാത്രമായി ശ്രോതാക്കളുടെ എണ്ണം ചുരുങ്ങി.
റേഡിയോ കിയോസ്കുകളുടെ ഉപോല്‍പ്പന്നങ്ങളായി കലാസമിതികളും രൂപപ്പെട്ടു. ഇവിടെ ഒത്തുകൂടി ആശയങ്ങളും ചിന്തകളും പങ്കുവμ ചെറുപ്പക്കാര്‍ നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ടെലിവിഷനും ചാനലുകളും സജീവമായതോടെ റേഡിയോകിയോസ്കുകള്‍ പൂര്‍ണ്ണമായും വിസ്മൃതിയിലായി. പലേടങ്ങളിലും ഉണ്ടായിരുന്നവ അപ്രത്യക്ഷമായി. ചിലയിടങ്ങളില്‍ അനാഥമായി പോയ ഇത്തരം മന്ദിരങ്ങളെ സമീപ
വസ്തു ഉടമകള്‍ പൊളിμു നീക്കി  ഭൂമി സ്വന്തമാക്കി. ചില സ്ഥലങ്ങളില്‍ ജീര്‍ണ്ണിμ് കാടുകയറി നാശോന്മുഖമായി. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പോസ്റ്റര്‍ പതിക്കാ
നുള്ള ചുവരായി  അവശേഷിμ കിയോസ്കുകള്‍ മാറി.      ഗ്രാമീണരുടെ സാംസ്കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതില്‍ നിസ്തുല പങ്കുവഹിμ ഇത്തരം സ്മാരകങ്ങള്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
 വരുംതലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു മാതൃക എവിടെയെങ്കിലും ശേഷിക്കണം.  അതിന്
അധികൃതരുടെ കണ്ണുതുറക്കണമെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം.
ഉഴമലയ്ക്കല്‍ അയ്യപ്പന്‍കുഴിയിലെ  നാശോന്മുഖമായ റേഡിയോ കിയോ
സ്ക്

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

0


മുഹമ്മദ്‌ സാദിര്‍ഷ പാലോട്



ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നിറയുന്ന ഗ്രിഹാതുരത്വം ആണ് വിഷു .ബ്രാമ മുഹൂര്‍ത്തത്തില്‍ അമ്മയുടെ വിളികേട്ട് ഒരു തലോടല്‍ കൊണ്ടുണര്‍ന്നു .ആദ്യം കാണുന്ന കാഴ്ച വിഷുകണി .മേടം പിറന്നു കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയ ഉത്സവം പോലെ വിഷു വിരിനെതുകയായി .ഓര്‍മകളുടെ വസന്തമായി.പുതിയ കാലത്തിന്റെ സമ്രിതിയിലേക്ക് കണി കണ്ടുണരാന്‍ വിഷു കൈനീട്ടം വാങ്ങാന്‍ .കണികൊന്നകള്‍ പൂത്തുലഞ്ഞു കണ്ണിനു കാഴ്ചയുടെ വിസ്മയം തീര്കുന്നു .വിഷുവിനു കണി കാണുക എന്നതാണ് പ്രധാനം .കണി ഒരുക്കലില്‍ പോലും പ്രകൃതിയോടുള്ള മലയാളിയുടെ ആത്മ ബന്തം തൊട്ടറിയാം ,നല്ല വിളഞ്ഞ കണി വെള്ളരിക്കയും ,കണ്ണി മാങ്ങയും ,കണി പൂവും കണി ഉരുളിയില്‍ ഒഴിച്ച് കൂടാനാവാതെ സ്ഥലം പിടിക്കുന്നു .പഴയ നാല് കെട്ടുകളില്‍ കിഴകിനി തളത്തില്‍ പടിഞ്ഞാറ്റി മചിനഭിമുഖമായി ആണ് കണി ഒരുകുക .കൊന്നപൂവ് ,കണിവെള്ളരി ,വാല്‍ക്കണ്ണാ‍ടി ,ജലം നിറച്ച കിണ്ടി ,അങ്ങനെ നീളുന്ന കണി വസ്തുകളുടെ നിര .കണി കണ്ടു കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് കൈനീട്ടം വാങ്ങുകയാണ് .കൈനീട്ടം നല്‍കാനുള്ള ചുമതല തറവാട്ട്‌ കാരണവര്‍ക്കാന്.കൈനീട്ടം വാങ്ങാന്‍ ഇളം തലമുറയില്‍ പെട്ടവരും .ഉപ്പും ,അരിയും,നാണയവും കൂട്ടിയാണ് കൈനീട്ടം നല്‍കുക .മലയാളിയുടെ കൊല്ല പിറവിയാണ് വിഷു അതുകൊണ്ട് തന്നെ എല്ലാം ശുഭമായി തുടങ്ങാന്‍ മലയാളി ആഗ്രഹിക്കുന്നു .മഞ്ഞ നിറം ശുഭ ദ്രിഷ്ട്ടിയുടെ സൂചകമായി കണക്കാകുന്നു .കണി കാണുന്നതിലൂടെ സമ്രിദിയും ഐശ്വര്യവും വന്നുചെരുമെന്നു വിശ്വസിക്കുന്നു .വിത്തും കൈകൊട്ടും എന്ന് തുടങ്ങുന്ന പാട്ടില്‍പോലും ഒളിഞ്ഞിരികുന്നത് സമ്പല്‍ സമ്രിദിയുടെ നിറഞ്ഞ ചിത്രം മാത്രം .വിഷു കേരളിയന്റെ പാടത്തു മേട സൂര്യന്റെ പൊന്‍ വെളിച്ചം വീഴ്ത്തുന്നു .പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഒരു പുതിയ കാലത്തിനായി എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ .....!!

15 March, 2012

ആനക്കൊമ്പ് മോഷണം: അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് ..

0

പാലോട്: പാലോട് റേഞ്ച് ഓഫീസില്‍നിന്നും ആനക്കൊമ്പ് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കേസന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധര്‍, സയന്റിഫിക് അനലൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. ഓഫീസിന്റെ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒരെണ്ണമാണ് മോഷണം പോയത്. മൂന്നു ലക്ഷമാണ് മതിപ്പുവില.

ജനല്‍കമ്പി വളച്ചാണ് ആനക്കൊമ്പ് കടത്തിയതെന്ന് വനംവകുപ്പ് ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വളച്ചെടുത്ത കമ്പിയ്ക്കകത്തുകൂടി ഒരാള്‍ക്ക് അകത്തു കയറാന്‍ ആവില്ല. നാലു കൊമ്പില്‍ ഒരെണ്ണം മാത്രം മോഷണം പോയതിലും ദുരൂഹതയേറുന്നു.

ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍, ഡ്രൈവര്‍, കരാര്‍പണിക്കെത്തിയ തൊഴിലാളികള്‍ എന്നിവരെ ബുധനാഴ്ച ചോദ്യംചെയ്തു. പാലോട് സി.ഐ. പ്രദീപ്കുമാറിനാണ് കേസന്വേഷണ ചുമതല.

ആറ്റിങ്ങല്‍ വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ കൃഷ്ണന്‍പോറ്റിയുടെ ആന ചരിഞ്ഞപ്പോള്‍ വനംവകുപ്പ് നിയമപരമായി ഏറ്റെടുത്ത കൊമ്പുകളില്‍ ഒന്നാണ് തിങ്കളാഴ്ച ഇവിടെനിന്നും കടത്തിക്കൊണ്ടുപോയത്.

സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള നാല് കൊമ്പുകള്‍ക്കിടയില്‍നിന്നാണ് ഒരെണ്ണം മാത്രം മോഷണം പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത ദിവസം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിനൊപ്പം ശാസ്ത്രീയ തെളിവുള്‍കൂടി പരിശോധിക്കുമെന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ പറഞ്ഞു.

13 March, 2012

പ്രവാസി മലയാളിയും കേരളത്തിലെ അന്യഭാഷക്കാരും

1

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ചെറു പ്രായത്തില്‍ കരഞ്ഞു ബഹളം വെക്കുന്ന സമയത്ത് .ദെ അണ്ണാച്ചി വരുന്നു പിടിച്ചു കൊണ്ട് പോകും എന്ന് കേട്ട് വളര്നത് കൊണ്ട് .തമിഴ്നാട്ടില്‍ നിന്ന് വരുന്നവരെ .തട്ടിപ്പുകാരന്‍ ആയിട്ടോ ,പിടിച്ചു പരിക്കാരന്‍ ആയിട്ടോ കുഞ്ഞു മനസ്സില്‍ പ്രതിഷ്ട്ടിച്ചിരുന്നു .സമൂഹത്തില്‍ കുറഞ്ഞ വേതനത്തിന് പണി എടുത്തു കഴിയുന്ന അന്യ ഭാഷ തൊഴിലാളികള്‍ അനുദിനം വര്‍ദിച്ചു വരുന്നു .നാട്ടിലൊരു പ്രശ്നമുണ്ടായാല്‍ സദാചാര പോലിസ് ചമയുന്നവര്‍ സത്യമെന്ത് എന്ന് ചോദിക്കപോലും ചെയ്യാതെ അന്യ നാട്ടുകരനാനെങ്കില്‍ ക്രൂരമായി മര്‍ദിക്കുന്ന സ്ഥിതി വിശേഷവും നമ്മുടെ നാട്ടില്‍ പരക്കെ കാണുന്നു .റോഡരികില്‍ തല ചായ്കുന്ന നാടോടിയുടെ മാനം പോലും അത് കൊച്ചു കുട്ടി ആകട്ടെ സ്ത്രീ ആകട്ടെ പിച്ചി ചീന്തി എറിയപെടുന്നു.കുളികാത്തവര്‍ എന്നും മറ്റും പറഞ്ഞു അകറ്റി നിര്‍ത്തുന്ന പകല്‍ മാന്യന്മാര്‍ ഈ സ്ത്രീകളെ കാമാവെരിയോടെ ആക്രമികുന്നതും നിത്യ വാര്‍ത്തയാകുന്നു . കേരളത്തിലെ അഴുക് ചാലുകളും മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ വരെ യാതൊരു മടിയും കൂടാതെ ചെയ്യുന്ന തമിഴ് സഹോദരങ്ങളും .നാട്ടില്‍ കാറും കാശുമായി ചെത്തി നടക്കുന്ന സാധാരണ പ്രവാസിയുടെ ജീവിതവും .കൂട്ടി വായികാവുന്നതാണ് .വിദേശത്ത് പണി എടുക്കുന്ന മിക്ക മലയാളികളും  തന്റെ മുകളില്‍ നില്‍കുന്ന വരെ മനസിലെങ്കിലും ചില സമയത്ത് ചീത്ത പറയാറുണ്ട്‌ .അത്ര മോശമായ സമീപനങ്ങള്‍ ആണ് ചിലപ്പോള്‍ നേരിടേണ്ടി വരുന്നത് .നാട്ടില്‍ മുതലാളിമാരുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അന്യഭാഷാ തൊഴിലാളികളുടെ വേദന ഒരു പക്ഷെ പ്രവാസി സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയും .തൊഴിലാളികളോടുള്ള അവരുടെ പെരുമാറ്റം മുതല്‍ സാമ്പത്തിക സദാചാര കുടുമ്പ വിഷയങ്ങള്‍ വരെ പ്രാവാസിക് തിരിച്ചറിയാന്‍ കഴിയും .അതുകൊണ്ട് തന്നെ നാട്ടില്‍ നിന്ന് വിമാനം കയറി വരുന്ന മലയാളികള്‍ക്ക് അന്യ ഭാഷ തൊഴിലാളികളെ വിമര്‍ശിക്കാന്‍ കഴിയില്ല കാരണം നാട്ടില്‍ ഈ വിഭാഗം അനുഭവിക്കുന്ന വേദനയും ഒട്ടപെടുതലും സാധാരണ പ്രവാസി സമൂഹവും ഇവിടെ നേരിടേണ്ടി വരുന്നു   ആദിതെയത്വതിനു പേരുകേട്ട നമ്മുടെ നാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭാചിന്തയല്ല പ്രവാസികള്‍ക്ക് സമ്മാനികുന്നത്

01 March, 2012

തേനീച്ചകള്‍ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു

0

Photo : Anwar shan പാലോട്. മടത്തറ റോഡില്‍ ഒഴുകുപാറ ജംക്ഷനിലെ മരത്തില്‍ കൂടൊരുക്കിയ തേനീച്ചകള്‍ ശല്യക്കാരായി ഗ്രാമത്തിന്റെ ഉറക്കം കെടു...

ആത്മവിശ്വാസം കൈവെടിയാത്തവന്‍ അഥവാ "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ലന്നു തെളിയിച്ചയാള്‍

0


ഇരിപ്പിടം  കഥാ മത്സരത്തിലേക്ക് അയച്ച എന്റ കഥ.  എ. പി. കൊച്ചുബാബു                                                                                 

അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ....

നീണ്ട പതിറ്റാണ്ടുകളിലെ രാജ്യ സേവനം, അഥവാ കാവല്‍ ഭടനെന്ന മറു ലേബലില്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പണിയെടുത്ത ആള്‍.   കൊടും ചൂടിലും തണുപ്പിലും രാജ്യത്തിനായി സേവനം ചെയ്യുമ്പോള്‍ എന്തോരാവേശമായിരുന്നു, ഇന്നതെല്ലാം എവിടെക്കോ ചോര്‍ന്നൊലിച്ചു പോയതുപോലൊരു തോന്നല്‍.
എങ്കിലും നല്ലവരായ നാട്ടുകാരുടെ മുന്‍പില്‍ താനിന്നും ഒരു വീര സേനാനി തന്നെ ആണല്ലോ എന്നോര്‍ത്തപ്പോള്‍  അദ്ദേഹത്തിന്റെ   അഭിമാനം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ സ്നേഹ സമ്പന്നരായ നാട്ടുകാര്‍ തന്ന സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അസുലഭ നിമിഷ  ങ്ങള്‍ ആയിരുന്നു അദ്ദേഹമതു  മധുരിക്കും ഓര്‍മ്മകളായി കാത്തു സൂക്ഷിച്ചു.

യുദ്ധഭൂമിയില്‍ ശത്രുക്കളുടെ വെടിയേറ്റ്‌ വീണപ്പോഴും സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്നും  രക്ഷപെട്ട  കാര്യം ഒരിക്കല്‍ക്കൂടി മനസ്സിലൂടെ കടന്നുപോയി.

ഒരു കാല്‍  നഷ്ടമായെങ്കിലും ജീവിതം ബാക്കിയായി കിട്ടിയതില്‍ കുടുംബത്തോടും നാട്ടുകാരോടുമൊപ്പം  അദ്ദേഹം  സന്തോഷിച്ചു.

"disability is not a liability"  "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ല"എന്ന ചൊല്ല് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി ചരിത്രത്താളുകളില്‍ ഇടം നേടിയ നിരവധി മഹാരഥര്‍ക്കൊപ്പം  ഇടം പിടിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 

ഭാര്യയും മകളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.

സര്‍ക്കാര്‍ ഔദാര്യത്തില്‍ കിട്ടിയ തുക കൊണ്ടാണദ്ദേഹം  ആ പലചരക്ക് കട തുടങ്ങിയത്.

ആദ്യ നാളുകളില്‍ നല്ല വിറ്റ് വരുമാനം ലഭിച്ചു. 

അഞ്ചംഗ  കുടുബത്തിന്  ഒരുവിധം കഴിഞ്ഞു പോകാനുള്ള വരുമാനം അതില്‍ നിന്നും കിട്ടിയിരുന്നു. 

ഒരു പക്ഷെ അതൊരു സമര സേനാനിയോടുള്ള നാട്ടുകാരുടെ ആദരവായിരുന്നിരിക്കാം.

പക്ഷെ   നാളുകള്‍ കടന്നു പോയി ലോകമെങ്ങുമുള്ള പുരോഗതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ നാടിന്റെ ചന്തവും  കോലവും അടിക്കടി മാറിക്കൊണ്ടിരുന്നു.

വെറും ഓണം കേറാമൂലയായി കിടന്നിരുന്ന  അദ്ദേഹത്തിന്റെ  നാടിന്റെയും മുഖച്ഛായ മാറി. 

എവിടെയും ഒരു പട്ടണ പ്രതീതി പ്രകടമായിക്കൊണ്ടിരുന്നു.

ജോലി തേടി വിദേശങ്ങളില്‍ ചേക്കേറിയവരില്‍  നിന്നുള്ള വരുമാനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതില്‍ ഒട്ടും അതിശയോക്തി വേണ്ട, കാരണം അവരുടെ വിയര്‍പ്പിന്റെ വില അനുഭവിക്കേണ്ടവര്‍ നാട്ടില്‍ക്കഴിയുന്ന അവരുടെ ബന്ധു മിത്രങ്ങള്‍ തന്നെ ആണല്ലോ.  

പണം വിദേശങ്ങളില്‍ നിന്നും ഒഴുകിയെത്തി, അതിനൊപ്പം അഥവാ അവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടും വളര്‍ന്നു.

മുക്കിനു മുക്കിനു സൂപ്പെര്‍ ബസ്സാര്‍കളും ഷോപ്പിംഗ്‌ മാളുകളും തലയുയര്‍ത്തി

വെറുമൊരു ഷോപുട്ടപ്പിനായി മാത്രം അവിടേക്ക് ഗമിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു.

ചുരുക്കത്തില്‍ ഉപഭോക്താക്കളില്‍   പലരും ചെറിയ ചെറിയ കടകളെ മൊത്തമായി തന്നെ പുറംതള്ളി എന്ന് പറഞ്ഞാല്‍ മതിയല്ലോ

സൂപ്പെര്‍ ബസ്സാര്‍കള്‍ അവരുടെ നിത്യ സന്ദര്‍ശന കേന്ദ്രങ്ങളായി മാറി.

നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറഞ്ഞതുപോലെ പലരും ഒരു പൊങ്ങച്ചം കാട്ടാനായി മാത്രം അവിടെക്കോടിത്തുടങ്ങി.

അതുമൂലം സാധാരണ പലചരക്ക് കടകളിലേക്ക് വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു

അയാളുടെ വിറ്റുവരവും   പകുതിയായി കുറഞ്ഞു

ഇതിനകം നഷ്ടത്തിലായ പല ചെറുകിട കടകളും അടച്ചു പൂട്ടി. 

വളര്‍ന്നു  വരുന്ന മകളുടെ ഭാവിയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഉള്ളില്‍ ഭീതി വര്‍ദ്ധിച്ചു 

ഈ കണക്കില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന തുശ്ച്ചമായ തുക കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാനും മകളെ പഠിപ്പിക്കാനും എങ്ങനെ സാധിക്കും എന്ന ആധിയില്‍ അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് നാളുകള്‍ തള്ളി നീക്കി.

എങ്കിലും അദ്ദേഹം തന്റെ ആത്മ വിശ്വാസം കൈവെടിഞ്ഞില്ല.

രാജ്യം ഇങ്ങനെ പല നിലകളിലും പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും, മൊത്തത്തില്‍ നോക്കിയാല്‍ എവിടെയും ഒരരക്ഷിതാവസ്ഥ നടമാടിക്കൊണ്ടിരുന്നു,

അക്രമവും, കലാപങ്ങളും,കൊലപാതകങ്ങളും, ധര്‍ണയും സമരവും, സമര  സന്നാഹങ്ങളും, ഹര്‍ത്താലുകളും  അതോടനുബന്ധിച്ചുള്ള രാഷ്ട്രീയ അട്ടിമറികളും,  സ്കാമുകളും  മാത്രം പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

എവിടെയും ഒരു തരം അരക്ഷിതാവസ്ഥ നടമാടി.

യുവതികള്‍ക്കും,സ്ത്രീകള്‍ക്കും ഭയരഹിതരായി പുറത്തിറങ്ങാന്‍ കഴിയാത്ത ഒരന്തരീക്ഷവും സംജാതമായിക്കൊണ്ടിരുന്നു.

പിടിച്ചുപറിയും ബലാല്‍സംഗവും ഇടതടവില്ലാതെ നടമാടി.

കുറ്റകൃത്യം നിറവേറ്റുന്നവര്‍, നിക്ഷ്പ്രയാസം രക്ഷപെടുകയും ചെയ്യുന്നു.

അവയെ തടയുന്നതിനോ നിയത്രിക്കുന്നതിനോ നിയമപാലകര്‍ പോലും പിന്നോക്കം പോകുന്നു.

അത്തരമൊരു ഭീതിജനകമായ ചുറ്റുപാടില്‍ പെട്ടന്ന്, അദ്ദേഹം തന്റെ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകളേക്കുറിച്ചോര്‍ത്തു, 

സ്കൂള്‍ വിട്ടു  വീട്ടിലെത്തേണ്ട സമയം കഴിഞ്ഞല്ലോ
കുട്ടി ഇതുവരെ എത്തിയില്ലല്ലോ, 

ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മവിശ്വാസം കൈമുതലായുള്ള അദ്ദേഹത്തിന്റെ  ഉള്ളൊന്നു പിടഞ്ഞു.

വേഗത്തില്‍ അദ്ദേഹം ഊന്നുവടിയുമേന്തി കോലായ്ക്ക് വെളിയിലേക്ക് വന്ന് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഊടുപാതയിലേക്ക് ദൃഷ്ടികള്‍ പായിച്ചു
തന്റെ മകളുടെ വരവും പാര്‍ത്തു നിന്നു.

അദ്ദേഹത്തിന്റെ മുഖത്ത് അപ്പോഴും പറിച്ചു മാറ്റാന്‍ പറ്റാത്ത ആത്മ വിശ്വാസം നിറഞ്ഞു നിന്നിരുന്നു.

 ശുഭം 
My link:




http://kochubabuvintekathakal.blogspot.in/

20 February, 2012

മൂലഭദ്രി - ഒരു ഗൂഢഭാഷ

0


മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



"എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം." എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം "ക" കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാ കികീ കു കൂകൃ കെ കേകൈ കൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങ ച - ട
ഛ -ഠജ - ഝ ഞ - ബ
ഡ - ഢത - പ ദ - ധ
ഥ - ഫബ - ഭ മ - ന
യ - ശര - ഷ ല - സ
വ - ഹ ക്ഷ - ള ഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 4 5 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

13 February, 2012

സ്വന്തം വീട്ടിലെ അന്യര്‍

0

നസീര്‍ പാങ്ങോട്

ആസിഫ് കവിതകള്‍

0



ആസിഫ്


ഉല്‍സവം.





ഉല്‍സവം.


ഇതാണ് ഉല്‍സവം


ഈ ബലൂണാണ് ഉല്‍സവം








ഉറുമ്പ്





ഉറുമ്പ്

കട്ടുറുമ്പ് വലിയ രാജാവ്

കൊച്ചുറുമ്പ് കൊച്ചു രാജാവ്

06 February, 2012

എഴുത്തിന്‍റെ ലോകത്തെ പുതു നാമ്പുകള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്‌.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ്‌ .ബ്ലോഗ്‌ എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .

21 January, 2012

ഇന്‍റര്‍നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!

0



ചെന്നൈ: ഇന്‍റര്‍നെറ്റ് ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റോ? അവിശ്വസനീയമെന്ന് തീര്‍ത്തുപറയും മുന്‍പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്‍ അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സൈബര്‍ലോകമേകുന്ന അത്യപൂര്‍വമായ സ്‌നേഹോപഹാരം.

ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച www.allaboutrajini.com എന്ന വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്‍റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്. അതെ www.allaboutrajni.com ലേക്ക് ലോഗ്ഓണ്‍ ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്‍ദേശം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫാക്കൂ എന്നായിരിക്കും. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.

''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്‍റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്. 

20 January, 2012

ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും

1


ഒ.കെ.മുരളീകൃഷ്ണന്‍
 മയക്കുമരുന്നിന് അടിമയാകുന്നതുപോലെയാണോ ഇന്റര്‍നെറ്റ് അടിമത്തം? ഒറ്റയടിക്ക് അല്ലെന്നുപറയാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തലച്ചോറില്‍ രണ്ടും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സമാനതയുണ്ടെന്നതാണ് കാരണം.

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത കുറേപേരുടെ തലച്ചോറ് പഠനവിധേയമാക്കിയ ചൈനീസ് ഗവേഷകരുടേതാണ് നിഗമനം.

ഇന്റര്‍നെറ്റ് അടിമത്തം എന്നത് ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയമാക്കേണ്ട രോഗമായി വൈദ്യശാസ്ത്രം പരിഗണിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഗവേഷകരുടെ കണ്ടെത്തലിന്റെ പ്രാധാന്യം.

ഇന്റര്‍നെറ്റ് നോക്കുന്നത് നിയന്ത്രിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമം പരാജയപ്പെടുന്നു എന്ന് സമ്മതിച്ചവരുടെ തലച്ചോറാണ് പഠനവിധേയമാക്കിയത്. പ്രത്യേക എം. ആര്‍. ഐ. സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ തലച്ചോറിലെ വൈറ്റ് മാറ്ററില്‍ മാറ്റങ്ങള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സിഗ്‌നലുകള്‍വഹിക്കുന്ന തന്തുക്കളാണ് വൈറ്റ് മാറ്ററിലുള്ളത്. നാഡീതന്തുക്കള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുന്നിടങ്ങളില്‍ തടസ്സങ്ങളുണ്ടായതായി പഠനത്തില്‍ മനസ്സിലായി. വികാരങ്ങള്‍, തീരുമാനമെടുക്കല്‍, സംവേദന നിയന്ത്രണം തുടങ്ങിയ മേഖലകളുമായി ബന്ധിക്കുന്നിടത്താണ് വൈകല്യമുണ്ടായത്.

ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വീഡിയോ ഗെയിമിന് അടിമകളായവരിലും സമാനമായ മാറ്റങ്ങള്‍ കണ്ടെത്തി.

ഇന്റര്‍നെറ്റ് അടിമത്തം: ലക്ഷണങ്ങള്‍

സദാസമയം ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള ചിന്ത നിങ്ങള്‍ക്കുണ്ടോ?

കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചാലേ തൃപ്തിവരികയുള്ളൂ എന്നു തോന്നുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ വിഷാദം, ഉന്മേഷക്കുറവ്, അസ്വസ്ഥത ഇവ തോന്നുന്നുണ്ടോ?

ഉദ്ദേശിച്ചതിലധകം സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നുണ്ടോ?

തൊഴില്‍, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ ഈ ശീലം കൊണ്ട് നഷ്ടമായിട്ടുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ കൗണ്‍സിലറോടോ കളവ് പറഞ്ഞിട്ടുണ്ടോ?

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടോ?

 

19 January, 2012

സ്വര്‍ണ്ണവിലയുള്ള പൂവ്

0


തിരുവനന്തപുരം: കുടമുല്ലപ്പൂവിനോടു മല്‍സരിച്ച് സ്വര്‍ണം തോറ്റു. സ്വര്‍ണ വില ഇരുന്നൂറോളം രൂപ കുറഞ്ഞപ്പോള്‍ കുടമുല്ലപ്പൂവിന്റെ വില രണ്ടായിരം കവിഞ്ഞു. വിവാഹ സീസണ്‍ അടുത്തപ്പോള്‍ പൂവിന്റെ വില ക്രമാതീതമായി കൂടുന്നതു രക്ഷിതാക്കളുടെ ബിപി കൂട്ടുകയാണ്.

ചാലയിലേക്ക് പൂവുകള്‍ എത്തുന്നതു പ്രധാനമായും തോവാള മാര്‍ക്കറ്റില്‍ നിന്നാണ്. അവിടത്തെ വിലയ്ക്കനുസരിച്ചാണു ചാലയിലെ പൂ വിപണി സജീവമാകുന്നത്. തോവാളയില്‍ ജനുവരി 18ന് കുടമുല്ലപ്പൂവിനു രണ്ടായിരം രൂപ വരെയെത്തി. അതില്‍നിന്ന് അല്‍പ്പം വ്യത്യാസത്തിലാണു ചാലയില്‍ വിപണനം നടത്തിയതെന്നു വ്യാപാരികള്‍ പറഞ്ഞു.

പിച്ചിപ്പൂവിന് അഞ്ഞൂറും, ടൂബ്റോസിന് 350 രൂപയും വരെയായി. പക്ഷേ പിച്ചിപ്പൂ ചാലയില്‍ കിലോയ്ക്ക് 1100 രൂപയ്ക്കാണ് ജനുവരി 18ന് വിറ്റതെന്നു വ്യപാരികള്‍ പറഞ്ഞു. വിവാഹ സീസണ്‍ അടുത്തതാണു പൂവിനു വില കൂടാന്‍ ഒരു കാരണമത്രെ. ശക്തമായ മഞ്ഞു വീഴ്ച കാരണം പൂവിന്റെ ഉല്‍പാദനം കുറഞ്ഞതാണു വില കൂടാന്‍ കാരണമെന്നു തോവാളയിലെ വ്യാപാരികള്‍ പറഞ്ഞു.