20 February, 2014

മരത്തണലിലെ ഗണിതസൂത്രം

0


mathrubhumi.com Posted on: 21 Feb 2014




പുസ്തകഗണിതം പറ്റാത്തവര്‍ക്ക് അല്പം പ്രായോഗിക ഗണിതം വിളമ്പുകയാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ എ. അജയകുമാര്‍. വിജയിക്കുമെന്ന് അദ്ദേഹത്തിനറിയാം. അതിനുള്ള സൂത്രവാക്യങ്ങള്‍ അദ്ദേഹം നേരത്തെ രൂപപ്പെടുത്തിയതാണ്.
വിദ്യാലയമുറ്റത്ത് മാത്‌സ് ലാബൊരുക്കി ഗണിതപഠനം സുഗമമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ലാബെന്നാല്‍ നാലുചുറ്റും ഭിത്തിയുള്ള അടഞ്ഞ സംവിധാനമല്ല ഇവിടെ. മുറ്റത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന മരത്തിന്റെ ചുവടാണ്. അവിടെ ജ്യാമതീയ രൂപങ്ങളായ സിലിണ്ടര്‍, ഗോളം, അര്‍ധഗോളം, പിരമിഡ്, ക്യൂബ് തുടങ്ങിയവ നിര്‍മിച്ച് അതിന്റെ വിസ്തീര്‍ണവും ചുറ്റളവും വ്യാപ്തവും മറ്റും കണ്ടുപിടിക്കാനുള്ള സൂത്രവാക്യങ്ങള്‍ എഴുതിവെച്ചിരിക്കുന്നു. മുറ്റത്തുകൂടി നടന്നുപോകുന്ന കുട്ടികള്‍ അതിലേക്ക് നോക്കാതെ കടന്നുപോകാനാവില്ല.
ഇങ്ങനെ പലതവണ നോക്കുന്നവര്‍ക്ക് സൂത്രവാക്യങ്ങള്‍ മറന്നുപോകാനും വയ്യ. അതാണ് അജയകുമാറിന്റെ സൂത്രവാക്യം. ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്റെ പ്രതിമയും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് പരിപാടി.
''ബോര്‍ഡില്‍ എത്ര എഴുതിവെച്ചാലും എല്ലാവര്‍ക്കും പഠിക്കാന്‍ പറ്റിയെന്ന് വരില്ല.
ഇതാകുമ്പോള്‍ തനിയെ പഠിച്ചുപോകും. കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കളും പഠിക്കും.'' നേരത്തെ വിശാഖപട്ടണത്തും മുംബൈയിലും പ്രിന്‍സിപ്പലായിരുന്ന അജയകുമാര്‍ പറഞ്ഞു. അവിടങ്ങളിലും അദ്ദേഹം പരിപാടി നടപ്പാക്കിയിരുന്നു. അത് വന്‍വിജയവുമായിരുന്നു.
ഇതിന് പുറമെ മാത്‌സ് ക്ലിനിക്കും ആലോചനയിലാണ്. ഗണിതത്തില്‍ മോശമായ താഴ്ന്ന ക്ലാസ്സിലെ കുട്ടികളെ മുതിര്‍ന്ന ക്ലാസ്സിലെ സമര്‍ഥരായ കുട്ടികള്‍ പഠിപ്പിക്കുന്ന പരിപാടിയാണിത്. പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും സന്തോഷമാണിത്. ''ചേട്ടന്മാരാകുമ്പോള്‍ പേടിയില്ലാതെ കുട്ടികള്‍ പഠിച്ചോളും. പഠിപ്പിക്കുന്നവര്‍ക്കാകട്ടെ ആത്മവിശ്വാസവുമാകും.'' - പ്രിന്‍സിപ്പല്‍ പറഞ്ഞു.

07 February, 2014

കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി വീണ്ടും പാലോട് മേള

0


കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട്‌ മേളയുടെ താളമെത്തുന്നു പാലോട് മേള 51 ന്റ്റെ നിറവിൽ 
*************************************************

പാലോട്‌: അരനൂറ്റാണ്ടിന്റെ ചരിത്രം പേറി കൃഷിയുടെയും കാലി വളര്ത്തലിന്റെയും ഗതകാല സ്മരണകളുടെ തേരില്‍ പാലോട് വീണ്ടും മേളയുടെ താളമേത്തുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.പഴമക്കാര്‍ കൊളുത്തിയ കാള ചന്ത എന്നാ കൃഷി ദീപം ആധുനികതയിലും ഒരു വര്ഷം പോലും മുടങ്ങാതെ അമ്പത്തി ഒന്നാമത് വർഷത്തിലേക്ക് കടക്കുമ്പോൾ പലോടിന്റെ അഭിമാനം ആയി അത് മാറുന്നു .ഗ്രാമ തനിമയുടെ കൃഷിയും കാലി വളര്‍ത്തലും ഉപ ജീവനതിന്റെതായിരുന്ന വയലേലകളും ജലാശയങ്ങളും നിറ സാനിധ്യമായിരുന്ന 1963 ലാണ് ഒരു കൂട്ടം സാമൂഹിക പ്രധിബധതയുള്ള പൗര പ്രമുഖരും കര്‍ഷകരും ചേര്‍ന്ന് കൃഷി വിളകളുടെയും കാലികളുടെയും ക്രയ വിക്രയതിനായി 'കാള ചന്ത' എന്നാ ആശയത്തിന് വിത്ത് പാകിയത്‌. .ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ്‌ കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്‌. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .പകലോടിയ നാട്‌ എന്നാണ്‌ പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത്‌ ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത്‌ ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ്‌ ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. എട്ടുകൊല്ലം മുമ്പ് പാലോട്ടൂ മേളയെ സർക്കാർ ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മേളയുടെ പ്രാധാന്യമേറി.മക്രകൊയ്‌ത്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍,വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്‌.മാധവന്‍പിളള, സി.വി. പ്രേംരാജ്‌, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്‌. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ്‌ കാളച്ചന്ത എന്ന ആശയം.കൃഷി നഷ്ട്ട ക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ്‌ ഓരോ മേളയുടെയും വലിയ വിജയം
(പാലോട് മേള 2014 ഫെബ്രുവരി 7 മുതൽ 16 വരെ 

ലോകം ഇനിയും പഠിച്ചിട്ടില്ലാത്ത സത്യം !!!!

1

ലോകം ഇനിയും പഠിച്ചിട്ടില്ലാത്ത സത്യം !!!!

"കാന്‍സറിനെ അകറ്റുന്ന അത്ഭുതപാനീയം"

0

കാന്‍സറിനെ അകറ്റുന്ന അത്ഭുതപാനീയം...! "ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും നാരങ്ങയും ചേര്‍ന്നാല്‍ എന്ത് കിട്ടും?!" "കാന്‍സറിനെ അകറ്റുന്ന അത്ഭുതപാനീയം" അതെ!, കഴിച്ചവരെല്ലാം ഇത് ശെരി വെക്കുന്നു... ഒരു സംശയവുമില്ലാതെ പറയാം ഇത് മനുഷ്യ ശരീരത്തിന് കിട്ടാവുന്ന ആരോഗ്യകരമായ ഒരു പാനീയം തന്നെ. ഇതിനു ശാസ്ത്രീയമായ പിന്തുണയും ഇപ്പോള്‍ കൈവന്നിരിക്കുന്നു. ദഹന വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഈ പാനീയം മനുഷ്യ ശരീരത്തിന് എന്തുകൊണ്ടും ഗുണകരമാണ്. ദിവസേന ഓരോ ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ്,നാരങ്ങ എന്നിവ ഒരുമിച്ചു ജ്യൂസ്‌ അടിച്ച് കഴിച്ചാല്‍ ക്യാന്‍സറിനെ അകറ്റാം