Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

13 June, 2013

കെട്ടവയറിന്റെ മതി ഭ്രമം

1


എം ഷിറാസ് ഖാൻ പാലോട്   

കെട്ടവയറിനു മതിഭ്രമം....
എന്തോ ദഹികാതെ കിടപുണ്ട്...
കൊതിയാണ് എന്ന് ആരോ  പറഞ്ഞു...
ഞാൻ തന്നെയാണ് വലിയ കൊതിയൻ
ഒന്നുകിൽ ഒരു ബോംബു..
അല്ലെങ്കിൽ ഒരു വെടിയുണ്ട...
ഏതായാലും  ദഹികുന്നില്ല...
വീരത വയറിന്റെ നിസഹായത....
പിന്നെയാണ് ഞാൻ മനസിലാകിയത്...
വലിയ ഒരു കല്കരിപാടം....
കുറച്ചതികം  സ്പെക്ട്രം...
പിന്നെ കുറെ ഹെലികോപ്ടറുകൾ...
ഇനിയും കുറെ വിഴുങ്ങിയിട്ടുണ്ട്...
ദഹികുമോ?
കെട്ടവയറിന്റെ  മതിഭ്രമം.......

13 April, 2013

മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴി

2

അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ്
മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍
കരിഞ്ഞ നെല്പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെ ത്തിളയ്ക്കുമ്പോള്‍
എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍?

കാതില്‍ മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
കാപട്യമറിയായ്കയാലെ നീ കവിയായി
ഒരു നക്ഷത്രം മങ്ങിമായുമ്പോള്‍ കേഴുന്നു നീ
ഒരു പൂകൊഴിയുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു നീ
ദുരിതം തീതുപ്പുന്ന വര്‍ത്തമാനത്തില്‍, മര്‍ത്ത്യ-
ചരിതം മറ്റൊന്നാക്കാന്‍ വെമ്പല്‍ കൊണ്ടീടുന്നു നീ
പാവമാം നാട്ടിന്‍പുറക്കാരിയെങ്കിലൂം, വെറും
പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
ആകയാല്‍മണ്ണിന്‍ മാറില്‍ പൂത്തുനില്ക്കുന്നു, വിശ്വ-
മാകെയുമൊന്നാകുന്ന വിഷുവല്‍പ്രതീക്ഷയാല്‍.
(മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്‍ നിന്ന്)

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

13 February, 2012

ആസിഫ് കവിതകള്‍

0



ആസിഫ്


ഉല്‍സവം.





ഉല്‍സവം.


ഇതാണ് ഉല്‍സവം


ഈ ബലൂണാണ് ഉല്‍സവം








ഉറുമ്പ്





ഉറുമ്പ്

കട്ടുറുമ്പ് വലിയ രാജാവ്

കൊച്ചുറുമ്പ് കൊച്ചു രാജാവ്

21 November, 2011

അളവില്ലാ ഗ്രാമ ഭംഗി

0

ജിജോ പാലോട്
ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വാക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കാമുകനം കല്ലാറിന്‍ ഓളങ്ങള്‍
ചുമ്പിച്ചുണര്‍ത്തും കാമുകി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

18 November, 2011

പിച്ചവയ്ക്കുന്നിതാ വൃശ്ചികം.

1

പിച്ചവയ്ക്കുന്നിതാ, 
കൊച്ചിളം തൊങ്ങലുകള്‍ തത്തിക്കളിക്കുന്നിതാ.
വൃശ്ചികമേ നിന്‍റെ ആദ്യ സ്പര്‍ശത്താല്‍ 
മനം എത്ര തുടിക്കുന്നിതാ.
രണ്ടാം കുടിതന്നെ ഓണം, മനസ്സില്‍
എന്നും സൗരഭ്യം നിനക്കല്ലോ. 
ആദ്യ പാതത്തില്‍ ചുണ്ടുകള്‍ ഊറ്റി നീ
ആകെ അസ്വസ്ഥമാക്കുമെങ്കിലും,
ആത്മ ദുഃഖങ്ങള്‍ പോലും മറക്കും നിന്‍ 
ആത്മീയതയില്‍ മുഴുകിയെന്നാല്‍.
ആദ്യ സ്പര്‍ശത്താല്‍ തൊടിയിലെ ചെടികള്‍
ആടിക്കളിച്ചിടും നേരം
ആഹ്ളാദമോലുന്ന മനസുമായ് ഞാന്‍ ഇതാ
അങ്കണോദ്യാനത്തില്‍ നില്പൂ.
തൊടിയിലെന്നും നിന്‍ പ്രിയമാം മാവിന്‍റെ
ഹരിതാഭയെ ക്ഷുഭിതമാക്കി.
തൊടി തൊട്ടു തഴുകി കൊഴിഞ്ഞ പഴുത്തിലകള്‍ 
ധരണിയെ വര്‍ണ്ണപ്പൊലിമയാക്കി.
അല്‍പ്പം ചിണ്‌ങ്ങിന ഭാവമോലും 
കൊച്ചു പിണക്കങ്ങള്‍ എല്ലാം.
മുഗ്ദ്ധ സൗന്ദര്യമായ് ആസ്വദിക്കും
എന്‍ ഹൃദ്‌പുഷ്പ വേദിക എന്നും.
മനസ്സില്‍ ആലസ്യം സടകുടഞ്ഞേതോ
മറവിയിലേക്ക് മടങ്ങുന്നിതാ,
വൃശ്ചികമേ നിന്‍റെ  കൊച്ചിളം പാദങ്ങള്‍
ചുറ്റിലും നൃത്തമേകുമ്പോള്‍.



KARNAN.S
Madathara


17 November, 2011

സ്മൃതി ഭ്രംശം

0

നീ വിളമ്പിയ ചോറാല്‍ ഞാനെന്‍റെ പശിയടക്കെ,
നീലവാനം കാണാതെ ഉഴറിയ മിഴികളില്‍ കനലടക്കെ,
പെറ്റമ്മതന്‍ കണ്ണുനീരിന്‍ ഉപ്പളന്നില്ല.
പോറ്റമ്മതന്‍ നെടുവീര്‍പ്പിന്‍റെ  പൊരുളറിഞ്ഞില്ല.
പുത്രരെ പാപഭാരം ചുമപ്പിചൊരച്ഛന്‍റെ  വ്യഥ അറിഞ്ഞില്ല 
ഒരു നിമിഷമെങ്കിലും.
ആഴ്ന്നു പോയതൊരു മന്ദസ്മിതത്തില്‍ 
ആണ്ടു പോയതൊരു മാതൃ സ്മ്രിതിയില്‍.
മനമുരുകി അവളൊഴുക്കിയ കണ്ണുനീര്‍ പുഴയിറമ്പില്‍
വ്യഥ എന്തെന്നറിയാതെ നിന്ന കാലം.
ഞാന്‍ പഠിക്കാത്ത പാഠം, ദുഃഖം
നിഴല്‍ മൂടി നില്‍ക്കുന്നു വീഥിയില്‍.
ഇന്ന് നീ വിളമ്പിയൊരിത്തിരി ചോറും കാച്ചിയ മോരും 
നല്‍കുന്ന ഭിക്ഷ, മാതാവിന്‍റെ വാത്സല്യം ഓര്‍മ്മ.

വൈതരണിയിലേക്ക് ഞാന്‍ തിരിഞ്ഞു നടക്കുന്നു.
വൈകുണ്ഡം  മറക്കുന്നു.
ഇന്നീ രുചി കൊണ്ട് നീ എന്നെ വീണ്ടും 
കര്‍മ ബന്ധങ്ങളില്‍ കുടുക്കുന്നു.
ചേച്ചി എന്ന് ഞാന്‍ വിളിക്കിലും മാതൃത്വം 
വാക്കിലും നോക്കിലും വഴിയുന്നു.

കാലം വിളക്കായ്‌ എരിഞ്ഞെന്‍റെ  കൌമാരം 
കൌതൂഹലം നിറഞ്ഞൊഴുകാന്‍ തുടങ്ങവേ,
പടിയിറങ്ങിപ്പോയ് മാതാവൊരു സന്ധ്യയില്‍ 
പടിഞ്ഞാറു ചാഞ്ഞ് പോയ്‌ നല്ല വാക്കുകള്‍. 
തെളിവാര്‍ന്നുണര്‍ന്ന സൂര്യന്‍ സ്വയം 
കരിമേഘ മറയില്‍ മുഖമമര്‍ത്തി
കഥയറിയാതെ കുഞ്ഞനുജനും ഞാനും 
കഥാപാത്രങ്ങള്‍ ആയ് കാണികള്‍ക്ക്.

പിന്നെ നെടുവീര്‍പ്പിന്‍റെ നീണ്ടകാലം 
ചോദ്യ ശരങ്ങളാല്‍ കുത്തി നോവിച്ച പുരുഷാരം.
ഒടുവില്‍ ഇന്നോളം വരെ ഉണങ്ങാത്ത മുറിവും 
അതീ വഴിക്കല്ലില്‍ തട്ടി അടര്‍ന്നോലിക്കുന്ന ചലവും.
പഥികന്‍റെ ഭാണ്ഡം, പ്രാണന് പരമ പീഡനം.  
ഏറ്റു വാങ്ങുന്നു ഇരു കരങ്ങളാല്‍ 
ഈ  നീച ലോകത്തിന്‍റെ ധാഷ്ട്യം.

അല്‍പ്പാല്‍പം ഓരോ സ്മൃതികള്‍ ഉണര്‍ത്തി
കാരുണ്യത്തിന്‍റെ അമ്രിതൂട്ടി,
എന്നെ ഈ വിധം പ്രഥമ ഭാഗത്തിന്‍റെ 
പന്തലോളം നീ നടത്തി.
നീ വിണ്ടു പോകും സ്വകാര്യ സുഖ ദുഃഖങ്ങള്‍ തന്‍ 
ഭണ്ടാര ശാലയിലേക്ക് .
അപ്പൊഴും ഞാന്‍ എന്‍റെ നീറും വൃണത്തിന്‍റെ 
ചലമൊപ്പിയും ഓര്‍ത്തുമിരിക്കും.


KARNAN.S
Madathara


15 November, 2011

ഏകാന്ത ചിന്തനം.

0

രാവൊഴുകുന്നു സസ്യ ശ്യാമള വനികയില്‍
ഞാന്‍ തനിച്ചൊരു രാപ്പാട്ടിന്‍റെ തോണ്ണിയേറവേ.
നിലാവിന്‍ ചിരി മുത്തുകള്‍ തുളിക്കുന്നു,
രാവിന്‍റെ സൗഭാഗ്യമേ ഞാന്‍ എന്ന ഭാവേ.

ശ്യാമ സന്ധ്യ മാഞ്ഞതില്‍ മനം നൊന്തപോല്‍
ചീവ്വീടുകള്‍ നിലവിളിക്കുന്നു.
ചീവ്വീടുകള്‍ നിലവിളിക്കുന്നു, അകാലത്തില്‍ 
പോലിഞ്ഞുപോയ് ആരോ...
അരുമയായ് ഉള്ളവരാരോ...

വളര്‍ന്നപ്പോള്‍ ചെറുതായതൊക്കെ കുടഞ്ഞിട്ട്,
അമ്മിയില്‍ അരച്ച് ചതച്ചിട്ട്.
നിലവിളി വിഴുങ്ങിയ ഖണ്ടത്തിലേയ്ക്കല്‍പ്പം 
ഗദ്ഗദം പിഴിഞ്ഞിട്ട്‌,
ഞാനിരിക്കുന്നു...
ഞാനിരിക്കുന്നു, മറ്റൊരാളറിയുന്ന -
ആലസ്യമാല്ലെനിക്കെപ്പൊഴും.

ഞാനിരിക്കുന്നു...

വളരുവാന്‍ ആശിച്ചു വളര്‍ന്നുപോയ്‌.
വളര്‍ച്ച എന്നതൊരകല്‍ച്ചയായ്.
മനസും ശരീരവും തമ്മില്‍.

കരളുരുകും കാഴ്ച്ചയില്‍ കരഞ്ഞെന്നാല്‍
വളര്‍ന്നവനെന്നാര് പറഞ്ഞിടും.
നങ്ങള്‍ കണ്ണില്‍ തെളിഞ്ഞെന്നാല്‍ 
കരളുറപ്പില്ലെന്ന് മൊഴിഞ്ഞിടും.

വാക്കുകള്‍ വരയ്ക്കും ചിത്രത്തിന്‍റെ
നേര്‍ക്ക്‌ നില്‍ക്കും മുഖങ്ങള്‍.
വാക്ക് തെറ്റി വാളെടുപ്പിന്‍റെ ധ്വനി -
കേട്ടു നില്‍ക്കുന്നവര്‍.
കായമേറെ വളര്‍ന്നു പോയതിന്‍ 
കയ്പ്പിറക്കുന്നവര്‍.

തനിച്ചിരിക്കുമ്പോള്‍ നിനച്ചതൊക്കെയും
തിരക്കില്‍ മറവി തിന്നുമ്പോള്‍.
ഒഴുക്കില്‍ നാമെങ്ങോ കുതിക്കയാണ്,
ഒടുക്കം വന്നു ചേരുംവരെ.

മനസെത്തിയോ നിന്‍റെ മഹസോളം
എന്നെടുത്ത് ചിന്തിച്ചിടും വരെ.
വളര്‍ച്ച എത്താത്ത മനസുമായ് 
തനിച്ചിരിക്കുകയാണ്.

തനിച്ചിരിക്കുകയാണ്, 
ആദ്യ താങ്ങായ് നടത്തിയ കൈ തട്ടി.
സ്മ്രിതിക്കുള്ളില്‍ തലോടലുകള്‍ കുഴികുത്തി.
മനസോ ആഭിചാരം ചെയ്യുന്ന മഹഷിയെപോലെ,
ഘന ഗംഭീര മന്ത്രങ്ങള്‍ ഉരുവിട്ട്,
അര്‍ഥംമറിയാതെ ഇതേതു പുസ്തകത്തിലേ-
തെനൂളിയിട്ട്
ഹൃദയ ശൂന്യ സൗധങ്ങള്‍ തീര്‍ക്കുന്നു.

വളര്‍ന്നുപോയ്‌, 
വളര്‍ന്നുപോയ്‌ ഞാനും.

എങ്കിലും, കണ്ണില്‍ തട്ടിയ തീ പന്തതിന്‍ 
ചൂട് നെഞ്ചിലേറ്റി ഞാനിരിക്കുന്നു.
സത്യമോ, രാവൊഴുകും വനിവിട്ട്
കര്‍മ്മ ബന്ധത്തിന്‍ കുരുക്കെന്നുമൊരു കര്‍മ്മിയായ്
ജന്മമൊഴുക്കുന്നു.
വൃഥാ തെന്നിയകലുന്നു.

--


KARNAN.S
Madathara


04 November, 2011

വ്രതശുദ്ധിതന്‍ നിലാവില്‍

0

ജിജോ പാലോട്
ഹൃദയമാം നീലവാനില്‍
വ്രതശുദ്ധിതന്‍ നിലാവില്‍
അണിചേരുന്ന സമൂഹമേ
സ്രഷ്ടാവിന്‍ മഹിമകള്‍ വാഴ്തുവിന്‍.

പരമ കാരുണ്യവാന്‍
ആലം പടച്ച തമ്പുരാന്‍
അല്ലാഹുവിന്‍ മഹിമയ്ക്കായ്
മുടങ്ങാതഞ്ച് നമസ്കാരം

 അനഘദാനങ്ങളാല്‍
 നമ്മെ നയിക്കും തമ്പുരാന്‍
അല്ലാഹുവിന്‍ മഹിമയ്ക്കായ്
പാവങ്ങള്‍ക്കേകും സക്കാത്ത്

03 November, 2011

പാട്ട് നല്ല പാട്ട്

0




അനുജ പ്രദീപ്














പതിയെ ഞാന്‍ പാടും പാട്ടിലെ വരികളില്‍
പതിവായി നീയും വന്നെത്താറുണ്ട്
പകുതിയില്‍ നിര്‍ത്തി ഞനോര്‍ത്തു നിന്‍ വാക്കുകള്‍
പരിഭവിച്ചെന്തിനോ വേണ്ടി,

പകലിലെ വെയിലില്‍ നീ എന്നെ തിരഞ്ഞപ്പോള്‍
രാവിന്‍ കരങ്ങളില്‍ ഞാനൊളിച്ചു.
താരങ്ങളെന്നോടു ചൊല്ലി നിന്‍ വാര്‍ത്തകള്‍
മധുരമായ് ഒഴുകും സ്വരത്തില്‍....

എവിടെയെന്നറിയാത്ത ലോകത്തു ഞാന്നിന്നു
നിന്നെ പ്രതീക്ഷിച്ചു നില്‍പ്പൂ....
അകലെയാണെങ്കിലും ഇന്നു വരില്ലെ നീ
അഴലോടെ ഞാന്‍ നോക്കി നില്‍പ്പൂ....

രാവില്‍ നിന്നായിരം താരങ്ങള്‍ വാങ്ങി ഞാന്‍
നിന്‍ വാര്‍ത്ത നിത്യം ശ്രവിക്കാന്‍,
കരയുന്ന കവിത തന്‍ കരളിലെ നോവിനു
കാലം തന്ന കൈനീട്ടം

30 October, 2011

ആ മഴ

0


Karannan Madathara


ഹാ, നിന്‍  വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ  തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത്‌ എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.


പിന്നെ കുളിരും കൊണ്ട്‌ കുഞ്ഞ്‌ അരുവികള്‍
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ചെങ്കിലും...
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധൃകള്‍

എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്‌
ഈ അംഗണത്തില്‍ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.

27 October, 2011

ഒത്താലൊത്തു

0

- പ്രദീപ് പേരയം














ഇന്നത്തെക്കേരളമെന്ന വിളികേട്ട്‌,
ആകാംക്ഷയോടെ തിരിഞ്ഞുനോക്കി.

 നോക്കി നടക്കുകയായിരുന്നു ഞാനും,
ഒരു പിടിയും കിട്ടാതെ, കുറച്ചു ദിവസമായി,
ഒന്നു ഡെഫനിഷപ്പെടുത്താന്‍.

 ഇന്നത്തെക്കേരളം
ഇന്നത്തെക്കേരളം
വീണ്ടും ആര്‍ത്തു വിളിക്കുന്നു,
ഭാഗ്യക്കുറിക്കച്ചവടക്കാരന്‍
ഇന്നത്തെ കേരളം തന്നെ....