21 December, 2011

ക്രിസ്മസ്‌കാലം സമാധാനത്തിന്റെ ഉള്‍ക്കാഴ്ച നല്‍കുന്നു-മുഖ്യമന്ത്രി

0



തിരുവനന്തപുരം: ക്രിസ്മസ്‌കാലം ലോകമെങ്ങും ശാന്തിയുടെയും സമാധാനത്തിന്റെയും ഉള്‍ക്കാഴ്ച നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാളയം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന 'ശാന്തിദൂത് ക്രിസ്മസ് സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നമ്മെ ഏറ്റവുമധികം അലട്ടുന്നത് മുല്ലപ്പെരിയാര്‍ ആണ്. ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു നല്ല പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനനന്തപുരം മേജര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട മൗലവി, പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നഗരത്തിലെ വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളവതരിപ്പിച്ച കരോള്‍ ഗാനമത്സരവും അരങ്ങേറി.

ക്രിസ്മസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുക, സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്നതാണ് ശാന്തിദൂതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു
Courtesy: http://www.mathrubhumi.com

ഹാപ്പി ന്യൂ ഇയര്‍ -2012

0


മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

 നമുക്ക് മുന്നേ പോയവര്‍ നമുക്ക് വേണ്ടി വഴിമാറി തന്നതുപോലെ .നമ്മളും വഴി മാറേണ്ടി വരും നമുക്ക് പിന്നാലെ വരുന്നവര്‍ക് വേണ്ടി അതാണ് ജീവിതം .കാലചക്രം തരിഞ്ഞു കൊണ്ടേ ഇരിക്കുന്നു ഒരു നാള്‍ നമ്മളും മണ്ണിനോട് ചെരെണ്ടിവരും .അന്ന് നമ്മളോട് ദേഷ്യമുള്ള ഒരാളും ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല .ക്ഷമിക്കാന്‍ പറ്റാത്ത ഒന്നും ഈ ഭൂമിയില്‍ ഇല്ല ശത്രുത മറന്നു എല്ലാവരും ഒന്നാകു പുതിയ വര്ഷം അതിനൊരു തുടക്കമാകട്ടെ എന്‍റെ എല്ലാ സ്നേഹിതര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു .....

15 December, 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

11 December, 2011

ക്രിസ്മസ് നല്‍കുന്ന സന്ദേശം

0



മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍ 
        ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് കൊണ്ടാടുന്നു അതുകൊണ്ടുതന്നെ വൈവിദ്യങ്ങളും ഏറെയാണ്‌ .തിരുപിറവിയുടെയും ഉയിര്തെഴുനെല്പിന്റെയും ആഘോഷ വേളകള്‍ ക്രിസ്ടിന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല എല്ലാ വിഭാഗം ആളുകളും ക്രിസ്മസ് ഉത്സവമാക്കി മാറ്റുന്നു എല്ലാവര്‍ഷവും ഡിസംബര്‍ ഇരുപത്തി അഞ്ചിന് കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങല്‍കുവേണ്ടി ഡിസംബര്‍ ആദ്യം മുതല്‍ക് തന്നെ ഒരുകങ്ങള്‍ തുടങ്ങുന്നു .പല വര്‍ണങ്ങളില്‍ ഉള്ള കോടി തോരണങ്ങള്‍ .അലങ്കാര ബള്‍ബുകള്‍ ,നക്ഷത്രങ്ങള്‍ എല്ലാം നാടെങ്ങും ഉയരുന്നു .രാത്രികള്‍ വര്‍ണത്തില്‍ പൊതിഞ്ഞു കൂടുതല്‍ സുന്ദരമായി മാറുന്നു .ക്രിസ്മസ് ട്രീ ,പുല്‍കൂടുകള്‍ ,ക്രിസ്മസ് അപ്പുപ്പന്‍ അങ്ങനെ വൈവിദ്യങ്ങള്‍ ധാരാളം. ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ ഒര്മിപികുന്ന രീതിയില്‍ ലോകം മുഴുവന്‍ നക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്നു .താള മേളങ്ങളുടെ അകമ്പടിയോടെ വരുന്ന   ക്രിസ്മസ് അപ്പുപ്പനെ ആര്പ് വിളികളോടെ ജനം സ്വീകരിക്കുന്നു .ക്രിസ്മസ് ആഘോഷങ്ങളെ ഓണവും റംസാനും പോലെ തന്നെ മലയാളി സ്വീകരിക്കുന്നു 
          എല്ലാ അവദി ദിനങ്ങളും ഉത്സവമാകുന്നപോലെ മലയാളികള്‍ ജാതി മത വ്യത്യാസം ഇല്ലാതെ ക്രിസ്മസ്   അവദി ദിനങ്ങളും ബന്ധുകല്കൊപ്പം ചിലവഴിക്കുന്നു .വിഭവങ്ങള്‍ പരസ്പരം പങ്കു വെക്കുന്നു അയല്‍ വീടുകളില്‍ സമ്മാന പൊതികള്‍ എത്തിക്കുന്നു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ ക്രിസ്മസ് കൊണ്ടാടുന്നു .എല്ലാ മതങ്ങളും മനുഷ്യനെ നന്മ ചെയ്യാന്‍ പടിപികുന്നു .ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്മ പുതുകലാണ് .മത വൈര്യം മറന്നു നമുക്ക് ഒന്നാകാം .എല്ലാ ആഘോഷങ്ങളും അതിനൊരു നിമിത്തമാകട്ടെ എല്ലാ സുഹൃതുകല്കും ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍  

08 December, 2011

ചക്ക വിഭവങ്ങളുടെ നാട്ടുരുചി അന്യമാകുന്നുവോ

0

ബിമല്‍ പേരയം (ദേശാഭിമാനി)

പാലോട്: ചക്ക വിഭവങ്ങളുടെ നാട്ടുരുചി ഗ്രാമങ്ങളില്‍നിന്ന് അകലുന്നു. പോഷകസമൃദ്ധമായ ഈ കായ്ഫലത്തിന്റെ മധുരിമ പുതുതലമുറയുടെ നാവിനും അന്യമാകുന്നു. ചക്കത്തോരന്‍ , ചക്കപ്രഥമന്‍ , ഉപ്പേരി എന്നിങ്ങനെ ചക്കകൊണ്ടുള്ള വിഭവങ്ങളും പഴുത്ത ചക്കകൊണ്ട് ചക്കയപ്പം, പായസം, ജാം എന്നിവയും പുതുതലമുറയ്ക്ക് അന്യമാകുകയാണ്. "കൊമ്പത്തെ സമ്പത്തും തീര്‍ന്നു, മക്കളെ ചെല്ലവും തീര്‍ന്നു" ചക്കയെക്കുറിച്ച് പഴമക്കാര്‍ക്കിടയിലുള്ള പഴഞ്ചൊല്ലാണിത്. സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിന്‍പുറങ്ങളിലും നല്ല വിലയാണ്. ചക്കപ്പഴക്കാലത്തോടൊപ്പം മഴക്കാലവും പെയ്തിറങ്ങിയതോടെ ഈ ഫലം നീറിത്തുടങ്ങി. വളരെയധികം ചക്കകള്‍ ഇത്തരത്തില്‍ ഇല്ലാതാകുന്നു. പഴയപോലെ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ വീടുകളില്‍ നന്നേ കുറവാണ്. ചക്കകള്‍ പാഴാകുമ്പോള്‍ പഴയകാലത്തെ നാടന്‍വിഭവങ്ങളും ഇല്ലാതാകുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പ്ലാവ്. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായിട്ടുള്ളത്. കുംഭത്തില്‍ പോള ഇളകി കള പൊട്ടുന്ന ചക്ക മേടം, ഇടവം മാസങ്ങളിലാണ് പാകമാകുന്നത്. മിഥുനം പാതിവരെ ചക്കപ്പഴക്കാലമാണ്. മലയാളിയുടെ ചക്കപ്രിയം കുറഞ്ഞപ്പോള്‍ അടങ്കല്‍ തുകയ്ക്ക് വാങ്ങി തമിഴ്നാട്ടിലെത്തിച്ച് വിപണി കണ്ടെത്തുന്ന സംഘം പെരുകിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും വലിയ ഫലമെന്ന ഖ്യാതിയും ചക്കപ്പഴത്തിനുതന്നെ. അന്നജം, മാംസ്യം, ഇരുമ്പ്, കാത്സ്യം, ധാരാളം നാരുകള്‍ , വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പെട്ട പോഷകസമൃദ്ധമായ ഫലംകൂടിയാണ് ചക്ക. മുണ്ട, ചെറുമുണ്ട, വരിക്ക, മഞ്ഞപ്ലാവ് എന്നിങ്ങനെ വിവിധതരം പ്ലാവുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ ഒട്ടുപ്ലാവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അടങ്കല്‍ തുകയ്ക്ക് ചക്കകള്‍ വാങ്ങി നഗരങ്ങളിലും കമ്പോളങ്ങളിലും എത്തിക്കാറുണ്ട്. വന്‍തോതില്‍ വാഹനങ്ങളില്‍ ഇവ നഗരങ്ങളിലെത്തിയാല്‍ പൊള്ളുന്ന വിലയാണ്. ഫാക്ടറികളിലെത്തിച്ച് ചക്ക വറുത്തെടുത്ത് കവറുകളിലാക്കിയും വിപണിയിലെത്തിക്കുന്നു. വരിക്കപ്ലാവിനെ മൂടോടെ നിലനിര്‍ത്തി അതിന്റെയുള്ളിലെ കാതലില്‍നിന്ന് വിഗ്രഹം കൊത്തിയെടുക്കാറുണ്ട്. വിഗ്രഹം കൊത്തി മാറ്റുന്ന മരത്തിന്റെ ഭാഗം കാലാന്തരത്തില്‍ മൂടപ്പെട്ടുകൊള്ളും. കേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റിന്റെ കിരീടം വരിക്കപ്ലാവില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്.

07 December, 2011

പാലോട് കാര്‍ഷിക മേള ...

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത "  പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012  ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ് 
            പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്‌ .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
             മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി  വിളിപാടെ   അകലെ  എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............

പ്രണയ ഭരണം

0

നസീം പാലോട്

           അവള്‍ - പ്രിയപ്പെടതെല്ലാം എനിക്കുവേണ്ടി മറക്കാന്‍ ശ്രേമിച്ചവല്‍ .......
..
ഞാന്‍ - മറന്നുപോയ പ്രിയപ്പെട്ടതിനെയോക്കേ ഓര്‍ത്തെടുത്തു , കൂട്ടുകൂടി
അവരോടു യാചിക്കുന്നു അവളെയും അവള്‍ക്കു പ്രിയപ്പെട്ടതിനെയും
വേര്പെടുതരുത് ....
മറ്റുള്ളവര്‍ - (ദൈവങ്ങള്‍ ,വേദങ്ങള്‍ , മന്ധ്രങ്ങള്‍ ,ഭരിക്കുന്നു നമ്മുടെ പ്രണയത്തെയും )­ ­

05 December, 2011

മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

0


മുല്ലപ്പെരിയാറില്‍ രണ്ട് ഏടാകൂടങ്ങള്‍ ഉണ്ട്. ഒന്ന് അണക്കെട്ടു തന്നെ. രണ്ട്, രാഷ്ട്രീയം. രണ്ടാമത്തെ കാര്യത്തില്‍ എന്തുചെയ്യാമെന്ന് അതേപ്പറ്റി അറിവുള്ളവര്‍ തീരുമാനിക്കട്ടെ. അണ ഒരുക്കുന്ന കെണി എങ്ങനെ മറികടക്കാമെന്നു കാണാന്‍ സാമാന്യമായ ശാസ്ത്രീയവീക്ഷണം ധാരാളം മതി.

ഭൂകമ്പങ്ങള്‍ തടയാനോ മെരുക്കാനോ പ്രവചിക്കാനോ പറ്റില്ല. പക്ഷേ, ഏറെക്കാലത്തെ പരിചയംകൊണ്ട് അവയുടെ സാധ്യതയും സ്വഭാവവും തരാതരവും മനുഷ്യന് അറിയാം. കേരളം 'ഭൂകമ്പ മേഖലയില്‍ അല്ല. എന്നുവച്ചാല്‍, ഇവിടെ ഭൂകമ്പങ്ങളേ ഉണ്ടാവില്ലെന്നല്ല. വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രം. ഏറെ ആഴങ്ങളില്‍ നിന്നു വരുന്നവയാണു വന്‍ കുലുക്കങ്ങള്‍. ചെറിയ വിറയലുകള്‍ അടിപ്പാറയുടെ മുകളടുക്കുകളില്‍ നിന്നു പുറപ്പെടുന്നു. ഇവ ഏറെ നാശം വിതയ്ക്കില്ല.

അണക്കെട്ടുകളുടെ ജലസംഭരണിയില്‍ ഉയരം കൂടുമ്പോള്‍ ഇൌ ചെറുകുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. (മഹാരാഷ്ട്രയിലെ കൊയ്ന ഡാം ഉണ്ടായകാലത്ത് ഇത്തരം ചലനങ്ങള്‍ പൂണെയിലെ സൈസ്മോളജി സെന്ററില്‍ അപഗ്രഥിക്കാന്‍ എനിക്ക് അവസരമുണ്ടായത് ഒാര്‍മയുണ്ട്). ചെറിയ പാറയടരുകളാണു ഞെരിയുകയും നിരങ്ങുകയും ചെയ്യുന്നത്. വെള്ളം നിറയുന്നതിനും ഒഴിയുന്നതിനും അനുസരിച്ച് ആണ്ടോടാണ്ട് ആവര്‍ത്തിച്ച് മുന്‍-പിന്‍ നിരങ്ങുന്ന പാടയടരുകളുമുണ്ട്. കുലുക്കത്തിന്റെ പ്രഭവസ്ഥാനം എത്ര ആഴത്തിലെന്ന് അപഗ്രഥിച്ചറിഞ്ഞാല്‍ തുടര്‍ന്നുവരാവുന്ന അപകടത്തിന്റെ  ആഴമറിയാമെന്നര്‍ഥം. ഇവിടെ ഇപ്പോഴുണ്ടായത് 'ഉപരിതല ചലനങ്ങള്‍ മാത്രമാണെന്നാണു സാഹചര്യങ്ങളില്‍ നിന്ന് ഉൌഹിക്കാവുന്നത്.

എന്നാല്‍, ഇതുപോരേ അണ തകരാന്‍? തീര്‍ച്ചയായും മതി. അന്യഥാ ദുര്‍ബലവും പഴയതും ആണെങ്കില്‍ ഇത്രപോലും വേണ്ട; ഒരു തുമ്പി പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി! അപ്പോള്‍, ഒരു വഴിയും ഇല്ലെന്നോ? അല്ല, വഴിയുണ്ട്. പക്ഷേ, ബഹളം നിര്‍ത്തി ശാന്തമായി ചിന്തിക്കണം. ആദ്യം വേണ്ടത് അണയുടെ ആരോഗ്യം പരീക്ഷിച്ചറിയുകയാണ്. അതിന് 'അവിനാശകാരി പരീക്ഷണം (nഗ്നn ദ്ധ്രന്ഥന്ധത്സഗ്മ്യന്ധദ്ധത്മനPadma_chandrakkala ന്ധനPadma_chandrakkalaന്ഥന്ധദ്ധnദ്ദ) ഉപയോഗിക്കാം. എളുപ്പവും കാര്യക്ഷമവുമാണത്.

അണയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍ നിര്‍ണയപ്രകാരം പോര്‍ട്ടബിള്‍ സൈസ്മോ മീറ്ററുകള്‍ വയ്ക്കുന്നു. പിന്നെ അണയുടെ അകത്തും പുറത്തും പ്രതലത്തില്‍ ആവശ്യാനുസരണം ചെറുസ്ഫോടനങ്ങള്‍ നടത്തുന്നു. ഇൌ പടക്കംപൊട്ടലുകളുളവാക്കുന്ന തരംഗങ്ങള്‍ അണയുടെ ഉടലിലൂടെ സഞ്ചരിക്കുകയും വശങ്ങളില്‍ നിന്നു പ്രതിഫലിക്കുകയും ചെയ്യുന്നതും വിള്ളലും പൊള്ളപ്പുകളും പൊട്ടലുകളും ഉണ്ടെങ്കില്‍ അവയെ തരണം ചെയ്യുന്നതും സൈസ്മോ മീറ്ററുകള്‍ വഴി രേഖപ്പെട്ടുകിട്ടും. ഇത്രയും വിവരങ്ങള്‍ കംപ്യൂട്ടറിലൂടെ വിശകലനം ചെയ്ത്  അണയുടെ എല്ലാ ഉള്ളുകള്ളികളും കാണാം. ഒരു മായവും മറിമായവും വേറെ വേണ്ട. ലോകത്തുള്ള വലിയ അണക്കെട്ടുകളിലൊക്കെ അവിടങ്ങളിലെ അധികാരികള്‍ ഇതു കാലാകാലങ്ങളില്‍ ചെയ്യുന്നുണ്ട്. സ്പെയ്സിലേക്കു കുതിക്കുന്നതോടൊപ്പം നമുക്കും ഇതൊക്കെ ആകാവുന്നതേയുള്ളൂ. ചെലവു തുച്ഛം. അനേകലക്ഷം മനുഷ്യന്‍ ജീവന്‍ മെച്ചം!

ആകട്ടെ, കേടുപാടുകളുണ്ടെങ്കിലോ? വഴിയുണ്ട്, പക്ഷേ, രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതിനു പകരം ഇക്കാര്യം പ്രഗത്ഭരായ ശ്രീധരനെപ്പോലെയുള്ള സാങ്കേതിക വിദഗ്ധരുടെ തീരുമാനത്തിനു വിടണം. അണ റിപ്പയര്‍ ചെയ്യാം. ജലവിതാനം കുറയ്ക്കാം, ജലസംഭരണിയില്‍ കരുതലായി അറയണകള്‍ പണിയാം. അണയ്ക്കു താങ്ങായി മണ്‍ പിന്തുണ (ണ്ഡഗ്മ ്വന്റ്യkദ്ധnദ്ദ) വയ്ക്കാം. (വെറും മണ്ണ് ആവശ്യമായ അളവില്‍ കോരിക്കൂട്ടുക തന്നെ).

നാട്ടിലുള്ള ഏതണയും പണിയും മുന്‍പുതന്നെ ആലോചിക്കേണ്ട കാര്യമാണ് അത്. അഥവാ തകര്‍ന്നാല്‍ എന്തെന്നു രക്ഷാ നടപടികള്‍ വേണ്ടിവരും എന്നത്. അതിവിടെ പതിവില്ല. ശാസ്ത്രീയമായി വേണം അതും ആസൂത്രണം ചെയ്യാനെന്നതിനാല്‍ അക്കാര്യവും ഒരു വിദഗ്ധസമിതിക്കു വിടുന്നതാവും ശരി. പറഞ്ഞാലറിയാത്ത ഉണ്ണി ചൊറിയുമ്പഴേ അറിയൂ എന്ന ചൊല്ല് സര്‍ക്കാര്‍ അന്വര്‍ഥമാക്കരുത്. ഇപ്പോഴേ പാഴായി, വിലയേറിയ ഏറെ സമയം.

ഇത്രയൊക്കെ ചെയ്യാമെങ്കില്‍ നമുക്കു മിന്നല്‍ പ്രളയങ്ങളെ പേടിക്കാതെ ഉറങ്ങാം. ഇതു ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുന്നതിനു സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഏതാണ്ടൊക്കെ ചെയ്യാതിരിക്കയുമാകാം. ശകാരവും കോലമെരിക്കലും നിര്‍ത്താം. പ്രസ്താവനകളും മുദ്രാവാക്യങ്ങളും റോക്കറ്റുകളായി കൊടുത്തുവിടാതിരിക്കാം. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം. കവലകളില്‍ ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാം.