21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ