Showing posts with label കര്‍ണ്ണന്‍ മടത്തറ. Show all posts
Showing posts with label കര്‍ണ്ണന്‍ മടത്തറ. Show all posts

18 November, 2011

പിച്ചവയ്ക്കുന്നിതാ വൃശ്ചികം.

1

പിച്ചവയ്ക്കുന്നിതാ, 
കൊച്ചിളം തൊങ്ങലുകള്‍ തത്തിക്കളിക്കുന്നിതാ.
വൃശ്ചികമേ നിന്‍റെ ആദ്യ സ്പര്‍ശത്താല്‍ 
മനം എത്ര തുടിക്കുന്നിതാ.
രണ്ടാം കുടിതന്നെ ഓണം, മനസ്സില്‍
എന്നും സൗരഭ്യം നിനക്കല്ലോ. 
ആദ്യ പാതത്തില്‍ ചുണ്ടുകള്‍ ഊറ്റി നീ
ആകെ അസ്വസ്ഥമാക്കുമെങ്കിലും,
ആത്മ ദുഃഖങ്ങള്‍ പോലും മറക്കും നിന്‍ 
ആത്മീയതയില്‍ മുഴുകിയെന്നാല്‍.
ആദ്യ സ്പര്‍ശത്താല്‍ തൊടിയിലെ ചെടികള്‍
ആടിക്കളിച്ചിടും നേരം
ആഹ്ളാദമോലുന്ന മനസുമായ് ഞാന്‍ ഇതാ
അങ്കണോദ്യാനത്തില്‍ നില്പൂ.
തൊടിയിലെന്നും നിന്‍ പ്രിയമാം മാവിന്‍റെ
ഹരിതാഭയെ ക്ഷുഭിതമാക്കി.
തൊടി തൊട്ടു തഴുകി കൊഴിഞ്ഞ പഴുത്തിലകള്‍ 
ധരണിയെ വര്‍ണ്ണപ്പൊലിമയാക്കി.
അല്‍പ്പം ചിണ്‌ങ്ങിന ഭാവമോലും 
കൊച്ചു പിണക്കങ്ങള്‍ എല്ലാം.
മുഗ്ദ്ധ സൗന്ദര്യമായ് ആസ്വദിക്കും
എന്‍ ഹൃദ്‌പുഷ്പ വേദിക എന്നും.
മനസ്സില്‍ ആലസ്യം സടകുടഞ്ഞേതോ
മറവിയിലേക്ക് മടങ്ങുന്നിതാ,
വൃശ്ചികമേ നിന്‍റെ  കൊച്ചിളം പാദങ്ങള്‍
ചുറ്റിലും നൃത്തമേകുമ്പോള്‍.



KARNAN.S
Madathara


17 November, 2011

സ്മൃതി ഭ്രംശം

0

നീ വിളമ്പിയ ചോറാല്‍ ഞാനെന്‍റെ പശിയടക്കെ,
നീലവാനം കാണാതെ ഉഴറിയ മിഴികളില്‍ കനലടക്കെ,
പെറ്റമ്മതന്‍ കണ്ണുനീരിന്‍ ഉപ്പളന്നില്ല.
പോറ്റമ്മതന്‍ നെടുവീര്‍പ്പിന്‍റെ  പൊരുളറിഞ്ഞില്ല.
പുത്രരെ പാപഭാരം ചുമപ്പിചൊരച്ഛന്‍റെ  വ്യഥ അറിഞ്ഞില്ല 
ഒരു നിമിഷമെങ്കിലും.
ആഴ്ന്നു പോയതൊരു മന്ദസ്മിതത്തില്‍ 
ആണ്ടു പോയതൊരു മാതൃ സ്മ്രിതിയില്‍.
മനമുരുകി അവളൊഴുക്കിയ കണ്ണുനീര്‍ പുഴയിറമ്പില്‍
വ്യഥ എന്തെന്നറിയാതെ നിന്ന കാലം.
ഞാന്‍ പഠിക്കാത്ത പാഠം, ദുഃഖം
നിഴല്‍ മൂടി നില്‍ക്കുന്നു വീഥിയില്‍.
ഇന്ന് നീ വിളമ്പിയൊരിത്തിരി ചോറും കാച്ചിയ മോരും 
നല്‍കുന്ന ഭിക്ഷ, മാതാവിന്‍റെ വാത്സല്യം ഓര്‍മ്മ.

വൈതരണിയിലേക്ക് ഞാന്‍ തിരിഞ്ഞു നടക്കുന്നു.
വൈകുണ്ഡം  മറക്കുന്നു.
ഇന്നീ രുചി കൊണ്ട് നീ എന്നെ വീണ്ടും 
കര്‍മ ബന്ധങ്ങളില്‍ കുടുക്കുന്നു.
ചേച്ചി എന്ന് ഞാന്‍ വിളിക്കിലും മാതൃത്വം 
വാക്കിലും നോക്കിലും വഴിയുന്നു.

കാലം വിളക്കായ്‌ എരിഞ്ഞെന്‍റെ  കൌമാരം 
കൌതൂഹലം നിറഞ്ഞൊഴുകാന്‍ തുടങ്ങവേ,
പടിയിറങ്ങിപ്പോയ് മാതാവൊരു സന്ധ്യയില്‍ 
പടിഞ്ഞാറു ചാഞ്ഞ് പോയ്‌ നല്ല വാക്കുകള്‍. 
തെളിവാര്‍ന്നുണര്‍ന്ന സൂര്യന്‍ സ്വയം 
കരിമേഘ മറയില്‍ മുഖമമര്‍ത്തി
കഥയറിയാതെ കുഞ്ഞനുജനും ഞാനും 
കഥാപാത്രങ്ങള്‍ ആയ് കാണികള്‍ക്ക്.

പിന്നെ നെടുവീര്‍പ്പിന്‍റെ നീണ്ടകാലം 
ചോദ്യ ശരങ്ങളാല്‍ കുത്തി നോവിച്ച പുരുഷാരം.
ഒടുവില്‍ ഇന്നോളം വരെ ഉണങ്ങാത്ത മുറിവും 
അതീ വഴിക്കല്ലില്‍ തട്ടി അടര്‍ന്നോലിക്കുന്ന ചലവും.
പഥികന്‍റെ ഭാണ്ഡം, പ്രാണന് പരമ പീഡനം.  
ഏറ്റു വാങ്ങുന്നു ഇരു കരങ്ങളാല്‍ 
ഈ  നീച ലോകത്തിന്‍റെ ധാഷ്ട്യം.

അല്‍പ്പാല്‍പം ഓരോ സ്മൃതികള്‍ ഉണര്‍ത്തി
കാരുണ്യത്തിന്‍റെ അമ്രിതൂട്ടി,
എന്നെ ഈ വിധം പ്രഥമ ഭാഗത്തിന്‍റെ 
പന്തലോളം നീ നടത്തി.
നീ വിണ്ടു പോകും സ്വകാര്യ സുഖ ദുഃഖങ്ങള്‍ തന്‍ 
ഭണ്ടാര ശാലയിലേക്ക് .
അപ്പൊഴും ഞാന്‍ എന്‍റെ നീറും വൃണത്തിന്‍റെ 
ചലമൊപ്പിയും ഓര്‍ത്തുമിരിക്കും.


KARNAN.S
Madathara


15 November, 2011

ഏകാന്ത ചിന്തനം.

0

രാവൊഴുകുന്നു സസ്യ ശ്യാമള വനികയില്‍
ഞാന്‍ തനിച്ചൊരു രാപ്പാട്ടിന്‍റെ തോണ്ണിയേറവേ.
നിലാവിന്‍ ചിരി മുത്തുകള്‍ തുളിക്കുന്നു,
രാവിന്‍റെ സൗഭാഗ്യമേ ഞാന്‍ എന്ന ഭാവേ.

ശ്യാമ സന്ധ്യ മാഞ്ഞതില്‍ മനം നൊന്തപോല്‍
ചീവ്വീടുകള്‍ നിലവിളിക്കുന്നു.
ചീവ്വീടുകള്‍ നിലവിളിക്കുന്നു, അകാലത്തില്‍ 
പോലിഞ്ഞുപോയ് ആരോ...
അരുമയായ് ഉള്ളവരാരോ...

വളര്‍ന്നപ്പോള്‍ ചെറുതായതൊക്കെ കുടഞ്ഞിട്ട്,
അമ്മിയില്‍ അരച്ച് ചതച്ചിട്ട്.
നിലവിളി വിഴുങ്ങിയ ഖണ്ടത്തിലേയ്ക്കല്‍പ്പം 
ഗദ്ഗദം പിഴിഞ്ഞിട്ട്‌,
ഞാനിരിക്കുന്നു...
ഞാനിരിക്കുന്നു, മറ്റൊരാളറിയുന്ന -
ആലസ്യമാല്ലെനിക്കെപ്പൊഴും.

ഞാനിരിക്കുന്നു...

വളരുവാന്‍ ആശിച്ചു വളര്‍ന്നുപോയ്‌.
വളര്‍ച്ച എന്നതൊരകല്‍ച്ചയായ്.
മനസും ശരീരവും തമ്മില്‍.

കരളുരുകും കാഴ്ച്ചയില്‍ കരഞ്ഞെന്നാല്‍
വളര്‍ന്നവനെന്നാര് പറഞ്ഞിടും.
നങ്ങള്‍ കണ്ണില്‍ തെളിഞ്ഞെന്നാല്‍ 
കരളുറപ്പില്ലെന്ന് മൊഴിഞ്ഞിടും.

വാക്കുകള്‍ വരയ്ക്കും ചിത്രത്തിന്‍റെ
നേര്‍ക്ക്‌ നില്‍ക്കും മുഖങ്ങള്‍.
വാക്ക് തെറ്റി വാളെടുപ്പിന്‍റെ ധ്വനി -
കേട്ടു നില്‍ക്കുന്നവര്‍.
കായമേറെ വളര്‍ന്നു പോയതിന്‍ 
കയ്പ്പിറക്കുന്നവര്‍.

തനിച്ചിരിക്കുമ്പോള്‍ നിനച്ചതൊക്കെയും
തിരക്കില്‍ മറവി തിന്നുമ്പോള്‍.
ഒഴുക്കില്‍ നാമെങ്ങോ കുതിക്കയാണ്,
ഒടുക്കം വന്നു ചേരുംവരെ.

മനസെത്തിയോ നിന്‍റെ മഹസോളം
എന്നെടുത്ത് ചിന്തിച്ചിടും വരെ.
വളര്‍ച്ച എത്താത്ത മനസുമായ് 
തനിച്ചിരിക്കുകയാണ്.

തനിച്ചിരിക്കുകയാണ്, 
ആദ്യ താങ്ങായ് നടത്തിയ കൈ തട്ടി.
സ്മ്രിതിക്കുള്ളില്‍ തലോടലുകള്‍ കുഴികുത്തി.
മനസോ ആഭിചാരം ചെയ്യുന്ന മഹഷിയെപോലെ,
ഘന ഗംഭീര മന്ത്രങ്ങള്‍ ഉരുവിട്ട്,
അര്‍ഥംമറിയാതെ ഇതേതു പുസ്തകത്തിലേ-
തെനൂളിയിട്ട്
ഹൃദയ ശൂന്യ സൗധങ്ങള്‍ തീര്‍ക്കുന്നു.

വളര്‍ന്നുപോയ്‌, 
വളര്‍ന്നുപോയ്‌ ഞാനും.

എങ്കിലും, കണ്ണില്‍ തട്ടിയ തീ പന്തതിന്‍ 
ചൂട് നെഞ്ചിലേറ്റി ഞാനിരിക്കുന്നു.
സത്യമോ, രാവൊഴുകും വനിവിട്ട്
കര്‍മ്മ ബന്ധത്തിന്‍ കുരുക്കെന്നുമൊരു കര്‍മ്മിയായ്
ജന്മമൊഴുക്കുന്നു.
വൃഥാ തെന്നിയകലുന്നു.

--


KARNAN.S
Madathara


30 October, 2011

ആ മഴ

0


Karannan Madathara


ഹാ, നിന്‍  വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ  തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത്‌ എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.


പിന്നെ കുളിരും കൊണ്ട്‌ കുഞ്ഞ്‌ അരുവികള്‍
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ചെങ്കിലും...
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധൃകള്‍

എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്‌
ഈ അംഗണത്തില്‍ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.