Showing posts with label അജിന്‍ . പാപ്പനംകോട്. Show all posts
Showing posts with label അജിന്‍ . പാപ്പനംകോട്. Show all posts

19 October, 2011

അന്നത്തെ ട്രെയിന്‍ യാത്ര ..

2


- അജിന്‍ . പാപ്പനംകോട്


കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തിലെക്കുള്ള ഒരു ട്രെയിന്‍ യാത്ര. രാവിലത്തെ കേരള എക്സ് പ്രസില്‍ 2-nd classil ആയിരുന്നു കയറിയത്. ട്രെയിന്‍ പോകുന്ന
ഇരു വശങ്ങളിലും മനോഹരമായ കേരള കാഴ്ചകള്‍ ആയതിനാല്‍ ഡോറില്‍ തന്നെ ഞാന്‍ നിന്നു. Kollam കഴിഞ്ഞപ്പോള്‍ പഴകിയ വസ്ത്രങ്ങള്‍ ഉടുത്ത് ആഹാരം കഴിച്ചിട്ട് 2 ദിവസ്സമായി എന്ന് തോന്നുന്ന ഒരാള്‍ കയ്യില്‍ കുറച്ചു ലോട്ടറി ടിക്കറ്റ്‌ ഉം ആയി എന്റെ അടുക്കലേക്കു വന്നു.

"സാറേ ലോട്ടറി വേണോ നാളത്തെ കേരള" .... അയാളുടെ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ അയാള്ക്ക്ം‌ വേണ്ടി ഒരു ടിക്കറ്റ്‌ എടുത്തു. അതിനു ശേഷം അയാള്‍ അവിടെ ഡോറിനു അടുത്തുള്ള തറയില്‍
എന്തോ വിഷമത്തോടെ ഗാഡമായി ചിന്തിച്ചിരുന്നു.

"എന്താണാവോ അയാളുടെ പ്രശ്നം?" ഞാന്‍ ആലോചിച്ചു നില്ക്കുാന്നതിനിടയില്‍ ഒരു പോലീസ് കാരന്‍ അവിടേക്ക് വന്നു."എത്രയ കളക്ഷന്‍ ? എനിക്കുള്ളത് എടുക്ക്". പോലീസ് കാരന്‍ അയാളോട് ചോദിച്ചു
"പടച്ചോനെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്നവന്‍ " എപ്പോലോക്കെയോ കേട്ടിട്ടുള്ള ആ പ്രയോഗം ഞാനിതാ ഇവിടെ കാണുന്നു.
ആ ലോട്ടറി ക്കാരന്‍ ദയനീയമായി അയാളെ നോക്കി. "സാറേ ഇന്ന് ഒന്നും കിട്ടിയില്ല 3 ടിക്കറ്റ്‌ മാത്രമേ വിറ്റ് ഉള്ളു".
"കള്ളം ..നിന്റെ സഞ്ചി നോക്കെട്ടെടാ" ... ആ പോലീസ് കാരന്‍
അയാളുടെ കയ്യില്‍ നിന്നും സഞ്ചി പിടിച്ചു വാങ്ങി .കുറെ പരിശോധിച്ചു .ഒന്നും കിട്ടിയില്ല, കുറെ ടിക്കറ്റ്‌ അല്ലാതെ."ഹും ദരിദ്രവാസ്സി" ഒന്നും ഇല്ലാതെ വന്നിരിക്കുന്നു.കൊണ്ട് പോടാ..' അയാള്‍ അത് ലോട്ടറി
കാരന്റെക മുഖത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അയാള്‍ വേഗത്തില്‍ ഉള്ളിലേക്ക് നടന്നു പോയി.

കഷ്ടം എനിക്ക് വല്ലാത്ത വിഷമം തോന്നി . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത നിമിഷങ്ങള്‍ .. ചിന്തിച്ചിട്ട് കാര്യമില്ല. ആ Lottery -കാരന്‍ താഴെ വലിച്ചെറിഞ്ഞ ആ ലോട്ടറി സഞ്ചി യും എടുത്തു
നെഞ്ചില്‍ ചേര്ത്ത് പിടിച്ചു കൊണ്ട് എന്തോ ചിന്തിച്ചിരുന്നു.
വണ്ടി അപ്പോള്‍ വര്ക്കോല റെയില്വേ് സ്റ്റേഷന്‍ നു അടുതെത്തി കാണും . എന്റെ ശ്രദ്ധ വീണ്ടും അയാളിലേക്ക് തിരിഞ്ഞു.അപ്പോളാണ് ഞാന്‍ കണ്ടത് .
അതാ അയാള്‍ ശരീരത്തില്‍ എവിടെയോ ഒളിപ്പിച്ചിരുന്ന നോട്ട് കള്‍ എടുത്തു രസിച്ചു എണ്ണുന്നു.
"ഹമ്പട വീരാ !! നല്ല കളക്ഷന്‍ ഉണ്ടല്ലോ?!!" എന്തായാലും ഉള്ളു കൊണ്ട് എനിക്ക് സന്തോഷമായി.
നോട്ട് എണ്ണുന്നുതിനു ഇടയ്ക്കു അയാള്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചു. ഞാനും ചെറുതായി ചിരിച്ചു. അയാള്‍ എണ്ണിതീര്ന്ന ശേഷം എന്നോട് പറഞ്ഞു ,
" മോന്‍ ആശുപത്രിയില്‍ വയ്യാണ്ടായി കിടക്കുവാ.. ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഇന്നലെ തൊട്ടെ പട്ടിണി കിടക്കുവാ , അപ്പോളാ അയാള്ക്ക് ‌ ബ്രാണ്ടി വാങ്ങിക്കാന്‍ അയാളുടെ ഒരു പിരിവു..എന്താ ചെയ്ക.."

മനസ്സില്‍ എന്തൊക്കെയോ കൂടുതല്‍ പൊട്ടി മുളക്കും പോലെ എനിക്ക് തോന്നി.ആ മകന്‍ കഴിഞ്ഞ ജന്മത്തില്‍ എന്തോ പുണ്യം ചെയ്തിട്ടുണ്ട് മക്കള്ക്ക് വേണ്ടി കഷ്ടപ്പെടുന്ന നല്ലവരായ മാതാപിതാക്കള്ക്ക് വേണ്ടി ഈ അനുഭവ കഥ ഞാന്‍ സമര്പ്പി ക്കുന്നു.

ഒരു അനുഭവം..

1

- അജിന്‍ പാപ്പനംകോട്



രാജേഷ്‌ ചേട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍ ....എന്നെ ഈ ജോബിലേക്ക് കൈ പിടിച്ചു കയറ്റിയ ആള്‍ ആയിരുന്നു രാജേഷ്‌ ചേട്ടന്‍ . എന്റെ സീനിയര്‍ ആയി പുള്ളി വര്‍ക്ക്‌ ചെയ്യുകയായിരുന്നു അപ്പോള്‍ .

ഒരു ദിവസം ഞാനും രാജേഷ്‌ ചേട്ടനും മീറ്റിംഗ് കഴിഞ്ഞു തൃശ്ശൂരില്‍ നിന്നും വെളുപ്പിന് 4.30 നു തിരുവനന്തപുരത്ത് എത്തി ബൈക്കും എടുത്തു ഞങ്ങള്‍ വീട്ടിലേക്കു വരിക ആയിരുന്നു. സെക്രട്ടേറിയറ്റ് നു മുന്നില്‍ എത്തിയപ്പോള്‍, ആണ് ഞങ്ങള്‍ അത് കണ്ടത് . ഒരമ്മുമ്മ തലയില്‍ വട്ടിയും ചുമന്നു , കയ്യില്‍ വടിയും ഊന്നി റോഡില്‍ കൂടി നടന്നു നീങ്ങുന്നു.
"ഇതല്ലേ ഏഷ്യാനെറ്റ്‌ ഇല് കാണിച്ച ആ പ്രോഗ്രമ്മിലെ അമ്മൂമ്മ. അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌ ഏഷ്യാനെറ്റില്‍ തലേ ദിവസത്തെ "കൌതുക കാഴ്ചകളില്‍" കണ്ടത് , രാവിലെ എന്നും ആരും തുണയില്ലാതെ 80വയസ്സിനു മേലുള്ള 'നാണി' അമ്മുമ്മ രാവിലെ വെറ്റ വില്‍ക്കനായും, സാധനങ്ങള്‍ വില്‍ക്കനായും പേരൂര്‍ക്കട മുതല്‍ പാളയം ചന്ത വരെ കാല്‍ നടയായി നടക്കുന്നു.

അവരല്ലേ ഇത്? രാജേഷ്‌ ചേട്ടന്‍ എന്നോട്ചോദിച്ചു . അതെ ഞങ്ങള്‍ കണ്ട 'നാണി ' അമ്മുമ്മ തന്നെ. അവരുടെ നടത്തവും , വാര്‍ധക്യ കാലത്തെ ഏകാന്തതയും ഞങ്ങളെ വിഷമിപ്പിച്ചു.

കുറെ ദൂരം ബൈക്ക് ഓടിച്ച ശേഷം രാജേഷ്‌ ചേട്ടന്‍ പറഞ്ഞു . എടാ അജിനെ നമുക്കവര്‍ക്ക് വല്ലതും കൊടുക്കാം , നിന്റെ കയ്യില്‍ ഉള്ളതെട് ..

''ഇനി തിരിച്ചു പോണോ?'' ഞാന്‍ ചോദിച്ചു .

ഉം.. നീ ഉള്ളതെട് അവരുടെ നടത്തം കണ്ടിട്ട് സഹിക്കുന്നില്ല.ഞാന്‍ പോക്ക്കറ്റില്‍ നിന്നും 50 രൂപ എടുത്തു രാജേഷേട്ടന്റെ കയ്യില്‍ കൊടുത്തു.
പിന്നെ ഞങ്ങള്‍ സ്പീഡില്‍ വണ്ടി തിരിച്ചു വിട്ടു.കുറെ ചെന്നപ്പോള്‍ പാളയം മാര്‍ക്കറ്റ്‌ ലാക്കാക്കി പുലര്‍ വെളിച്ചത്തില്‍ , അല്ലെങ്കില്‍ വഴിവിളക്കിന്റെ വെളിച്ചത്തില്‍ സ്പീഡില്‍ നടക്കുന്ന 'നാണി' അമ്മൂമ്മയെ ഞങ്ങള്‍ കണ്ടുരാജേഷ്‌ ചേട്ടന്‍ അവരുടെ മുന്നില്‍ ചെന്ന് sudden ബ്രേക്ക്‌ ഇട്ടു . but‌ അത് 'ഇന്‍ ഹരിഹര്‍ നഗര്‍' സിനിമയില്‍ 'ജഗദീഷ്'' ചെന്ന് 'ഫിലോമിന' യുടെ മുന്നില്‍ sudden ബ്രേക്ക്‌ ഇട്ടു ബൈക്ക് നിര്‍ത്തിയ പോലെ ആയിപ്പോയി.

ഞങ്ങള്‍ വീണില്ല എന്നെ ഉള്ളു. ഞങ്ങള്‍ ഭയന്നതിനെക്കാള്‍ കൂടുതല്‍ അവര്‍ ഭയന്നു. എങ്കിലും ഞങ്ങള്‍ ഒരുവിധം ബൈക്ക് ഞങ്ങളുടെ കയ്യും കാലും ഒക്കെ ഉപയോഗിച്ച് മറിയാതെ ഞങ്ങള്‍ സംരക്ഷിച്ചു. വീഴാത്ത സന്തോഷത്തില്‍ രാജേഷ്‌
ചേട്ടന്‍ അവരെ നോക്കി ചിരിച്ചു.

ഇതിനിടക്ക്‌ അവരില്‍ നിന്നും ഒരു നിലവിളിയുണ്ടായി but‌ ബൈക്കില്‍ circus കാണിച്ചു കൊണ്ടിരുന്നതിനാല്‍ ഞങ്ങള്‍ അത് കേട്ടില്ല.

"സമയം കളയാതെ പൈസ കൊടുക്ക്‌ "
ഞാന്‍ പറഞ്ഞു. രാജേഷ്‌ ചേട്ടന്‍ പോക്കറ്റില്‍ നിന്നും ന്റെ ഒരു 100 രൂപ നോട്ടുഎടുത്തു അവര്‍ക്ക് നേരെ നീട്ടി."ഇതാ അമ്മൂമ്മേ "....
""പ്‌ഫ പട്ടി തെണ്ടി മക്കളെ, 80 വയസ്സുള്ള കിളവികളെ പോലും നീയൊക്കെ വെറുതെ വിടില്ല അല്ലെടാ.....
ഇത് പറഞ്ഞു കയ്യിലുള്ള മുട്ടന്‍ വടി ഉപയോഗിച്ച് രാജേഷ്‌ ചേട്ടന്റെ തലക്കിട്ടു നല്ല പോലെ ഒരു അടി കൊടുത്തു .

അടുത്ത അടി വീഴും മുന്‍പേ രാജേഷ്‌ ചേട്ടന്‍ വണ്ടി വളച്ചെടുത്തു അതിനാല്‍ അടി എന്ടെ പിടലിക്ക് വീണു. "സമാധാനമായി" .... ഞാന്‍ വേദനയോടെ പറഞ്ഞു..

അവര്‍ പിന്നെ ഉറക്കെ ബഹളം വക്കുന്നത് കണ്ടു
ഇരുളിലൂടെ ആരൊക്കെയോ ഓടി വരുന്നു.

"വേഗം വണ്ടി വിട് ചേട്ടാ.. " ഞാന്‍ വിളിച്ചു കൂവി.
ഒരിക്കലുമില്ലാതെ സ്പീഡില്‍ അന്ന് രാജേഷ്‌ ചേട്ടന്‍ വണ്ടി ഓടിച്ചു..

ഓടിക്കുന്നതിനിടയില്‍ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു , ""ഹും, കിഴവിയുടെ അഹങ്കാരം കണ്ടില്ലേ ഐശ്വര്യറായ് ആണെന്നാ വിചാരം ....""
പക്ഷെ അപ്പോള്‍ മറ്റൊരു ചിന്തയാണ് എന്നില്‍ ജനിച്ചത്‌.
"കൊള്ളാം,.. ഈ അവസ്ഥയിലും അവര്‍ അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുന്നു.
...."നാളയുടെ വഴികാട്ടി .