• Advanced SEO plans

    Off the shell SEO plans to increase your website`s SEO Metrics and Ranks within just 1 month See more details here https://liftmyrank.co/affordable-seo-services-small-businesses/
  • re: need unique domains backlinks

    hi there Do you mean that you want 1 backlinks from 1 domain? unique domains links like this? yes, we offer that here https://str8creative.co/product/unique-domains-links/ thanks and regards Mike support@str8creative.co
  • Agility Writer Review: Definition, Features, Benefits, Pricing, How to Use

    What Is Agility Writer?Agility Writer is an AI-powered writing assistant that helps writers improve their productivity and the quality of their work. Launched in 2020, Agility Writer quickly gained popularity among content writers, bloggers, copywriters, and students. With its user-friendly...
  • Advanced SEO plans

    Off the shell SEO plans to increase your website`s SEO Metrics and Ranks within just 1 month See more details here https://liftmyrank.co/affordable-seo-services-small-businesses/
  • re: need unique domains backlinks

    hi there Do you mean that you want 1 backlinks from 1 domain? unique domains links like this? yes, we offer that here https://str8creative.co/product/unique-domains-links/ thanks and regards Mike support@str8creative.co
Previous Next

30 November, 2011

പ്രണയം

0


- എം. എസ്‌ നസീര്‍ പാങ്ങോട്‌

ബാല്യ കാല സഖിയുടെ കണ്‍കളില്‍ ദയനീയതനിഴലിച്ചു.ഹൃദയത്തിന്റെ ചുവരുകളില്‍ കോറിയിട്ട പ്രണയത്തിന്റെ വരികളില്‍ പഴയ തിളക്കം കണ്ടില്ല.കാലപഴക്കത്തില്‍ മങ്ങിയതാകാം.കടല്‍ തിരകള്‍ അത് ശരിവച്ചു .മൗനം വാചാലമായ്.സ്മരണകള്‍ പുനര്‍ജനിച്ചു .കാലം പിന്നെയും കടന്നു.സഖിയെ തേടി കടല്‍ക്കരയില്‍ വീണ്ടും കാത്തുനിന്നു.അവള്‍ വന്നില്ല.ആരോ ചെവിയില്‍ മന്ത്രിച്ചു.കഴിഞ്ഞ മകരമാസ്സത്തിലെ ഒരു തണുത്തു വിറങ്ങലിച്ച രാവില്‍ അവള്‍ വിട പറഞ്ഞിരിക്കുന്നു. അര്‍ബുദമത്രേ...അര്‍ബുദം....ഇരുള്‍ കയറിയ കണ്ണുകളുമായി ഞാന്‍ സ്തബ്ധനായി നിന്നു.അസ്തമയ സൂര്യന്റെ വിഷാദ മുഖം കടലിന്റെ ആഴങ്ങളിലേക്ക് ഉള്‍വലിഞ്ഞു.കാറ്റും കോളും കൊണ്ടു കടല്‍ പ്രക്ഷുബ്ദമായ്.അലറിയടുത്ത കടല്‍ തിരകള്‍ രണ്ടാമത്തെ സത്യം കൂടി ശരിവെച്ചു.പഴയപുസ്തക താളിലെ,മയില്‍‌‍പ്പീലിയുടെസ്ഥാനം ഒന്ന്കൂടി നോക്കിക്കണ്ടു.ഉള്ളില്‍ കിനിഞ്ഞ തേങ്ങലുകള്‍ ഒരുവിങ്ങലായ് തങ്ങിനിന്നു.

മുല്ലപെരിയാര്‍ തിരിച്ചറിയാതെ പോകുന്നത്

2

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 


വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത്‌ ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം                 

29 November, 2011

പൈങ്കിളി കഥ

1

-ജിജോ പാലോട്
നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

28 November, 2011

*ചുടു നിശ്വാസം ******

1

-ഷാനൂസ്


ഓര്മ്മയില്എന്നും നീ മാത്രം ആയിരുന്നു നീ മാത്രം.....
നിന്റെ സ്നേഹം നിന്റെ ചുടു ചുംബനം നിന്റെ നിശ്വാസം .......എന്നാല്‍,
നിന്നിലെ എന്റെ വേര്പാട്എന്നില്പുത്തന്നിര്വൃതി നല്കി, എന്നാലും അന്നും ഇന്നും നീ എന്റെ മനസിലെ തീരാ നൊമ്പരമായിരുന്നു.

അന്ന് ചാറ്റല്മഴയത്ത്വഴിയരികില്നിന്നും നിന്നെ എന്റെ കൈകളില്ലഭിക്കുമ്പോള്ഞാന്നന്നേ ഭയന്നിരുന്നു. പിന്നീട് എന്നിലെ സന്തോഷവും
ദുഖവും എല്ലാം നിന്നിലൂടെയായി. 

പിന്നെ നീ വളര്ന്നു, കൂടെ ഞാനും, എന്റെ ചിന്തകളിലും എന്റെ സംരക്ഷണയിലും എന്കരവലയത്തിലും നീ സുരക്ഷിതയയിരുന്നു എന്ന് ഞാന്വെറുതെ മോഹിച്ചു,
സന്തോഷിച്ചു. അന്നെല്ലാം എന്റെ ദുഖവും സന്തോഷവും നിനക്ക് എന്നിലെ നന്മയായി മാറി.

എന്നാലും നിന്റെ ജ്വലിക്കുന്ന പുഞ്ചിരി, ചുടു ചുംബനം അതിലെ നിശ്വാസം എല്ലാം എനിക്ക് ഒരു ആനന്ദാശ്വാസമായിരുന്നു. നിന്നെ സ്വന്തമാക്കാന്എന്റെ 
സ്നേഹത്തിന് ഞാന്കൊടുത്ത വില എന്റെ പ്രിയ പ്രാണനായിരുന്നു. 

എന്തിനു വേണ്ടി ഞാന്നിന്നെ സ്നേഹിച്ചു, താലോലിച്ചു, എന്കരവലയത്തില്ലൊതുക്കി ...... അറിയില്ല ..... ഒടുവില്നീ എന്നെ സ്നേഹിച്ചു ......
ആത്മാര്ഥമായി .... ഒടുവില്എന്റെ നിശ്വാസവും നീ നിലപ്പിച്ചു....

പുകയുന്ന ചാരം തഴെ പിടഞ്ഞു മരിച്ചു വീണു പറയുന്നു ...............

ഇന്നു നീ കാരണം ഞാന്നാളെ ഞാന്കാരണം നീ..............

25 November, 2011

വിസ്മൃതിയിലാണ്ട സര്‍കസ് സംസ്കാരവും സൈകില്‍ യന്ജവും

1

 മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ .കേരളം ഒരുപാട് വിസ്മയങ്ങളുടെയും വൈരുദ്യങ്ങളുടെയും നാടാണെന്ന് കാണാന്‍ കഴിയും അതില്‍ പ്രതാനപെട്ട ഒരു വിസ്മയമായിരുന്നു നമ്മുടെ നാടിന്റെ പഴയ സര്‍കസ് സംസ്കാരം .പഴയകാലത്തെ അഭ്യാസ ഇനങ്ങളിലെ പ്രതാനപെട്ട ഒരു ഇനമായിരുന്നു സൈകില്‍ യന്ജം .മുന്‍പ് ആണ്ടിലൊരിക്കല്‍ സമൃതിയുടെ നാളുകളില്‍ ഗ്രാമങ്ങളില്‍ സര്‍കസ് യന്ജം നടത്തിയിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങള്‍ വെട്ടി തെളിച്ചു കളമൊരുക്കി അവിടെയാണ്  സൈകില്‍ യന്ജം നടത്തിയിരുന്നത് .മൈക്ക് അനൌന്‍സ്മെന്റ്  ഓടു കൂടി നടത്തിയിരുന്ന  യന്ജം കാണാന്‍ ധാരാളം ആളുകള്‍ കാലത്തിനു ചുറ്റും കൂടിയിരുന്നു .
        അലങ്കരിച്ചു മനോഹരമാകിയ സൈകിളുകളില്‍ അഭ്യാസികള്‍ പ്രകടനം ആരംഭിക്കുന്നു .ആളുകള്‍ ശ്വാസം അടകിപിടിച്ചു ആകാംഷയോടെ നോകി നില്‍കുന്നു സൈകിളുകളില്‍ റോന്തു ചുറ്റുന്ന അഭ്യസി പെട്ടെന്ന് സൈകിലിനു മുകളില്‍ കിടന്നു യാത്ര ചെയ്യുന്നു അത് കഴിഞ്ഞു സൈകിളിനു മുകളില്‍ ചമ്രം പടഞ്ഞിരുന്നു യാത്ര ചെയ്യുന്നു ശരീരം കൊണ്ട് സൈകില്‍ നിയന്ത്രിക്കുന്നു കൂടാതെ സൈകില്‍ ഒറ്റ ടയറില്‍ നിര്‍ത്തുക സൈകില്‍ മിനിട്ടുകളോളം ബാലന്‍സ് ചെയ്തു നിര്‍ത്തുക അങ്ങനെ നീളുന്നു അഭ്യാസ പ്രകടനങ്ങള്‍ .സൈകില്‍ യന്ജം നടത്തിയിരുന്നവര്‍ യന്ജം കഴിയാതെ സൈകിളില്‍ നിന്നും ഇറങ്ങിയിരുനില്ല എന്ന് പഴമക്കാര്‍ പറയുന്നു .ഈ സൈകില്‍ യന്ജം ഒരാഴച്ചയോളം നിലനില്‍കും .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അസ്വതിച്ചിരുന്ന ഒരു കലയായിരുന്നു ഇത് .അന്നത്തെ പ്രതാനപെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത് കാണുക എന്നുള്ളത് .ഉച്ചത്തിലുള്ള കൊരിതരിപികുന്ന അനൌന്‍സ്മെന്റും തകൃതിയായി നടക്കുന്നു .ഒപ്പം കച്ചവടവും .കണ്കെട്ടുകളി .കിടുക്ക് കളി എന്നിവ വേറെയും.
                            സൈകില്‍ യന്ജം കഴിഞ്ഞാല്‍ അവരുടെ വക തന്നെ വേറെയും പ്രകടനങ്ങള്‍ അതില്‍ പ്രതനപെട്ടവ ആയിരുന്നു നെഞ്ചില്‍ ഉരല് വെച്ച് നെല്ല് കുത്തുക .ആട്ടു കല്ല്‌ നെഞ്ചില്‍ കയറ്റി വെകുക .തലയില്‍ തീകൂട്ടി പര്പിടകം ചുടുക .ട്യുബ് തലയില്‍ അടിച്ചു പോട്ടികുക കുഴിയെടുത്തു മൂടി അതിനകത്ത് ഏഴു എട്ടു മണികൂര്‍ കിടക്കുക ഇങ്ങനെ നീളുന്നു അഭ്യാസങ്ങള്‍ അവസാനം കമ്പ കേട്ടോടുകൂടി യന്ജം അവസാനിക്കുന്നു .അടുത്തവര്‍ഷത്തെ യന്ജതിനായുള്ള കാത്തിരുപ്പ് പിന്നെ .കാലം മാറിയതനുസരിച്ചു നാടന്‍ വിനോദങ്ങളും അഭ്യസവുമെല്ലാം ഓര്‍മയായി അഭ്യാസത്തിനു ശേഷം തങ്ങളുടെ കയ്യിലുള്ള പോണി കുലുകുംപോള്‍ ഒരു പൈസ മുതല്‍ പത്തു പൈസ വരെ ആളുകള്‍ നല്‍കുന്നു .പകലുമുഴുവന്‍ ജീവന്‍ പണയം വെച്ചി ആളുകളെ സന്തോഷിപികുന്നതിനു കിട്ടുന്ന കൂലി ചിലപ്പോള്‍ മൂന്നോ നാലോ രൂപ ആയിരിക്കും .കാലത്തിന്റെ കുതോഴുകില്‍ പെട്ട് നമുക്ക് സ്വത്വവും സംസ്കാരവും സര്‍വതും നഷ്ടപ്പെട്ട് ,അതിനിവേശത്തിന്റെ നീരാളിപിടുതത്തില്‍ നിന്നും സൈകില്‍ യന്ജവും രക്ഷ നേടിയില്ല യന്ജം നടത്തിയവരെ പിന്നിലാകി കൊണ്ട് കടനുവന്നത് ലക്ഷങ്ങളുടെ സര്‍കാസ് കച്ചവടം .വിസ്മൃതിയിലായതോ നാട്യങ്ങള്‍ ഇല്ലാത്ത ഒരു സംസ്കാരം .          

23 November, 2011

പുണ്യങ്ങളുടെ പാതയില്‍ മതസൗഹാര്‍ദത്തിന്റെ കമാനം

0


-എഡിറ്റര്‍
പാലോട്: കാല്‍നൂറ്റാണ്ടുകാലമായി തങ്ങള്‍ പുലര്‍ത്തിവരുന്ന മതമൈത്രി മറ്റുള്ളവര്‍ക്കും മാതൃകയാകണമെന്ന് ഇലവുപാലത്തുകാര്‍ ആഗ്രഹിക്കുന്നു. ഇതിന്റെ സാക്ഷാത്കാരമാണ് 'പുണ്യങ്ങളുടെ പാതിയിലെ സൗഹൃദത്തിന്റെ കമാനം'.

ഇടതുഭാഗത്ത് ദാറുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളിയുടെയും വലതുഭാഗത്ത് കല്ലുമല തമ്പുരാന്‍ ദേവിക്ഷേത്രത്തിന്റെയും പേരുകളാണ്. മധ്യഭാഗത്ത് 'ജാതിഭേദമെന്യേ ഏവര്‍ക്കും സ്വാഗതം' എന്ന സ്വീകരണവാചകവുമെഴുതിയിട്ടുണ്ട്. ഇലവുപാലം അടിപറമ്പ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന കമാനം തിരുവനന്തപുരം-ചെങ്കോട്ട റോഡിലെ യാത്രക്കാര്‍ക്ക് വേറിട്ടകാഴ്ചയാകുന്നു. മണ്ഡലകാലത്ത് ഇതുവഴിവരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് 'ശബരിമല-വാവരുപള്ളി'യെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൂടിയാണിത്.

ഇലവുപാലം ഗ്രാമം മതസൗഹാര്‍ദത്തിന് പണ്ടേ പേരുകേട്ടിരുന്നു. പള്ളിയില്‍ നടക്കുന്ന മതവിജ്ഞാനസദസ്സിന് അമ്പലംകമ്മിറ്റിയില്‍നിന്നും അമ്പലത്തില്‍ നടക്കുന്ന മണ്ഡകാല ഉത്സവത്തിന് പള്ളിക്കമ്മിറ്റിയില്‍നിന്നും കൈയും മെയ്യും മറന്നാണ് ജനം ഒന്നിക്കുന്നത്. മതഭേദമില്ലാത്ത ഈ ഒത്തുചേരലുകളാണ് 'സൗഹാര്‍ദകമാനം' എന്ന ആശയത്തിലെത്തിച്ചത്.

മുസ്‌ലിം യുവജന ഫെഡറേഷന്റെയും ക്ഷേത്രക്കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നാടുകാര്‍തന്നെ ഇതിനുള്ള പണം സ്വരൂപിച്ചു. ഒരുലക്ഷം രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിച്ച കമാനം 60,000 രൂപയ്ക്ക് പണിതീര്‍ത്തു.

ഇടതുഭാഗത്ത് 'പിറയും നക്ഷത്രവും' വലതുവശത്ത് 'ഓം' ചിഹ്നവും മധ്യഭാഗത്തായി 'കുരിശും' പണിതീര്‍ത്തു.

മുല്ലപെരിയാര്‍ ഡാമും കേരളവും ചില ചിന്തകളും പ്രതികരിക്കു

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്   

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. ..ഓരോ മലയാളിയും ഈ വിഷയത്തില്‍ പ്രതികരികെണ്ടിയിരികുന്നു .നമ്മുടെ സംസ്ഥാനത്തുള്ള ഡാം എന്ത് ചെയ്യണം എന്ന് തീരുമാനികേണ്ടത് നമ്മളാണ് തമിഴിനാട് അല്ല എന്ത് ന്യായമായ ആവശ്യവും കേരളം അന്ഗീകരികുമെന്നു മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു ഇനിയും തമിഴ്നാട്‌ ഈ വിഷയത്തില്‍ അനുകൂല തീരുമാനം  കൈകൊണ്ടില്ലെങ്കില്‍ കേന്ദ്രവും കോടതികളും ഇടപെടെണ്ടിയിരികുന്നു .കാരണം നിലനില്കുന്ന സംവിദാനങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാണ്

21 November, 2011

വേവലാതി

0

നസീം പാലോട് 
                 പ്രിയദര്‍ശന്‍ , കമല്‍, ഷാഫി,സജിസുരേന്ദ്രന്‍ തുടങ്ങിയ മുന്‍നിര സംവിധായകാരുടെ സിനിമകള്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി കാത്തിരിക്കുന്നു ,ചിലത് നടന്നുകൊണ്ടിരിക്കുന്നു ,കലാമൂല്യമുള്ള സിനിമള്‍ ഇറങ്ങുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം . ഇവിടെ തമിഴും ,ഹിന്ദിയും ,തുടങ്ങി
അന്യ ഭാഷ സിനിമകള്‍ കേരളത്തില്‍ വിജയം ആകോശിച്ചു തീമിര്‍ക്കുന്നു .......നമ്മള്‍ മലയാളികള്‍ അവര്‍ക്കൊപ്പം ചേരുന്നു.കാരണം .നമുക്ക് നല്ല സിനിമകള്‍ സമ്മാനിച്ചത്‌,അവരായത്കൊണ്ട് .സമരങ്ങള്‍ ആരുടെ പേരിലായാലും
എന്തിനു വേണ്ടിയായാലും ,അന്യ ഭാഷകളുടെ കടന്നുകയറ്റവും , സന്തോഷ് പണ്ടിട്ടുമാരുടെ
വിജയാവകാശവും മലയാള സിനിമയുടെ പോരേയ്മാകള്‍ക്ക് നേരേയുള്ള മറുപടിയാണ്‌  .'മലയാള സിനിമ വെറും ഓര്‍മകള്‍ മാത്രമാകും',എന്ന് ഒരു  സംവിധായകന്‍ ആശങ്ക പ്രകടിപ്പിച്ചത് ഇ അടുത്ത സമയത്താണ്  അദ്ദേഹത്തിനും ഈ എളിയവനേപോലെ മലയാള സിനിമയെ കുറിച്ചോര്‍ത്തു ''വേവലാതി ''

ഉണ്ടെന്നറിഞ്ഞതില്‍ വളരെ  സന്തോഷം 

'കല്ലാന' കെട്ടുകഥയല്ല...

2


-നജിം കൊച്ചുകലുങ്ക്

'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

എന്നിട്ടുമെന്തേ വനംവകുപ്പിനും ശാസ്ത്രത്തിനും 'കല്ലാന'യെ കുറിച്ചുള്ള അന്വേഷണം കല്ലുകടിയാകുന്നു? ഒരു വനരോദനം പോലെ ഈ ചോദ്യം ഉത്തരം കിട്ടാതെ ഒടുങ്ങുമ്പോള്‍ അടങ്ങാത്ത സംശയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വലിച്ചൊടിച്ച് കല്ലാന കലമ്പല്‍കൂട്ടി ശ്രദ്ധക്ഷണിക്കുന്നത്, അധികാര കേന്ദ്രങ്ങളുടെ മൂക്കിന് കീഴെ, തലസ്ഥാനനഗരിക്ക് ഏതാനും കിലോമീറ്ററകലെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് തന്റെ വര്‍ഗത്തെ കണ്ടെത്തി അത് കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച പ്രഗത്ഭ പ്രകൃതി ഛായാഗ്രഹകനായ സാലിപാലോടിലേക്കും സഹായി മല്ലന്‍കാണിയിലേക്കുമാണ്.


കല്ലാനയെകുറിച്ചുള്ള കേരള വനംവകുപ്പിന്റെ ഔദ്യോഗികമതത്തെ കുറിച്ച് ചോദിച്ചാല്‍ ഫോട്ടോഗ്രാഫര്‍ എന്തിന് സ്വന്തം കണ്ണിനെയും കാമറയെയും അവിശ്വസിക്കണം എന്നാണ്  സാലി പാലോട് മറുചോദ്യമുന്നയിക്കുക. കാമറയുണ്ടെന്ന് വെച്ച് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാനാവില്ലല്ലൊ. കണ്ണുറച്ചിടത്താണ് കാമറ മിഴി തുറക്കുന്നത്.

കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയെ സഹായിച്ച ആദിവാസി വിഭാഗക്കാരനായ മല്ലന്‍ കാണി ഉയര്‍ത്തുന്ന ചോദ്യവും മറ്റൊന്നല്ല. ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികളെക്കാള്‍, വനം കാണാതെ പരീക്ഷണശാലയുടെ ചില്ലുമേടകള്‍ക്കുള്ളിലിരുന്നു സെല്ലുകളില്‍ മൈക്രോനോട്ടം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും അധികാരികള്‍ക്കുമാണോ കൃത്യമായ ഉത്തരം പറയാനാവുകയെന്ന മല്ലന്‍കാണിയുടെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടുതാനും.      

സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും 'തുമ്പി'യെപോലെ പാഞ്ഞുനടക്കുന്ന 'കല്ലാന' ഒരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാനവര്‍ഗമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ ഇരുവരും ആധാരമാക്കുന്നത് തങ്ങളുടെ കണ്ണുകളെ തന്നെയാണ്.

സാലിയുടെ കാമറാഫ്രെയിമിലേക്ക് ഓടിക്കയറിയത് സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയൊ, അല്ലെങ്കില്‍ ഒരു ആനക്കുട്ടിയൊ ആയിരിക്കാമെന്ന വനംവകുപ്പിന്റെയും ശാസ്ത്രലോകത്തിന്റെയും വിധിതീര്‍പ്പിനെതിരെ അഞ്ചുവര്‍ഷത്തിനുശേഷവും ഇതേ മലനിരകളില്‍നിന്ന് കൂടുതല്‍ 'കല്ലാനച്ചിത്രങ്ങള്‍' പകര്‍ത്തി സാലിയുടെയും സംഘത്തിന്റെയും പോരാട്ടം തുടരുകയാണ്.


തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള കേരള വനവികസന കോര്‍പ്പറേഷന്റെ അടിപ്പറമ്പ് മേഖലയില്‍നിന്ന് 2005 ജനുവരി 12നാണ് കല്ലാനയുടെ ചിത്രം ആദ്യമായി സാലി പകര്‍ത്തുന്നത്. ഓടിനടക്കുന്ന ആനയുടെയും ചത്തുപുഴുവരിച്ചുകിടക്കുന്ന ആനയുടെയും ചിത്രങ്ങള്‍ പത്രങ്ങളിലൂടെ പുറംലോകത്തെത്തിയപ്പോള്‍ മുതല്‍ വിവാദങ്ങളും തുടങ്ങുകയായിരുന്നു. ആഫ്രിക്കയുടെ മദ്ധ്യ പടിഞ്ഞാറന്‍ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോര്‍ണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്നതെന്ന് കരുതുന്ന പിഗ്മി എലിഫന്റുകള്‍ കേരളത്തിലുണ്ടെന്ന് തീര്‍ച്ചപ്പെടുന്നത് പലര്‍ക്കും ഇഷ്ടമല്ലാത്തതുപോലെ.


ജന്തുശാസ്ത്രലോകമെങ്കിലും അന്വേഷണത്തിനും പഠനത്തിനും തയ്യാറാകുമെന്ന പ്രതീക്ഷയോടെയാണ് സാലി ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ കേട്ടപാടെ തള്ളിക്കളയുന്ന സമീപനമാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടായത്.

അതെസമയം മാധ്യമങ്ങളും പ്രകൃതിനിരീക്ഷകരും ഈ കണ്ടെത്തലിനെ കൊണ്ടാടുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനം-വന്യജീവി മാഗസിനായ 'സാങ്ച്വറി ഏഷ്യ' സംഭവത്തെ കവര്‍ സ്റ്റോറിയാക്കി അവതരിപ്പിച്ചത് 'വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാവുന്ന ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന വിസ്മയാവഹമായ ഒരു കണ്ടെത്തല്‍' എന്ന വിശേഷണത്തോടെയാണ്. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ സമ്മര്‍ദ്ദംമൂലമാകണം ഒടുവില്‍ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയ്യാറായി. പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേര്‍ന്നുള്ള നെയ്യാര്‍, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നെയ്യാര്‍ വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു. എങ്ങുമെത്താതെ ആ ദൌത്യം ഒടുങ്ങുകയായിരുന്നിട്ടും തുടരന്വേഷണത്തിനൊ പഠനത്തിനൊ പുതിയ ശ്രമങ്ങളൊന്നുമുണ്ടായില്ല.

തുടര്‍ന്ന് ഘനീഭവിച്ച മൌനത്തെ ഉടച്ചാണ്, അഞ്ചു വര്‍ഷത്തിനിപ്പുറം, 2010 മാര്‍ച്ച് 17ന് വീണ്ടും കല്ലാന സാലിയുടെ ഫ്രെയിമിലേക്ക് ഓടിക്കയറി കലമ്പല്‍കൂട്ടിയത്. മാര്‍ച്ച് 17 ബുധനാഴ്ച ഉച്ച നേരത്ത്, പേപ്പാറ വന്യജീവി സങ്കേതത്തിലെ മാറകപ്പാറ എന്ന ഭാഗത്ത്, ഒരു ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയതാകട്ടെ ഒരുഗ്രന്‍ കൊമ്പനാന തന്നെയായിരുന്നു. അപ്പോഴാണ് ആദ്യതവണ തനിക്ക് കിട്ടിയത് പിടിയാന ചിത്രങ്ങളായിരുന്നല്ലൊ എന്ന് സാലി ഓര്‍ക്കുന്നത്. ഏറെ പ്രായംചെന്നതെന്ന് കണ്ടമാത്രയില്‍ തോന്നിപ്പിച്ച കൊമ്പനാന, കല്ലാന 'മിത്താ'ണെന്ന ധാരണയെ പൊളിക്കാന്‍ തക്ക തലയെടുപ്പുള്ള കുള്ളനാന തന്നെയായിരുന്നു. ഇതോടെ കല്ലാനയെകുറിച്ചുള്ള വിചാരങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു.


തിരുവനന്തപുരംജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി 53 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പേപ്പാറ വന്യജീവിസങ്കേതവും തൊട്ടുചേര്‍ന്നുള്ള അഗസ്ത്യാര്‍കൂടം ജൈവോദ്യോനവും അത്യപൂര്‍വ ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്. സൂക്ഷ്മപ്രാണികളടക്കം നിരവധി അപൂര്‍വവര്‍ഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. അഗസ്ത്യാര്‍കൂടം, അതിരുമല, പൊടിയം, ചാത്തന്‍കോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെ തന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും. സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങള്‍ രണ്ടുതരം ആനവര്‍ഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തിലൊരു വര്‍ഗീകരണം നേരില്‍ കണ്ടുമനസിലാക്കിയ പ്രകടമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് താനും.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ആദിവാസിവിഭാഗമാണ് കാണിക്കാര്‍. പശ്ചിമഘട്ട വനാന്തരങ്ങളാണ് ഇവരുടെ ആവാസ മേഖല. പേപ്പാറ വന്യജീവിസങ്കേതത്തിനുള്ളിലാവട്ടെ 13 ആദിവാസി സെറ്റില്‍മെന്റ് കോളനികളിലായാണ് ഇവര്‍ താമസിക്കുന്നത്. സാലി പാലോടിന്റെ വനം-വന്യജീവി ഛായാഗ്രഹണ സപര്യയില്‍ 23വര്‍ഷമായി സഹചാരിയും സഹായിയുമായ മല്ലന്‍കാണി ഈ വിഭാഗക്കാരനാണ്. വിതുരക്ക് സമീപം ചാത്തന്‍കോട് കോളനിയാണ് മല്ലന്‍കാണിയുടെ സ്വദേശം. വനത്തെയും വന്യജീവികളെയും കുറിച്ചുള്ള അറിവുകളില്‍ പ്രകൃതിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിജ്ഞാനകോശമാണ് മല്ലന്‍കാണിയും അച്ഛന്‍ ഭഗവാന്‍കാണിയും. ആദിവാസി അറിവുകള്‍ തലമുറകളായി പകര്‍ന്നുകിട്ടിയത് അന്വേഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ മടികാണിക്കാറില്ലാത്ത ഇവരില്‍ ഭഗവാന്‍കാണി ഒരു വര്‍ഷം മുമ്പ് ഒരു മലവെള്ള പാച്ചിലില്‍പെട്ട് മരിച്ചുപോയി.


തങ്ങളുടെ ആവാസകേന്ദ്രമായ വനത്തെകുറിച്ച് ആദിവാസികളില്‍ രൂഢമൂലമായ വിശ്വാസങ്ങളേറെയാണെന്ന് മല്ലന്‍കാണി പറയുന്നു. ഈ വിശ്വാസങ്ങളില്‍ പലതും യുക്തിഭദ്രമാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സാലി. ആവാസമേഖലയുടെ പ്രതികൂലാവസ്ഥകളോടുപോലും ഇണങ്ങി രമ്യമായി ജീവിക്കാന്‍ ഇവരെ സഹായിക്കുന്നത് ഇത്തരം വിശ്വാസങ്ങളാണ്. അത്തരത്തില്‍ ചിലതാണ് ആനകളെകുറിച്ചുള്ളതും. രണ്ടുതരം ആനകളുണ്ടെന്നാണ് മുതുമുത്തപ്പന്മാര്‍മുതലുള്ള തങ്ങളുടെ വിശ്വാസമെന്ന് മല്ലന്‍കാണി പറയുന്നു.

കല്ലു പോലൊരാന, തുമ്പി പോലെയും..............

സാലി പാലോടിന്റെ കാമറാക്കണ്ണുകള്‍ വിസ്മയത്തോടെ തുറന്നടഞ്ഞ അഞ്ചുവര്‍ഷം മുമ്പത്തെ ആ 'ആന'നേട്ടത്തിന്റെ കഥ അക്കാലത്ത് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇങ്ങിനെയും ഒരു തലക്കെട്ടുണ്ടായിരുന്നു; കല്ലു പോലൊരാന, തുമ്പി പോലെയും. പാറക്കെട്ടിലൂടെയും കുന്നിന്‍ചരിവുകളിലൂടെയും അതിവേഗത്തില്‍ പറക്കുന്നത്പോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ 'തുമ്പിയാന'യെന്ന് വിളിക്കുന്നത്. ഉയര്‍ന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് 'കല്ലാന'യെന്ന പേരിന് കാരണമത്രെ.

സാധാരണ വര്‍ഗത്തില്‍ പെട്ട ആനകള്‍ക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കുട്ടങ്ങളിലൂടെയും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ്. സാദാവര്‍ഗത്തില്‍പെട്ട ഒരു കുട്ടിയാനയുടെ വലിപ്പമാണ് കുള്ളനാനകള്‍ക്കെങ്കിലും പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. നല്ല പ്രായമെത്തിയ ഒരാനക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകും. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 മുതല്‍ 8.1 വരെയാണെന്നിരിക്കെ ഇതുതന്നെ പ്രകടമായ വലിയ വ്യത്യാസമാണ്. ഒടുവില്‍ കണ്ട, പ്രായം ചെന്നതെന്ന് തോന്നിപ്പിച്ച കല്ലാനക്ക് പോലും അഞ്ചടിയില്‍ കൂടുതല്‍ ഉയരം മതിക്കാനായില്ലെന്ന് സാലി പറഞ്ഞു.

വിദൂര കാഴ്ചയില്‍ ആനക്കുട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തുകണ്ടാല്‍ ആ ധാരണ മാറും. ആനക്കുട്ടികളില്‍ പതിവായ മസ്തിഷ്ക ഭാഗത്തെ നീളമുള്ള ഇളംരോമങ്ങള്‍ ഇവയില്‍ കാണില്ല. ആനക്കുട്ടികളുടേത് മിനുസമാര്‍ന്ന ദേഹമാണെങ്കില്‍ കുള്ളനാനകളുടേത് മൂപ്പെത്തിയ സാധാരണ ആനകളുടേതായിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരൊത്ത ആനയുടേതുപോലെ തന്നെ നല്ല ഉറപ്പും ആകൃതിയുമുണ്ടാകും നെറ്റിത്തടത്തിന്. പ്രായപൂര്‍ത്തിയെത്തിയ സാധാരണ ആനയുടെപോലെ തന്നെ മടക്കുകളും ഉറപ്പും ആകൃതിയുമുള്ള കുള്ളനാനകളുടെ ചെവികള്‍ക്ക് നല്ല വലിപ്പവുമുണ്ടാകും.

പാദങ്ങള്‍ വലിയൊരു ആനയുടേതുപോലെ ഉറച്ചതും മൂപ്പെത്തിയതുമാണെങ്കിലും പാഡ്മാര്‍ക്കിന്റെ പരമാവധി വലിപ്പം ഒരു പേനയുടെ നീളത്തോളമെ വരൂ. വാലിന് സാധാരണ ആനയുടേതിനെക്കാള്‍ നീളമുണ്ടാവും. ആദ്യതവണ ചരിഞ്ഞ നിലയില്‍ കണ്ട കല്ലാനയുടെ അകിട് പ്രസവിച്ച ആനയുടേതുപോലെയായിരുന്നു. കുട്ടിയെ പാലൂട്ടിയവിധം മുലഞ്ഞെട്ട് നീണ്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു ആനയെ ആനക്കുട്ടിയെന്ന് വിളിക്കുന്നതെങ്ങിനെ എന്ന് സാലിയും മല്ലനും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. അതിന്റെ പാദങ്ങളുടെ ഉള്‍ഭാഗമാകട്ടെ മൂപ്പെത്തിയ ഒരു വലിയ ആനയുടേത് പോലെ വളര്‍ച്ചമുറ്റിയതും വരണ്ടതും വിണ്ടുകീറിയതുമായിരുന്നു.


ഒടുവില്‍ കണ്ട കുള്ളന്‍ കൊമ്പനാന പ്രായം ചെന്നതും വാരിയെല്ല് തെളിഞ്ഞ് തുടങ്ങിയതുമായിരുന്നു. കുള്ളനാനക്ക് ഇണങ്ങിയ കൊമ്പുമായി നിന്ന ആ കൊമ്പന്‍ ഒരു ആനക്കുട്ടിയാണെന്ന് പറയാന്‍ ആനവലിപ്പത്തോളം തന്നെ അജ്ഞത വേണമെന്ന് സാലി. രണ്ടു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പലതരം കാട്ടാനകളെ കണ്ടും കാമറയില്‍ പകര്‍ത്തിയും മനസില്‍ പതിഞ്ഞുകിടക്കുന്ന അറിവടയാളങ്ങള്‍ കൊണ്ടു തന്നെ ഒരു കുട്ടിക്കൊമ്പനെ കണ്ടാല്‍ തനിക്ക് നിഷ്പ്രയാസം തിരിച്ചറിയാനാവുമെന്നും സാലി. കുട്ടിക്കൊമ്പന്റെ കൊമ്പുകള്‍ വളരെ ചെറുതും അല്‍പം ഉയര്‍ന്ന് രണ്ട് ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നതുമായിരിക്കും. വളരുന്നതിനനുസരിച്ചാണ് കൊമ്പ് താഴേക്ക് നീണ്ട് ഭംഗിയുള്ളതാവുക. എന്നാല്‍ കൊമ്പന്‍ കല്ലാനയുടേത് താഴേക്ക് നീണ്ട് വളര്‍ച്ചയെത്തിയ നിലയിലുള്ള കൊമ്പുകളായിരുന്നു.


സാധാരണ ആനകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള വളരെ ഉയര്‍ന്ന ഭാഗത്തെ ഒരു കുന്നിന്‍ചരുവില്‍വെച്ചാണ് സാലി ആദ്യമായി കല്ലാനയെ കണ്ടത്. വനത്തിനുള്ളില്‍ സ്ഥിരതാമസക്കാരായ ആദിവാസികള്‍ക്കുപോലും നന്നെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാന്‍ കഴിയാറുള്ളൂവെന്ന് മല്ലന്‍കാണി. അതുകൊണ്ട് തന്നെ 'കല്ലാന'കളെ കണ്ടെത്താന്‍ വനത്തിനുള്ളില്‍ ദിവസങ്ങളോളം താമസിക്കേണ്ടിവരും. കല്ലാന മിത്തോ യാഥാര്‍ഥ്യമൊ എന്ന് നെല്ലും പതിരും തിരിക്കാന്‍ ഭൌതിക തെളിവുകളുടെ ശേഖരണത്തിന് വനംവകുപ്പും ശാസ്ത്രലോകവും തുനിഞ്ഞിറങ്ങിയാല്‍ നടക്കാവുന്നതെയുള്ളൂ. അതിനായി കുറച്ചുദിവസം വനത്തിനുള്ളില്‍ തങ്ങണം. അങ്ങിനെ കുറച്ചു ബുദ്ധിമുട്ട് സഹിച്ചിട്ടുപോരെ നെല്ലിനെ പതിരാക്കാനെന്നാണ് സാലിയുടെ ചോദ്യം.


(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം: 17, ജൂലൈ 3-9, 201)

അളവില്ലാ ഗ്രാമ ഭംഗി

0

ജിജോ പാലോട്
ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വാക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കാമുകനം കല്ലാറിന്‍ ഓളങ്ങള്‍
ചുമ്പിച്ചുണര്‍ത്തും കാമുകി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

18 November, 2011

പിച്ചവയ്ക്കുന്നിതാ വൃശ്ചികം.

1

പിച്ചവയ്ക്കുന്നിതാ, 
കൊച്ചിളം തൊങ്ങലുകള്‍ തത്തിക്കളിക്കുന്നിതാ.
വൃശ്ചികമേ നിന്‍റെ ആദ്യ സ്പര്‍ശത്താല്‍ 
മനം എത്ര തുടിക്കുന്നിതാ.
രണ്ടാം കുടിതന്നെ ഓണം, മനസ്സില്‍
എന്നും സൗരഭ്യം നിനക്കല്ലോ. 
ആദ്യ പാതത്തില്‍ ചുണ്ടുകള്‍ ഊറ്റി നീ
ആകെ അസ്വസ്ഥമാക്കുമെങ്കിലും,
ആത്മ ദുഃഖങ്ങള്‍ പോലും മറക്കും നിന്‍ 
ആത്മീയതയില്‍ മുഴുകിയെന്നാല്‍.
ആദ്യ സ്പര്‍ശത്താല്‍ തൊടിയിലെ ചെടികള്‍
ആടിക്കളിച്ചിടും നേരം
ആഹ്ളാദമോലുന്ന മനസുമായ് ഞാന്‍ ഇതാ
അങ്കണോദ്യാനത്തില്‍ നില്പൂ.
തൊടിയിലെന്നും നിന്‍ പ്രിയമാം മാവിന്‍റെ
ഹരിതാഭയെ ക്ഷുഭിതമാക്കി.
തൊടി തൊട്ടു തഴുകി കൊഴിഞ്ഞ പഴുത്തിലകള്‍ 
ധരണിയെ വര്‍ണ്ണപ്പൊലിമയാക്കി.
അല്‍പ്പം ചിണ്‌ങ്ങിന ഭാവമോലും 
കൊച്ചു പിണക്കങ്ങള്‍ എല്ലാം.
മുഗ്ദ്ധ സൗന്ദര്യമായ് ആസ്വദിക്കും
എന്‍ ഹൃദ്‌പുഷ്പ വേദിക എന്നും.
മനസ്സില്‍ ആലസ്യം സടകുടഞ്ഞേതോ
മറവിയിലേക്ക് മടങ്ങുന്നിതാ,
വൃശ്ചികമേ നിന്‍റെ  കൊച്ചിളം പാദങ്ങള്‍
ചുറ്റിലും നൃത്തമേകുമ്പോള്‍.



KARNAN.S
Madathara


17 November, 2011

സ്മൃതി ഭ്രംശം

0

നീ വിളമ്പിയ ചോറാല്‍ ഞാനെന്‍റെ പശിയടക്കെ,
നീലവാനം കാണാതെ ഉഴറിയ മിഴികളില്‍ കനലടക്കെ,
പെറ്റമ്മതന്‍ കണ്ണുനീരിന്‍ ഉപ്പളന്നില്ല.
പോറ്റമ്മതന്‍ നെടുവീര്‍പ്പിന്‍റെ  പൊരുളറിഞ്ഞില്ല.
പുത്രരെ പാപഭാരം ചുമപ്പിചൊരച്ഛന്‍റെ  വ്യഥ അറിഞ്ഞില്ല 
ഒരു നിമിഷമെങ്കിലും.
ആഴ്ന്നു പോയതൊരു മന്ദസ്മിതത്തില്‍ 
ആണ്ടു പോയതൊരു മാതൃ സ്മ്രിതിയില്‍.
മനമുരുകി അവളൊഴുക്കിയ കണ്ണുനീര്‍ പുഴയിറമ്പില്‍
വ്യഥ എന്തെന്നറിയാതെ നിന്ന കാലം.
ഞാന്‍ പഠിക്കാത്ത പാഠം, ദുഃഖം
നിഴല്‍ മൂടി നില്‍ക്കുന്നു വീഥിയില്‍.
ഇന്ന് നീ വിളമ്പിയൊരിത്തിരി ചോറും കാച്ചിയ മോരും 
നല്‍കുന്ന ഭിക്ഷ, മാതാവിന്‍റെ വാത്സല്യം ഓര്‍മ്മ.

വൈതരണിയിലേക്ക് ഞാന്‍ തിരിഞ്ഞു നടക്കുന്നു.
വൈകുണ്ഡം  മറക്കുന്നു.
ഇന്നീ രുചി കൊണ്ട് നീ എന്നെ വീണ്ടും 
കര്‍മ ബന്ധങ്ങളില്‍ കുടുക്കുന്നു.
ചേച്ചി എന്ന് ഞാന്‍ വിളിക്കിലും മാതൃത്വം 
വാക്കിലും നോക്കിലും വഴിയുന്നു.

കാലം വിളക്കായ്‌ എരിഞ്ഞെന്‍റെ  കൌമാരം 
കൌതൂഹലം നിറഞ്ഞൊഴുകാന്‍ തുടങ്ങവേ,
പടിയിറങ്ങിപ്പോയ് മാതാവൊരു സന്ധ്യയില്‍ 
പടിഞ്ഞാറു ചാഞ്ഞ് പോയ്‌ നല്ല വാക്കുകള്‍. 
തെളിവാര്‍ന്നുണര്‍ന്ന സൂര്യന്‍ സ്വയം 
കരിമേഘ മറയില്‍ മുഖമമര്‍ത്തി
കഥയറിയാതെ കുഞ്ഞനുജനും ഞാനും 
കഥാപാത്രങ്ങള്‍ ആയ് കാണികള്‍ക്ക്.

പിന്നെ നെടുവീര്‍പ്പിന്‍റെ നീണ്ടകാലം 
ചോദ്യ ശരങ്ങളാല്‍ കുത്തി നോവിച്ച പുരുഷാരം.
ഒടുവില്‍ ഇന്നോളം വരെ ഉണങ്ങാത്ത മുറിവും 
അതീ വഴിക്കല്ലില്‍ തട്ടി അടര്‍ന്നോലിക്കുന്ന ചലവും.
പഥികന്‍റെ ഭാണ്ഡം, പ്രാണന് പരമ പീഡനം.  
ഏറ്റു വാങ്ങുന്നു ഇരു കരങ്ങളാല്‍ 
ഈ  നീച ലോകത്തിന്‍റെ ധാഷ്ട്യം.

അല്‍പ്പാല്‍പം ഓരോ സ്മൃതികള്‍ ഉണര്‍ത്തി
കാരുണ്യത്തിന്‍റെ അമ്രിതൂട്ടി,
എന്നെ ഈ വിധം പ്രഥമ ഭാഗത്തിന്‍റെ 
പന്തലോളം നീ നടത്തി.
നീ വിണ്ടു പോകും സ്വകാര്യ സുഖ ദുഃഖങ്ങള്‍ തന്‍ 
ഭണ്ടാര ശാലയിലേക്ക് .
അപ്പൊഴും ഞാന്‍ എന്‍റെ നീറും വൃണത്തിന്‍റെ 
ചലമൊപ്പിയും ഓര്‍ത്തുമിരിക്കും.


KARNAN.S
Madathara


15 November, 2011

ഏകാന്ത ചിന്തനം.

0

രാവൊഴുകുന്നു സസ്യ ശ്യാമള വനികയില്‍
ഞാന്‍ തനിച്ചൊരു രാപ്പാട്ടിന്‍റെ തോണ്ണിയേറവേ.
നിലാവിന്‍ ചിരി മുത്തുകള്‍ തുളിക്കുന്നു,
രാവിന്‍റെ സൗഭാഗ്യമേ ഞാന്‍ എന്ന ഭാവേ.

ശ്യാമ സന്ധ്യ മാഞ്ഞതില്‍ മനം നൊന്തപോല്‍
ചീവ്വീടുകള്‍ നിലവിളിക്കുന്നു.
ചീവ്വീടുകള്‍ നിലവിളിക്കുന്നു, അകാലത്തില്‍ 
പോലിഞ്ഞുപോയ് ആരോ...
അരുമയായ് ഉള്ളവരാരോ...

വളര്‍ന്നപ്പോള്‍ ചെറുതായതൊക്കെ കുടഞ്ഞിട്ട്,
അമ്മിയില്‍ അരച്ച് ചതച്ചിട്ട്.
നിലവിളി വിഴുങ്ങിയ ഖണ്ടത്തിലേയ്ക്കല്‍പ്പം 
ഗദ്ഗദം പിഴിഞ്ഞിട്ട്‌,
ഞാനിരിക്കുന്നു...
ഞാനിരിക്കുന്നു, മറ്റൊരാളറിയുന്ന -
ആലസ്യമാല്ലെനിക്കെപ്പൊഴും.

ഞാനിരിക്കുന്നു...

വളരുവാന്‍ ആശിച്ചു വളര്‍ന്നുപോയ്‌.
വളര്‍ച്ച എന്നതൊരകല്‍ച്ചയായ്.
മനസും ശരീരവും തമ്മില്‍.

കരളുരുകും കാഴ്ച്ചയില്‍ കരഞ്ഞെന്നാല്‍
വളര്‍ന്നവനെന്നാര് പറഞ്ഞിടും.
നങ്ങള്‍ കണ്ണില്‍ തെളിഞ്ഞെന്നാല്‍ 
കരളുറപ്പില്ലെന്ന് മൊഴിഞ്ഞിടും.

വാക്കുകള്‍ വരയ്ക്കും ചിത്രത്തിന്‍റെ
നേര്‍ക്ക്‌ നില്‍ക്കും മുഖങ്ങള്‍.
വാക്ക് തെറ്റി വാളെടുപ്പിന്‍റെ ധ്വനി -
കേട്ടു നില്‍ക്കുന്നവര്‍.
കായമേറെ വളര്‍ന്നു പോയതിന്‍ 
കയ്പ്പിറക്കുന്നവര്‍.

തനിച്ചിരിക്കുമ്പോള്‍ നിനച്ചതൊക്കെയും
തിരക്കില്‍ മറവി തിന്നുമ്പോള്‍.
ഒഴുക്കില്‍ നാമെങ്ങോ കുതിക്കയാണ്,
ഒടുക്കം വന്നു ചേരുംവരെ.

മനസെത്തിയോ നിന്‍റെ മഹസോളം
എന്നെടുത്ത് ചിന്തിച്ചിടും വരെ.
വളര്‍ച്ച എത്താത്ത മനസുമായ് 
തനിച്ചിരിക്കുകയാണ്.

തനിച്ചിരിക്കുകയാണ്, 
ആദ്യ താങ്ങായ് നടത്തിയ കൈ തട്ടി.
സ്മ്രിതിക്കുള്ളില്‍ തലോടലുകള്‍ കുഴികുത്തി.
മനസോ ആഭിചാരം ചെയ്യുന്ന മഹഷിയെപോലെ,
ഘന ഗംഭീര മന്ത്രങ്ങള്‍ ഉരുവിട്ട്,
അര്‍ഥംമറിയാതെ ഇതേതു പുസ്തകത്തിലേ-
തെനൂളിയിട്ട്
ഹൃദയ ശൂന്യ സൗധങ്ങള്‍ തീര്‍ക്കുന്നു.

വളര്‍ന്നുപോയ്‌, 
വളര്‍ന്നുപോയ്‌ ഞാനും.

എങ്കിലും, കണ്ണില്‍ തട്ടിയ തീ പന്തതിന്‍ 
ചൂട് നെഞ്ചിലേറ്റി ഞാനിരിക്കുന്നു.
സത്യമോ, രാവൊഴുകും വനിവിട്ട്
കര്‍മ്മ ബന്ധത്തിന്‍ കുരുക്കെന്നുമൊരു കര്‍മ്മിയായ്
ജന്മമൊഴുക്കുന്നു.
വൃഥാ തെന്നിയകലുന്നു.

--


KARNAN.S
Madathara