• Best Biodynamic Gardening Courses

    Biodynamic gardening goes beyond organic principles to create a truly holistic approach to cultivating life. It blends science and spirituality, recognizing the interconnectedness of all elements within a garden ecosystem. By aligning with cosmic cycles and fostering a deep understanding of...
  • Best Biodynamic Gardening Courses

    Biodynamic gardening goes beyond organic principles to create a truly holistic approach to cultivating life. It blends science and spirituality, recognizing the interconnectedness of all elements within a garden ecosystem. By aligning with cosmic cycles and fostering a deep understanding of...
  • Best Biodynamic Gardening Courses

    Biodynamic gardening goes beyond organic principles to create a truly holistic approach to cultivating life. It blends science and spirituality, recognizing the interconnectedness of all elements within a garden ecosystem. By aligning with cosmic cycles and fostering a deep understanding of...
Previous Next

21 December, 2011

ക്രിസ്മസ്‌കാലം സമാധാനത്തിന്റെ ഉള്‍ക്കാഴ്ച നല്‍കുന്നു-മുഖ്യമന്ത്രി

0



തിരുവനന്തപുരം: ക്രിസ്മസ്‌കാലം ലോകമെങ്ങും ശാന്തിയുടെയും സമാധാനത്തിന്റെയും ഉള്‍ക്കാഴ്ച നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാളയം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന 'ശാന്തിദൂത് ക്രിസ്മസ് സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നമ്മെ ഏറ്റവുമധികം അലട്ടുന്നത് മുല്ലപ്പെരിയാര്‍ ആണ്. ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു നല്ല പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനനന്തപുരം മേജര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട മൗലവി, പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നഗരത്തിലെ വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളവതരിപ്പിച്ച കരോള്‍ ഗാനമത്സരവും അരങ്ങേറി.

ക്രിസ്മസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുക, സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്നതാണ് ശാന്തിദൂതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു
Courtesy: http://www.mathrubhumi.com

ഹാപ്പി ന്യൂ ഇയര്‍ -2012

0


മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

 നമുക്ക് മുന്നേ പോയവര്‍ നമുക്ക് വേണ്ടി വഴിമാറി തന്നതുപോലെ .നമ്മളും വഴി മാറേണ്ടി വരും നമുക്ക് പിന്നാലെ വരുന്നവര്‍ക് വേണ്ടി അതാണ് ജീവിതം .കാലചക്രം തരിഞ്ഞു കൊണ്ടേ ഇരിക്കുന്നു ഒരു നാള്‍ നമ്മളും മണ്ണിനോട് ചെരെണ്ടിവരും .അന്ന് നമ്മളോട് ദേഷ്യമുള്ള ഒരാളും ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല .ക്ഷമിക്കാന്‍ പറ്റാത്ത ഒന്നും ഈ ഭൂമിയില്‍ ഇല്ല ശത്രുത മറന്നു എല്ലാവരും ഒന്നാകു പുതിയ വര്ഷം അതിനൊരു തുടക്കമാകട്ടെ എന്‍റെ എല്ലാ സ്നേഹിതര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു .....

15 December, 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

11 December, 2011

ക്രിസ്മസ് നല്‍കുന്ന സന്ദേശം

0



മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമെകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുത്രന്റെ വാക്കുകള്‍ എല്ലാവരുടെയും മനസില്‍ തെളിയുന്ന സുന്ദര ദിനങ്ങള്‍ 
        ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് കൊണ്ടാടുന്നു അതുകൊണ്ടുതന്നെ വൈവിദ്യങ്ങളും ഏറെയാണ്‌ .തിരുപിറവിയുടെയും ഉയിര്തെഴുനെല്പിന്റെയും ആഘോഷ വേളകള്‍ ക്രിസ്ടിന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതല്ല എല്ലാ വിഭാഗം ആളുകളും ക്രിസ്മസ് ഉത്സവമാക്കി മാറ്റുന്നു എല്ലാവര്‍ഷവും ഡിസംബര്‍ ഇരുപത്തി അഞ്ചിന് കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങല്‍കുവേണ്ടി ഡിസംബര്‍ ആദ്യം മുതല്‍ക് തന്നെ ഒരുകങ്ങള്‍ തുടങ്ങുന്നു .പല വര്‍ണങ്ങളില്‍ ഉള്ള കോടി തോരണങ്ങള്‍ .അലങ്കാര ബള്‍ബുകള്‍ ,നക്ഷത്രങ്ങള്‍ എല്ലാം നാടെങ്ങും ഉയരുന്നു .രാത്രികള്‍ വര്‍ണത്തില്‍ പൊതിഞ്ഞു കൂടുതല്‍ സുന്ദരമായി മാറുന്നു .ക്രിസ്മസ് ട്രീ ,പുല്‍കൂടുകള്‍ ,ക്രിസ്മസ് അപ്പുപ്പന്‍ അങ്ങനെ വൈവിദ്യങ്ങള്‍ ധാരാളം. ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ ഒര്മിപികുന്ന രീതിയില്‍ ലോകം മുഴുവന്‍ നക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്നു .താള മേളങ്ങളുടെ അകമ്പടിയോടെ വരുന്ന   ക്രിസ്മസ് അപ്പുപ്പനെ ആര്പ് വിളികളോടെ ജനം സ്വീകരിക്കുന്നു .ക്രിസ്മസ് ആഘോഷങ്ങളെ ഓണവും റംസാനും പോലെ തന്നെ മലയാളി സ്വീകരിക്കുന്നു 
          എല്ലാ അവദി ദിനങ്ങളും ഉത്സവമാകുന്നപോലെ മലയാളികള്‍ ജാതി മത വ്യത്യാസം ഇല്ലാതെ ക്രിസ്മസ്   അവദി ദിനങ്ങളും ബന്ധുകല്കൊപ്പം ചിലവഴിക്കുന്നു .വിഭവങ്ങള്‍ പരസ്പരം പങ്കു വെക്കുന്നു അയല്‍ വീടുകളില്‍ സമ്മാന പൊതികള്‍ എത്തിക്കുന്നു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ ക്രിസ്മസ് കൊണ്ടാടുന്നു .എല്ലാ മതങ്ങളും മനുഷ്യനെ നന്മ ചെയ്യാന്‍ പടിപികുന്നു .ആഘോഷങ്ങള്‍ ചരിത്രത്തിന്റെ ഓര്മ പുതുകലാണ് .മത വൈര്യം മറന്നു നമുക്ക് ഒന്നാകാം .എല്ലാ ആഘോഷങ്ങളും അതിനൊരു നിമിത്തമാകട്ടെ എല്ലാ സുഹൃതുകല്കും ഹൃദയം നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍  

08 December, 2011

ചക്ക വിഭവങ്ങളുടെ നാട്ടുരുചി അന്യമാകുന്നുവോ

0

ബിമല്‍ പേരയം (ദേശാഭിമാനി)

പാലോട്: ചക്ക വിഭവങ്ങളുടെ നാട്ടുരുചി ഗ്രാമങ്ങളില്‍നിന്ന് അകലുന്നു. പോഷകസമൃദ്ധമായ ഈ കായ്ഫലത്തിന്റെ മധുരിമ പുതുതലമുറയുടെ നാവിനും അന്യമാകുന്നു. ചക്കത്തോരന്‍ , ചക്കപ്രഥമന്‍ , ഉപ്പേരി എന്നിങ്ങനെ ചക്കകൊണ്ടുള്ള വിഭവങ്ങളും പഴുത്ത ചക്കകൊണ്ട് ചക്കയപ്പം, പായസം, ജാം എന്നിവയും പുതുതലമുറയ്ക്ക് അന്യമാകുകയാണ്. "കൊമ്പത്തെ സമ്പത്തും തീര്‍ന്നു, മക്കളെ ചെല്ലവും തീര്‍ന്നു" ചക്കയെക്കുറിച്ച് പഴമക്കാര്‍ക്കിടയിലുള്ള പഴഞ്ചൊല്ലാണിത്. സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിന്‍പുറങ്ങളിലും നല്ല വിലയാണ്. ചക്കപ്പഴക്കാലത്തോടൊപ്പം മഴക്കാലവും പെയ്തിറങ്ങിയതോടെ ഈ ഫലം നീറിത്തുടങ്ങി. വളരെയധികം ചക്കകള്‍ ഇത്തരത്തില്‍ ഇല്ലാതാകുന്നു. പഴയപോലെ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ വീടുകളില്‍ നന്നേ കുറവാണ്. ചക്കകള്‍ പാഴാകുമ്പോള്‍ പഴയകാലത്തെ നാടന്‍വിഭവങ്ങളും ഇല്ലാതാകുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പ്ലാവ്. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായിട്ടുള്ളത്. കുംഭത്തില്‍ പോള ഇളകി കള പൊട്ടുന്ന ചക്ക മേടം, ഇടവം മാസങ്ങളിലാണ് പാകമാകുന്നത്. മിഥുനം പാതിവരെ ചക്കപ്പഴക്കാലമാണ്. മലയാളിയുടെ ചക്കപ്രിയം കുറഞ്ഞപ്പോള്‍ അടങ്കല്‍ തുകയ്ക്ക് വാങ്ങി തമിഴ്നാട്ടിലെത്തിച്ച് വിപണി കണ്ടെത്തുന്ന സംഘം പെരുകിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും വലിയ ഫലമെന്ന ഖ്യാതിയും ചക്കപ്പഴത്തിനുതന്നെ. അന്നജം, മാംസ്യം, ഇരുമ്പ്, കാത്സ്യം, ധാരാളം നാരുകള്‍ , വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പെട്ട പോഷകസമൃദ്ധമായ ഫലംകൂടിയാണ് ചക്ക. മുണ്ട, ചെറുമുണ്ട, വരിക്ക, മഞ്ഞപ്ലാവ് എന്നിങ്ങനെ വിവിധതരം പ്ലാവുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ ഒട്ടുപ്ലാവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അടങ്കല്‍ തുകയ്ക്ക് ചക്കകള്‍ വാങ്ങി നഗരങ്ങളിലും കമ്പോളങ്ങളിലും എത്തിക്കാറുണ്ട്. വന്‍തോതില്‍ വാഹനങ്ങളില്‍ ഇവ നഗരങ്ങളിലെത്തിയാല്‍ പൊള്ളുന്ന വിലയാണ്. ഫാക്ടറികളിലെത്തിച്ച് ചക്ക വറുത്തെടുത്ത് കവറുകളിലാക്കിയും വിപണിയിലെത്തിക്കുന്നു. വരിക്കപ്ലാവിനെ മൂടോടെ നിലനിര്‍ത്തി അതിന്റെയുള്ളിലെ കാതലില്‍നിന്ന് വിഗ്രഹം കൊത്തിയെടുക്കാറുണ്ട്. വിഗ്രഹം കൊത്തി മാറ്റുന്ന മരത്തിന്റെ ഭാഗം കാലാന്തരത്തില്‍ മൂടപ്പെട്ടുകൊള്ളും. കേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റിന്റെ കിരീടം വരിക്കപ്ലാവില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്.

07 December, 2011

പാലോട് കാര്‍ഷിക മേള ...

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത "  പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012  ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ് 
            പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്‌ .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
             മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി  വിളിപാടെ   അകലെ  എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............

പ്രണയ ഭരണം

0

നസീം പാലോട്

           അവള്‍ - പ്രിയപ്പെടതെല്ലാം എനിക്കുവേണ്ടി മറക്കാന്‍ ശ്രേമിച്ചവല്‍ .......
..
ഞാന്‍ - മറന്നുപോയ പ്രിയപ്പെട്ടതിനെയോക്കേ ഓര്‍ത്തെടുത്തു , കൂട്ടുകൂടി
അവരോടു യാചിക്കുന്നു അവളെയും അവള്‍ക്കു പ്രിയപ്പെട്ടതിനെയും
വേര്പെടുതരുത് ....
മറ്റുള്ളവര്‍ - (ദൈവങ്ങള്‍ ,വേദങ്ങള്‍ , മന്ധ്രങ്ങള്‍ ,ഭരിക്കുന്നു നമ്മുടെ പ്രണയത്തെയും )­ ­

05 December, 2011

മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

0


മുല്ലപ്പെരിയാറില്‍ രണ്ട് ഏടാകൂടങ്ങള്‍ ഉണ്ട്. ഒന്ന് അണക്കെട്ടു തന്നെ. രണ്ട്, രാഷ്ട്രീയം. രണ്ടാമത്തെ കാര്യത്തില്‍ എന്തുചെയ്യാമെന്ന് അതേപ്പറ്റി അറിവുള്ളവര്‍ തീരുമാനിക്കട്ടെ. അണ ഒരുക്കുന്ന കെണി എങ്ങനെ മറികടക്കാമെന്നു കാണാന്‍ സാമാന്യമായ ശാസ്ത്രീയവീക്ഷണം ധാരാളം മതി.

ഭൂകമ്പങ്ങള്‍ തടയാനോ മെരുക്കാനോ പ്രവചിക്കാനോ പറ്റില്ല. പക്ഷേ, ഏറെക്കാലത്തെ പരിചയംകൊണ്ട് അവയുടെ സാധ്യതയും സ്വഭാവവും തരാതരവും മനുഷ്യന് അറിയാം. കേരളം 'ഭൂകമ്പ മേഖലയില്‍ അല്ല. എന്നുവച്ചാല്‍, ഇവിടെ ഭൂകമ്പങ്ങളേ ഉണ്ടാവില്ലെന്നല്ല. വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രം. ഏറെ ആഴങ്ങളില്‍ നിന്നു വരുന്നവയാണു വന്‍ കുലുക്കങ്ങള്‍. ചെറിയ വിറയലുകള്‍ അടിപ്പാറയുടെ മുകളടുക്കുകളില്‍ നിന്നു പുറപ്പെടുന്നു. ഇവ ഏറെ നാശം വിതയ്ക്കില്ല.

അണക്കെട്ടുകളുടെ ജലസംഭരണിയില്‍ ഉയരം കൂടുമ്പോള്‍ ഇൌ ചെറുകുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. (മഹാരാഷ്ട്രയിലെ കൊയ്ന ഡാം ഉണ്ടായകാലത്ത് ഇത്തരം ചലനങ്ങള്‍ പൂണെയിലെ സൈസ്മോളജി സെന്ററില്‍ അപഗ്രഥിക്കാന്‍ എനിക്ക് അവസരമുണ്ടായത് ഒാര്‍മയുണ്ട്). ചെറിയ പാറയടരുകളാണു ഞെരിയുകയും നിരങ്ങുകയും ചെയ്യുന്നത്. വെള്ളം നിറയുന്നതിനും ഒഴിയുന്നതിനും അനുസരിച്ച് ആണ്ടോടാണ്ട് ആവര്‍ത്തിച്ച് മുന്‍-പിന്‍ നിരങ്ങുന്ന പാടയടരുകളുമുണ്ട്. കുലുക്കത്തിന്റെ പ്രഭവസ്ഥാനം എത്ര ആഴത്തിലെന്ന് അപഗ്രഥിച്ചറിഞ്ഞാല്‍ തുടര്‍ന്നുവരാവുന്ന അപകടത്തിന്റെ  ആഴമറിയാമെന്നര്‍ഥം. ഇവിടെ ഇപ്പോഴുണ്ടായത് 'ഉപരിതല ചലനങ്ങള്‍ മാത്രമാണെന്നാണു സാഹചര്യങ്ങളില്‍ നിന്ന് ഉൌഹിക്കാവുന്നത്.

എന്നാല്‍, ഇതുപോരേ അണ തകരാന്‍? തീര്‍ച്ചയായും മതി. അന്യഥാ ദുര്‍ബലവും പഴയതും ആണെങ്കില്‍ ഇത്രപോലും വേണ്ട; ഒരു തുമ്പി പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി! അപ്പോള്‍, ഒരു വഴിയും ഇല്ലെന്നോ? അല്ല, വഴിയുണ്ട്. പക്ഷേ, ബഹളം നിര്‍ത്തി ശാന്തമായി ചിന്തിക്കണം. ആദ്യം വേണ്ടത് അണയുടെ ആരോഗ്യം പരീക്ഷിച്ചറിയുകയാണ്. അതിന് 'അവിനാശകാരി പരീക്ഷണം (nഗ്നn ദ്ധ്രന്ഥന്ധത്സഗ്മ്യന്ധദ്ധത്മനPadma_chandrakkala ന്ധനPadma_chandrakkalaന്ഥന്ധദ്ധnദ്ദ) ഉപയോഗിക്കാം. എളുപ്പവും കാര്യക്ഷമവുമാണത്.

അണയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍ നിര്‍ണയപ്രകാരം പോര്‍ട്ടബിള്‍ സൈസ്മോ മീറ്ററുകള്‍ വയ്ക്കുന്നു. പിന്നെ അണയുടെ അകത്തും പുറത്തും പ്രതലത്തില്‍ ആവശ്യാനുസരണം ചെറുസ്ഫോടനങ്ങള്‍ നടത്തുന്നു. ഇൌ പടക്കംപൊട്ടലുകളുളവാക്കുന്ന തരംഗങ്ങള്‍ അണയുടെ ഉടലിലൂടെ സഞ്ചരിക്കുകയും വശങ്ങളില്‍ നിന്നു പ്രതിഫലിക്കുകയും ചെയ്യുന്നതും വിള്ളലും പൊള്ളപ്പുകളും പൊട്ടലുകളും ഉണ്ടെങ്കില്‍ അവയെ തരണം ചെയ്യുന്നതും സൈസ്മോ മീറ്ററുകള്‍ വഴി രേഖപ്പെട്ടുകിട്ടും. ഇത്രയും വിവരങ്ങള്‍ കംപ്യൂട്ടറിലൂടെ വിശകലനം ചെയ്ത്  അണയുടെ എല്ലാ ഉള്ളുകള്ളികളും കാണാം. ഒരു മായവും മറിമായവും വേറെ വേണ്ട. ലോകത്തുള്ള വലിയ അണക്കെട്ടുകളിലൊക്കെ അവിടങ്ങളിലെ അധികാരികള്‍ ഇതു കാലാകാലങ്ങളില്‍ ചെയ്യുന്നുണ്ട്. സ്പെയ്സിലേക്കു കുതിക്കുന്നതോടൊപ്പം നമുക്കും ഇതൊക്കെ ആകാവുന്നതേയുള്ളൂ. ചെലവു തുച്ഛം. അനേകലക്ഷം മനുഷ്യന്‍ ജീവന്‍ മെച്ചം!

ആകട്ടെ, കേടുപാടുകളുണ്ടെങ്കിലോ? വഴിയുണ്ട്, പക്ഷേ, രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതിനു പകരം ഇക്കാര്യം പ്രഗത്ഭരായ ശ്രീധരനെപ്പോലെയുള്ള സാങ്കേതിക വിദഗ്ധരുടെ തീരുമാനത്തിനു വിടണം. അണ റിപ്പയര്‍ ചെയ്യാം. ജലവിതാനം കുറയ്ക്കാം, ജലസംഭരണിയില്‍ കരുതലായി അറയണകള്‍ പണിയാം. അണയ്ക്കു താങ്ങായി മണ്‍ പിന്തുണ (ണ്ഡഗ്മ ്വന്റ്യkദ്ധnദ്ദ) വയ്ക്കാം. (വെറും മണ്ണ് ആവശ്യമായ അളവില്‍ കോരിക്കൂട്ടുക തന്നെ).

നാട്ടിലുള്ള ഏതണയും പണിയും മുന്‍പുതന്നെ ആലോചിക്കേണ്ട കാര്യമാണ് അത്. അഥവാ തകര്‍ന്നാല്‍ എന്തെന്നു രക്ഷാ നടപടികള്‍ വേണ്ടിവരും എന്നത്. അതിവിടെ പതിവില്ല. ശാസ്ത്രീയമായി വേണം അതും ആസൂത്രണം ചെയ്യാനെന്നതിനാല്‍ അക്കാര്യവും ഒരു വിദഗ്ധസമിതിക്കു വിടുന്നതാവും ശരി. പറഞ്ഞാലറിയാത്ത ഉണ്ണി ചൊറിയുമ്പഴേ അറിയൂ എന്ന ചൊല്ല് സര്‍ക്കാര്‍ അന്വര്‍ഥമാക്കരുത്. ഇപ്പോഴേ പാഴായി, വിലയേറിയ ഏറെ സമയം.

ഇത്രയൊക്കെ ചെയ്യാമെങ്കില്‍ നമുക്കു മിന്നല്‍ പ്രളയങ്ങളെ പേടിക്കാതെ ഉറങ്ങാം. ഇതു ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുന്നതിനു സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഏതാണ്ടൊക്കെ ചെയ്യാതിരിക്കയുമാകാം. ശകാരവും കോലമെരിക്കലും നിര്‍ത്താം. പ്രസ്താവനകളും മുദ്രാവാക്യങ്ങളും റോക്കറ്റുകളായി കൊടുത്തുവിടാതിരിക്കാം. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം. കവലകളില്‍ ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാം.

30 November, 2011

പ്രണയം

0


- എം. എസ്‌ നസീര്‍ പാങ്ങോട്‌

ബാല്യ കാല സഖിയുടെ കണ്‍കളില്‍ ദയനീയതനിഴലിച്ചു.ഹൃദയത്തിന്റെ ചുവരുകളില്‍ കോറിയിട്ട പ്രണയത്തിന്റെ വരികളില്‍ പഴയ തിളക്കം കണ്ടില്ല.കാലപഴക്കത്തില്‍ മങ്ങിയതാകാം.കടല്‍ തിരകള്‍ അത് ശരിവച്ചു .മൗനം വാചാലമായ്.സ്മരണകള്‍ പുനര്‍ജനിച്ചു .കാലം പിന്നെയും കടന്നു.സഖിയെ തേടി കടല്‍ക്കരയില്‍ വീണ്ടും കാത്തുനിന്നു.അവള്‍ വന്നില്ല.ആരോ ചെവിയില്‍ മന്ത്രിച്ചു.കഴിഞ്ഞ മകരമാസ്സത്തിലെ ഒരു തണുത്തു വിറങ്ങലിച്ച രാവില്‍ അവള്‍ വിട പറഞ്ഞിരിക്കുന്നു. അര്‍ബുദമത്രേ...അര്‍ബുദം....ഇരുള്‍ കയറിയ കണ്ണുകളുമായി ഞാന്‍ സ്തബ്ധനായി നിന്നു.അസ്തമയ സൂര്യന്റെ വിഷാദ മുഖം കടലിന്റെ ആഴങ്ങളിലേക്ക് ഉള്‍വലിഞ്ഞു.കാറ്റും കോളും കൊണ്ടു കടല്‍ പ്രക്ഷുബ്ദമായ്.അലറിയടുത്ത കടല്‍ തിരകള്‍ രണ്ടാമത്തെ സത്യം കൂടി ശരിവെച്ചു.പഴയപുസ്തക താളിലെ,മയില്‍‌‍പ്പീലിയുടെസ്ഥാനം ഒന്ന്കൂടി നോക്കിക്കണ്ടു.ഉള്ളില്‍ കിനിഞ്ഞ തേങ്ങലുകള്‍ ഒരുവിങ്ങലായ് തങ്ങിനിന്നു.

മുല്ലപെരിയാര്‍ തിരിച്ചറിയാതെ പോകുന്നത്

2

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 


വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത്‌ ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം                 

29 November, 2011

പൈങ്കിളി കഥ

1

-ജിജോ പാലോട്
നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

28 November, 2011

*ചുടു നിശ്വാസം ******

1

-ഷാനൂസ്


ഓര്മ്മയില്എന്നും നീ മാത്രം ആയിരുന്നു നീ മാത്രം.....
നിന്റെ സ്നേഹം നിന്റെ ചുടു ചുംബനം നിന്റെ നിശ്വാസം .......എന്നാല്‍,
നിന്നിലെ എന്റെ വേര്പാട്എന്നില്പുത്തന്നിര്വൃതി നല്കി, എന്നാലും അന്നും ഇന്നും നീ എന്റെ മനസിലെ തീരാ നൊമ്പരമായിരുന്നു.

അന്ന് ചാറ്റല്മഴയത്ത്വഴിയരികില്നിന്നും നിന്നെ എന്റെ കൈകളില്ലഭിക്കുമ്പോള്ഞാന്നന്നേ ഭയന്നിരുന്നു. പിന്നീട് എന്നിലെ സന്തോഷവും
ദുഖവും എല്ലാം നിന്നിലൂടെയായി. 

പിന്നെ നീ വളര്ന്നു, കൂടെ ഞാനും, എന്റെ ചിന്തകളിലും എന്റെ സംരക്ഷണയിലും എന്കരവലയത്തിലും നീ സുരക്ഷിതയയിരുന്നു എന്ന് ഞാന്വെറുതെ മോഹിച്ചു,
സന്തോഷിച്ചു. അന്നെല്ലാം എന്റെ ദുഖവും സന്തോഷവും നിനക്ക് എന്നിലെ നന്മയായി മാറി.

എന്നാലും നിന്റെ ജ്വലിക്കുന്ന പുഞ്ചിരി, ചുടു ചുംബനം അതിലെ നിശ്വാസം എല്ലാം എനിക്ക് ഒരു ആനന്ദാശ്വാസമായിരുന്നു. നിന്നെ സ്വന്തമാക്കാന്എന്റെ 
സ്നേഹത്തിന് ഞാന്കൊടുത്ത വില എന്റെ പ്രിയ പ്രാണനായിരുന്നു. 

എന്തിനു വേണ്ടി ഞാന്നിന്നെ സ്നേഹിച്ചു, താലോലിച്ചു, എന്കരവലയത്തില്ലൊതുക്കി ...... അറിയില്ല ..... ഒടുവില്നീ എന്നെ സ്നേഹിച്ചു ......
ആത്മാര്ഥമായി .... ഒടുവില്എന്റെ നിശ്വാസവും നീ നിലപ്പിച്ചു....

പുകയുന്ന ചാരം തഴെ പിടഞ്ഞു മരിച്ചു വീണു പറയുന്നു ...............

ഇന്നു നീ കാരണം ഞാന്നാളെ ഞാന്കാരണം നീ..............

25 November, 2011

വിസ്മൃതിയിലാണ്ട സര്‍കസ് സംസ്കാരവും സൈകില്‍ യന്ജവും

1

 മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ .കേരളം ഒരുപാട് വിസ്മയങ്ങളുടെയും വൈരുദ്യങ്ങളുടെയും നാടാണെന്ന് കാണാന്‍ കഴിയും അതില്‍ പ്രതാനപെട്ട ഒരു വിസ്മയമായിരുന്നു നമ്മുടെ നാടിന്റെ പഴയ സര്‍കസ് സംസ്കാരം .പഴയകാലത്തെ അഭ്യാസ ഇനങ്ങളിലെ പ്രതാനപെട്ട ഒരു ഇനമായിരുന്നു സൈകില്‍ യന്ജം .മുന്‍പ് ആണ്ടിലൊരിക്കല്‍ സമൃതിയുടെ നാളുകളില്‍ ഗ്രാമങ്ങളില്‍ സര്‍കസ് യന്ജം നടത്തിയിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങള്‍ വെട്ടി തെളിച്ചു കളമൊരുക്കി അവിടെയാണ്  സൈകില്‍ യന്ജം നടത്തിയിരുന്നത് .മൈക്ക് അനൌന്‍സ്മെന്റ്  ഓടു കൂടി നടത്തിയിരുന്ന  യന്ജം കാണാന്‍ ധാരാളം ആളുകള്‍ കാലത്തിനു ചുറ്റും കൂടിയിരുന്നു .
        അലങ്കരിച്ചു മനോഹരമാകിയ സൈകിളുകളില്‍ അഭ്യാസികള്‍ പ്രകടനം ആരംഭിക്കുന്നു .ആളുകള്‍ ശ്വാസം അടകിപിടിച്ചു ആകാംഷയോടെ നോകി നില്‍കുന്നു സൈകിളുകളില്‍ റോന്തു ചുറ്റുന്ന അഭ്യസി പെട്ടെന്ന് സൈകിലിനു മുകളില്‍ കിടന്നു യാത്ര ചെയ്യുന്നു അത് കഴിഞ്ഞു സൈകിളിനു മുകളില്‍ ചമ്രം പടഞ്ഞിരുന്നു യാത്ര ചെയ്യുന്നു ശരീരം കൊണ്ട് സൈകില്‍ നിയന്ത്രിക്കുന്നു കൂടാതെ സൈകില്‍ ഒറ്റ ടയറില്‍ നിര്‍ത്തുക സൈകില്‍ മിനിട്ടുകളോളം ബാലന്‍സ് ചെയ്തു നിര്‍ത്തുക അങ്ങനെ നീളുന്നു അഭ്യാസ പ്രകടനങ്ങള്‍ .സൈകില്‍ യന്ജം നടത്തിയിരുന്നവര്‍ യന്ജം കഴിയാതെ സൈകിളില്‍ നിന്നും ഇറങ്ങിയിരുനില്ല എന്ന് പഴമക്കാര്‍ പറയുന്നു .ഈ സൈകില്‍ യന്ജം ഒരാഴച്ചയോളം നിലനില്‍കും .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അസ്വതിച്ചിരുന്ന ഒരു കലയായിരുന്നു ഇത് .അന്നത്തെ പ്രതാനപെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത് കാണുക എന്നുള്ളത് .ഉച്ചത്തിലുള്ള കൊരിതരിപികുന്ന അനൌന്‍സ്മെന്റും തകൃതിയായി നടക്കുന്നു .ഒപ്പം കച്ചവടവും .കണ്കെട്ടുകളി .കിടുക്ക് കളി എന്നിവ വേറെയും.
                            സൈകില്‍ യന്ജം കഴിഞ്ഞാല്‍ അവരുടെ വക തന്നെ വേറെയും പ്രകടനങ്ങള്‍ അതില്‍ പ്രതനപെട്ടവ ആയിരുന്നു നെഞ്ചില്‍ ഉരല് വെച്ച് നെല്ല് കുത്തുക .ആട്ടു കല്ല്‌ നെഞ്ചില്‍ കയറ്റി വെകുക .തലയില്‍ തീകൂട്ടി പര്പിടകം ചുടുക .ട്യുബ് തലയില്‍ അടിച്ചു പോട്ടികുക കുഴിയെടുത്തു മൂടി അതിനകത്ത് ഏഴു എട്ടു മണികൂര്‍ കിടക്കുക ഇങ്ങനെ നീളുന്നു അഭ്യാസങ്ങള്‍ അവസാനം കമ്പ കേട്ടോടുകൂടി യന്ജം അവസാനിക്കുന്നു .അടുത്തവര്‍ഷത്തെ യന്ജതിനായുള്ള കാത്തിരുപ്പ് പിന്നെ .കാലം മാറിയതനുസരിച്ചു നാടന്‍ വിനോദങ്ങളും അഭ്യസവുമെല്ലാം ഓര്‍മയായി അഭ്യാസത്തിനു ശേഷം തങ്ങളുടെ കയ്യിലുള്ള പോണി കുലുകുംപോള്‍ ഒരു പൈസ മുതല്‍ പത്തു പൈസ വരെ ആളുകള്‍ നല്‍കുന്നു .പകലുമുഴുവന്‍ ജീവന്‍ പണയം വെച്ചി ആളുകളെ സന്തോഷിപികുന്നതിനു കിട്ടുന്ന കൂലി ചിലപ്പോള്‍ മൂന്നോ നാലോ രൂപ ആയിരിക്കും .കാലത്തിന്റെ കുതോഴുകില്‍ പെട്ട് നമുക്ക് സ്വത്വവും സംസ്കാരവും സര്‍വതും നഷ്ടപ്പെട്ട് ,അതിനിവേശത്തിന്റെ നീരാളിപിടുതത്തില്‍ നിന്നും സൈകില്‍ യന്ജവും രക്ഷ നേടിയില്ല യന്ജം നടത്തിയവരെ പിന്നിലാകി കൊണ്ട് കടനുവന്നത് ലക്ഷങ്ങളുടെ സര്‍കാസ് കച്ചവടം .വിസ്മൃതിയിലായതോ നാട്യങ്ങള്‍ ഇല്ലാത്ത ഒരു സംസ്കാരം .          

23 November, 2011

പുണ്യങ്ങളുടെ പാതയില്‍ മതസൗഹാര്‍ദത്തിന്റെ കമാനം

0


-എഡിറ്റര്‍
പാലോട്: കാല്‍നൂറ്റാണ്ടുകാലമായി തങ്ങള്‍ പുലര്‍ത്തിവരുന്ന മതമൈത്രി മറ്റുള്ളവര്‍ക്കും മാതൃകയാകണമെന്ന് ഇലവുപാലത്തുകാര്‍ ആഗ്രഹിക്കുന്നു. ഇതിന്റെ സാക്ഷാത്കാരമാണ് 'പുണ്യങ്ങളുടെ പാതിയിലെ സൗഹൃദത്തിന്റെ കമാനം'.

ഇടതുഭാഗത്ത് ദാറുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളിയുടെയും വലതുഭാഗത്ത് കല്ലുമല തമ്പുരാന്‍ ദേവിക്ഷേത്രത്തിന്റെയും പേരുകളാണ്. മധ്യഭാഗത്ത് 'ജാതിഭേദമെന്യേ ഏവര്‍ക്കും സ്വാഗതം' എന്ന സ്വീകരണവാചകവുമെഴുതിയിട്ടുണ്ട്. ഇലവുപാലം അടിപറമ്പ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന കമാനം തിരുവനന്തപുരം-ചെങ്കോട്ട റോഡിലെ യാത്രക്കാര്‍ക്ക് വേറിട്ടകാഴ്ചയാകുന്നു. മണ്ഡലകാലത്ത് ഇതുവഴിവരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് 'ശബരിമല-വാവരുപള്ളി'യെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൂടിയാണിത്.

ഇലവുപാലം ഗ്രാമം മതസൗഹാര്‍ദത്തിന് പണ്ടേ പേരുകേട്ടിരുന്നു. പള്ളിയില്‍ നടക്കുന്ന മതവിജ്ഞാനസദസ്സിന് അമ്പലംകമ്മിറ്റിയില്‍നിന്നും അമ്പലത്തില്‍ നടക്കുന്ന മണ്ഡകാല ഉത്സവത്തിന് പള്ളിക്കമ്മിറ്റിയില്‍നിന്നും കൈയും മെയ്യും മറന്നാണ് ജനം ഒന്നിക്കുന്നത്. മതഭേദമില്ലാത്ത ഈ ഒത്തുചേരലുകളാണ് 'സൗഹാര്‍ദകമാനം' എന്ന ആശയത്തിലെത്തിച്ചത്.

മുസ്‌ലിം യുവജന ഫെഡറേഷന്റെയും ക്ഷേത്രക്കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നാടുകാര്‍തന്നെ ഇതിനുള്ള പണം സ്വരൂപിച്ചു. ഒരുലക്ഷം രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിച്ച കമാനം 60,000 രൂപയ്ക്ക് പണിതീര്‍ത്തു.

ഇടതുഭാഗത്ത് 'പിറയും നക്ഷത്രവും' വലതുവശത്ത് 'ഓം' ചിഹ്നവും മധ്യഭാഗത്തായി 'കുരിശും' പണിതീര്‍ത്തു.

മുല്ലപെരിയാര്‍ ഡാമും കേരളവും ചില ചിന്തകളും പ്രതികരിക്കു

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്   

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. ..ഓരോ മലയാളിയും ഈ വിഷയത്തില്‍ പ്രതികരികെണ്ടിയിരികുന്നു .നമ്മുടെ സംസ്ഥാനത്തുള്ള ഡാം എന്ത് ചെയ്യണം എന്ന് തീരുമാനികേണ്ടത് നമ്മളാണ് തമിഴിനാട് അല്ല എന്ത് ന്യായമായ ആവശ്യവും കേരളം അന്ഗീകരികുമെന്നു മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു ഇനിയും തമിഴ്നാട്‌ ഈ വിഷയത്തില്‍ അനുകൂല തീരുമാനം  കൈകൊണ്ടില്ലെങ്കില്‍ കേന്ദ്രവും കോടതികളും ഇടപെടെണ്ടിയിരികുന്നു .കാരണം നിലനില്കുന്ന സംവിദാനങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാണ്

21 November, 2011

വേവലാതി

0

നസീം പാലോട് 
                 പ്രിയദര്‍ശന്‍ , കമല്‍, ഷാഫി,സജിസുരേന്ദ്രന്‍ തുടങ്ങിയ മുന്‍നിര സംവിധായകാരുടെ സിനിമകള്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി കാത്തിരിക്കുന്നു ,ചിലത് നടന്നുകൊണ്ടിരിക്കുന്നു ,കലാമൂല്യമുള്ള സിനിമള്‍ ഇറങ്ങുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം . ഇവിടെ തമിഴും ,ഹിന്ദിയും ,തുടങ്ങി
അന്യ ഭാഷ സിനിമകള്‍ കേരളത്തില്‍ വിജയം ആകോശിച്ചു തീമിര്‍ക്കുന്നു .......നമ്മള്‍ മലയാളികള്‍ അവര്‍ക്കൊപ്പം ചേരുന്നു.കാരണം .നമുക്ക് നല്ല സിനിമകള്‍ സമ്മാനിച്ചത്‌,അവരായത്കൊണ്ട് .സമരങ്ങള്‍ ആരുടെ പേരിലായാലും
എന്തിനു വേണ്ടിയായാലും ,അന്യ ഭാഷകളുടെ കടന്നുകയറ്റവും , സന്തോഷ് പണ്ടിട്ടുമാരുടെ
വിജയാവകാശവും മലയാള സിനിമയുടെ പോരേയ്മാകള്‍ക്ക് നേരേയുള്ള മറുപടിയാണ്‌  .'മലയാള സിനിമ വെറും ഓര്‍മകള്‍ മാത്രമാകും',എന്ന് ഒരു  സംവിധായകന്‍ ആശങ്ക പ്രകടിപ്പിച്ചത് ഇ അടുത്ത സമയത്താണ്  അദ്ദേഹത്തിനും ഈ എളിയവനേപോലെ മലയാള സിനിമയെ കുറിച്ചോര്‍ത്തു ''വേവലാതി ''

ഉണ്ടെന്നറിഞ്ഞതില്‍ വളരെ  സന്തോഷം 

'കല്ലാന' കെട്ടുകഥയല്ല...

2


-നജിം കൊച്ചുകലുങ്ക്

'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

എന്നിട്ടുമെന്തേ വനംവകുപ്പിനും ശാസ്ത്രത്തിനും 'കല്ലാന'യെ കുറിച്ചുള്ള അന്വേഷണം കല്ലുകടിയാകുന്നു? ഒരു വനരോദനം പോലെ ഈ ചോദ്യം ഉത്തരം കിട്ടാതെ ഒടുങ്ങുമ്പോള്‍ അടങ്ങാത്ത സംശയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വലിച്ചൊടിച്ച് കല്ലാന കലമ്പല്‍കൂട്ടി ശ്രദ്ധക്ഷണിക്കുന്നത്, അധികാര കേന്ദ്രങ്ങളുടെ മൂക്കിന് കീഴെ, തലസ്ഥാനനഗരിക്ക് ഏതാനും കിലോമീറ്ററകലെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് തന്റെ വര്‍ഗത്തെ കണ്ടെത്തി അത് കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച പ്രഗത്ഭ പ്രകൃതി ഛായാഗ്രഹകനായ സാലിപാലോടിലേക്കും സഹായി മല്ലന്‍കാണിയിലേക്കുമാണ്.


കല്ലാനയെകുറിച്ചുള്ള കേരള വനംവകുപ്പിന്റെ ഔദ്യോഗികമതത്തെ കുറിച്ച് ചോദിച്ചാല്‍ ഫോട്ടോഗ്രാഫര്‍ എന്തിന് സ്വന്തം കണ്ണിനെയും കാമറയെയും അവിശ്വസിക്കണം എന്നാണ്  സാലി പാലോട് മറുചോദ്യമുന്നയിക്കുക. കാമറയുണ്ടെന്ന് വെച്ച് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാനാവില്ലല്ലൊ. കണ്ണുറച്ചിടത്താണ് കാമറ മിഴി തുറക്കുന്നത്.

കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയെ സഹായിച്ച ആദിവാസി വിഭാഗക്കാരനായ മല്ലന്‍ കാണി ഉയര്‍ത്തുന്ന ചോദ്യവും മറ്റൊന്നല്ല. ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികളെക്കാള്‍, വനം കാണാതെ പരീക്ഷണശാലയുടെ ചില്ലുമേടകള്‍ക്കുള്ളിലിരുന്നു സെല്ലുകളില്‍ മൈക്രോനോട്ടം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും അധികാരികള്‍ക്കുമാണോ കൃത്യമായ ഉത്തരം പറയാനാവുകയെന്ന മല്ലന്‍കാണിയുടെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടുതാനും.      

സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും 'തുമ്പി'യെപോലെ പാഞ്ഞുനടക്കുന്ന 'കല്ലാന' ഒരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാനവര്‍ഗമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ ഇരുവരും ആധാരമാക്കുന്നത് തങ്ങളുടെ കണ്ണുകളെ തന്നെയാണ്.

സാലിയുടെ കാമറാഫ്രെയിമിലേക്ക് ഓടിക്കയറിയത് സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയൊ, അല്ലെങ്കില്‍ ഒരു ആനക്കുട്ടിയൊ ആയിരിക്കാമെന്ന വനംവകുപ്പിന്റെയും ശാസ്ത്രലോകത്തിന്റെയും വിധിതീര്‍പ്പിനെതിരെ അഞ്ചുവര്‍ഷത്തിനുശേഷവും ഇതേ മലനിരകളില്‍നിന്ന് കൂടുതല്‍ 'കല്ലാനച്ചിത്രങ്ങള്‍' പകര്‍ത്തി സാലിയുടെയും സംഘത്തിന്റെയും പോരാട്ടം തുടരുകയാണ്.


തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള കേരള വനവികസന കോര്‍പ്പറേഷന്റെ അടിപ്പറമ്പ് മേഖലയില്‍നിന്ന് 2005 ജനുവരി 12നാണ് കല്ലാനയുടെ ചിത്രം ആദ്യമായി സാലി പകര്‍ത്തുന്നത്. ഓടിനടക്കുന്ന ആനയുടെയും ചത്തുപുഴുവരിച്ചുകിടക്കുന്ന ആനയുടെയും ചിത്രങ്ങള്‍ പത്രങ്ങളിലൂടെ പുറംലോകത്തെത്തിയപ്പോള്‍ മുതല്‍ വിവാദങ്ങളും തുടങ്ങുകയായിരുന്നു. ആഫ്രിക്കയുടെ മദ്ധ്യ പടിഞ്ഞാറന്‍ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോര്‍ണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്നതെന്ന് കരുതുന്ന പിഗ്മി എലിഫന്റുകള്‍ കേരളത്തിലുണ്ടെന്ന് തീര്‍ച്ചപ്പെടുന്നത് പലര്‍ക്കും ഇഷ്ടമല്ലാത്തതുപോലെ.


ജന്തുശാസ്ത്രലോകമെങ്കിലും അന്വേഷണത്തിനും പഠനത്തിനും തയ്യാറാകുമെന്ന പ്രതീക്ഷയോടെയാണ് സാലി ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ കേട്ടപാടെ തള്ളിക്കളയുന്ന സമീപനമാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടായത്.

അതെസമയം മാധ്യമങ്ങളും പ്രകൃതിനിരീക്ഷകരും ഈ കണ്ടെത്തലിനെ കൊണ്ടാടുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനം-വന്യജീവി മാഗസിനായ 'സാങ്ച്വറി ഏഷ്യ' സംഭവത്തെ കവര്‍ സ്റ്റോറിയാക്കി അവതരിപ്പിച്ചത് 'വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാവുന്ന ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന വിസ്മയാവഹമായ ഒരു കണ്ടെത്തല്‍' എന്ന വിശേഷണത്തോടെയാണ്. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ സമ്മര്‍ദ്ദംമൂലമാകണം ഒടുവില്‍ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയ്യാറായി. പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേര്‍ന്നുള്ള നെയ്യാര്‍, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നെയ്യാര്‍ വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു. എങ്ങുമെത്താതെ ആ ദൌത്യം ഒടുങ്ങുകയായിരുന്നിട്ടും തുടരന്വേഷണത്തിനൊ പഠനത്തിനൊ പുതിയ ശ്രമങ്ങളൊന്നുമുണ്ടായില്ല.

തുടര്‍ന്ന് ഘനീഭവിച്ച മൌനത്തെ ഉടച്ചാണ്, അഞ്ചു വര്‍ഷത്തിനിപ്പുറം, 2010 മാര്‍ച്ച് 17ന് വീണ്ടും കല്ലാന സാലിയുടെ ഫ്രെയിമിലേക്ക് ഓടിക്കയറി കലമ്പല്‍കൂട്ടിയത്. മാര്‍ച്ച് 17 ബുധനാഴ്ച ഉച്ച നേരത്ത്, പേപ്പാറ വന്യജീവി സങ്കേതത്തിലെ മാറകപ്പാറ എന്ന ഭാഗത്ത്, ഒരു ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയതാകട്ടെ ഒരുഗ്രന്‍ കൊമ്പനാന തന്നെയായിരുന്നു. അപ്പോഴാണ് ആദ്യതവണ തനിക്ക് കിട്ടിയത് പിടിയാന ചിത്രങ്ങളായിരുന്നല്ലൊ എന്ന് സാലി ഓര്‍ക്കുന്നത്. ഏറെ പ്രായംചെന്നതെന്ന് കണ്ടമാത്രയില്‍ തോന്നിപ്പിച്ച കൊമ്പനാന, കല്ലാന 'മിത്താ'ണെന്ന ധാരണയെ പൊളിക്കാന്‍ തക്ക തലയെടുപ്പുള്ള കുള്ളനാന തന്നെയായിരുന്നു. ഇതോടെ കല്ലാനയെകുറിച്ചുള്ള വിചാരങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു.


തിരുവനന്തപുരംജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി 53 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പേപ്പാറ വന്യജീവിസങ്കേതവും തൊട്ടുചേര്‍ന്നുള്ള അഗസ്ത്യാര്‍കൂടം ജൈവോദ്യോനവും അത്യപൂര്‍വ ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്. സൂക്ഷ്മപ്രാണികളടക്കം നിരവധി അപൂര്‍വവര്‍ഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. അഗസ്ത്യാര്‍കൂടം, അതിരുമല, പൊടിയം, ചാത്തന്‍കോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെ തന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും. സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങള്‍ രണ്ടുതരം ആനവര്‍ഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തിലൊരു വര്‍ഗീകരണം നേരില്‍ കണ്ടുമനസിലാക്കിയ പ്രകടമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് താനും.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ആദിവാസിവിഭാഗമാണ് കാണിക്കാര്‍. പശ്ചിമഘട്ട വനാന്തരങ്ങളാണ് ഇവരുടെ ആവാസ മേഖല. പേപ്പാറ വന്യജീവിസങ്കേതത്തിനുള്ളിലാവട്ടെ 13 ആദിവാസി സെറ്റില്‍മെന്റ് കോളനികളിലായാണ് ഇവര്‍ താമസിക്കുന്നത്. സാലി പാലോടിന്റെ വനം-വന്യജീവി ഛായാഗ്രഹണ സപര്യയില്‍ 23വര്‍ഷമായി സഹചാരിയും സഹായിയുമായ മല്ലന്‍കാണി ഈ വിഭാഗക്കാരനാണ്. വിതുരക്ക് സമീപം ചാത്തന്‍കോട് കോളനിയാണ് മല്ലന്‍കാണിയുടെ സ്വദേശം. വനത്തെയും വന്യജീവികളെയും കുറിച്ചുള്ള അറിവുകളില്‍ പ്രകൃതിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിജ്ഞാനകോശമാണ് മല്ലന്‍കാണിയും അച്ഛന്‍ ഭഗവാന്‍കാണിയും. ആദിവാസി അറിവുകള്‍ തലമുറകളായി പകര്‍ന്നുകിട്ടിയത് അന്വേഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ മടികാണിക്കാറില്ലാത്ത ഇവരില്‍ ഭഗവാന്‍കാണി ഒരു വര്‍ഷം മുമ്പ് ഒരു മലവെള്ള പാച്ചിലില്‍പെട്ട് മരിച്ചുപോയി.


തങ്ങളുടെ ആവാസകേന്ദ്രമായ വനത്തെകുറിച്ച് ആദിവാസികളില്‍ രൂഢമൂലമായ വിശ്വാസങ്ങളേറെയാണെന്ന് മല്ലന്‍കാണി പറയുന്നു. ഈ വിശ്വാസങ്ങളില്‍ പലതും യുക്തിഭദ്രമാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സാലി. ആവാസമേഖലയുടെ പ്രതികൂലാവസ്ഥകളോടുപോലും ഇണങ്ങി രമ്യമായി ജീവിക്കാന്‍ ഇവരെ സഹായിക്കുന്നത് ഇത്തരം വിശ്വാസങ്ങളാണ്. അത്തരത്തില്‍ ചിലതാണ് ആനകളെകുറിച്ചുള്ളതും. രണ്ടുതരം ആനകളുണ്ടെന്നാണ് മുതുമുത്തപ്പന്മാര്‍മുതലുള്ള തങ്ങളുടെ വിശ്വാസമെന്ന് മല്ലന്‍കാണി പറയുന്നു.

കല്ലു പോലൊരാന, തുമ്പി പോലെയും..............

സാലി പാലോടിന്റെ കാമറാക്കണ്ണുകള്‍ വിസ്മയത്തോടെ തുറന്നടഞ്ഞ അഞ്ചുവര്‍ഷം മുമ്പത്തെ ആ 'ആന'നേട്ടത്തിന്റെ കഥ അക്കാലത്ത് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇങ്ങിനെയും ഒരു തലക്കെട്ടുണ്ടായിരുന്നു; കല്ലു പോലൊരാന, തുമ്പി പോലെയും. പാറക്കെട്ടിലൂടെയും കുന്നിന്‍ചരിവുകളിലൂടെയും അതിവേഗത്തില്‍ പറക്കുന്നത്പോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ 'തുമ്പിയാന'യെന്ന് വിളിക്കുന്നത്. ഉയര്‍ന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് 'കല്ലാന'യെന്ന പേരിന് കാരണമത്രെ.

സാധാരണ വര്‍ഗത്തില്‍ പെട്ട ആനകള്‍ക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കുട്ടങ്ങളിലൂടെയും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ്. സാദാവര്‍ഗത്തില്‍പെട്ട ഒരു കുട്ടിയാനയുടെ വലിപ്പമാണ് കുള്ളനാനകള്‍ക്കെങ്കിലും പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. നല്ല പ്രായമെത്തിയ ഒരാനക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകും. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 മുതല്‍ 8.1 വരെയാണെന്നിരിക്കെ ഇതുതന്നെ പ്രകടമായ വലിയ വ്യത്യാസമാണ്. ഒടുവില്‍ കണ്ട, പ്രായം ചെന്നതെന്ന് തോന്നിപ്പിച്ച കല്ലാനക്ക് പോലും അഞ്ചടിയില്‍ കൂടുതല്‍ ഉയരം മതിക്കാനായില്ലെന്ന് സാലി പറഞ്ഞു.

വിദൂര കാഴ്ചയില്‍ ആനക്കുട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തുകണ്ടാല്‍ ആ ധാരണ മാറും. ആനക്കുട്ടികളില്‍ പതിവായ മസ്തിഷ്ക ഭാഗത്തെ നീളമുള്ള ഇളംരോമങ്ങള്‍ ഇവയില്‍ കാണില്ല. ആനക്കുട്ടികളുടേത് മിനുസമാര്‍ന്ന ദേഹമാണെങ്കില്‍ കുള്ളനാനകളുടേത് മൂപ്പെത്തിയ സാധാരണ ആനകളുടേതായിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരൊത്ത ആനയുടേതുപോലെ തന്നെ നല്ല ഉറപ്പും ആകൃതിയുമുണ്ടാകും നെറ്റിത്തടത്തിന്. പ്രായപൂര്‍ത്തിയെത്തിയ സാധാരണ ആനയുടെപോലെ തന്നെ മടക്കുകളും ഉറപ്പും ആകൃതിയുമുള്ള കുള്ളനാനകളുടെ ചെവികള്‍ക്ക് നല്ല വലിപ്പവുമുണ്ടാകും.

പാദങ്ങള്‍ വലിയൊരു ആനയുടേതുപോലെ ഉറച്ചതും മൂപ്പെത്തിയതുമാണെങ്കിലും പാഡ്മാര്‍ക്കിന്റെ പരമാവധി വലിപ്പം ഒരു പേനയുടെ നീളത്തോളമെ വരൂ. വാലിന് സാധാരണ ആനയുടേതിനെക്കാള്‍ നീളമുണ്ടാവും. ആദ്യതവണ ചരിഞ്ഞ നിലയില്‍ കണ്ട കല്ലാനയുടെ അകിട് പ്രസവിച്ച ആനയുടേതുപോലെയായിരുന്നു. കുട്ടിയെ പാലൂട്ടിയവിധം മുലഞ്ഞെട്ട് നീണ്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു ആനയെ ആനക്കുട്ടിയെന്ന് വിളിക്കുന്നതെങ്ങിനെ എന്ന് സാലിയും മല്ലനും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. അതിന്റെ പാദങ്ങളുടെ ഉള്‍ഭാഗമാകട്ടെ മൂപ്പെത്തിയ ഒരു വലിയ ആനയുടേത് പോലെ വളര്‍ച്ചമുറ്റിയതും വരണ്ടതും വിണ്ടുകീറിയതുമായിരുന്നു.


ഒടുവില്‍ കണ്ട കുള്ളന്‍ കൊമ്പനാന പ്രായം ചെന്നതും വാരിയെല്ല് തെളിഞ്ഞ് തുടങ്ങിയതുമായിരുന്നു. കുള്ളനാനക്ക് ഇണങ്ങിയ കൊമ്പുമായി നിന്ന ആ കൊമ്പന്‍ ഒരു ആനക്കുട്ടിയാണെന്ന് പറയാന്‍ ആനവലിപ്പത്തോളം തന്നെ അജ്ഞത വേണമെന്ന് സാലി. രണ്ടു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പലതരം കാട്ടാനകളെ കണ്ടും കാമറയില്‍ പകര്‍ത്തിയും മനസില്‍ പതിഞ്ഞുകിടക്കുന്ന അറിവടയാളങ്ങള്‍ കൊണ്ടു തന്നെ ഒരു കുട്ടിക്കൊമ്പനെ കണ്ടാല്‍ തനിക്ക് നിഷ്പ്രയാസം തിരിച്ചറിയാനാവുമെന്നും സാലി. കുട്ടിക്കൊമ്പന്റെ കൊമ്പുകള്‍ വളരെ ചെറുതും അല്‍പം ഉയര്‍ന്ന് രണ്ട് ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നതുമായിരിക്കും. വളരുന്നതിനനുസരിച്ചാണ് കൊമ്പ് താഴേക്ക് നീണ്ട് ഭംഗിയുള്ളതാവുക. എന്നാല്‍ കൊമ്പന്‍ കല്ലാനയുടേത് താഴേക്ക് നീണ്ട് വളര്‍ച്ചയെത്തിയ നിലയിലുള്ള കൊമ്പുകളായിരുന്നു.


സാധാരണ ആനകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള വളരെ ഉയര്‍ന്ന ഭാഗത്തെ ഒരു കുന്നിന്‍ചരുവില്‍വെച്ചാണ് സാലി ആദ്യമായി കല്ലാനയെ കണ്ടത്. വനത്തിനുള്ളില്‍ സ്ഥിരതാമസക്കാരായ ആദിവാസികള്‍ക്കുപോലും നന്നെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാന്‍ കഴിയാറുള്ളൂവെന്ന് മല്ലന്‍കാണി. അതുകൊണ്ട് തന്നെ 'കല്ലാന'കളെ കണ്ടെത്താന്‍ വനത്തിനുള്ളില്‍ ദിവസങ്ങളോളം താമസിക്കേണ്ടിവരും. കല്ലാന മിത്തോ യാഥാര്‍ഥ്യമൊ എന്ന് നെല്ലും പതിരും തിരിക്കാന്‍ ഭൌതിക തെളിവുകളുടെ ശേഖരണത്തിന് വനംവകുപ്പും ശാസ്ത്രലോകവും തുനിഞ്ഞിറങ്ങിയാല്‍ നടക്കാവുന്നതെയുള്ളൂ. അതിനായി കുറച്ചുദിവസം വനത്തിനുള്ളില്‍ തങ്ങണം. അങ്ങിനെ കുറച്ചു ബുദ്ധിമുട്ട് സഹിച്ചിട്ടുപോരെ നെല്ലിനെ പതിരാക്കാനെന്നാണ് സാലിയുടെ ചോദ്യം.


(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം: 17, ജൂലൈ 3-9, 201)

അളവില്ലാ ഗ്രാമ ഭംഗി

0

ജിജോ പാലോട്
ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വാക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കാമുകനം കല്ലാറിന്‍ ഓളങ്ങള്‍
ചുമ്പിച്ചുണര്‍ത്തും കാമുകി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

18 November, 2011

പിച്ചവയ്ക്കുന്നിതാ വൃശ്ചികം.

1

പിച്ചവയ്ക്കുന്നിതാ, 
കൊച്ചിളം തൊങ്ങലുകള്‍ തത്തിക്കളിക്കുന്നിതാ.
വൃശ്ചികമേ നിന്‍റെ ആദ്യ സ്പര്‍ശത്താല്‍ 
മനം എത്ര തുടിക്കുന്നിതാ.
രണ്ടാം കുടിതന്നെ ഓണം, മനസ്സില്‍
എന്നും സൗരഭ്യം നിനക്കല്ലോ. 
ആദ്യ പാതത്തില്‍ ചുണ്ടുകള്‍ ഊറ്റി നീ
ആകെ അസ്വസ്ഥമാക്കുമെങ്കിലും,
ആത്മ ദുഃഖങ്ങള്‍ പോലും മറക്കും നിന്‍ 
ആത്മീയതയില്‍ മുഴുകിയെന്നാല്‍.
ആദ്യ സ്പര്‍ശത്താല്‍ തൊടിയിലെ ചെടികള്‍
ആടിക്കളിച്ചിടും നേരം
ആഹ്ളാദമോലുന്ന മനസുമായ് ഞാന്‍ ഇതാ
അങ്കണോദ്യാനത്തില്‍ നില്പൂ.
തൊടിയിലെന്നും നിന്‍ പ്രിയമാം മാവിന്‍റെ
ഹരിതാഭയെ ക്ഷുഭിതമാക്കി.
തൊടി തൊട്ടു തഴുകി കൊഴിഞ്ഞ പഴുത്തിലകള്‍ 
ധരണിയെ വര്‍ണ്ണപ്പൊലിമയാക്കി.
അല്‍പ്പം ചിണ്‌ങ്ങിന ഭാവമോലും 
കൊച്ചു പിണക്കങ്ങള്‍ എല്ലാം.
മുഗ്ദ്ധ സൗന്ദര്യമായ് ആസ്വദിക്കും
എന്‍ ഹൃദ്‌പുഷ്പ വേദിക എന്നും.
മനസ്സില്‍ ആലസ്യം സടകുടഞ്ഞേതോ
മറവിയിലേക്ക് മടങ്ങുന്നിതാ,
വൃശ്ചികമേ നിന്‍റെ  കൊച്ചിളം പാദങ്ങള്‍
ചുറ്റിലും നൃത്തമേകുമ്പോള്‍.



KARNAN.S
Madathara