• Dragonfly Inspired Holiday Merch

    Dragonfly ShirtBuy Here - https://teechip.com/ Did you know that a Dragonfly can fly both inside and out, drift, and make unexpected turns? With its fast dashing developments, the Dragonfly gives off an impression of being a living blaze of light. It is the state...
  • Understanding Iron in Well Water: Why It's a Problem and How to Fix It

    Have you noticed rust-colored stains in your sinks, a metallic taste in your water, or an unsettling orange tint? These are common signs of elevated iron levels in your well water. While iron is naturally occurring and essential for human health in small amounts, excessive concentrations can lead...
  • denizli part time iş ilanları garson

    yalova istanbul anadolu yakası istanbul avrupa yakası yari zamanli is ilanlari anadolu yakasi van bağcılar v c sınıfı iş güvenliği uzmanı iş güvenliği uzmanı şanlıurfa urfa isg uzmanı uşak trabzon da bakıcı ev temizlik temizlik sarıyer istanbul ümraniye civarı sahibinden.com sağlık sefaköy sincan...
  • Hard Money Lenders Sacramento CA

    Sacramento is home to many hard money lenders. A hard money loan is a loan that is funded by a private lender, as opposed to a bank. These loans are typically used for real estate transactions, as the interest rates are much higher than those offered by traditional banks. However,...
  • Hi there

    Hey there, I want to share with you a very important message! Whether you believe in God or not, this is a must-read! We can see throughout time how we have been slowly conditioned to come to this point where we are on the verge of a cashless society. Did you know that the Bible foretold this...
  • Theragun Review

    The Theragun follows through on its guarantees. The principle selling focuses are that it assists with exercise recuperation by delivering muscle pressure and easing irritation, it speeds up warmup and chill off periods for practice and mitigates torment with such a drug or supplement. ...
  • Dragonfly Inspired Holiday Merch

    Dragonfly ShirtBuy Here - https://teechip.com/ Did you know that a Dragonfly can fly both inside and out, drift, and make unexpected turns? With its fast dashing developments, the Dragonfly gives off an impression of being a living blaze of light. It is the state...
  • Understanding Iron in Well Water: Why It's a Problem and How to Fix It

    Have you noticed rust-colored stains in your sinks, a metallic taste in your water, or an unsettling orange tint? These are common signs of elevated iron levels in your well water. While iron is naturally occurring and essential for human health in small amounts, excessive concentrations can lead...
Previous Next

21 January, 2012

ഇന്‍റര്‍നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!

0



ചെന്നൈ: ഇന്‍റര്‍നെറ്റ് ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റോ? അവിശ്വസനീയമെന്ന് തീര്‍ത്തുപറയും മുന്‍പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്‍ അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സൈബര്‍ലോകമേകുന്ന അത്യപൂര്‍വമായ സ്‌നേഹോപഹാരം.

ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച www.allaboutrajini.com എന്ന വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്‍റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്. അതെ www.allaboutrajni.com ലേക്ക് ലോഗ്ഓണ്‍ ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്‍ദേശം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫാക്കൂ എന്നായിരിക്കും. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.

''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്‍റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്. 

20 January, 2012

ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും

1


ഒ.കെ.മുരളീകൃഷ്ണന്‍
 മയക്കുമരുന്നിന് അടിമയാകുന്നതുപോലെയാണോ ഇന്റര്‍നെറ്റ് അടിമത്തം? ഒറ്റയടിക്ക് അല്ലെന്നുപറയാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തലച്ചോറില്‍ രണ്ടും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സമാനതയുണ്ടെന്നതാണ് കാരണം.

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത കുറേപേരുടെ തലച്ചോറ് പഠനവിധേയമാക്കിയ ചൈനീസ് ഗവേഷകരുടേതാണ് നിഗമനം.

ഇന്റര്‍നെറ്റ് അടിമത്തം എന്നത് ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയമാക്കേണ്ട രോഗമായി വൈദ്യശാസ്ത്രം പരിഗണിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഗവേഷകരുടെ കണ്ടെത്തലിന്റെ പ്രാധാന്യം.

ഇന്റര്‍നെറ്റ് നോക്കുന്നത് നിയന്ത്രിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമം പരാജയപ്പെടുന്നു എന്ന് സമ്മതിച്ചവരുടെ തലച്ചോറാണ് പഠനവിധേയമാക്കിയത്. പ്രത്യേക എം. ആര്‍. ഐ. സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ തലച്ചോറിലെ വൈറ്റ് മാറ്ററില്‍ മാറ്റങ്ങള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സിഗ്‌നലുകള്‍വഹിക്കുന്ന തന്തുക്കളാണ് വൈറ്റ് മാറ്ററിലുള്ളത്. നാഡീതന്തുക്കള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുന്നിടങ്ങളില്‍ തടസ്സങ്ങളുണ്ടായതായി പഠനത്തില്‍ മനസ്സിലായി. വികാരങ്ങള്‍, തീരുമാനമെടുക്കല്‍, സംവേദന നിയന്ത്രണം തുടങ്ങിയ മേഖലകളുമായി ബന്ധിക്കുന്നിടത്താണ് വൈകല്യമുണ്ടായത്.

ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വീഡിയോ ഗെയിമിന് അടിമകളായവരിലും സമാനമായ മാറ്റങ്ങള്‍ കണ്ടെത്തി.

ഇന്റര്‍നെറ്റ് അടിമത്തം: ലക്ഷണങ്ങള്‍

സദാസമയം ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള ചിന്ത നിങ്ങള്‍ക്കുണ്ടോ?

കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചാലേ തൃപ്തിവരികയുള്ളൂ എന്നു തോന്നുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ വിഷാദം, ഉന്മേഷക്കുറവ്, അസ്വസ്ഥത ഇവ തോന്നുന്നുണ്ടോ?

ഉദ്ദേശിച്ചതിലധകം സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നുണ്ടോ?

തൊഴില്‍, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ ഈ ശീലം കൊണ്ട് നഷ്ടമായിട്ടുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ കൗണ്‍സിലറോടോ കളവ് പറഞ്ഞിട്ടുണ്ടോ?

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടോ?

 

19 January, 2012

സ്വര്‍ണ്ണവിലയുള്ള പൂവ്

0


തിരുവനന്തപുരം: കുടമുല്ലപ്പൂവിനോടു മല്‍സരിച്ച് സ്വര്‍ണം തോറ്റു. സ്വര്‍ണ വില ഇരുന്നൂറോളം രൂപ കുറഞ്ഞപ്പോള്‍ കുടമുല്ലപ്പൂവിന്റെ വില രണ്ടായിരം കവിഞ്ഞു. വിവാഹ സീസണ്‍ അടുത്തപ്പോള്‍ പൂവിന്റെ വില ക്രമാതീതമായി കൂടുന്നതു രക്ഷിതാക്കളുടെ ബിപി കൂട്ടുകയാണ്.

ചാലയിലേക്ക് പൂവുകള്‍ എത്തുന്നതു പ്രധാനമായും തോവാള മാര്‍ക്കറ്റില്‍ നിന്നാണ്. അവിടത്തെ വിലയ്ക്കനുസരിച്ചാണു ചാലയിലെ പൂ വിപണി സജീവമാകുന്നത്. തോവാളയില്‍ ജനുവരി 18ന് കുടമുല്ലപ്പൂവിനു രണ്ടായിരം രൂപ വരെയെത്തി. അതില്‍നിന്ന് അല്‍പ്പം വ്യത്യാസത്തിലാണു ചാലയില്‍ വിപണനം നടത്തിയതെന്നു വ്യാപാരികള്‍ പറഞ്ഞു.

പിച്ചിപ്പൂവിന് അഞ്ഞൂറും, ടൂബ്റോസിന് 350 രൂപയും വരെയായി. പക്ഷേ പിച്ചിപ്പൂ ചാലയില്‍ കിലോയ്ക്ക് 1100 രൂപയ്ക്കാണ് ജനുവരി 18ന് വിറ്റതെന്നു വ്യപാരികള്‍ പറഞ്ഞു. വിവാഹ സീസണ്‍ അടുത്തതാണു പൂവിനു വില കൂടാന്‍ ഒരു കാരണമത്രെ. ശക്തമായ മഞ്ഞു വീഴ്ച കാരണം പൂവിന്റെ ഉല്‍പാദനം കുറഞ്ഞതാണു വില കൂടാന്‍ കാരണമെന്നു തോവാളയിലെ വ്യാപാരികള്‍ പറഞ്ഞു.

14 January, 2012

പൊന്മുടി- കല്ലാര്‍ ..ഏകദിന യാത്രയില്‍ നിന്നും.........

0

Courtsy: http://vazhiyorakazhchakal-yathra.blogspot.com
ഒരുപാടു നാളായി ലാബില്‍ നിന്നും ഒരു യാത്രപോകണമെന്നു കരുതുന്നു....എല്ലാവരുടെയുംസൌകര്യത്തിനു ഒത്തു വന്നതീ അടുത്താണ്...
എവിടെപ്പോകണം..അതായി പിന്നെ ചിന്ത...


ഞങ്ങളുടെ ലാബിലെ സീനിയര്‍ ഫോറ്റൊഗ്രാഫെറും എല്ലാം ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചുതല പുകഞ്ഞു ആലോചനയിലാണ് ...


അവസാനം തീരുമാനിച്ചു...ഒരു ദിവസമല്ലെയുള്ളൂ...പൊന്മുടി -കല്ലാര്‍-മീന്മുട്ടി...


വണ്ടി ബുക്ക്‌ ചെയ്യാന്‍ ചെന്നപ്പോള്‍ അവരുടെ വക ചോദ്യം. ..ഇപ്പോള്‍ പൊന്മുടി സീസന്‍ അല്ലല്ലോ?..ഹേയ് അതൊന്നും സാരമില്ല..


രാവിലെ ആറു മണിക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു .ഞങ്ങള്‍ ഏഴ് പേരുണ്ട് ..രണ്ടു ബോയ്സും ബാക്കി ഗേള്‍സും ..

നല്ല മഴ....
നല്ല സമയം..മനസ്സില്‍ വിചാരിച്ചു..
ഇന്നലെ വരെ  മഴ എവിടെയായിരുന്നു ....


വിതുരയിലെതിയപ്പോലാണ് പ്രാതല്‍ കഴിച്ചാലോ എന്ന് വിചാരിച്ചത് ....നോക്കുമ്പോള്‍ ഒറ്റ ഹോട്ടല്‍തുറന്നിട്ടില്ല ...ഇനി വല്ല ഹര്‍ത്താലോ മറ്റോ ?


അവസാനം തപ്പി തപ്പി ഒരു ഹോട്ടലില്‍ നിന്നും അപ്പവും ഉള്ളിക്കറിയും കഴിച്ചു...


കല്ലാറില്‍ എത്തിയപ്പോള്‍ എട്ടര കഴിഞ്ഞു ...ആന ഇറങ്ങിയതിനാല്‍ ഇപ്പോള്‍ കയറ്റില്ലാത്രേ...ഇനിഇപ്പോള്‍ തിരിച്ച് വരുമ്പോള്‍ ആവട്ടെ ..നേരെ വച്ചു പിടിപ്പിച്ചു..പൊന്മുടിയിലെയ്ക്ക്....






ദൂരെനിന്നുള്ള കാഴ്ച്ച : മഞ്ഞു തലപ്പാവാക്കിയ മലനിരകള്‍




നല്ല കോട മഞ്ഞ് ....കുട്ടിക്കാനവും മൂന്നാറും പോലെ ഒരു പ്രതീതി ...


കോടമഞ്ഞ്‌ ..

ആദ്യം
 വഴി തെറ്റി ഒരു സ്ഥലത്തെത്തി എങ്കിലും മനോഹരമായിരുന്നു  സ്ഥലം...







വഴി തെറ്റിയത് നന്നായി








വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വണ്ടി തിരിച്ചു വിട്ടു.. സ്പോട്ടില്‍ എത്തിയപ്പോള്‍ മഴയും തുടങ്ങി...വന്നുവന്നു നമുക്കു വരാന്‍ കണ്ട സമയം..


കോടമഞ്ഞില്‍ വൃക്ഷ തലപ്പുകള്‍ക്ക് അതിശയകരമാം ഭംഗി തോന്നിച്ചു ..കുട്ടികല്കായി സീസോ മുതലായവഉണ്ടായിരുന്നു...നോക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ അതില്‍ കയറി വിലസുന്നു ...





ഇളം മഞ്ഞില്‍ വൃക്ഷത്തലപ്പുകള്‍




K.T.D.C യുടെ ഹോട്ടലില്‍ നിമ്മും ചായയും കുടിച്ചിട്ട് താഴീയ്ക്ക് കുറെ നടന്നു ..അട്ട ഉള്ളസ്ഥലമായതിനാല്‍ സ്റ്റെപ്പുകളില്‍ കൂടി വളരെ സൂക്ഷിച്ചാണിറങ്ങുന്നത്.. നേര്ത്ത മഴയിലും കുറെഅധികം നടന്നു...കൂടെയുള്ള plus-to ടീച്ചറും കൂടിയായ ചേച്ചി ഫോടോ എടുത്തു തകര്‍ക്കുന്നു ..


സസ്യശാസത്രം കൂടിയായതിനാല്‍ കാടും പള്ളയും ഒന്നും വെറുതെ വിടുന്നില്ല... എനിക്കും ഇതിലൊക്കെഇന്റെരെസ്റ്റ്‌ ഉള്ളതിനാല്‍ ഞാനും കൂടെ കൂടി...



lichens






അങ്ങോട്ട് പോയ സുഖം തിരിച്ചു വന്നപ്പോള്‍ ഇല്ല...കയറ്റമല്ലേ ? 

തിരിച്ചു
 മുകളില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു പേരുടെ ഡ്രെസ്സില്‍ അട്ട ...കുറെ കളിയാക്കി ....



ദൈവം ശിക്ഷിച്ചു ....പണ്ടൊക്കെ പിന്നെ പിന്നെ ..ഇപ്പോള്‍ അപ്പോള്‍ തന്നെ...


വെറുതെ കാലില്‍ നോക്കിയതാണ് ..ചോര കുടിച്ചു വീര്‍ത്തു ...വിരലിനടിയില്‍ ....


ഇതെന്നെ കടിച്ച അട്ട അല്ല... അത് ഇതുപോലെ ചുള്ളിയല്ലാരുന്നു ...തടിച്ചു വീര്‍ത്തു !!!






അയ്യോ അട്ട ....!!! ആദ്യമായിട്ടാണ് കടിക്കുന്നത്...തട്ടിക്കലഞ്ഞിട്ടും കുറെയധികം ചോര പൊടിഞ്ഞു..






പിന്നീട് നേരെ പാറയുടെ മുകളിലേയ്ക്ക് ..നല്ല മഴയും മഞ്ഞും....വഴുക്കുന്നുണ്ടായിരുന്നെന്കിലും പതുക്കെകയറി...അതി മനോഹരമായ കാഴ്ച്ച ...





അവിടെ താഴ്വാരങ്ങളില്‍വനത്തില്‍ orchid ഉണ്ടത്രേ.പോകനമെന്നുണ്ടായിരുന്നെങ്കിലും കൊടും മഴയുംമഞ്ഞും അനുവദിച്ചില്ല...


തിരികെ കല്ലാറിലേയ്ക്ക്...നിറയെ ഉരുളന്‍ കല്ലുകള്‍ ..വെറുതെയല്ല കല്ലാര്‍ എന്ന പേര് ..അവിടെഅധികം നിന്നില്ല ...



കല്ലാറിലെ വെള്ളം ..ഒരു ക്ലോസ് പിക്ചര്‍ 





കല്ലാരിലെ തന്നെ അടുത്ത സ്പോട്ടിലേയ്ക്ക്...


കയറുമ്പോലെ എഴുതി വച്ചിട്ടുണ്ട്.."കാടത്തം ഉപേക്ഷിക്കുകസത്യം ...







സ്വല്‍പ്പം അപകടം പതിയിരിക്കുന്ന സ്ഥലമായതിനാല്‍ ടൂറിസ്റ്റ്‌ ഗൈഡ് നെയും കൂട്ടി...പിന്നെവനത്തിലൂടെയുള്ള യാത്ര...

മീന്മുട്ടിയിലെയ്ക്കുള്ള വഴികളിലൂടെ

ഏതാണ്ട്
 ഒരു കിലോ മീറ്റര്‍ നാടക്കനമാത്രെ വെള്ളച്ച്ചാട്ടതിലെയ്ക്ക്..പക്ഷെ മടുപ്പ്തോന്നിയില്ല...ങ്ങോട്ട് ഓട്ടമായിരുന്നു ...






മഴയായതിനാല്‍ വെള്ളം പൊങ്ങും .. പിന്നെ തിരിച്ചു വരാന്‍ പറ്റില്ലാത്രെ ..വെള്ളം താഴുന്നത് വരെഅവിടെത്തന്നെ...എന്തായാലും സ്പീഡില്‍ നടന്നു ...ക്രോസ് ചെയ്യേണ്ട സ്ഥലമെത്തി ...




ഇതിലെയാണ് ക്രോസ് ചെയ്യുക.. സൂക്ഷിച്ചു നോക്കിയാല്‍ വടം കാണാം ...ഇതില്‍ പിടിച്ചു പിടിച്ചു വേണംപോകാന്‍..ശാന്തമെന്നു തോന്നുമെങ്കിലും അതിശക്തമാണ് അടിയൊഴുക്ക്


പാറക്കെട്ടുകള്‍ നിറഞ്ഞ കല്ലാര്‍










ആറിനു കുറുകെ ഒരു വടം കെട്ടിയിട്ടുണ്ട് ..അതില്‍ പിടിച്ചു പിടിച്ചു വേണം പോകാന്‍..


നല്ല അടിയൊഴുക്കുണ്ട്...ഞങ്ങള്‍ മുന്പേ നടന്നു..


പേടിയൊന്നും തോന്നിയില്ല ...കൂടെയുണ്ടായിരുന്ന കൂട്ടത്തില്‍ ഇളമുറക്കാരിയുടെ കണ്ണില്‍ നിന്നുംവെള്ളം കുടുകുടാ ചാടുന്നു....പേടിച്ചിട്ടാണ് ..

മുഖം
 കണ്ടാല്‍ പ്രേതത്തെ മുന്‍പില്‍ കണ്ടു പേടിച്ച അവസ്ഥ ..പിന്നെ തിരികെ പോയി കയ്യില്‍ പിടിച്ചുകൊണ്ടുവന്നു ...


ഇനിയും കുറെ ദൂരം നടക്കണം...ആരോ പറഞ്ഞു ...ആനയുടെ മണം!!!..അതെ സത്യമാണ് ... കാറ്റില്‍വച്ചു ആനകുത്ത്തി ചാകാനാണോവാ വിധി...ഏയ് ..


എന്തായാലും വെള്ളച്ച്ചാട്ടത്ത്തിനടുത്തെത്ത്ത്തി ..ആഴക്കയം ..സൂക്ഷിക്കുക എന്നുള്ള ബോര്‍ഡ്‌ ..




മീന്മുട്ടി വെള്ളച്ചാട്ടം




തിരികെ നടന്നപ്പോള്‍ വെള്ളം കൂടിയിരുന്നു ...എങ്കിലും ക്രോസ് ചെയ്തു ... പിടി വിട്ടാല്‍ പോയത്തന്നെ...കാരണം അടിയൊഴുക്ക് ശക്തമായി ...ഒരാളെ പിന്നെയും പിടിച്ചുകൊണ്ട് വരേണ്ടി വന്നു..കാരണംഅല്ലെങ്കില്‍ പേടിച്ചിട്ടു അവള്‍ താഴെ വീണേനെ ...


സത്യത്തില്‍ കാടിന്റെ ഭംഗി ആസ്വദിച്ചത് തിരികെ വന്നപ്പോളാണ്...



വന്യഭംഗി



ചുററിപ്പിടിച്ചു കിടക്കുന്ന കാട്ടുവള്ളികള്‍






വലിയ പാറയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി കിടക്കുന്ന കാട്ടു വള്ളികള്‍





സാവധാനം നടന്നു ..ഒരു വലിയ പാറ യിലെത്തിയപ്പോള്‍ വിശ്രമിച്ചു ..പാറ എന്ന് പറയാന്‍ പറ്റില്ല വലിയഒരു ഗുഹ പോലെയുണ്ട് ..

പണ്ടത്തെ
 സിംഹരാജാവോക്കെ താമസിച്ച സ്ഥലമാവാം ..ഏയ് അല്ല ..ശരിക്കും അത് കണ്ടപ്പോള്‍എനിക്ക് തോന്നിയതെന്താനെന്നോ ? നമ്മുടെ jungle book -ഇല്‍ ചെന്നായ്ക്കളും മൌഗ്ലി യുംകൂടിയിരിക്കുന്ന സ്ഥലം..ശരിക്കും അത് പോലെ...അത്രയും വലിയ പാറ ...മുകളില്‍ നിന്നും കാട്ടുവള്ളികള്‍തൂങ്ങി കിടക്കുന്നു ..






സൂര്യകിരണങ്ങള്‍ ഒളിഞ്ഞു നോക്കാന്‍ തുടങ്ങി..മഴ മാറിയതിന്റെ ലക്ഷണം

പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാറ്റു വള്ളികളും വലിയ മരപ്പൊത്തുകളും ..
ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിലും ....
കിളികളുടെ കളകൂജനവും ...
കാടിന്റെ മാസ്മരിക സൌന്ദര്യം ..


സത്യം മനുഷ്യന്‍ തന്നെ പരിസ്ഥിതിയുടെ നാശത്തിന്റെ മുഖ്യ ഹേതു




പക്ഷെ ഒരൊറ്റ ചിത്ര ശലഭത്തെ പോലും കണ്ടില്ല ..പറയാന്‍ കാരണം കയറിവരുമ്പോള്‍ കുരെയടികംscientific names എഴുതി വച്ചിട്ടുണ്ടായിരുന്നു...കല്ലാറിലെ ചിത്രശലഭങ്ങള്‍ എന്ന ബോര്‍ഡില്‍ ..



തിരികെ ഇറങ്ങുമ്പോള്‍ ശരിക്കും ഒരു നഷ്ടബോധം ..വീണ്ടും വരാന്‍ ഉള്ള തോന്നല്‍ ...ഇനിയും ഒരിക്കല്‍കൂടി വരനമെന്നാഗ്രതിച്ച്ച്ചു കൊണ്ടു അവിടെ നിന്നും വണ്ടി വിട്ടു ...


യാത്ര തീരാറാകുമ്പോള്‍ ഒരു നൊമ്പരം ...7'o ക്ലോക്ക് ആയപ്പോളെയ്ക്കും തിരികെ എത്തി... അപ്പോളാണ്പേടിച്ചു വിറച്ചു ഞങ്ങളെയും കൂടി ഇടയ്ക്ക് ഭയപ്പെടുത്തിയ ആളുടെ ചോദ്യം ..ഇനി എന്നാ നമ്മുടെഅടുത്ത ട്രിപ്പ്‌ ...???