20 February, 2012

മൂലഭദ്രി - ഒരു ഗൂഢഭാഷ

0


മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



"എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം." എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം "ക" കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാ കികീ കു കൂകൃ കെ കേകൈ കൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങ ച - ട
ഛ -ഠജ - ഝ ഞ - ബ
ഡ - ഢത - പ ദ - ധ
ഥ - ഫബ - ഭ മ - ന
യ - ശര - ഷ ല - സ
വ - ഹ ക്ഷ - ള ഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 4 5 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

13 February, 2012

സ്വന്തം വീട്ടിലെ അന്യര്‍

0

നസീര്‍ പാങ്ങോട്

ആസിഫ് കവിതകള്‍

0



ആസിഫ്


ഉല്‍സവം.





ഉല്‍സവം.


ഇതാണ് ഉല്‍സവം


ഈ ബലൂണാണ് ഉല്‍സവം








ഉറുമ്പ്





ഉറുമ്പ്

കട്ടുറുമ്പ് വലിയ രാജാവ്

കൊച്ചുറുമ്പ് കൊച്ചു രാജാവ്

06 February, 2012

എഴുത്തിന്‍റെ ലോകത്തെ പുതു നാമ്പുകള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്‌.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ്‌ .ബ്ലോഗ്‌ എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .

21 January, 2012

ഇന്‍റര്‍നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!

0



ചെന്നൈ: ഇന്‍റര്‍നെറ്റ് ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റോ? അവിശ്വസനീയമെന്ന് തീര്‍ത്തുപറയും മുന്‍പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്‍ അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സൈബര്‍ലോകമേകുന്ന അത്യപൂര്‍വമായ സ്‌നേഹോപഹാരം.

ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച www.allaboutrajini.com എന്ന വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്‍റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്. അതെ www.allaboutrajni.com ലേക്ക് ലോഗ്ഓണ്‍ ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്‍ദേശം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫാക്കൂ എന്നായിരിക്കും. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.

''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്‍റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്. 

20 January, 2012

ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും

1


ഒ.കെ.മുരളീകൃഷ്ണന്‍
 മയക്കുമരുന്നിന് അടിമയാകുന്നതുപോലെയാണോ ഇന്റര്‍നെറ്റ് അടിമത്തം? ഒറ്റയടിക്ക് അല്ലെന്നുപറയാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തലച്ചോറില്‍ രണ്ടും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സമാനതയുണ്ടെന്നതാണ് കാരണം.

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത കുറേപേരുടെ തലച്ചോറ് പഠനവിധേയമാക്കിയ ചൈനീസ് ഗവേഷകരുടേതാണ് നിഗമനം.

ഇന്റര്‍നെറ്റ് അടിമത്തം എന്നത് ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയമാക്കേണ്ട രോഗമായി വൈദ്യശാസ്ത്രം പരിഗണിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഗവേഷകരുടെ കണ്ടെത്തലിന്റെ പ്രാധാന്യം.

ഇന്റര്‍നെറ്റ് നോക്കുന്നത് നിയന്ത്രിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമം പരാജയപ്പെടുന്നു എന്ന് സമ്മതിച്ചവരുടെ തലച്ചോറാണ് പഠനവിധേയമാക്കിയത്. പ്രത്യേക എം. ആര്‍. ഐ. സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ തലച്ചോറിലെ വൈറ്റ് മാറ്ററില്‍ മാറ്റങ്ങള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സിഗ്‌നലുകള്‍വഹിക്കുന്ന തന്തുക്കളാണ് വൈറ്റ് മാറ്ററിലുള്ളത്. നാഡീതന്തുക്കള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുന്നിടങ്ങളില്‍ തടസ്സങ്ങളുണ്ടായതായി പഠനത്തില്‍ മനസ്സിലായി. വികാരങ്ങള്‍, തീരുമാനമെടുക്കല്‍, സംവേദന നിയന്ത്രണം തുടങ്ങിയ മേഖലകളുമായി ബന്ധിക്കുന്നിടത്താണ് വൈകല്യമുണ്ടായത്.

ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വീഡിയോ ഗെയിമിന് അടിമകളായവരിലും സമാനമായ മാറ്റങ്ങള്‍ കണ്ടെത്തി.

ഇന്റര്‍നെറ്റ് അടിമത്തം: ലക്ഷണങ്ങള്‍

സദാസമയം ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള ചിന്ത നിങ്ങള്‍ക്കുണ്ടോ?

കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചാലേ തൃപ്തിവരികയുള്ളൂ എന്നു തോന്നുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ വിഷാദം, ഉന്മേഷക്കുറവ്, അസ്വസ്ഥത ഇവ തോന്നുന്നുണ്ടോ?

ഉദ്ദേശിച്ചതിലധകം സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നുണ്ടോ?

തൊഴില്‍, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ ഈ ശീലം കൊണ്ട് നഷ്ടമായിട്ടുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ കൗണ്‍സിലറോടോ കളവ് പറഞ്ഞിട്ടുണ്ടോ?

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടോ?