19 October, 2011

ഒരു മരം നിറയെ കവിതയാണ്

0

- ജിജോ പാലോട്

ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.


ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..


ഒരു മരം നിറയെ കവിതയാണ്;
മഴമേഘജാലം കനിവായ് നനയ്ക്കേ,
മുളപൊട്ടി മിഴിനീട്ടി വിണ്ണില്‍ നോക്കീ
സൂര്യദര്‍ശനം നേടിയ ശൈശവവും


ഒരു മരം നിറയെ കവിതയാണ്;
മഴ നനഞ്ഞൂ മണ്ണിന്‍ മണമറിഞ്ഞൂ
കാറ്റിന്‍ സുഗന്ധമന്നേറെയുണ്‍ടു,
സൂര്യനൂര്‍ജ്ജം പകര്‍ന്നതും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
കുളിരുമാക്കാറ്റിന്‍റെ താളം പിടി-
ച്ചിലക്കൈകള്‍ തനിയേയിളക്കിയാടി,
ആദ്യ ചുവടുകള്‍ വച്ചൊരു ബാല്യകാലം


ഒരു മരം നിറയെ കവിതയാണ്;
വീശുന്ന കാറ്റിനോടൈക്യം പറ-
ഞ്ഞിളകിയാടുന്ന പച്ചിലക്കൂട്ടങ്ങളിന്‍,
ദലമര്‍മ്മരം പോലും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ നീര്‍ത്തി വളര്‍ന്ന നാളില്‍,
കൂടുകൂട്ടി കിളികള്‍ കൂട്ടുകൂടി,
ഏറെ സ്വപ്നം മെനഞ്ഞ കൌമാരകാലം


ഒരു മരം നിറയെ കവിതയാണ്;
കൂട്ടിലെ പക്ഷികള്‍ മുട്ടയിട്ടു മെല്ലെ
മുട്ടകള്‍ക്കടയിരുന്നൂവിരിഞ്ഞ
ചെറു കിളികള്‍തന്‍ കലപില കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
മൂളുന്ന വണ്ടിന്‍റെ പാട്ടുകേട്ടു
നാണിച്ചു പൂവിതള്‍ കൂമ്പി നില്ക്കും
മധുരോന്മാദമാ യൌവ്വനവും.


ഒരു മരം നിറയെ കവിതയാണ്;
വര്‍ണ്ണാഭമാം മൃദു ദളങ്ങള്‍ തഴുകി
പ്രണയാര്‍ദ്രനായരുകില്‍ മൂളിപ്പറക്കും,
മധുപന്‍റെ പാട്ടും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
പ്രണയപരാഗിതപ്പൂക്കള്‍ കൊഴിഞ്ഞ്
കായ്കളായുള്ളില്‍ പുതുജീവനായ്
വിത്തുകള്‍ പൊട്ടും മാതൃത്വകാലം


ഒരു മരം നിറയെ കവിതയാണ്;
പൂവായ് വിരിഞ്ഞു കൊഴിഞ്ഞു വീണു,
കായായ് വിളഞ്ഞതില്‍ തുടികൊട്ടുമാ,
ജീവന്‍റെ സ്പന്ദനം കവിതയാകാം.


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ ഏറെയും ചാഞ്ഞുണങ്ങി,
വേരു ദ്രവിച്ചു മരമുണങ്ങി;
മരണം മണക്കുന്ന വാര്‍ദ്ധക്യവും


ഒരു മരം നിറയെ കവിതയാണ്;
ഇലകള്‍ക്കൊഴിഞ്ഞും ചില്ലകള്‍ ചാഞ്ഞും
ബലഹീനമായൊരാ വേരുകള്‍ താങ്ങും
മരത്തിന്‍റെ ദീനത കവിതയാകാം...

അന്നത്തെ ട്രെയിന്‍ യാത്ര ..

2


- അജിന്‍ . പാപ്പനംകോട്


കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തിലെക്കുള്ള ഒരു ട്രെയിന്‍ യാത്ര. രാവിലത്തെ കേരള എക്സ് പ്രസില്‍ 2-nd classil ആയിരുന്നു കയറിയത്. ട്രെയിന്‍ പോകുന്ന
ഇരു വശങ്ങളിലും മനോഹരമായ കേരള കാഴ്ചകള്‍ ആയതിനാല്‍ ഡോറില്‍ തന്നെ ഞാന്‍ നിന്നു. Kollam കഴിഞ്ഞപ്പോള്‍ പഴകിയ വസ്ത്രങ്ങള്‍ ഉടുത്ത് ആഹാരം കഴിച്ചിട്ട് 2 ദിവസ്സമായി എന്ന് തോന്നുന്ന ഒരാള്‍ കയ്യില്‍ കുറച്ചു ലോട്ടറി ടിക്കറ്റ്‌ ഉം ആയി എന്റെ അടുക്കലേക്കു വന്നു.

"സാറേ ലോട്ടറി വേണോ നാളത്തെ കേരള" .... അയാളുടെ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ അയാള്ക്ക്ം‌ വേണ്ടി ഒരു ടിക്കറ്റ്‌ എടുത്തു. അതിനു ശേഷം അയാള്‍ അവിടെ ഡോറിനു അടുത്തുള്ള തറയില്‍
എന്തോ വിഷമത്തോടെ ഗാഡമായി ചിന്തിച്ചിരുന്നു.

"എന്താണാവോ അയാളുടെ പ്രശ്നം?" ഞാന്‍ ആലോചിച്ചു നില്ക്കുാന്നതിനിടയില്‍ ഒരു പോലീസ് കാരന്‍ അവിടേക്ക് വന്നു."എത്രയ കളക്ഷന്‍ ? എനിക്കുള്ളത് എടുക്ക്". പോലീസ് കാരന്‍ അയാളോട് ചോദിച്ചു
"പടച്ചോനെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്നവന്‍ " എപ്പോലോക്കെയോ കേട്ടിട്ടുള്ള ആ പ്രയോഗം ഞാനിതാ ഇവിടെ കാണുന്നു.
ആ ലോട്ടറി ക്കാരന്‍ ദയനീയമായി അയാളെ നോക്കി. "സാറേ ഇന്ന് ഒന്നും കിട്ടിയില്ല 3 ടിക്കറ്റ്‌ മാത്രമേ വിറ്റ് ഉള്ളു".
"കള്ളം ..നിന്റെ സഞ്ചി നോക്കെട്ടെടാ" ... ആ പോലീസ് കാരന്‍
അയാളുടെ കയ്യില്‍ നിന്നും സഞ്ചി പിടിച്ചു വാങ്ങി .കുറെ പരിശോധിച്ചു .ഒന്നും കിട്ടിയില്ല, കുറെ ടിക്കറ്റ്‌ അല്ലാതെ."ഹും ദരിദ്രവാസ്സി" ഒന്നും ഇല്ലാതെ വന്നിരിക്കുന്നു.കൊണ്ട് പോടാ..' അയാള്‍ അത് ലോട്ടറി
കാരന്റെക മുഖത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അയാള്‍ വേഗത്തില്‍ ഉള്ളിലേക്ക് നടന്നു പോയി.

കഷ്ടം എനിക്ക് വല്ലാത്ത വിഷമം തോന്നി . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത നിമിഷങ്ങള്‍ .. ചിന്തിച്ചിട്ട് കാര്യമില്ല. ആ Lottery -കാരന്‍ താഴെ വലിച്ചെറിഞ്ഞ ആ ലോട്ടറി സഞ്ചി യും എടുത്തു
നെഞ്ചില്‍ ചേര്ത്ത് പിടിച്ചു കൊണ്ട് എന്തോ ചിന്തിച്ചിരുന്നു.
വണ്ടി അപ്പോള്‍ വര്ക്കോല റെയില്വേ് സ്റ്റേഷന്‍ നു അടുതെത്തി കാണും . എന്റെ ശ്രദ്ധ വീണ്ടും അയാളിലേക്ക് തിരിഞ്ഞു.അപ്പോളാണ് ഞാന്‍ കണ്ടത് .
അതാ അയാള്‍ ശരീരത്തില്‍ എവിടെയോ ഒളിപ്പിച്ചിരുന്ന നോട്ട് കള്‍ എടുത്തു രസിച്ചു എണ്ണുന്നു.
"ഹമ്പട വീരാ !! നല്ല കളക്ഷന്‍ ഉണ്ടല്ലോ?!!" എന്തായാലും ഉള്ളു കൊണ്ട് എനിക്ക് സന്തോഷമായി.
നോട്ട് എണ്ണുന്നുതിനു ഇടയ്ക്കു അയാള്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചു. ഞാനും ചെറുതായി ചിരിച്ചു. അയാള്‍ എണ്ണിതീര്ന്ന ശേഷം എന്നോട് പറഞ്ഞു ,
" മോന്‍ ആശുപത്രിയില്‍ വയ്യാണ്ടായി കിടക്കുവാ.. ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഇന്നലെ തൊട്ടെ പട്ടിണി കിടക്കുവാ , അപ്പോളാ അയാള്ക്ക് ‌ ബ്രാണ്ടി വാങ്ങിക്കാന്‍ അയാളുടെ ഒരു പിരിവു..എന്താ ചെയ്ക.."

മനസ്സില്‍ എന്തൊക്കെയോ കൂടുതല്‍ പൊട്ടി മുളക്കും പോലെ എനിക്ക് തോന്നി.ആ മകന്‍ കഴിഞ്ഞ ജന്മത്തില്‍ എന്തോ പുണ്യം ചെയ്തിട്ടുണ്ട് മക്കള്ക്ക് വേണ്ടി കഷ്ടപ്പെടുന്ന നല്ലവരായ മാതാപിതാക്കള്ക്ക് വേണ്ടി ഈ അനുഭവ കഥ ഞാന്‍ സമര്പ്പി ക്കുന്നു.

ഒരു അനുഭവം..

1

- അജിന്‍ പാപ്പനംകോട്



രാജേഷ്‌ ചേട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍ ....എന്നെ ഈ ജോബിലേക്ക് കൈ പിടിച്ചു കയറ്റിയ ആള്‍ ആയിരുന്നു രാജേഷ്‌ ചേട്ടന്‍ . എന്റെ സീനിയര്‍ ആയി പുള്ളി വര്‍ക്ക്‌ ചെയ്യുകയായിരുന്നു അപ്പോള്‍ .

ഒരു ദിവസം ഞാനും രാജേഷ്‌ ചേട്ടനും മീറ്റിംഗ് കഴിഞ്ഞു തൃശ്ശൂരില്‍ നിന്നും വെളുപ്പിന് 4.30 നു തിരുവനന്തപുരത്ത് എത്തി ബൈക്കും എടുത്തു ഞങ്ങള്‍ വീട്ടിലേക്കു വരിക ആയിരുന്നു. സെക്രട്ടേറിയറ്റ് നു മുന്നില്‍ എത്തിയപ്പോള്‍, ആണ് ഞങ്ങള്‍ അത് കണ്ടത് . ഒരമ്മുമ്മ തലയില്‍ വട്ടിയും ചുമന്നു , കയ്യില്‍ വടിയും ഊന്നി റോഡില്‍ കൂടി നടന്നു നീങ്ങുന്നു.
"ഇതല്ലേ ഏഷ്യാനെറ്റ്‌ ഇല് കാണിച്ച ആ പ്രോഗ്രമ്മിലെ അമ്മൂമ്മ. അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌ ഏഷ്യാനെറ്റില്‍ തലേ ദിവസത്തെ "കൌതുക കാഴ്ചകളില്‍" കണ്ടത് , രാവിലെ എന്നും ആരും തുണയില്ലാതെ 80വയസ്സിനു മേലുള്ള 'നാണി' അമ്മുമ്മ രാവിലെ വെറ്റ വില്‍ക്കനായും, സാധനങ്ങള്‍ വില്‍ക്കനായും പേരൂര്‍ക്കട മുതല്‍ പാളയം ചന്ത വരെ കാല്‍ നടയായി നടക്കുന്നു.

അവരല്ലേ ഇത്? രാജേഷ്‌ ചേട്ടന്‍ എന്നോട്ചോദിച്ചു . അതെ ഞങ്ങള്‍ കണ്ട 'നാണി ' അമ്മുമ്മ തന്നെ. അവരുടെ നടത്തവും , വാര്‍ധക്യ കാലത്തെ ഏകാന്തതയും ഞങ്ങളെ വിഷമിപ്പിച്ചു.

കുറെ ദൂരം ബൈക്ക് ഓടിച്ച ശേഷം രാജേഷ്‌ ചേട്ടന്‍ പറഞ്ഞു . എടാ അജിനെ നമുക്കവര്‍ക്ക് വല്ലതും കൊടുക്കാം , നിന്റെ കയ്യില്‍ ഉള്ളതെട് ..

''ഇനി തിരിച്ചു പോണോ?'' ഞാന്‍ ചോദിച്ചു .

ഉം.. നീ ഉള്ളതെട് അവരുടെ നടത്തം കണ്ടിട്ട് സഹിക്കുന്നില്ല.ഞാന്‍ പോക്ക്കറ്റില്‍ നിന്നും 50 രൂപ എടുത്തു രാജേഷേട്ടന്റെ കയ്യില്‍ കൊടുത്തു.
പിന്നെ ഞങ്ങള്‍ സ്പീഡില്‍ വണ്ടി തിരിച്ചു വിട്ടു.കുറെ ചെന്നപ്പോള്‍ പാളയം മാര്‍ക്കറ്റ്‌ ലാക്കാക്കി പുലര്‍ വെളിച്ചത്തില്‍ , അല്ലെങ്കില്‍ വഴിവിളക്കിന്റെ വെളിച്ചത്തില്‍ സ്പീഡില്‍ നടക്കുന്ന 'നാണി' അമ്മൂമ്മയെ ഞങ്ങള്‍ കണ്ടുരാജേഷ്‌ ചേട്ടന്‍ അവരുടെ മുന്നില്‍ ചെന്ന് sudden ബ്രേക്ക്‌ ഇട്ടു . but‌ അത് 'ഇന്‍ ഹരിഹര്‍ നഗര്‍' സിനിമയില്‍ 'ജഗദീഷ്'' ചെന്ന് 'ഫിലോമിന' യുടെ മുന്നില്‍ sudden ബ്രേക്ക്‌ ഇട്ടു ബൈക്ക് നിര്‍ത്തിയ പോലെ ആയിപ്പോയി.

ഞങ്ങള്‍ വീണില്ല എന്നെ ഉള്ളു. ഞങ്ങള്‍ ഭയന്നതിനെക്കാള്‍ കൂടുതല്‍ അവര്‍ ഭയന്നു. എങ്കിലും ഞങ്ങള്‍ ഒരുവിധം ബൈക്ക് ഞങ്ങളുടെ കയ്യും കാലും ഒക്കെ ഉപയോഗിച്ച് മറിയാതെ ഞങ്ങള്‍ സംരക്ഷിച്ചു. വീഴാത്ത സന്തോഷത്തില്‍ രാജേഷ്‌
ചേട്ടന്‍ അവരെ നോക്കി ചിരിച്ചു.

ഇതിനിടക്ക്‌ അവരില്‍ നിന്നും ഒരു നിലവിളിയുണ്ടായി but‌ ബൈക്കില്‍ circus കാണിച്ചു കൊണ്ടിരുന്നതിനാല്‍ ഞങ്ങള്‍ അത് കേട്ടില്ല.

"സമയം കളയാതെ പൈസ കൊടുക്ക്‌ "
ഞാന്‍ പറഞ്ഞു. രാജേഷ്‌ ചേട്ടന്‍ പോക്കറ്റില്‍ നിന്നും ന്റെ ഒരു 100 രൂപ നോട്ടുഎടുത്തു അവര്‍ക്ക് നേരെ നീട്ടി."ഇതാ അമ്മൂമ്മേ "....
""പ്‌ഫ പട്ടി തെണ്ടി മക്കളെ, 80 വയസ്സുള്ള കിളവികളെ പോലും നീയൊക്കെ വെറുതെ വിടില്ല അല്ലെടാ.....
ഇത് പറഞ്ഞു കയ്യിലുള്ള മുട്ടന്‍ വടി ഉപയോഗിച്ച് രാജേഷ്‌ ചേട്ടന്റെ തലക്കിട്ടു നല്ല പോലെ ഒരു അടി കൊടുത്തു .

അടുത്ത അടി വീഴും മുന്‍പേ രാജേഷ്‌ ചേട്ടന്‍ വണ്ടി വളച്ചെടുത്തു അതിനാല്‍ അടി എന്ടെ പിടലിക്ക് വീണു. "സമാധാനമായി" .... ഞാന്‍ വേദനയോടെ പറഞ്ഞു..

അവര്‍ പിന്നെ ഉറക്കെ ബഹളം വക്കുന്നത് കണ്ടു
ഇരുളിലൂടെ ആരൊക്കെയോ ഓടി വരുന്നു.

"വേഗം വണ്ടി വിട് ചേട്ടാ.. " ഞാന്‍ വിളിച്ചു കൂവി.
ഒരിക്കലുമില്ലാതെ സ്പീഡില്‍ അന്ന് രാജേഷ്‌ ചേട്ടന്‍ വണ്ടി ഓടിച്ചു..

ഓടിക്കുന്നതിനിടയില്‍ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു , ""ഹും, കിഴവിയുടെ അഹങ്കാരം കണ്ടില്ലേ ഐശ്വര്യറായ് ആണെന്നാ വിചാരം ....""
പക്ഷെ അപ്പോള്‍ മറ്റൊരു ചിന്തയാണ് എന്നില്‍ ജനിച്ചത്‌.
"കൊള്ളാം,.. ഈ അവസ്ഥയിലും അവര്‍ അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുന്നു.
...."നാളയുടെ വഴികാട്ടി .

18 October, 2011

മതവും മനുഷ്യനും...

1

മുഹമ്മദ്‌ സാദിര്ഷ അബുദാബി മതങ്ങള്‍ മനുഷ്യവര്‍ഗ്ഗമാകുന്ന തോട്ടത്തിലെ പുഷ്പങ്ങളെപ്പോലെയാണ്. തോട്ടത്തിലെ പുഷ്പങ്ങള്‍തുല്യമല്ലാത്തതു
പോലെ മതങ്ങളും വൈവിദ്ധ്യമാര്‍ന്നവയാണ് . റോസാ പുഷ്പത്തിന്റെ ഗന്ധമല്ല മുല്ലയുടേത്. താമരയുടെ സൗന്ദര്യമല്ല ആമ്പലിനുള്ളത്. അതുപോലെ ഓരോ മതത്തിനും അതിന്റേതായ തനിമയുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിദ്ധ്യങ്ങള്‍കണ്ടേക്കാം പക്ഷെ എല്ലാം അടിസ്ഥാനപരമായി ദൈവത്തിന്റെ പിതൃത്വത്തിലും മാതൃത്വത്തിലും മനുഷ്യരുടെ സാഹോദര്യത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു എന്ന് എല്ലാമതങ്ങളും പഠിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രകാശനമാണ് സൃഷ്ടി. ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടി മനുഷ്യനാണ്. അവിടുന്ന് മനുഷ്യരെ അളവില്ലാത്ത വിധം സ്‌നേഹിക്കുകയും തന്റെ സൗഭാഗ്യത്തില്‍ പങ്കുകാരാക്കുകയും ചെയ്യുന്നു. അതുപോലെ ദൈവത്തിന്റെ മക്കളായ മനുഷ്യരും പരസ്പരം സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്കായി സ്വയം ദാനം നല്‍കുകയും ചെയ്യണം

അനന്തപുരിയിലെ സ്വര്‍ണത്തിളക്കം .......

0



(മുഹമ്മദ്‌ സാടിര്‍ഷ അബുദാബി )

വാര്‍ത്തകളുടെ പിറകെ പായുന്ന മലയാളി .വളരെ അത്ഭുതതോട് കൂടിയാണ് .പദ്മനാഭ സ്വാമി ക്ഷേത്രം നിധി കുംഭാരത്തിന്റെ വാര്‍ത്ത ശ്രവിച്ചത്  .എന്തിനെയും അത്ഭുതത്തോടെ നോക്കി കാണുന്ന ലോക സമൂഹം ഞെട്ടിയ ഒരു സംഭവമായിരുന്നു അത് .ലോക സമൂഹത്തിന്റെ ശ്രതമുഴുവാന്‍  നമ്മുടെ കൊച്ചു തലസ്ഥാന നഗരിയെ വട്ടം ചുറ്റി നിന്നു . തലസ്ഥാന നഗരിയില്‍ ശ്രീ പധ്മാനാഭാസ്വമി ഇത്രയതികം നിധി കാത്തു സൂക്ഷിക്കുകയായിരുന്നു എന്നുവേണം പറയാന്‍ ..നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരം   രാജകീയമായ പ്രൌടിക്ക് ചരിത്ര സാക്ഷയം വഹിച്ചു. നന്മയുടെ വിശ്വാസത്തിന്റെ നിലനില്‍ക്കുന്ന പ്രധീകമായി അത് മാറി .കോടികള്‍ വിലമതിക്കുന്ന സോത്തു കണ്ടു കിട്ടിയപ്പോള്‍ അത് എങ്ങനെ സംരക്ഷിക്കാം എന്നാ ചിന്തയിലാണ് കേരള സര്‍ക്കാരും ക്ഷേത്രവുമായി ബെന്തപെട്ടവരും ഇത്രയതികം സോത്തിനെ എങ്ങനെ ഭാവിയില്‍ വിനിയോഗിക്കാം   എന്നാണ് ഇപ്പോള്‍ പൊതു സമൂഹം ചിന്തിക്കുന്നത് ക്ഷേത്രത്തില്‍ തന്നെ സുരക്ഷ ഏര്‍പെടുത്തി അതവിടെ തന്നെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം .120 കോടി ജനസന്ഘ്യ  ഉള്ള ഭാരതത്തില്‍ താഴെകിടയിലുള്ള ഇന്നും സമൂഹത്തിന്റെ മുഗ്യ ധാരയില്‍ എത്താന്‍ കഴിയാത്ത ഒരു സമൂഹം ഉണ്ടിവിടെ .ദാര്ദ്രയം കൊണ്ടും രോഗം കൊണ്ടും വീര്‍പ്പുമുട്ടുന്നവര്‍ .ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുതിമുട്ടുന്നവര്‍ .ഭാരതത്തില്‍ ഒരാളെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ഈ സമ്പത്ത് കാലാകാലം സുരക്ഷ കൊടുത്തു അവിടെ സൂക്ഷിക്കുന്നതില്‍ യാതൊരു അര്‍ദ്ധവുമില്ല അത്തരം വാദം  നടത്തുന്നവരെ തള്ളിപറയാനെ   നിര്‍വഹാമുല്ല് .ഭാരതത്തില്‍ വികസനപരമായ കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം .ഈ സമ്പത്ത് കേരള സര്‍ക്കാര്‍ വിനിയോകിക്കണം എന്നാണ് പൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് അതാണ്‌ സത്യം .രാജ ഭരണം നിലന്നിന്നിരുന്ന കാലത്ത് സോരുകൂട്ടിയ അല്ലെങ്കില്‍ ശ്രീ പധ്മാനഭാണ് കാണിക്കയായി സംര്പിക്കപെട്ട അമൂല്യമായ ഈ സമ്പത്ത് പൊതു ജന നന്മക്കായി വിനിയോകിക്കുന്നതില്‍ ഒരു ദൈവത്തിനും ഇഷ്ട്ടകേട്‌ ഉണ്ടാവില്ല ഇത്രയതികം സോത്തു അവിടെ ഉണ്ടെന്നു പുറം ലോകം അറിഞ്ഞ സ്ഥിതിക്ക് സമീപഭാവിയില്‍ ദുഖകരംമായ   അനുഭവങ്ങള്‍ വന്നു ചേരാം അത് ഒഴുവാക്കാന്‍ വേണ്ടി പൊതു നന്മക്കായി രാജ്യ അഭിവൃത്തിക്കായി നീതിന്യായ വ്യവസ്ഥയുടെ  ഇടപെടലോടെ ഇത് വിനിയോകിക്കുകയാണ് വേണ്ടത് മതവികാരങ്ങളെ വ്രണപെടുത്തുന്ന  ഒരു നീക്കവും അത്തരം ഒരു നിലപ്പാട് എടുത്താല്‍ ആര്‍ക്കും ചൂണ്ടികാണിക്കാന്‍ കഴിയില്ല ആദ്യ പടിയെന്ന നിലയില്‍ ചരിത്ര വിദ്യാര്തികള്‍ക്കും പൊതു സമൂഹത്തിനും ചരിത്രത്തിന്റെ ഈ ശേഷിപ്പ് കാണാനുള്ള ഒരു അവസരം വേണ്ടപെട്ടവര്‍ ചെയ്യേണ്ടതുണ്ട് ,ഭക്ഷണം മുന്നിലുണ്ടായിട്ടു പട്ടിണി കിടക്കേണ്ട ഒരു സാഹചര്യം നമുക്ക് ഉണ്ടാകാതിരിക്കട്ടെ .ജന നന്മ ആഗ്രഹിക്കുന്ന ഒരു ദൈവവവും അതിനെതിരല്ല.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് .

    

14 October, 2011

വെളുത്ത സുന്ദരി

0

സമ്പാദനം: എഡിറ്റര്‍
ആറ്റിങ്ങല്‍: പറന്നെത്തിയ വെളുമ്പന്‍ കാക്ക പൂവണത്തുംമൂടിനു കൌതുകക്കാഴ്ചയായി. ഒരു രാത്രിനീണ്ട ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ വാസത്തിനൊടുവില്‍ സുന്ദരിക്കാക്ക തിരുവനന്തപുരം മൃഗശാലയിലേക്കു യാത്രയായി.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിനു സമീപം പൂവണത്തുംമൂട് ഓട്ടോ സ്റ്റാന്‍ഡിലാണു മറ്റു കാക്കകളുടെ കൊത്തേറ്റ് ഈ സുന്ദരി തളര്‍ന്നുവീണത്. വെളുത്ത പക്ഷിയെ ഡ്രൈവര്‍മാര്‍ മറ്റു കാക്കകളില്‍ നിന്നു രക്ഷിച്ചെടുത്തപ്പോഴാണ് ഇതുമൊരു കാക്കയാണെന്നു തിരിച്ചറിഞ്ഞത്.
പക്ഷേ കാക്കക്കറുപ്പിന്റെ നിറം ലവലേശമില്ല. തൂവെള്ള തൂവലുകള്‍; കൊക്കുകള്‍ പോലും വെള്ള. ആദ്യമൊക്കെ പിണങ്ങിയെങ്കിലും പിന്നീടു സൌഹൃദത്തിലായി. വെള്ളവും പഴവുമൊക്കെ അകത്താക്കുകയും ചെയ്തു.
വെളുത്ത കാക്കയെ ലഭിച്ച വിവരം മൃഗശാലാ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മ്യൂസിയം അധികൃതര്‍ സ്ഥലത്തെത്തി കാക്കയുമായി മടങ്ങി.
Courtesy Manorama Online

കന്യാകുമാരി യത്ര

0

-അജിത് പാലോട്