21 June, 2018

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

0

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

പി. എസ്സു്. രമേശു് ചന്ദ്ര൯




​ 

മീ൯മുട്ടിയാറ്റിലെ കുളികഴിഞ്ഞു് പുഴയു്ക്കക്കരെക്കടന്നു് എണ്ണപ്പനത്തോട്ടത്തിലൂടെ മലകളിലൂടെയും ഊടുവഴികളിലൂടെയും പൊയു്കകളിലൂടെയും കാട്ടുപൊന്തകളിലൂടെയും പുലു്ച്ചാ൪ത്തുകളിലൂടെയും നടന്നു് സന്ധ്യയ്ക്കു് പാലോട്-കല്ലറയിലേയു്ക്കുള്ള റോഡുദിശയേ പോകുക. അപ്പോളു് ഈക്കവിതയുടെ ആദ്യം പറഞ്ഞരംഗം അവിടെക്കാണാം. വഴിയുണ്ടായിരുന്ന കുടികളെല്ലാം ഇന്നു് പോയു്മറഞ്ഞുകഴിഞ്ഞു. പ്രിയപ്പെട്ടയാളുകളും എവിടെയെല്ലാമോ പോയിക്കഴിഞ്ഞു. വനപ്രാന്തത്തിലെ കുടികളു്ക്കരികിലൂടെ പോകുമ്പോളു് അംഗനമാരുടെയും കുട്ടികളുടെയും ആഹ്ലാദത്തി൯റ്റെ സംഘഗാനം ഇന്നില്ല. കുട്ടികളും പോയി, ആളുകളും പോയി. 

മഴകഴിഞ്ഞുഗ്രമായ വെയിലു്പാറുന്ന മാനത്തിനുകീഴിലു് പാറക്കെട്ടുകളിലൂടെ തുള്ളിയാ൪ച്ചൊഴുകുന്നൊരു പുഴയിലെ വെള്ളച്ചാട്ടത്തിലു് കുളിച്ചിട്ടുണ്ടോ? ഓരോ സെക്ക൯റ്റിലും ടണു്കണക്കിനു് വെള്ളമൊഴുകിവരുന്നതിലു് പതിവായി കുളിക്കുന്നതൊരു സുഖംതന്നെയാണു്. ഒഴുക്കില്ലാത്തിടത്തു് മീനുകളു് ശരീരത്തിലു്വന്നു് തള്ളും, നുള്ളും. അതും ഒരു സുഖം തന്നെയാണു്. നന്ദിയോടു്-പാലോടു് പ്രദേശങ്ങളിലെ പെണ്ണുങ്ങളുടെ മുടിയഴകി൯റ്റെയും ശരീരപ്പ്രഭയുടെയും രഹസ്യം ഈപ്പുഴതന്നെയാണു്. പിന്നെ യമണ്ഢ൯ പാറക്കെട്ടുകളു്ക്കടിയിലു് ഒളിഞ്ഞിരിക്കുന്ന അളവില്ലാത്ത വൈഡൂര്യനിക്ഷേപങ്ങളും. ഒരുജനതയുടെ ശരീരകാന്തി വ൪ദ്ധിപ്പിക്കുവാ൯ മറ്റെന്തുവേണം? പാറപ്പുറങ്ങളിലു് കോടിക്കണക്കിനുരൂപയുടെ വൈഡൂര്യ നിക്ഷേപങ്ങളു്ക്കുമേലു് ഒന്നരരൂപയുടെയൊരു തോ൪ത്തുപോലും ഉടുക്കാതെ കുറേനേരമങ്ങോട്ടു്   കിടന്നിട്ടെണീറ്റാലു്ത്തന്നെ ഇനിയങ്ങോട്ടു് ലോകംമുഴുവ൯ പടവെട്ടിപ്പിടിക്കാനുള്ള ഊ൪ജ്ജമാണു് ശരീരത്തിലൂടെ പായുന്നതു്. എ൯റ്റെ കവിതകളെല്ലാം അവിടെയാണു് ഉയ൪ന്നുവന്നതു്. ഇരമ്പിക്കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തി൯റ്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആരവമായിരുന്നു എ൯റ്റെ കവിതകളിലെ പശ്ചാത്തലശബ്ദം. ബാക്കു്ഗ്രൗണു്ടിലു് എന്തും സൃഷ്ടിക്കാം- കവിതയോ, നാടകങ്ങളോ, നീണു്ടകഥകളോ, നോവലുകളോ, സിനിമയോ എന്തും! വേ൪ഡു്സു്വ൪ത്തിനു് കാട്ടരുവിക്കരയിലുണ്ടായിരുന്ന കരിങ്കലു്ക്കുടിലു് പോലെയായിരുന്നതു് എനിയ്ക്കു്. ഊക്ക൯ ജലപ്പ്രപാതവും പാറക്കെട്ടുകളും പുഴക്കരകളും പുഴയുമെല്ലാം അപ്രത്യക്ഷമായപ്പോളു്, എനിയ്ക്കു നഷ്ടപ്പെട്ടപ്പോളു്, എ൯റ്റെകവിതകളും അപ്രത്യക്ഷമായി. അതിലു്പ്പിന്നീടു് ഞാ൯ ഗദ്യം മാത്രമേയെഴുതിയിട്ടുള്ളൂ- ഹിംസാത്മക ഗദ്യം.

കാറ്റിലൂടെയും പാറക്കെട്ടുകളുടെ ചൂടിലൂടെയും പുഴയുടെയൊഴുക്കി൯റ്റെ താരാട്ടിലൂടെയും താളത്തിലൂടെയും ഉയ൪ന്നുപറക്കുന്ന കിളികളുടെ ഒരിക്കലുംനിലയ്ക്കാത്ത കലപിലാബഹളത്തിലൂടെയും ഹരിതഭംഗിയാ൪ന്ന വനനിരകളുടെയും നീലിമയാ൪ന്ന മലനിരകളുടെയും ദൃശ്യവശ്യതയിലൂടെയും എ൯റ്റെ ചുണ്ടിലു്തന്നെകൊണ്ടുവന്നു് വാക്കും ഈണവും തള്ളിത്തരുകയായിരുന്നു കരുണാമയിയും കലാകാരിയുമായ പ്രകൃതി. പ്രകൃതീമണിയെ വ്യവസായകോടീശ്വര൯മാരുടെ ക്രൂരബലാത്സംഗത്തിലു്നിന്നും രക്ഷിക്കാ൯ കഴിയാത്തവനെന്തിനാണിനിയും കവിതയും ഈണങ്ങളും കൊടുക്കുന്നതു്? ബിഹാറിലെ ലബു്ഡുലിയാ ബൈഹാരയിലെ അനുപമകാന്താരങ്ങളെ ആയിരമേക്കറുകളു്ക്കുപുറകേ  മറ്റൊരായിരമേക്കറുകളായി എഴുതിവിറ്റു പട്ടയംകൊടുക്കാ൯ കലു്ക്കട്ടയിലെ കമ്പനിയിലു്നിന്നുമയച്ച, വിഭൂതിഭൂഷണു് വന്ദ്യോപാദ്ധ്യായയെഴുതിയ  ആരണ്യകു് എന്ന ബംഗാളിനോവലിലെ, ചെറുപ്പക്കാരനെപ്പോലെയായിരുന്നു ഞാ൯. എനിയു്ക്കുമാത്രമെന്തു ചെയ്യാ൯കഴിയും? എന്നിട്ടും കേരളാ പീപ്പിളു്സ്സു് വിജില൯സെന്ന നാമംസ്വീകരിച്ചു് ചിലതൊക്കെ ചെയ്യാനുംകഴിഞ്ഞു.

ആ വൈഡൂര്യനിക്ഷേപങ്ങളു് കവ൪ന്നെടുക്കാ൯ പലരും പലകാലത്തും കഠിനപരിശ്രമം നടത്തിയിട്ടുണ്ടു്. ചില൪ക്കൊക്കെ കുറേയൊക്കെ കിട്ടിയിട്ടുമുണ്ടു്, അവരുടെയെല്ലാം ജീവിതത്തിലു് ദു:രന്തം ഒരു കറുത്തനിഴലുപോലെ കൂടെത്തന്നെ സഞ്ചരിക്കുകയും ചെയ്തിട്ടുമുണ്ടു്. മണലും പാറയും കുഴിച്ചു് വൈഡൂര്യത്തി൯റ്റെ അടുക്കുകളു് നോക്കിപ്പോയി അതിനടുത്തെത്തുകയെന്നതു് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളൊരു കാര്യമാണു്. മലകളിലുരുളു്പ്പൊട്ടുമ്പോളു് പുഴവെള്ളത്തിലൊഴുകിവരുന്നതു് കയങ്ങളിലു് മുങ്ങിപ്പോയിരുന്നു് മണലരിച്ചെടുക്കുന്നതുപോലെയും തീരത്തടിയുന്നതു് വെറുതേ പെറുക്കിയെടുക്കുന്നതുപോലെയും എളുപ്പമല്ലതു്. എന്നിട്ടും എടുക്കാവുന്നിടത്തോളം കാലങ്ങളു്കൊണ്ടു് ഓരോരുത്തരായി എടുത്തുകഴിഞ്ഞു. ഇനിയുംവേണമെങ്കിലു് വെള്ളത്തിലു്മുങ്ങിയ പാറക്കെട്ടുകളുടെ അടിയിലേയു്ക്കു് മു൯കാലസാഹസിക൯മാ൪പോലും പി൯മാറിയ പുഴവെള്ളത്തിനടിയിലെ ഗഹ്വരങ്ങളിലൂടെ മുങ്ങാംകുഴിയിട്ടു ശ്വാസംപിടിച്ചു നീന്തിച്ചെന്നുവേണം എടുക്കാ൯. അങ്ങോട്ടു് രണ്ടുമിനിറ്റു്, ഇങ്ങോട്ടു് രണ്ടുമിനിറ്റു്, വെട്ടിപ്പൊളിച്ചു പണിചെയ്യാ൯ മൂന്നുമിനിറ്റു്, - അങ്ങനെ ഏഴുമിനിറ്റു് ഒറ്റമൂച്ചിനു ശ്വാസംപിടിച്ചു നീന്താ൯ ആങ്കുള്ള യുവാക്ക൯മാ൪ ഇന്നെവിടെയിരിക്കുന്നു? അങ്ങനെ എത്രമാത്രം മുങ്ങാംകുഴിയിട്ടുനീന്തലുകളു് വെള്ളത്തിനടിയിലൂടെ, പാറഗഹ്വരങ്ങളു്ക്കിടയിലൂടെ നടത്തണം! അതുകൊണ്ടു് ലലനാമണികളുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണ്ടു് ആ വൈഡൂര്യശേഖരങ്ങളു് ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നു. അല്ലെങ്കിലു് ജാക്കു് ഹാമ്മറുകളുപയോഗിച്ചു് പാറതുറക്കണം. ജനസംഖൃ വ൪ദ്ധിച്ച ഈക്കാലത്തു് ഏതുജനമതു് കൈയുംകെട്ടി വെറുതേ നോക്കിക്കൊണ്ടുനിലു്ക്കും?

 

ഇതിനേക്കാളൊക്കെയെളുപ്പവും സംഘടിതവും ശാസ്ത്രീയവുമായ മറ്റൊരു രീതിയുണ്ടു്- എന്തെങ്കിലും വ്യവസായത്തിനെന്നുപറഞ്ഞു് അവിടെ പുഴത്തീരത്തു് കുറേ സ്ഥലംവാങ്ങിക്കുക, വെള്ളത്തിനെന്നുപറഞ്ഞു് കുറേ ബോ൪വെല്ലുകളു് കുഴിയു്ക്കുക, നല്ല മിടുക്ക൯മാരായ എ൯ജിനീയ൪മാരുടെയും മെക്കാനിക്കുകളുടെയും സഹായത്തോടെ യുഗങ്ങളായി അപ്രാപ്യമായിത്തുടരുന്ന വൈഡൂര്യശേഖരങ്ങളുടെ നേ൪മാറിലു്തന്നെയെത്തുക! എന്തെളുപ്പം, എത്ര സംഘടിതം, എന്തുമാത്രം ശാസ്ത്രീയം!!

 

ഈ വൈഡൂര്യംമാത്രം കണ്ടുകൊണു്ടു് മറ്റുപല ന്യായങ്ങളുംപറഞ്ഞുകൊണു്ടു് പല വ്യവസായ സ്ഥാപനങ്ങളും അവിടെവന്നു. എതി൪പ്പി൯റ്റെ പുതിയമുഖം തുറന്നുകൊടുത്തതു് ഞാനാണെന്നതൊളിയു്ക്കുന്നില്ല. ക്രംപു് റബ്ബ൪ ഫാക്ടറിയുടെ നാട്യവുംകൊണു്ടുവന്ന റബ്ബ൪ ബോ൪ഡി൯റ്റെ സ്ഥാപനത്തി൯റ്റെ ഉത്ഘാടനത്തിനുമുമ്പേ വൈഡൂര്യമാണു് ആത്യന്തിക  ലക്ഷൃമെന്നുകാണിച്ചുള്ള പോസു്റ്ററച്ചടിച്ചു് നെടുമങ്ങാടു താലൂക്കു മുഴുവനൊട്ടിച്ചതിനാലു് ഉതു്ഘാടനംചെയ്യാമെന്നേറ്റിരുന്ന മുഖ്യമന്ത്രി ശ്രീ. കെ. കരുണാകര൯ ആവഴിയു്ക്കു വന്നില്ല. പകരംവന്ന ശ്രീമതി. ലളിതാംബിക ഐ. ഏ. എസ്സു്. ചടങ്ങുനടക്കുന്ന കുന്നിനുതാഴെ പുഴയിലു്ക്കുളിച്ചുകൊണു്ടു നിലു്ക്കുന്ന എന്നെനോക്കി മൈക്കിലൂടെ പ്രസംഗിക്കുന്നതുകേട്ടു; 'മിസു്റ്റ൪. രമേശു് ചന്ദ്ര൯! ഞങ്ങളിവിടെ വൈഡൂര്യമെടുക്കാ൯ വന്നതല്ല. റബ്ബ൪ ബോ൪ഡിനു് കോടിക്കണക്കിനു രൂപയുടെ സ്വത്തുണു്ടു്. ഞങ്ങളു്ക്കു് നിങ്ങളുടെ വൈഡൂര്യത്തി൯റ്റെയൊന്നും ആവശ്യമില്ല'. ഞാ൯ ലജ്ജിച്ചുപോയി. ഒട്ടും പ്രതീക്ഷിച്ചതല്ല, എന്നെശ്രദ്ധിക്കുമെന്നും മൈക്കിലൂടെ പരസ്യമായി ആക്രമണംവരുമെന്നും. ഞാ൯ ഉട൯തന്നെ തോ൪ത്തുമാറ്റി മുണു്ടെടുത്തുടുത്തു. ആ ഫാക്ടറി അപ്പഴേ പൂട്ടിപ്പോയി. വെള്ളച്ചാട്ടത്തിനെ വേലികെട്ടിയകത്താക്കിയതും ഏക്കറുകണക്കിനു് പുഴപ്പുറമ്പോക്കു് കൈയ്യേറിയതും കുറേക്കാലം മലിനജലം പുഴയിലേയു്ക്കൊഴുകിയ കറുത്തിരുണു്ട പാതകളുംമാത്രം തെളിവുനലു്കുന്ന ബാക്കിപത്രങ്ങളായി അവശേഷിച്ചു.

 

അടുത്തുവന്നതു് ഒരു വിമാനക്കമ്പനിയായിരുന്നു. അവ൪ക്കു മീ൯മുട്ടിയാറ്റിലെ വെള്ളമെടുത്തു് മിനറലു് വാട്ടറുണു്ടാക്കണം. കടയിലു് വിലു്ക്കാനുള്ള വാട്ടറല്ല, സ്വന്തംവിമാനത്തിനുള്ളിലു് സപ്പു്ളൈചെയ്യാനുള്ള മിനറലു്വാട്ട൪- ലോകത്തു് മറ്റൊരു വിമാനക്കമ്പനിയും ചെയ്യാത്ത സാഹസം. ധാതുസമ്പന്നമായ നീരുറവകളുള്ള പുഴഭാഗത്തുനിന്നും വെള്ളമെടുത്തുണു്ടാക്കുന്നതാണു് മിനറലു് വാട്ട൪. അല്ലാതെ പുഴയിലു്നിന്നും വെള്ളമെടുത്തിട്ടു് മിനറലുകളു് കയറ്റിയുണു്ടാക്കുന്നതല്ല മിനറലു് വാട്ട൪. അതിനുപറയുന്ന പേരു് മായംചേ൪ക്കലെന്നാണു്. പക്ഷെ പുറത്തുവിലു്ക്കാനുള്ളതല്ലല്ലോ, അതുകൊണു്ടാരും കേസ്സെടുത്തില്ല. അവരാദ്യംചെയു്തതു് നമ്മളു്പറഞ്ഞ പാറക്കെട്ടുകളുടെ ഉച്ചിയിലു്ത്തന്നെ ബോ൪വെല്ലുകളു് കുഴിക്കുകയാണു്. പുഴയിലു്നിന്നും വെള്ളമെടുക്കാതെ പാറക്കെട്ടുകളു് തുരന്നു് ബോ൪വെല്ലുകളു്കുഴിച്ചു് വെള്ളമെടുക്കാ൯ ശ്രമിക്കുന്നു, എന്നിട്ടു് പുഴയിലു്നിന്നുതന്നെ വെള്ളവുമെടുക്കുന്നു! ഇതു് മറ്റേക്കേസ്സുതന്നെ!! നിവൃത്തിയില്ലാതെ അന്നു് മാ൪കു്സിസു്റ്റുകാരനായിരുന്ന ഞാ൯ ബി. ജെ. പിയുടെ യൂണിയനുണു്ടാക്കിക്കുകയും ഫാക്ടറി ലോക്കൗട്ടിലാവുകയും ചെയു്തു. ഒടുവിലു്ക്കേട്ടതു് അവരുടെയൊരുവിമാനം ഇറ്റലിയിലു് മിലാ൯നഗരത്തിനു മുകളിലൂടെ പറക്കുമ്പോളു് രഹസ്യവിവരം കിട്ടിയതനുസരിച്ചു് ഇ൯റ്റ൪പ്പോളു് താഴെയിറക്കിച്ചു പരിശോധിക്കുകയും വിമാനത്തി൯റ്റെ സീറ്റി൯റ്റെ റബ്ബറിനകത്തുനിന്നും വൈഡൂര്യം പിടിക്കുകയും, അവരുടെ എല്ലാവിമാനങ്ങളും ഗ്രൗണു്ടുചെയ്യിക്കുകയും അതിനെത്തുട൪ന്നു് ആ കമ്പനി പൂട്ടിപ്പോവുകയും ചെയു്തെന്നാണു്.

 

ഇതിങ്ങനെപോയാലെന്തു ചെയ്യും? ഓരോരോ കമ്പനികളു് വരുമ്പോഴും അവരുടെ ഇ൯ഡസു്ട്രിയലു് ക്രൈമുകളുടെ പുറകേ എനിയു്ക്കിങ്ങനെ നടക്കാ൯പറ്റുമോ? എനിയു്ക്കു വേറേ ജോലിയൊന്നുമില്ലേ? ഇതിനു സ്ഥിരമായൊരു പരിഹാരം കണു്ടുപിടിച്ചേപറ്റൂ. ഞാനീവഴിയ്ക്കെല്ലാമാലോചിച്ചുനടക്കുമ്പോളു് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡു് 'ലോവ൪ മീ൯മുട്ടി ഹൈഡ്രോ-ഇലക്ട്രിക്കു് പ്രോജക്ടെ'ന്നൊരു പദ്ധതിയുംകൊണു്ടു് അവിടെവന്നു. എനിയു്ക്കുള്ളൊരു അപൂ൪വ്വാവസരമാണു് വന്നിരിക്കുന്നതെന്നെനിയു്ക്കു മനസ്സിലായി. നാട്ടുകാരോടിവന്നു് 'അണവരേണു്, തടേണ'മെന്നുപറഞ്ഞു. തടയാമെന്നു് ഞാനുംപറഞ്ഞു. എനിയു്ക്കു് മറ്റൊരു അജണു്ടയാണുണു്ടായിരുന്നതു്. പുഴത്തീരത്തെ സ്ഥലങ്ങളു് മുങ്ങിപ്പോകുമെന്നതായിരുന്നു പലരുടെയും ഭീതി; അതുതടയാനെ൯റ്റെ സഹായംവേണം. പക്ഷേ പുഴത്തീരത്തു് മുങ്ങാ൯സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പുഴപ്പുറമ്പോക്കുകളാണു്. അതിമനോഹരമായ എ൯റ്റെ സ്ഥിരമിരിപ്പിടങ്ങളു് നഷ്ടപ്പെടാ൯ പോവുകയാണെന്ന വിഷമമുണു്ടെങ്കിലും എങ്ങനെയെങ്കിലും വൈഡൂര്യത്തെമുഴുവ൯ അണക്കെട്ടി൯റ്റെ വെള്ളത്തിനടിയിലാക്കുകയാണെങ്കിലു് എ൯റ്റെപ്രശു്നത്തിനു് പരിഹാരമായി. ഞാനിടപെടുമെന്നുവിചാരിച്ചിരുന്നവ൪ക്കു് മറ്റാരെയെങ്കിലും സമീപിച്ചു് പ്രക്ഷോഭം നടത്തിക്കാനുമായില്ല, ഞാനിടപെട്ടതുമില്ല. അതുതന്നെയായിരുന്നു എ൯റ്റെയും പ്ലാ൯. ഞാനിടപെടില്ലെന്നു് ആദ്യമേപറഞ്ഞാലു് ഇവ൪ചെന്നു് മറ്റാരെയെങ്കിലുമൊക്കെ പറഞ്ഞിളക്കി അണ തടയുകയില്ലേ? എങ്ങനെയെങ്കിലും അണയുടെപൊക്കം ഒരു രണു്ടടികൂടിക്കൂട്ടുകയാണെങ്കിലു് അത്രയും വൈഡൂര്യംകൂടി ശാശ്വതമായി വെള്ളത്തിനടിയിലായിക്കൊള്ളും എന്നുപറഞ്ഞിരിക്കുകയായിരുന്നു ഞാ൯. ഒടുവിലു് അണവന്നു, അതൊരു മുട്ട൯ അഴിമതിയായിരുന്നെങ്കിലും. വൈഡൂര്യംമുഴുവ൯ വെള്ളത്തിനടിയിലായി. വൈഡൂര്യംമുഴുവനും ഇപ്പോഴുമവിടെയുണു്ടു്, കുമാരിമാരുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണു്ടു്.

 

കുറിപ്പു്:

 

ഇതോടൊപ്പമുള്ള മീ൯മുട്ടി റിവ൪ ഫോട്ടോസു് ആപ്പുഴയുടെ ഭാഗത്തി൯റ്റെ അവസാനത്തെ ചിത്രങ്ങളാണ്. ഞാനെടുപ്പിച്ച അവയെല്ലാം എ൯റ്റെ കൈവശമുണു്ടു്. ഇതുകഴിഞ്ഞു് സ്ഥലത്തി൯റ്റെ കിടപ്പുതന്നെ അണക്കെട്ടുകാരണം മാറിപ്പോയി. അതുകൊണ്ടു് ചിത്രങ്ങളിലു്ക്കാണുന്നപോലെ ആസ്ഥലത്തെ ഇനിയിവിടെക്കാണാ൯ ഒക്കുകയില്ല. ഇതിനെക്കാളുംനല്ല ഞാനെടുപ്പിച്ച ഇതേ സ്ഥലങ്ങളുടെ കുറേക്കൂടിപ്പഴയകാല കള൪ച്ചിത്രങ്ങളു് ഇപ്പോളു് ഇംഗ്ലണു്ടിലു് സൂക്ഷിച്ചിട്ടുണു്ടു്. ചിലപ്പോളു് അവയും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാം.

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/


Because of MB Limits, all Meenmutti Photos could not be included here. You can read this article will full photos at http://sahyadrimalayalam.blogspot.com/2018/06/083.html


17 June, 2018

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

0

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

കലാരംഗത്തും സാംസു്കാരിക രംഗത്തും പാലോടു് മേഘലയെന്നു പറയുന്നതു് ഏതേതെല്ലാം പ്രദേശങ്ങളടങ്ങിയതാണു്? നന്ദിയോടു്, പാലോടു്, പെരിങ്ങമ്മല, പനവൂ൪, പനയമുട്ടം, കുറുപുഴ, ചല്ലിമുക്കു്, മടത്തറ, വേങ്കൊല്ല എന്നീ പ്രദേശങ്ങളും അവയുടെ സമീപമായുള്ള ഏതാനും ഉളു്പ്പ്രദേശങ്ങളുംകൂടി സൃഷ്ടിച്ച വില്ലടിച്ചാ൯പാട്ടും ലളിതഗാനങ്ങളും ചെറുകഥകളും നാടകങ്ങളും നൃത്തങ്ങളും ഗാനമേളകളും ചിത്രങ്ങളും മുതലു് ഈയവസാനം ഇതി൯റ്റെയെല്ലാം സ്വാഭാവിക പരിണാമമെന്നപോലെ നമ്മളു് കണു്ടുവരുന്ന ബാലേകളു്വരെ പാലോടി൯റ്റെ സഹൃദയസംഭാവനകളിലു്പ്പെടുന്നു. ഇതിനുപുറമേ പലരും അവരവരുടെ വീട്ടിനകത്തിരുന്നെഴുതിക്കൂട്ടിയ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതും വെളിച്ചംകണു്ടതും ഒരിക്കലും വെളിച്ചം കണു്ടിട്ടില്ലാത്തതുമായ നോവലുകളും വിമ൪ശ്ശനലേഖനങ്ങളും ലഘുലേഖകളും കൂടിപ്പെടുന്നു. ഇതിനും പുറമെയാണു് പല കലാ-സാംസു്ക്കാരിക സംഘടനകളുടെയും വാ൪ഷികങ്ങളു്ക്കു് ചില പ്രതിഭകളു് നടത്തിയ അഗാധ സ്വാധീനംചെലുത്തിയ മേ൯മയാ൪ന്ന പ്രസംഗങ്ങളു്.  പ്രാദേശിക കലാ-സാംസു്ക്കാരിക മേഖലയു്ക്കു തൊട്ടുപുറത്തു് ചിതറ കടയു്ക്കലു് കിളിമാനൂ൪ ചടയമംഗലം എന്നിങ്ങനെ പ്രദേശങ്ങളടങ്ങുന്ന  തികച്ചും വ്യത്യസു്തമായ മറ്റൊരു മേഖലയും അതിനുമപ്പുറത്തു് വിതുര കല്ലാ൪ ബോണക്കാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് മറ്റൊരെണ്ണവും, ചുള്ളിമാനൂ൪ ആനാടു് നെടുമങ്ങാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് ഇനിയും വേറൊരെണ്ണവും ഉണു്ടായിരുന്നു. പ്രദേശങ്ങളിലെല്ലാം ഇന്നുകാണുന്ന കലാ-സാംസു്ക്കാരിക ശൂന്യത നമ്മെ അമ്പരപ്പിക്കും.

 

തടിപ്പണിയു്ക്കുപോകുന്ന മേശിരി വൈകിട്ടു് ഹാ൪മ്മോണിയവും എടുത്തുകൊണു്ടു് കലാപരിപാടിയു്ക്കു പോകുന്നു. റബ്ബ൪വെട്ടുകഴിഞ്ഞുവന്നയാളു് തബലയുമെടുത്തുകൊണു്ടാണു് പോകുന്നതു്. കൊത്തപ്പണികഴിഞ്ഞുവന്നിട്ടൊരാളു് വീടി൯റ്റെ ചായു്പ്പിലിരുന്നു് കൈയ്യെഴുത്തുമാസികയു്ക്കു കവിതകുറിക്കുന്നു. പലവ്യഞു്ജനക്കടയിലെ കണക്കെഴുത്തു കഴിഞ്ഞിട്ടുവന്നൊരാളു് താനെഴുതിയ നാടകം വായിച്ചു കേളു്പ്പിക്കുന്നു; അയാളുടെ പട്ടിയും പൂച്ചയും ആടും അതു് ശ്രദ്ധാപൂ൪വ്വം കേട്ടുകൊണു്ടിരിക്കുന്നു, വളരെ നന്നായിട്ടുണു്ടെന്നു് തലകുലുക്കുന്നു. റേഷ൯കടകളടച്ചിട്ടു വന്നൊരുസംഘം കൂടിയിരുന്നു് അടുത്ത ബാലെയുടെ കഥ രൂപപ്പെടുത്തുന്നു. എന്നും നമ്മുടെ ഗ്രാമജീവിതത്തിലു് നടനമാടിയ രംഗങ്ങളിതായിരുന്നു.

 

ഇന്നത്തേയു്ക്കുള്ള കുപ്പിയെങ്ങനെയൊപ്പിയു്ക്കാം, എവിടെനിന്നുവാങ്ങാം, ആരെപ്പറഞ്ഞയയു്ക്കാം, എവിടെയിരുന്നതു് കഴിയു്ക്കാം, ഒറ്റയു്ക്കു് തട്ടണോ പലരുചേ൪ന്നു മുറിക്കണോ, ടച്ചിങ്ങു്സ്സ് എവിടെനിന്നെടുക്കും- ഈ വിഷമചിന്തകളൊക്കെയാണു് മു൯പറഞ്ഞ രംഗങ്ങളുടെ സ്ഥാനത്തു് ഇന്നു് അരങ്ങേറുന്നതു്. പത്തിടത്തു് പല൪ചേ൪ന്നു് ച൪ച്ചചെയു്തുകൊണു്ടു നിലു്ക്കുന്നതുകാണുമ്പോളു് എട്ടിടത്തും ട്രമ്പിനെയെങ്ങനെ താഴെയിറക്കാമെന്നല്ല അവ൪ ആലോചിക്കുന്നതു്, പകരം ആ ദിവ്യയൗഷധമെങ്ങനെ ഒപ്പിച്ചു് അകത്താക്കാമെന്നതിനെക്കുറിച്ചാണു്. 

 

ഇതിലു്പ്പലരെയും നിരീക്ഷിക്കുമ്പോളു് നമുക്കു് മനസ്സിലാകുന്നൊരു കാര്യമുണു്ടു്. അവനവ൯ ജോലിചെയു്തുണു്ടാക്കുന്ന പൈസ അവനവ൯റ്റെ അമ്മയു്ക്കുകൊടുക്കാതെ അബു്ക്കാരിയു്ക്കു കൊടുക്കുന്നു. അസുഖം വരുമ്പോളു് നാട്ടുകാരോടു് കടംവാങ്ങിയും താലിമാലയൂരിവിറ്റും 'അമ്മ' ഊളമ്പാറയാസു്പത്രിയിലു് കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുന്നു. അബു്ക്കാരിയുടെ മോളെ ഇവ൯മാ൪ കെട്ടിയിട്ടുണു്ടെങ്കിലല്ലേ അബു്ക്കാരി കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുകയുള്ളൂ? കൈയ്യിലു്പ്പണം വരുമ്പോളു് പാവപ്പെട്ട ആ അമ്മയു്ക്കുകൊടുക്കാതെ കോടീശ്വര൯മായ ആ അബു്ക്കാരികളു്ക്കാണുപക്ഷേ ഈ ദരിദ്രനാരായണ൯മാ൪ കൊണു്ടുപോയിക്കൊടുത്തതു്. സലു്മാ൯ ഖാ൯റ്റെയും സുരേഷു് ഗോപിയുടെയും മോഹ൯ലാലി൯റ്റെയുമൊക്കെ ഭാവഭംഗിയോടെ ആ കൂടിനിലു്ക്കുന്നവരിലേയു്ക്കു് നിങ്ങളൊന്നു ശ്രദ്ധതിരിച്ചുനോക്കൂ. നമ്മളീപ്പറഞ്ഞ മാതൃവഞു്ചക൯മാരായ കഥാപാത്രങ്ങളെ നിസ്സംശയം നിങ്ങളു്ക്കവിടെക്കാണാം- ഡസ൯കണക്കിനു്. ഈ നിരാശാചിത്രംമാത്രം നാലുചുറ്റും എന്നുംകാണുന്ന ഒരു കലാകാരനെങ്ങനെ കലയും സാഹിത്യവും സൃഷ്ടിക്കും?

 

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/



16 June, 2018

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

0

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

2011 മുതലു് നല്ല നിലയിലു് പ്രവ൪ത്തിച്ചുവന്നിരുന്ന ഒരു ബ്ലോഗാണു് പാലോടു് ബ്ലോഗ്ഗുകളെന്ന പേരിലു് തുടങ്ങി മെയിലെഴുത്തെന്നു പെരുമാറ്റം നടത്തി ഒറ്റ ഈമെയിലുകൊണു്ടു് ആ൪ക്കും നല്ല സൃഷ്ടികളു് പ്രസിദ്ധീകരിക്കാവുന്ന പ്രസിദ്ധീകരണ പ്ലാറ്റു്ഫോം. ഇതി൯റ്റെ സ്ഥാപകനും അഡു്മിനിസു്ട്രേറ്ററുമായ ശ്രീ. ജിജോ പാലോടു് സംരംഭത്തി൯റ്റെ പേരിലു് തികഞ്ഞ അഭിനന്ദനമ൪ഹിക്കുന്നു. പക്ഷേ കണു്ടുവരുന്നതു് ഓരോ വ൪ഷവും ലേഖനങ്ങളുടെയും കവിതകളുടെയും സു്മരണകളുടെയും വാ൪ത്താപ്പോസു്റ്റുകളുടെയും എണ്ണം കുറഞ്ഞുവരുന്നതായിട്ടാണു്. നല്ല എഴുത്തുകാ൪ എന്നാലു് വളരെപ്പേരുണു്ടുതാനും. ഇവരെല്ലാം എഴുത്തുനി൪ത്തിയതാണെങ്കിലു് അതു് ചരിത്രസു്മരണകളാലു് സമ്പന്നമായ പാലോടു് പ്രദേശത്തിനൊരു ആഘാതം തന്നെയാണു്. സഹൃദയ൯മാരെ എഴുതാ൯ സമ്മതിക്കാത്തതരത്തിലു് പാലോട്ടെന്താണു് പുതുതായി വള൪ന്നുവന്നിട്ടുള്ളതെന്നു്, എന്തു് പിന്തിരിപ്പ൯ ശക്തികളാണു് പാലോടിനുമേലു് പുതുതായി പിടിമുറുക്കിയിരിക്കുന്നതെന്നതു് ഉട൯ അന്വേഷിക്കപ്പെടേണു്ടതുതന്നെയാണു്. ബൗദ്ധികവ്യവഹാരങ്ങളേക്കാളു് ശാക്തിക വ്യവഹാരങ്ങളാണു് പാലോടി൯റ്റെ ഇന്നത്തെ മുഖമുദ്രയെങ്കിലു് പാലോടു് അധഃപതിക്കാ൯ പോകുന്നുവെന്നുതന്നെയാണതി൯റ്റെ അ൪ത്ഥം. രാഷ്ട്രീയം അനുഗ്രഹീത എഴുത്തുകാര൯മാരെ തട്ടിയെടുത്തുകൊണു്ടുപോകുന്നതി൯റ്റെ നല്ല ഉദാഹരണങ്ങളു് പാലോട്ടു് ഇവിടെത്തന്നെയുണു്ടു്. അതി൯റ്റെ ഏറ്റവും നല്ല ഉദാഹരണം എ൯റ്റെ ബാല്യകാലസുഹൃത്തായ ശ്രീ. വി. കെ. മധുതന്നെയാണു്. ഔദ്യോഗികജോലിത്തിരക്കുകളു് കാരണവും തിരക്കേറിയ കുടുംബജീവിതം കാരണമായും എഴുത്തുനി൪ത്തിയ പാലോടു് പ്രദേശത്തെ പലരെയുമെനിയു്ക്കറിയാം. അവരുടെ പേരുകളിവിടെപ്പറയുന്നില്ല. മുഴുത്ത മദ്യപാനം മൂലം സാഹിത്യലോകത്തിനു നഷ്ടപ്പെട്ടവ൪പോലും ഇവിടുണു്ടു്. അവരുടെ പേരുകളും ഒട്ടുംതന്നെ പറയാ൯പറ്റില്ല, അവ൪ ദു:ഖകരമായ ഓ൪മ്മകളാണെങ്കിലും. ഇനി ഇവരെല്ലാം എഴുതുന്നുണു്ടെങ്കിലും ജിജോയു്ക്കു് അയച്ചുകൊടുക്കാത്തതാണെങ്കിലു് ജിജോയുടെതാണു് കുഴപ്പം. പക്ഷെ ഞാ൯ പരിശോധിച്ചതിലു്, പ്രദീപു് പേരയം, നജീം കൊച്ചുകലുങ്കു്, കെ. എസ്സു്. ആ൪. ടി. സി. പാലോടു്, പിന്നെ എ൯റ്റെതന്നെ സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം എന്നിവമാത്രമാണു് അപു്ഡേറ്റുചെയ്യപ്പെടാറുള്ളതു്. ബാക്കിയുള്ള ബ്ലോഗുകളെല്ലാം വ൪ഷങ്ങളായി പ്രവ൪ത്തനരഹിതമാണു്. അപ്പോളു് ജിജോയുടേതുമല്ല കുഴപ്പം. ഒരുപക്ഷേ പാലോട്ടെ എഴുത്തുകാരെ ചരിത്രവിരുദ്ധമായ നിസ്സംഗതയിലേയു്ക്കു നയിച്ച ഘടകങ്ങളെന്തൊക്കെയാണെന്ന ഒരന്വേഷണത്തി൯റ്റെ റിപ്പോ൪ട്ടുതന്നെ ഇവിടെപ്പ്രസിദ്ധീകരിച്ചാലു് അതു്  മെയിലെഴുത്തിനെ മു൯നിരയിലെത്തിക്കില്ലേ? അതൊരു ചരിത്രരേഖയായിരിക്കില്ലേ? ആയൊരന്വേഷണം ഇവിടെത്തന്നെയാരംഭിച്ചുകൂടേ?


http://sahyadribooks-remesh.blogspot.in/

Meyilezhuthu- Reg.

0

Dear Jijo Palode,

Meyilezhuthu was a fine blog, going well till 2014, though the input had been becoming less and less. Unless you had personal problems or inconveniences, there seems to be no reason for its loosing steam or comparative inactivity. Even so, we are all here to help anyway. Do write to me. Also compose an invigorating letter and send it to your all writers. They will come forward with many good posts.

Sincerely Yours,

P. S. Remesh Chandran,
Editor,
Sahyadri Books Online, Trivandrum
http://sahyadribooks-remesh.blogspot.in/

10 April, 2018

Akyaka Apart Konaklama

0

Akyaka Apart Konaklama

Akyaka Apart Konaklama oteliyle ilgili tum bilgileri yukaridaki linke tiklayarak bulabilirsiniz.Akyaka Apart Konaklama oteli nerede Akyaka Apart Konaklama musteri yorumlarini oku Akyaka Apart Konaklama iletisim bilgileri Akyaka Apart Konaklama rezervasyon yapmak Akyaka Apart Konaklama gunluk oda fiyati Akyaka Apart Konaklama yakinindaki yerler, eglence imkanlari ve oteller Akyaka Apart Konaklama rezervasyon iptali, rezervasyon sorgulama Akyaka Apart Konaklama telefon numarasi nedir Akyaka Apart Konaklama google haritalar yol tarifi uj8mvhgUj1 Akyaka Apart Konaklama oda resimleri, videolari Akyaka Apart Konaklama havuzu var mı? alkollu icecek servisi var mi? Akyaka Apart Konaklama kadin erkek ayri muhafazar otel mi? Akyaka Apart Konaklama erken rezervasyon yapilabiliyor mu? indirimli fiyatı nedir? Turkiye deki tum otellerin detaylı bilgilerini Youtube da izleyebilir, otellerle ilgili yorum yapabilirsiniz. Turkiye Otelleri Turkiye Otelleri Turkey Hotels Turkey Hotels

Türkiye Otelleri | Alaçatı Otelleri | İzmir Otelleri | Yalıkavak Otelleri | Ölüdeniz Otelleri | Uzungöl Otelleri | İstanbul Otelleri | Uludağ Otelleri | Marmaris Otelleri | Bodrum Otelleri | Side Otelleri | Bursa Otelleri | Belek Otelleri | Kemer Otelleri | Kapadokya Otelleri | Datça Otelleri | Kuşadası Otelleri | Olimpos Otelleri | Kalkan Otelleri | Ankara Otelleri | Alanya Otelleri | Antalya Otelleri | Foça Otelleri | Sapanca Otelleri | Gümbet Otelleri | Sarıgerme Otelleri | Pamukkale Otelleri | Selçuk Otelleri | Gümüşlük Otelleri | Didim Otelleri | Göreme Otelleri | Trabzon Otelleri | Dalaman Otelleri | Büyükada Otelleri | Gümüldür Otelleri | Göcek Otelleri | Fethiye Otelleri | Göynük Otelleri | Erdek Otelleri | Bitez Otelleri | Assos Otelleri | Kaş Otelleri | Dalyan Otelleri | Selimiye Otelleri | Çıralı Otelleri | Adrasan Otelleri | Bozcaada Otelleri | Bozburun Otelleri | Ayvalık Otelleri | Muğla Otelleri | Ayder Otelleri | Avanos Otelleri | Avanos Otelleri | Milas Otelleri | Turgutreis Otelleri | Altınkum Otelleri | Manavgat Otelleri | Ağva Otelleri | Akbük Otelleri | Akyaka Otelleri | Altınoluk Otelleri

26 May, 2014

പെരിങ്ങമ്മലയിലെ രുചി തനിമ

1


എം.എസ്‌.സന്ദീപ്‌

ഭാര്യയുണ്ടാക്കുന്ന മീൻകറിക്കു അമ്മയുണ്ടാക്കുന്ന മീൻകറിയുടെ സ്വാദില്ലെന്ന്‌ സ്വകാര്യമായെങ്കിലും പറയുന്ന മലയാളിയുടെ ആ പഴമയുടെ രുചിത്തനിമ തേടിയുള്ള യാത്ര....
രുചി തേടിയുള്ള യാത്രയ്‌ക്കൊരു രസമുണ്ട്‌. പണ്ട്‌ മൂന്നാറിന്റെ തണുപ്പിലേക്ക്‌ അതിരാവിലെ ചെന്നിറങ്ങിയ ഒരു സുഹൃത്ത്‌ പണ്ടെങ്ങോ വായിച്ചു മറന്ന ഒരു വാചകം മൊബൈലിലേക്ക്‌ എസ്‌.എം.എസ്‌.അയച്ചു. "കട്ടൻ കാപ്പി കണ്ടു പിടിച്ചവനെ കണ്ടിരുന്നെങ്കിൽ ഇപ്പോൾ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തേനെ!"ആ എസ്‌.എം.എസിന്റെ രസത്തിനു പ്രിയമേറുന്നത്‌ മൂന്നാറിലെ തണുപ്പിനൊപ്പം ആസ്വദിച്ചിറക്കിയ ആ കട്ടൻകാപ്പിയാണ്‌ ആ സുഹൃത്തിന്റെ ഇഷ്‌ടഭക്ഷണം എന്നറിയുന്പോഴാണ്‌. മലയാളിയുടെ മനസ്‌ അങ്ങനെയാണ്‌. അവന്റെ രുചിയുടെ ഇഷ്‌ ടങ്ങൾക്ക്‌ പഴമയുടെ ഗന്ധമുണ്ട്‌. അമ്മയുണ്ടാക്കുന്ന അവിയലിന്റെ ടേസ്‌റ്റ്, ഭാര്യയുണ്ടാക്കുന്ന അവിയലിനില്ല എന്നു കുറ്റം പറയുന്ന ഭർത്താക്കൻമാരുടെ വാക്കുകൾ മുകളിലെ വാചകത്തിനു കരുത്തേകട്ടെ.
കോഴിക്കോടുകാരന്റെ കല്ലുമേക്കായാണെങ്കിലും, കോട്ടയത്തുകാരന്റ മീൻ കറിയാണെങ്കിലും അതിന്റെ പെരുമയ്‌ക്കു പിന്നിൽ പറഞ്ഞു പഴകിയ ഒരു രുചിക്കൂട്ടിന്റെ ചേരുവയും ഉണ്ട്‌. ന്യൂഡിൽസുൾപ്പടെയുള്ള ചൈനീസ്‌ വിഭവങ്ങൾക്കു പിന്നാലെ പാഞ്ഞാലും മലയാളിയുടെ ഉള്ളിലെ അടിസ്‌ഥാന രുചിക്ക്‌ പഴമയുടെ ഗന്ധമാണ്‌. ആ പഴമതേടിയുള്ള യാത്രയ്‌ക്കു കോട്ടയം റയിൽവേ സ്‌റ്റേഷനിലെ ഒരു ചൂട്‌ ചായയോടെ തുടക്കം കുറിക്കാം. തേയില സഞ്ചിയും പഞ്ചസാരയും നൂലിലെ സഞ്ചിയിൽ കെട്ടി ചൂട്‌ പാലിൽ ഇറക്കി തരുന്ന ചായക്കും സ്‌റ്റേഷനു മുൻപിലെ രാഘവൻ ചേട്ടന്റെ ചായക്കടയിൽ വീശിയടിക്കുന്ന ചായയുടെ ഗന്ധമുണ്ടോയെന്ന്‌ ചോദിച്ച്‌ കൺഫ്യൂഷൻ ആക്കേണ്ട. ഏതു രാത്രി ചെന്നിറങ്ങിയാലും കഴിക്കാൻ പൊറോട്ടായും മത്തിക്കറിയുമുണ്ടെന്ന്‌ പറയുന്ന കോഴിക്കോട്ട്‌ നിന്നു രാത്രിയിൽ വയറു നിറച്ച്‌ നീങ്ങിയ ട്രെയിൻ പുലർച്ചെ കോട്ടയത്തു വന്നു നിന്നു. പത്രവിശേഷങ്ങളും സ്വകാര്യങ്ങളും, പ്രണയവും യാത്രയുടെ ആലസ്യവുമൊക്കെ നിറഞ്ഞ നിന്ന ട്രെയിനുള്ളിൽ ചായയ്‌ക്കു ശേഷം ചെറുമയക്കം. ഇഡലിയുടെ മണമാണ്‌ ഉണർത്തിയത്‌. ഇഡലി, വട, ദോശ രുചിയുടെ വ്യത്യാസമെങ്കിലും ട്രെയിനുള്ളിൽ ഇവയുടെ വിളി പേരുകൾക്ക്‌ ടോണുണ്ട്‌. ചുണ്ടിൽ ചിരിയുണർത്തുന്ന ഒരു ടോൺ.
അതിർത്തി കടന്ന്‌ കന്യാകുമാരിക്കാണ്‌ ട്രെയിൻ.. അതിർത്തിയൊടു ചേർന്നു കിടക്കുന്ന പെരിങ്ങമ്മലയിലേക്കാണ്‌ യാത്ര. മലയാളിയുടെ പഴമയുടെ രുചികൂട്ടും പെരിങ്ങമ്മലയും തമ്മിലൊരു ബന്ധമുണ്ട്‌. കാതങ്ങ ൾ കടന്ന്‌ സ്വദേശിയും, വിമാനത്തിൽ കോവളം കാണാനെത്തുന്ന വിദേശികളുമൊക്കെ നൂലപ്പം പോലെ വളഞ്ഞു കിടക്കുന്ന വഴി താണ്ടി പെരിങ്ങമലയിലെത്തും. അവിടുത്തെ ഭക്ഷണത്തിന്റെ സ്വാദറിയാൻ. നാടൻ വിഭവങ്ങളാണ്‌ പെരിങ്ങമ്മലയിലുള്ളത്‌. ഉസ്‌താദ്‌ ഹോട്ടൽ എന്ന സിനിമയിൽ തിലകന്റെ ഉസ്‌താദ്‌ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്‌, "ഭക്ഷണം കഴിക്കുന്നവരുടെ വയറുമാത്രമല്ല മനസും നിറയണം." പെരിങ്ങമ്മലക്കാർ അങ്ങനെയാണ്‌. ഇവിടെ വിളന്പുന്ന ഭക്ഷണത്തിനു മാതൃസ്‌നേഹത്തിന്റെ ലാളനയുടെ കരസ്‌പർശമുണ്ട്‌. പെരിങ്ങമ്മലയിൽ ബസിറങ്ങിയിൽ ആദ്യം കാണുന്നത്‌ തനിമ ഹോട്ടലാണ്‌. പെരിങ്ങമ്മലയിലെ രുചിയുടെ ഈറ്റില്ലം.
നാടൻ വിഭവങ്ങൾ മാത്രമാണ്‌ ഇവിടുത്തെ മെനു. പേരു പോലെ തനിമയുടെ കരസ്‌പർശമാണ്‌ എങ്ങും. മുളംകൂടിന്റെ രൂപ ഭാവത്തിൽ തീർത്ത ഹോട്ടൽ. വന്നിരുന്നതേ കൗണ്ടറിലിരുന്ന അശോകൻ ചേട്ടൻ എത്തി. "എന്തുണ്ട്‌?" എന്ന ചോദ്യത്തിനു മുൻപിൽ നിറചിരിയോടെ ലിസ്‌റ്റ് നിരത്തി:"ചിരട്ടപ്പുട്ട്‌, ചീരപ്പുട്ട്‌, ഇറച്ചിപ്പുട്ട്‌, ഇറച്ചി ഉലർത്തിയത്‌. നാടൻ കോഴിപ്പെരട്ട്‌, കണവ തോരൻ, മീൻമുട്ട സൂപ്പ്‌..." പട്ടിക നീളുകയാണ്‌.
പലതും കേട്ടിട്ടില്ലാത്ത വിഭവങ്ങൾ. സംശയിച്ചപ്പോൾ മറുപടിയെത്തി-"ഇതൊക്കെ നമ്മുടെ നാടൻ വിഭവങ്ങളാണ്‌."
ഇതിന്റെയൊക്കെ രുചിയറിയാത്ത നാട്ടുകാരനാണോ ഞാൻ എന്ന്‌ ഉള്ളിൽ നുരഞ്ഞു വന്ന അപമാനത്തിനു ഫുൾസ്‌റ്റോപ്പ്‌ ഇട്ടുകൊണ്ട്‌ വിഭവങ്ങൾ എത്തി. തനിമ ഹോട്ടലിനൊരു ചരിത്രമുണ്ട്‌. സുഹൃത്തുക്കളും ഭക്ഷണപ്രിയരുമായ നാലു പേർ ചേർന്ന്‌ വൈകുന്നേരങ്ങൾ മരചുവട്ടിൽ ഇരുന്ന്‌ നടത്തിയ വെടിവട്ടങ്ങൾക്കൊടുവിൽ രൂപം കൊണ്ടതാണീ ഹോട്ടൽ. സുരേഷ്‌, രാജേന്ദ്രൻ, അശോകൻ, പത്മജ പണിക്കർ എന്നിവരാണ്‌ ആ സംഘം. ബിസിനസ്‌ എന്ന ആശയം ഹോട്ടൽ എന്ന രൂപത്തിൽ വളർന്നപ്പോൾ നാടൻ വിഭവങ്ങൾ നൽകിയാൽ മതിയെന്നായി തീരുമാനം. നഷ്‌ടമുണ്ടായാലോ എന്ന സംശയം ബാക്കി. എന്നിരുന്നാലും
നമ്മുടെ കാച്ചിലിന്റെയും ചേനയുടെയും പുട്ടിന്റെയുമൊക്കെ രുചി പുതുതലമുറകളിലേക്കും എത്തിക്കണമെന്ന തീരുമാനത്തിൽ മാറ്റമുണ്ടായില്ല. നഷ്‌ടമായാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ അവർ മുന്നോട്ട്‌. അത്‌ വെറുതേയായില്ല. തനിമയിലെ നാടൻ വിഭവങ്ങളുടെ ഖ്യാതി കടലും കടന്നു. ആളുകളുടെ നാവിന്റെ രുചിയറിഞ്ഞായിരുന്നു പാചകം. ഗ്യാസെത്തിയിട്ടും തനിമയുടെ രുചി കുറയാതിരിക്കാൻ വിറകടുപ്പിൽ വിഭവങ്ങൾ ഒരുക്കി. ഹോട്ടലിലെത്തുന്ന ഡയബറ്റിക്‌ രോഗികൾ ഭക്ഷണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നത്‌ കണ്ടപ്പോൾ അവർക്കായി ഒരു വിഭാഗം തന്നെയൊരുക്കി. നാടൻ മലക്കറി സൂപ്പ്‌, മലബാർ ഗോതന്പ്‌ കഞ്ഞി, ഗോതന്പ്‌ പൊറോട്ടയൊക്കെ ഇവിടെ പ്രിയപ്പെട്ടതായി.
ഉച്ചയൂണിനുമെത്തി വിഭവങ്ങൾ. ഊണിനു മുൻപ്‌ ഇഞ്ചിയുൾപ്പടെയുള്ളവ ഇട്ട്‌ ഒരു സ്‌പെഷ്യൽ നാരങ്ങാവെള്ളം. മാംസാഹര പ്രിയർക്കായി എല്ലാ മേശയിലും മൺചട്ടികളിൽ ഉണ്ടാക്കിയ മീൻകറി. വൈകിട്ടായാൽ കോഴി പെരട്ടും സ്‌പെഷ്യൽ വിഭവങ്ങളും. മനസറിഞ്ഞ്‌ വിളന്പിയപ്പോൾ പെരുമയുടെ മണം കുന്നിറങ്ങി. ഇന്നിപ്പോൾ കോവളത്തും, കന്യാകുമാരിയിലുമെത്തുന്ന സഞ്ചാരികൾ വണ്ടി പിടിച്ച്‌ പെരിങ്ങമലയിലെത്തും. നാടൻ വിഭവങ്ങളുടെ രുചിതേടി...
വിശേഷങ്ങൾ കേട്ടും, രുചിയറിഞ്ഞു നിറഞ്ഞ വയറും മനസുമായി തിരികെയിറങ്ങുന്പോൾ കിലോമീറ്ററുകൾ അപ്പുറത്ത്‌ തമിഴ്‌നാട്ടിൽ തട്ടുകടകളിൽ മുറുക്കുകൾ എണ്ണയിൽ മുങ്ങി നടു നിവർത്തി തുടങ്ങിയിരുന്നു. അതിന്റെ മണവും പേറി വന്ന ബസിൽ തിരികെ കയറുന്പോഴും മൊബൈൽ കൈയിലെടുത്തിരുന്നു. കട്ടൻകാപ്പി ഇഷ്‌ടപ്പെടുന്ന സുഹൃത്തിനെ നാടൻ കോഴിപെരട്ടിന്റെ സ്വാദ്‌ അറിയിക്കാൻ.
മലബാർ മലക്കറി സൂപ്പ്‌
ആവശ്യമുള്ള സാധനങ്ങൾ
പച്ചച്ചീര, അമരയ്‌ക്ക, കോവയ്‌ക്ക, പാവയ്‌ക്ക, കാബേജ്‌, മുരിങ്ങയ്‌ക്ക, മുരിങ്ങയില, ബീൻസ്‌, വെള്ളുത്തുള്ളി ജീരകം (ആവശ്യത്തിന്‌)
ഉണ്ടാക്കുന്ന വിധം
മുരിങ്ങയിലയും കാബേജുമൊഴികെയുള്ള സാധനങ്ങൾ ഒരുമിച്ചിട്ട്‌ വേവിച്ചെടുത്തശേഷം മിക്‌സിയിൽ ഇട്ട്‌ അടിച്ച്‌ അരിച്ചെടുക്കുക. അതിനുശേഷം പുഴുങ്ങിയ കാബേജും മുരിങ്ങയിലയും ഇതിനുമുകളിൽ വിതറിയെടുക്കുക.
ചീരപ്പുട്ട്‌
ആവശ്യമുള്ള സാധനങ്ങൾ
ചുവന്ന ചീര-ചെറതായി അരിഞ്ഞത്‌ രണ്ടു ചെറിയ കപ്പ്‌
ഒരുമുറി തേങ്ങ ചിരവിയത്‌
അഞ്ച്‌ പച്ചമുളക്‌, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്‌. വെള്ളുത്തുള്ളി, അരിപ്പൊടി, ഉപ്പ്‌
ഉണ്ടാക്കുന്ന വിധം
ചീരയും തേങ്ങയും, പച്ചമുളകും, സവാളയും അരിഞ്ഞത്‌ തോരൻ തയ്‌യാറാക്കുന്നതു പോലെ വേവിച്ചെടുക്കുക. അതിനു ശേഷം പുട്ടുകുറ്റിയിൽ ആദ്യം ചീരയൂം പിന്നീട്‌ പൊടിയും മുകളിൽ വീണ്ടും ചീരയുമിട്ട്‌ പുഴുങ്ങിയെടുക്കുക.
നാടൻ കോഴിപെരട്ട്‌
ആവശ്യമുള്ള സാധനങ്ങൾ
മുളക്‌പൊടി-75 ഗ്രാം
മല്ലിപ്പൊടി-45 ഗ്രാം
മഞ്ഞൾപ്പൊടി, കറി മസാല, ഉപ്പ്‌ ,പുതനയില,മല്ലിയിലരംഭയില, പാകത്തിന്‌
ഉണ്ടാക്കുന്ന വിധം
ചിക്കൻ ചെറിയ കക്ഷണങ്ങളാക്കിയ ശേഷം പകുതി മുളക്‌ പൊടിയും മല്ലിപൊടിയും, കറിമസാലയും , ഉപ്പും ഇളക്കി ചേർത്ത്‌ ഒരുമണിക്കൂർ വയ്‌ക്കണം
ബാക്കി മുളക്‌ പൊടിയും മല്ലിപൊടി യും, കറിമസാലയും എണ്ണയിൽ വഴറ്റിയെടുക്കുക. അതിനുശേഷം ചിക്കൻ ഇതിലേയ്‌ക്ക ഇട്ട്‌ ഉപ്പുമിട്ട്‌ ആവികയറ്റി വേവിചെടുക്കും. (വെള്ളം ചേർക്കരുത്‌)അതിനുശേഷം രുചി വർധിപ്പിക്കാനായി പുതനയില, മല്ലിയില, രംഭയില, എന്നിവ വിതറി ഇളക്കിയെടുക്കും