04 September, 2013

കണക്കിലെ കുരുക്കുകളഴിച്ച് ഭാസ്‌കരന്‍മാഷിന്റെ അധ്യാപനതന്ത്രം

0

മുള്ളരിങ്ങാട് (ഇടുക്കി): കണക്കിനെ വരുതിയിലാക്കാന്‍ തലപുകയ്ക്കുന്നവര്‍ ഈ കണക്കുമാഷിനെ അറിയുക. ഇടുക്കി മുള്ളരിങ്ങാട്ടെ ഭാസ്‌കരന്‍മാഷിന്റെ മുന്നില്‍ കണക്ക് തോറ്റുതൊപ്പിയിടും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണക്കുപാഠങ്ങളുടെ കടമ്പകടക്കാന്‍ എഴുപതാം വയസ്സിലും ഭാസ്‌കരന്‍മാഷ് പഠനോപകരണങ്ങളും പദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തുകയാണ്. 

കളിപ്പാട്ടങ്ങള്‍, ചിത്രങ്ങള്‍, സൂത്രവാക്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാല്‍ ഗണിതം എളുപ്പമാക്കാമെന്നും രസകരമാക്കാമെന്നും കണ്ടെത്തിയ ഈ അധ്യാപകന്‍ അരനൂറ്റാണ്ടുകാലമായി 'കണക്കി'ന്റെ പണിപ്പുരയിലാണ്. വീട്ടിലും സമീപത്തെ ട്യൂഷന്‍ സെന്ററിലുമായി ഭാസ്‌കരന്‍മാഷ് രൂപകല്പനചെയ്ത അമ്പതോളം പഠനോപകരണങ്ങളുണ്ട്.

എസ്.എസ്.എല്‍.സി.യും ടി.ടി.സി.യും പാസ്സായശേഷം അധ്യാപകപരിശീലനംനേടിയ ഇദ്ദേഹം മുപ്പതുവര്‍ഷം മുള്ളരിങ്ങാട് നാഷണല്‍ എല്‍.പി. സ്‌കൂളില്‍ അധ്യാപകനായിരുന്നു.

ഗണിതം ലളിതമായി പഠിപ്പിക്കാനുള്ള ഭാസ്‌കരന്‍മാഷിന്റെ കഴിവ് അധ്യാപന പരിശീലന കേന്ദ്രങ്ങള്‍ പിന്നീട് പ്രയോജനപ്പെടുത്തി. ഡി.പി.ഇ.പി. ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന പാഠപുസ്തക സമിതിയിലും ഭാസ്‌കരന്‍മാഷ് അംഗമായിരുന്നിട്ടുണ്ട്. കവികൂടിയായ കളത്തില്‍ വീട്ടില്‍ ഭാസ്‌കരന്‍ ഗണിതപദപ്രശ്‌നങ്ങള്‍ക്ക് ഉത്തരമായി മലയാളപദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

'സ്പര്‍ശരേഖ വരച്ചീടാന്‍
ബിന്ദുവും വൃത്തകേന്ദ്രവും
ഒത്ത മദ്ധ്യമുറപ്പിക്കും
വൃത്തമൊന്നു വരയ്ക്കണം' 


ഇത്തരത്തിലുള്ള പദ്യങ്ങളും നിരവധിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര സെമിനാറുകളില്‍ പങ്കെടുക്കാന്‍ പഠനോപകരണങ്ങളുമായി കേരളത്തിലെമ്പാടും ഭാസ്‌കരന്‍മാഷ് ഇപ്പോള്‍ യാത്രചെയ്യുന്നു.'ത്രികോണമിതി സമവാക്യങ്ങള്‍ മുപ്പതെണ്ണം രണ്ടുമണിക്കൂര്‍കൊണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പും ഈ മാഷിനുണ്ട്. ഹാര്‍ഡ്‌ബോര്‍ഡ്, കുപ്പികള്‍, ബള്‍ബുകള്‍, പാത്രങ്ങള്‍, പമ്പരം, മുത്തുമണികള്‍, മുളംകുറ്റികള്‍, പാഴ്‌വസ്തുക്കള്‍ എന്നിവയെല്ലാം ഈ അധ്യാപകന്റെ കൈകളില്‍ ഗണിതോപകരണങ്ങളാകുന്നു.കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി കളികളും മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വീടിനോടുചേര്‍ന്നുള്ള 'എകൈ്‌സറ്റ്' സ്റ്റഡിസെന്ററും ഒരു കൊച്ചു ഗണിതസര്‍വകലാശാലയാണ്. കണക്കിന്റെ കാര്യത്തില്‍ എത്തുംപിടിയും കിട്ടാത്തവര്‍ക്ക് ഭാസ്‌കരന്‍മാഷിന്റെ വക രസക്കൂട്ടുകളും നുറുങ്ങുവിദ്യകളുമുണ്ട്. പഠനസൂത്രങ്ങള്‍, നിഴലുകള്‍ എന്നീ കൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലീലയാണ് ഭാര്യ. ദിനേശ്, ലസ്സിമോള്‍, സജിമോള്‍ എന്നിവരാണ് മക്കള്‍.

05 August, 2013

പ്രവാസികള്‍ക്ക് മാതൃകയായി മോഹന്‍ ഇടിഞ്ഞാര്‍

0

സ്വന്തം ാടിക്കുെറിച്ച് ചിന്തിക്കാത്ത ഏതെങ്കിലും ഒരു യുകെ മലയാളി ഉണ്ടോ? താന്‍ കടന്നുപോയ ദുരന്തങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാല്‍പ്പാടുകള്‍ മറന്നു കളയുന്ന ആരെങ്കിലും മുക്കിടയില്‍ ഉണ്ടോ? ഉണ്ടാകില്ലെന്നു തീര്‍ച്ച. എന്നാല്‍ അവധിക്കു ാട്ടില്‍ പോകുമ്പോള്‍ ആഢംബരം കാണിക്കുകയല്ലാതെ സ്വന്തം ാടിു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? അഥവാ അതിു ശ്രമിച്ചിട്ടുണ്ടോ? മോഹന്‍ദാസ് എന്ന ഈ യുകെ മലയാളിയുടെ കഥ കേള്‍ക്കുമ്പോള്‍ എങ്കിലും ഇത് ചിന്തിക്കുക.

തിരുവന്തപുരം ജില്ലയിലെ ഇടിഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ ിന്നുള്ള ഏക യുകെ മലയാളിയാണ് മോഹന്‍ദാസ് എന്ന ഈ ഷെഫ്. തന്റെ ഗ്രാമത്തില്‍ ിന്നും വേറെ രാജ്യങ്ങളിലും അധികം മലയാളികള്‍ ഉള്ളതായി മോഹന്‍ദാസ്ി അറിയില്ല. തന്റെ ാടിു വേണ്ടി യുകെയിലെ ചില സംഘടകളും സന്നദ്ധപ്രസ്ഥാങ്ങളും ടത്തുന്ന ചാരിറ്റി വര്‍ക്കിക്കുെറിച്ച് ബ്രിട്ടീഷ് മലയാളിയിലൂടെയാണ് മോഹന്‍ദാസ് ആദ്യം അറിയുന്നത്. ാട്ടില്‍ തന്നാല്‍ ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെല്ലാം മുമ്പേ ചെയ്തുകൊണ്ടിരുന്ന മോഹന്‍ദാസി ബ്രിട്ടീഷ് മലയാളിയി(http://britishmalayali.co.uk)ല്‍ വന്ന ഇടിഞ്ഞാര്‍ മാഹാത്മ്യങ്ങള്‍ കണ്ണു തുറപ്പിച്ചു. വ്യത്യസ്ഥമായി എന്തെങ്കിലുംചെയ്യും എന്നു പ്രതിജ്ഞ എടുത്താണ് മോഹന്‍ദാസ് ഇക്കുറി ാട്ടില്‍ അവധിക്ക് പോയത്. 

പട്ടിണിയും പരിവട്ടവും ിറഞ്ഞ തന്റെ ഗ്രാമത്തെ തേടി അകോയിരം മൈലുകള്‍ അകലെയുള്ള ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെയുള്ള സുമസ്സുകള്‍ രംഗത്തെത്തിയത് മുതല്‍ മോഹന്‍ദാസ് വല്ലാത്തൊരു മാസികാവസ്ഥയില്‍ ആയിരുന്നു. എങ്ങിയുെം തന്റെ വകയായി ചെറിയൊരു സഹായം ഗ്രാമത്തില്‍ എത്തിക്കണം എന്ന് ഈ യുവാവ് ിശ്ചയിച്ചു. ബ്രിട്ടീഷ് മലയാളിയിലൂടെ ഇടിഞ്ഞാറില്‍ ടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വായിച്ചറിഞ്ഞ ഉടന്‍ തന്നെ മോഹന്‍ദാസ് കെ സി എ പ്രവര്‍ത്തകരെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ ധസഹായം ല്‍കിയ കാര്യം ഇദ്ദേഹം അധികം ആരോടും പറഞ്ഞിരുന്നില്ല. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു തന്നെയാണ് മോഹന്‍ദാസും ബ്രിട്ടില്‍ എത്തിയത്. താന്‍ സഹായിച്ച കുരുന്നുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബാല്യം തന്നെ ആയിരുന്നു ഇദ്ദേഹത്തിും ഉണ്ടായിരുന്നത്. ഒരു അാഥ ബാല്യത്തിു തുല്യമായിരുന്നു തന്റെ അക്കാലം എന്ന് മോഹന്‍ദാസ്ഓര്‍മ്മിക്കുന്നു. മുന്‍പും ഗ്രാമത്തിു വേണ്ടി സഹായങ്ങള്‍ ല്‍കിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് മലയാളിയില്‍ തന്റെ ഗ്രാമം ഫീച്ചര്‍ ചെയ്യപ്പെട്ടപ്പോള്‍ ഒരേ പോലെ സന്തോഷവും വിഷമവും തോന്നി എന്ന് മോഹന്‍ദാസ് പറയുന്നു.

മുന്‍കാലങ്ങളില്‍ ിന്ന് വത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹമാണ് ഇക്കുറി മോഹന്‍ദാസി ഇടിഞ്ഞാര്‍ സ്കൂളില്‍ എത്തിച്ചത്. കാരണം വിദ്യാഭ്യാസപരമായി പിന്നോക്കം ില്‍ക്കുന്ന തന്റെ ാടി കരകയറ്റാന്‍ സ്കൂള്‍ കൂടുതല്‍ ന്നായി പ്രവര്‍ത്തിക്കണം എന്ന ചിന്തയാണ് മോഹന്‍ദാസ് ബന്ധപ്പെട്ടവരുമായി പങ്കു വച്ചത്. രേത്തെ ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ 240 കുട്ടികള്‍ മാത്രമായി. ഈ ില തുടര്‍ന്നാല്‍ സ്കൂള്‍ തന്നെ ഇല്ലാതായെക്കും. അടുത്ത വര്‍ഷത്തോടെ പ്ളസ് ടു എത്തിക്കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ മടങ്ങി എത്തും എന്ന് പി ടി എ ഭാരവാഹികള്‍ കരുതുന്നു. എന്നാല്‍ ഇതില്ലെമായി പണച്ചിലവ് ഏറെയാണ്. ഈറ്റ വെട്ടി ഉപജീവം കഴിക്കുന്ന ദരിദ്ര വിഭാഗത്തില്‍ പെട്ടവരാണ് ഇവിടെ ഏറെയും. ാട്ടുകാരില്‍ ിന്ന് സാമ്പത്തിക സഹായം സാധ്യത വിരളം. ആദ്യമായി സ്കൂളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കൂടുതല്‍ ആത്മ വിശ്വാസം വളര്‍ത്താന്‍ എന്താണ് വഴി എന്ന ചിന്തയില്‍ ഹെഡ് മിസ്ട്രെസ്സ് ശോഭ ടീച്ചറിാടും പി ടി എ പ്രസിഡന്റ്# എം ജോയിയോടും സംസാരിച്ചപ്പോള്‍ ഇടിഞ്ഞാര്‍ ഗവ . ട്രെ#ബല്‍ ഹൈസ്കൂളി സഹായിക്കാന്‍ പറ്റുമോ എന്നായി ചോദ്യം. എങ്കില്‍ മുഴുവന്‍ കുട്ടികള്‍ക്കുമായി പ്രയോജപ്പെടുന്ന എന്തെങ്കിലും ചെയ്യാം എന്ന് തീരുമാമായി. അങ്ങ ഇടിഞ്ഞാര്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഐ ഡി കാര്‍ഡും ഡയറിയും സംഭാവ ല്‍കി. മുഴുവന്‍ ചിലവും വഹിക്കാന്‍ മോഹന്‍ദാസ് തയ്യാറായി. മാത്രമല്ല ഈ വര്‍ഷം മുതല്‍ സ്കൂളില്‍ ിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന രണ്ടു പേര്‍ക്ക് ഇദ്ദേഹം സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതോടെ ജപ്രധിിധികള്‍ അടക്കമുള്ളവര്‍ ഊര്‍ജിതമായി രംഗത്തെത്തി. കഴിഞ്ഞ ആഴ്ച സ്കൂളില്‍ ടന്ന ലളിതമായ ചടങ്ങില്‍ മുഴുവന്‍ കുട്ടികളുടെയും കൈകളില്‍ മോഹന്‍ദാസിന്റെ ഉപഹാരം എത്തി. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉള്‍പ്പെടെയുള്ള ജപ്രതിിധികള്‍ ആണ് ചടങ്ങിു എത്തിയത്. 

തന്റെ ഗ്രാമത്തില്‍ ഇന്നും ാഗരികതയുടെ കടന്നു കയറ്റം ഉണ്ടാകാത്തതിാല്‍ ചെറിയൊരു സഹായം പോലും വിലമതിക്കപ്പെടുന്നുണ്ടെന്നു യു കെ യില്‍ ിസ്സാര ശമ്പളത്ത്ി ജോലി ചെയ്യുന്ന മോഹന്‍ദാസ് പറയുന്നു. സഹായിക്കാന്‍ കഴിയുന്ന തുകയുടെ വലിപ്പത്തെക്കള്‍ ആ മസ് ഉണ്ടാകണമെങ്കില്‍ മ്മള്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ ബുദ്ധിമുട്ട് രിേടണം എന്നും ഇദ്ദേഹം പറയുന്നു. അല്ലാത്തവര്‍ ഒരു ഹോബിയായോ ത്യാഗം ആയോ ഒക്കെയേ ഇത്തരം പ്രവര്‍ത്തങ്ങളെ കാണൂ. താന്‍ മുന്‍പ് ിരവധി പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ തന്റെ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് പണം ല്‍കിയിട്ടുണ്ടെന്ന് അവിവാഹിതായ ഈ യുവാവ് പറയുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹം സ്ത്രീധത്തിന്റെ പേരില്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കടം വാങ്ങി ഒരു ലക്ഷം രൂപ ല്‍കിയ അുഭവവും മോഹന്‍ദാസ് പങ്കു വച്ചു. മറ്റൊരാള്‍ക്ക് വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ പണം ഇല്ലാതെ വന്ന സാഹചര്യത്തിലും സഹായിച്ചിട്ടുണ്ട്. ഇതൊക്കെ മറ്റുള്ളവരും ചെയ്യുന്ന കാര്യങ്ങള്‍ ആണെങ്കിലും താും തന്റെ ഗ്രാമത്തില്‍ ഉള്ളവരും ഏറെയും പാവപ്പെട്ടവര്‍ ആയതിാല്‍ ഓരോ ചെറു സഹായം പോലും വിലമതിക്കാാകാത്തതായാണ് ഗ്രാമം കണക്കാക്കുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്നെ കൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ഇന്നും ഇടിഞ്ഞാറില്‍ ഉണ്ട്. ആരെങ്കിലും സന്മസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അവരോടൊപ്പം തോള്‍ ചേരാന്‍ ഇന്നും സ്വന്തമായി ഒരു വീടില്ലാത്ത മോഹന്‍ദാസ് തയ്യാറാണ്. പ്രവാസ ജീവിതത്തിന്റെ ീര്‍ച്ചുഴികളില്‍ പെട്ട് അലയവേ സ്വന്തമായുണ്ടായിരുന്ന അല്പം ഭൂമിയും അതിലെ കൊച്ചു കൂര പോലും അവകാശം സ്ഥാപിക്കാന്‍ കഴിയാതെ ഷ്ടമായ കഥയും മോഹന്‍ദാസിാപ്പമുണ്ട്.

ബ്രിട്ടീഷ് മലയാളിക്കും അഭിമാകരമാണ് ഈ ിമിഷം. ചെറിയ ഇടവേളയ്ക്കിടയില്‍ ഇത് ാലാമത്തെ തവണയാണ് ഞങ്ങള്‍ ഇടിഞ്ഞാര്‍ ഗ്രാമത്തെക്കുറിച്ച് എഴുതുന്നത്. ഇപ്സ്വിച്ചിലെ പ്രമുഖ മലയാളി സംഘട കേരള കള്‍ച്ചറല്‍ അസോസിയേഷും ബ്രിട്ടീഷ് ജീവകാരുണ്യ സംഘട ബിയന്‍ ട്രീയും ചേര്‍ന്ന് ഈ ഗ്രാമത്തെ ദത്ത് എടുത്തപ്പോഴാണ് ബ്രിട്ടീഷ് മലയാളി ആദ്യമായി ഇടിഞ്ഞാറി കുറിച്ച് എഴുതിയത്. പിന്നീട് കെ സി എ യുടെയും ബിയന്‍ ട്രീയുടെയും ഇടിഞ്ഞാറി സഹായിക്കാുള്ള പദ്ധതിയെ പറ്റിയും വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടും ഏതാും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സഫോള്‍ക് റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഈ ശ്രമത്തിു അടിത്തറ പണിയാന്‍ കെ സി എ, ബിയന്‍ ട്രീ എന്നിവയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഈവിംഗ് എന്ന പേരില്‍ ചാരിറ്റി റ്റ്ൈ സംഘടിപ്പിച്ചപ്പോഴും ബ്രിട്ടീഷ് മലയാളി പ്രാധ്യാത്തോടെ വാര്‍ത്ത ല്‍കി. ഏകദേശം പത്തു ലക്ഷം രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തത്ത്ി ആവശ്യമായതില്‍ 2500 പൌണ്ട് ഒറ്റ രാത്രി കൊണ്ട് കണ്ടെത്താന്‍ കെ സി എ ക്കും ബിയന്‍ ട്രീക്കും കഴിഞ്ഞിരുന്നു.
ഇടിഞ്ഞാര്‍ ഗ്രാമത്തെ ദത്തെടുത്ത് ഇപ്സ്വിച്ച് അസോസിയേഷന്‍ മാതൃകയാകുന്നു
ഇടിഞ്ഞാര്‍ ഗ്രാമത്തെ തേടി ബ്രിട്ടില്‍ ിന്നും 'ആല്‍മര' തണല്‍; ഇന്ന് ഇപ്സ്വിച്ചില്‍ മലയാളി കുടിയേറ്റത്തിന്റെ അപൂര്‍വ ചരിത്രം പിറക്കുന്നു
ഒറ്റ രാത്രി കൊണ്ട് പിരിച്ചെടുത്തത് 2500 പൌണ്ട്; ഇപ്സ്വിച്ച് മലയാളികളുടെ കരുണ ആഹ്ളാദിപ്പിക്കുന്നത് കേരളത്തിലെ ഒരു ഗ്രാമത്തെ
വിന്‍ചെസ്ററില്‍ ഏതാും വര്‍ഷമായി സാക്കുറ എന്ന ജാപ്പീസ് റസ്റോറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ് മോഹന്‍ദാസ്. ഇന്നും അധികം മലയാളികളുമായോ ഏതെങ്കിലും സംഘടയുമായോ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ പോലും സമയം ഇല്ലാതെ കഷ്ടപ്പെടുകയാണ് ഈ യുവാവ്. ഒരു ജീവിതം  കരുപ്പിടിപ്പിക്കാുള്ള ട്ടാെേട്ടം എന്നാണ് തന്റെ തിരക്കി മോഹന്‍ദാസ് വിശേഷിപ്പിക്കുന്നത്. ഉടന്‍ ാട്ടിലെത്തി ജീവിത പങ്കാളിയെ കണ്ടെത്തും മുന്നേ ഒരു ആഗ്രഹം കൂടി ഉണ്ട് ഇദ്ദേഹത്തിു. തന്റെ മരണശേഷം ശരീര അവയവങ്ങളും മറ്റും ദാം ചെയ്യാുള്ള സമ്മത പത്രം ഒപ്പിട്ടു അധികാരികള്‍ക്ക് കൈമാറണം എന്നാണ് ഇപ്പോള്‍ മോഹന്‍ദാസ് ചിന്തിക്കുന്നത്. ഈ  യുവാവിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ ിങ്ങളുടെ ല്ല വാക്കുകള്‍ക്ക് കഴിയും എന്ന് തീര്‍ച്ച. മോഹന്‍ദാസി അഭിന്ദിക്കാന്‍ താഴെ ഉള്ള കമന്റ് ബോക്സ് ഉപയോഗിക്കം.

15 July, 2013

ഒരു നല്ല കഥ ..

1

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു.. ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..
അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ ,അഛന്‍ ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്‍റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.
അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്‍.അഛന്‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്‍റെ മറുപുറത്ത് ഒരു മനുഷ്യന്‍റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”
ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

10 July, 2013

രാമപ്പഴവും സീതപ്പഴവും

0

രാമപ്പഴം    
ശാസ്ത്രനാമം: അനോനാ റെറ്റിക്കുലേറ്റ
സീതപ്പഴം പോലുള്ളകായ്കളുണ്ടാകുന്നവൃക്ഷം. മധ്യഅമേരിക്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ ഉത്ഭവിച്ച ഒരു ഫലവൃക്ഷമാണിത്. കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. 8-10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറുമരമാണിത്. കായ്കള്‍ക്ക് 15 സെ.മീറ്ററോളം വലുപ്പമുണ്ടാവും. വിളയുമ്പോള്‍ ഇവയ്ക്കു മഞ്ഞകലര്‍ന്ന ചുവപ്പു നിറമായിരിക്കും. കായുടെ തടിച്ച തണ്ട് കായ്ക്കുള്ളിലേക്കു നീണ്ടുണ്ടാകുന്ന കാമ്പിന്റെ ചുറ്റുമായി ധാരാളം ചെറുപഴങ്ങള്‍ കാണാം. ഒാരോന്നിലും കറുപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ഒാരോ വിത്തുണ്ടായിരിക്കും. വിത്തുകളെ പൊതിഞ്ഞും കട്ടി കുറഞ്ഞപുറന്തൊലിക്കകത്തുമായി കാണുന്ന വെണ്ണ നിറത്തിലുള്ള, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലര്‍ന്ന മധുരമാണ്.

ഭക്ഷ്യയോഗ്യമായ കായ്കള്‍ക്കുവേണ്ടിയാണ് ഇൌ മരം നട്ടുവളര്‍ത്തുന്നത്. പഴുത്ത കായ്കള്‍ക്കുള്ളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ഇരുമ്പ്, കാല്‍സ്യം എന്നിവയുണ്ട്. ചെറിയ പുളിപ്പു കലര്‍ന്ന മധുരമുള്ള ഇത് നേരിട്ടോ പാനീയമാക്കിയോ കഴിക്കാം.

സീതപ്പഴം  
 
ശാസ്ത്രനാമം: അനോനാ സ്ക്വാമോസ 
കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലും പട്ടണങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒരു ചെറുമരം. (ഇംഗീഷ് പേര് കസ്റ്റാഡ് ആപ്പിള്‍) 16-ാം നൂറ്റാണ്ടില്‍ പോര്‍ചുഗീസുകാരാണ് ആത്തമരം എന്നു പേരുകൂടിയുള്ള ഇൌ മരം ഇന്ത്യയില്‍ എത്തിച്ചത്. ഇവ ഉഷ്ണമേഖലയിലാണു സമൃദ്ധമായി വളരുന്നത്.

മാങ്ങയോളം വലുപ്പമുള്ള ഫലം പച്ച നിറത്തിലാണു കാണപ്പെടുന്നത്. പഴുക്കുമ്പോള്‍ നിറവ്യത്യാസമുണ്ടാകും.അനേകം മുന്തിരിപ്പഴങ്ങള്‍ ഞെക്കിഞെരുക്കി ചേര്‍ത്ത പോലെയാണ് ഇതിന്റെ ബാഹ്യരൂപം. കാമ്പില്‍ ഇരുമ്പ്, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, റൈബോഫ്ലേവിന്‍, തയാമിന്‍, വൈറ്റമിനുകള്‍, ജലം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതി
നു നേര്‍ത്ത ചുവപ്പു കലര്‍ന്ന മഞ്ഞ നിറമാണ്. വിത്തിനു കറുപ്പു കലര്‍ന്ന തവിട്ടു നിറം. ഫലവും ഇലയുമാണ് ഒൌഷധയോഗ്യമായ ഭാഗങ്ങള്‍. ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സീതപ്പഴം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ആസ്മ എന്നിവയ്ക്കും ഇത് ഉത്തമമാണ്

29 June, 2013

ഇരട്ടവാഴക്കൃഷിയിലൂടെ ഇരട്ടിലാഭം

0

വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യുന്ന വിളയാണ് നേന്ത്രവാഴ. തുറസ്സായ സ്ഥലവും വെള്ളവും കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാവുന്ന രീതിയാണ് ഇരട്ടവാഴക്കൃഷി. ഒരുകുഴിയില്‍ രണ്ട് കന്നുനട്ടാല്‍ അത് ഇരട്ടവാഴയായി. സാധാരണഗതിയില്‍ നല്‍കുന്ന ഇടയകലം ഇരട്ടവാഴക്കൃഷിയില്‍ തികയില്ല. വരികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലവും കുഴികള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലവും നല്കിയാല്‍ ഇരട്ടവാഴക്കൃഷി വിജയമാകും.

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി വലിപ്പമുള്ള കുഴികളാണ് നടാനായി തയ്യാറാക്കേണ്ടത്. കുഴിയൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ ആദ്യംതന്നെ ചേര്‍ക്കണം. കുഴി നനച്ചതിനുശേഷം മാത്രമേ കുമ്മായവസ്തുക്കള്‍ ചേര്‍ക്കാവൂ. ഇനി ഉണങ്ങിയ ചാണകപ്പൊടിയുടെ ഊഴമാണ്. 15 കിലോഗ്രാം ചാണകപ്പൊടിയെങ്കിലും കുഴിയില്‍ചേര്‍ക്കണം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള അസോസ്‌പൈറില്ലം 50 ഗ്രാം കുഴിയൊന്നിന് ചേര്‍ക്കാം. മേല്‍മണ്ണ് ചേര്‍ത്ത് കുഴിയില്‍ത്തന്നെ ഒരടി അകലത്തിലായി കന്നുകള്‍ നടാന്‍ ശ്രദ്ധിക്കണം.

നട്ട് ഒരുമാസം കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാം. വാഴച്ചുവട്ടില്‍നിന്ന് രണ്ടരയടി അകലത്തില്‍ ഒരു വലയമായി വേണം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍. വാഴയുടെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് അടുത്തുതന്നെയായതിനാല്‍ വളരെ ആഴത്തില്‍ വളമിടേണ്ട കാര്യമില്ല. വളംചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നട്ട് ഒരുമാസം കഴിഞ്ഞ് കുഴിയൊന്നിന് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷുമാണ് നല്‍കേണ്ടത്. രണ്ടുമാസം കഴിഞ്ഞ് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും വിതറിക്കൊടുക്കാം. മൂന്നാംമാസത്തില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കണം. നാലും അഞ്ചും മാസത്തെ ഇടവേളകളില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും മാത്രം മതി. കുലവിരിഞ്ഞശേഷം 150 ഗ്രാം യൂറിയയും 300 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുന്നത് കുലയുടെ തൂക്കംകൂട്ടുന്നതായി കണ്ടിട്ടുണ്ട്.

കുല വരുന്നതുവരെ കന്നുകള്‍ നീക്കംചെയ്യണം. മാതൃവാഴയ്ക്ക് ദോഷം വരാത്തരീതിയില്‍ കന്നുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ വാഴത്തോട്ടം നനയ്ക്കാം.

വാഴക്കവിളില്‍ ബാര്‍സോപ്പ് ചീളുകള്‍ വെക്കുന്നത് തടതുരപ്പന്‍ വണ്ടിനെ പ്രതിരോധിക്കാന്‍ നന്ന്. സ്യൂഡോമോണസ് 20 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴക്കവിളില്‍ ഒഴിച്ചുകൊടുത്ത് കുമിള്‍രോഗങ്ങളെ ചെറുക്കാം. കുലവിരിഞ്ഞുകഴിഞ്ഞാല്‍ കുടപ്പന്‍ ഒടിച്ചെടുക്കണം. കുലകള്‍ പകുതി മൂപ്പെത്തിയശേഷം ഉണങ്ങിയ വാഴയില കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടിയാല്‍ കായയ്ക്ക് നല്ലനിറവും പുഷ്ടിയും കിട്ടും.

ഇരട്ടവാഴക്കൃഷികൊണ്ട് നേട്ടങ്ങള്‍ പലതാണ്. 10 സെന്റ് സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ 100 കുഴി എടുക്കണമെങ്കില്‍ ഇരട്ടവാഴക്കൃഷിയില്‍ 67 കുഴി മതി. കുഴിയുടെ എണ്ണത്തില്‍ മാത്രമല്ല കൃഷിപ്പണി ചുരുക്കാനും നല്ലത് ഇരട്ടവാഴ തന്നെ. തൊഴിലാളിക്ഷാമം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇരട്ടവാഴയ്ക്ക് കഴിയും. വെള്ളത്തിന്റെ അപര്യാപ്തത ഇരട്ടവാഴക്കൃഷിയില്‍ പ്രകടമല്ല. വളത്തിന്റെയും വെള്ളത്തിന്റെയും അളവും ഒപ്പം കൃഷിച്ചെലവും കുറയ്ക്കാന്‍ ഇരട്ടവാഴക്കൃഷി തന്നെയാണ് നല്ലത്.

ഇടയകലം കൂടുതലായതിനാല്‍ ഇടവിളക്കൃഷിയില്‍ നിന്നുള്ള ആദായവും കൂടും. ചീരയും വെള്ളരിയും പയറും ചേമ്പുമാണ് ഇരട്ടവാഴയിലെ ആദായകരമായ ഇടവിളക്കാരികള്‍. എല്ലാത്തിനുമുപരി ഒരു കുഴിയില്‍നിന്ന് 12 കിലോഗ്രാം ഭാരമുള്ള വാഴക്കുല ലഭിക്കുന്ന സ്ഥാനത്ത് ഇരട്ടവാഴക്കൃഷിയില്‍ ശരാശരി 23 കിലോഗ്രാം ലഭിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ഇരട്ടവാഴക്കൃഷി ഒരു ചുവട് മുന്നില്‍ത്തന്നെ.


വീണാറാണി ആര്‍.

18 June, 2013

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

0

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

13 June, 2013

കെട്ടവയറിന്റെ മതി ഭ്രമം

1


എം ഷിറാസ് ഖാൻ പാലോട്   

കെട്ടവയറിനു മതിഭ്രമം....
എന്തോ ദഹികാതെ കിടപുണ്ട്...
കൊതിയാണ് എന്ന് ആരോ  പറഞ്ഞു...
ഞാൻ തന്നെയാണ് വലിയ കൊതിയൻ
ഒന്നുകിൽ ഒരു ബോംബു..
അല്ലെങ്കിൽ ഒരു വെടിയുണ്ട...
ഏതായാലും  ദഹികുന്നില്ല...
വീരത വയറിന്റെ നിസഹായത....
പിന്നെയാണ് ഞാൻ മനസിലാകിയത്...
വലിയ ഒരു കല്കരിപാടം....
കുറച്ചതികം  സ്പെക്ട്രം...
പിന്നെ കുറെ ഹെലികോപ്ടറുകൾ...
ഇനിയും കുറെ വിഴുങ്ങിയിട്ടുണ്ട്...
ദഹികുമോ?
കെട്ടവയറിന്റെ  മതിഭ്രമം.......