09 December, 2012

തോട്ടത്തില്‍ പൊന്ന് വിളയിക്കാന്‍

2



Courtesy: Mathrubhumi Online Posted on: 23 Sep 2012


ചീരവിത്ത് മണലില്‍ കലര്‍ത്തി വിതറിയാല്‍ ചെടികള്‍ തമ്മില്‍ വേണ്ടത്ര അകലമുണ്ടാകും.

വരണ്ട കാലാവസ്ഥയില്ലാത്തിടത്ത് മുരിങ്ങയുടെ ചുവട്ടില്‍ ചെറു ചൂടു വെള്ളം ഒഴിച്ചാല്‍ മുരിങ്ങ വേഗം കായ്ക്കും.

ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍ കുമിള്‍രോഗം കുറയും.

25 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ പാവല്‍, പടവലം പൂ കൊഴിച്ചില്‍ തടയാം.

പച്ചക്കറിച്ചെടികളിലെ ഇലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതി.

മത്തന്‍ കൊടി നീളുംവരെ കുറച്ചേ നനയ്ക്കാവൂ.

തുമ്പ കൊത്തിയരിഞ്ഞ് മുളകുചെടിക്കു ചുറ്റുമിട്ടാല്‍ കൂടുതല്‍ മുളക് ഉണ്ടാകും.

ചീര വിതയ്ക്കും മുമ്പ് ചാരം വിതറിയാല്‍ ഉറുമ്പ് ശല്യം കുറഞ്ഞുകിട്ടും.

പടവലങ്ങയുടെ അറ്റത്ത് കല്ല് കെട്ടിയിട്ടാല്‍ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.

അന്നന്ന് കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം ചെനപ്പുകള്‍ പൊട്ടും.

പച്ചക്കറി വിത്തുകള്‍ പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിരിച്ചാല്‍ പച്ചക്കറിച്ചെടിക്ക് കരുത്ത് കിട്ടും.

ചേമ്പ്, ചേന എന്നിവ നട്ട് രണ്ടാഴ്ച കഴിഞ്ഞ് പച്ചച്ചാണകവും, ചാരവും അടക്കി മണ്ണിട്ടാല്‍ കൂടുതല്‍ കിഴങ്ങ് ഉണ്ടാകും.

റോസിന്റെ കൊമ്പും ശിഖരങ്ങളും മുറിച്ചു നടുമ്പോള്‍ മുകളറ്റത്ത് അല്‍പം പച്ചച്ചാണകം വെച്ചാല്‍ ഉണക്കില്‍ നിന്ന് സംരക്ഷണം കിട്ടും.

പൂക്കള്‍ അറുത്തെടുക്കുമ്പോള്‍ അതിന്റെ തണ്ട് ചെരിച്ചുപിടിക്കണം.

പൂക്കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ നടുന്ന ഭാഗം അല്‍പം വിനാഗിരിയില്‍ മുക്കിയെടുത്താല്‍ വേഗം വേര് പിടിക്കും.

ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും.

പഴയ ലെതര്‍ വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നാല്‍ അത് പൂച്ചെടികള്‍ക്ക് ഉത്തമ വളംപോലെ ഉപകരിക്കും.

ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി എന്നിവ കളയാതെ പൂച്ചെടിക്ക് വളമായി പ്രയോജനപ്പെടുത്താം. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്.

റോസാപൂ ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും വെയിലത്ത് വെച്ചില്ലെങ്കില്‍ ആറു മാസത്തെ ആയുസ്സേ അതിനു കാണുകയുള്ളു.

ഇറച്ചി കഴുകിയ വെള്ളമൊഴിച്ചാല്‍ റോസാച്ചെടി തഴച്ചുവളരുമെന്നു മാത്രമല്ല അതില്‍നിന്ന് വലിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.

പൂച്ചെടികളിലെ ജലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം തളിക്കുന്നത് നന്നായിരിക്കും.

പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടിയില്‍ അല്‍പം കടുകുപൊടി വിതറിയ ശേഷം തണുത്ത വെള്ളം ഒഴിച്ചാല്‍ മതി.

മുട്ടത്തോട് പൊട്ടിച്ച് ചാരവും കലര്‍ത്തി ഉപയോഗിക്കുന്നത് റോസിന് നല്ലൊരു വളപ്രയോഗമാണ്. ചായച്ചണ്ടി റോസിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതും റോസ് തഴച്ചുവളരാന്‍ സഹായിക്കും.

01 December, 2012

മഞ്ഞണിയും രാവില്‍

0

-Jijo Palode

 

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ

03 October, 2012

എമെര്‍ജിംഗ് കേരള

0

എം .ഷിറാസ്ഖാന്‍ പാലോട്
നമുക്ക് വേണ്ടത് എമെര്‍ജിംഗ് കേരളയിലൂടെ വന്‍കിട നിക്ഷേപ ങ്ങലോ സംരംഭാങ്ങലോ അല്ല .മൂലധനത്തിന്റെ ചെറുകിട വിന്യാസങ്ങളും അതിലൂടെ ഉളവാകുന്ന ചെറുകിട സംരഭങ്ങളും ആണ്.കേരളം വന്‍ മുതലാളിമാര്‍ക്ക് വിറ്റു തുലകുന്ന എമെര്‍ജിംഗ് കേരളയെ നോക്കി മിണ്ടാതിരിക്കുന്ന പി സി വിഷ്ണുനാഥ്. യൂത്ത് കൊണ്ഗ്രസിനും യുവജന സംഘടനകള്‍ക്കും അപമാനമാണ്.......!!!!!!!!!!!

02 October, 2012

നേന്ത്രക്കലവറ കിലോയ്ക്ക് 25 രൂപ

0

മാതൃഭൂമി

ഏത്തക്കായ വില കുതിച്ചുയരുന്നത് കണ്ട് വിഷമിക്കേണ്ട. ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന നേന്ത്രക്കലവറ തലസ്ഥാനത്തെ നിരത്തുകളിലിറങ്ങി.

ഇടുക്കി, വയനാട് ജില്ലകളില്‍ നേന്ത്രവാഴ കൃഷിയിലുണ്ടായ അമിതോല്പാദനം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ന്യായവില നല്‍കി ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച ഏത്തവാഴയ്ക്കയാണ് തിരുവനന്തപുരത്ത് വിതരണം ചെയ്യുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഇടുക്കി ജില്ലയിലെ രാജക്കാട്, തോപ്രാംകുടി, കാമാക്ഷി എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിട്ടുള്ളത്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായി ഒഴിവാക്കിയാണ് വിതരണം. ഇതിന്റെ ഭാഗമായിട്ടാണ് 'നേന്ത്ര കലവറ' എന്ന പേരില്‍ നാല് സഞ്ചരിക്കുന്ന വില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ യാത്ര തുടങ്ങിയത്.

തിരക്കേറിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പരിസരത്തുമാണ് ഇപ്പോള്‍ ഈ നേന്ത്രക്കലവറ എത്തുന്നത്. പൊതുവിപണിയില്‍ 36 മുതല്‍ 42 രൂപ വരെ വിലയുള്ളപ്പോഴാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഏത്തക്കായ വില്‍ക്കുന്നത്. വില ഇനിയും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ മനോജ് കുറുപ്പ് പറഞ്ഞു.